Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: انعام   آیت:
وَقَالُوْا هٰذِهٖۤ اَنْعَامٌ وَّحَرْثٌ حِجْرٌ ۖۗ— لَّا یَطْعَمُهَاۤ اِلَّا مَنْ نَّشَآءُ بِزَعْمِهِمْ وَاَنْعَامٌ حُرِّمَتْ ظُهُوْرُهَا وَاَنْعَامٌ لَّا یَذْكُرُوْنَ اسْمَ اللّٰهِ عَلَیْهَا افْتِرَآءً عَلَیْهِ ؕ— سَیَجْزِیْهِمْ بِمَا كَانُوْا یَفْتَرُوْنَ ۟
ബഹുദൈവാരാധകർ പറഞ്ഞു: ഇന്നയിന്ന കന്നുകാലികളും ധാന്യങ്ങളും ഞങ്ങൾ ഉദ്ദേശിക്കുന്നവർക്കല്ലാതെ ഭക്ഷിച്ചു കൂടാ; അവരുടെ കെട്ടിച്ചമക്കലിൻ്റെയും ജൽപ്പനത്തിൻ്റെയും അടിസ്ഥാനത്തിൽ വിഗ്രഹപൂജാരികളെയും മറ്റുമാണ് അവർ ഉദ്ദേശിക്കുന്നത്. ഇന്നയിന്ന കന്നുകാലികളുടെ പുറത്ത് കയറുന്നത് നിഷിദ്ധമാണ്; അവയുടെ മേൽ യാത്ര ചെയ്യുകയോ ഭാരം വഹിപ്പിക്കുകയോ അരുത്. ബഹീറയുടെയും സാഇബയുടെയും ഹാമിയുടെയും വിധിയാണതെന്നും അവർ ജൽപിക്കുന്നു. ഇന്നയിന്ന കന്നുകാലികളെ അറുക്കുമ്പോൾ അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൂടാ; മറിച്ച് അവയെ തങ്ങളുടെ വിഗ്രഹങ്ങളുടെ നാമത്തിലേ ബലിയറുക്കാവൂ. ഈ പ്രവൃത്തികളെല്ലാം അവർ ചെയ്തുകൂട്ടുന്നത് അവയെല്ലാം അല്ലാഹുവിൽ നിന്നുള്ള നിയമങ്ങളാണെന്ന് അവൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചു കൊണ്ടാണ്. അവർ അല്ലാഹുവിൻ്റെ മേൽ വ്യാജം ചമച്ചതിൻ്റെ ഫലമായുള്ള ശിക്ഷ അവർക്ക് അല്ലാഹു നൽകുന്നതാണ്.
عربي تفسیرونه:
وَقَالُوْا مَا فِیْ بُطُوْنِ هٰذِهِ الْاَنْعَامِ خَالِصَةٌ لِّذُكُوْرِنَا وَمُحَرَّمٌ عَلٰۤی اَزْوَاجِنَا ۚ— وَاِنْ یَّكُنْ مَّیْتَةً فَهُمْ فِیْهِ شُرَكَآءُ ؕ— سَیَجْزِیْهِمْ وَصْفَهُمْ ؕ— اِنَّهٗ حَكِیْمٌ عَلِیْمٌ ۟
സാഇബയും ബഹീറയും (പ്രത്യേക വിഭാഗം ഒട്ടകങ്ങൾ) കുഞ്ഞുങ്ങളെ പ്രസവിക്കുകയും, ജീവനോടെ ജനിച്ചു വീഴുകയും ചെയ്താൽ അവ നമ്മളിലെ പുരുഷന്മാർക്ക് അനുവദനീയവും സ്ത്രീകൾക്ക് നിഷിദ്ധവുമാണ്. ഇനി അവയുടെ കുട്ടികൾ ജീവനില്ലാതെ ണ് ജനിച്ചു വീഴുന്നതെങ്കിൽ നമ്മളിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും അവയിൽ ഒരു പോലെ പങ്കുണ്ട്. അവർ ഈ പറഞ്ഞുണ്ടാക്കുന്നതിനുള്ള അർഹമായ പ്രതിഫലം അല്ലാഹു അവർക്ക് നൽകുന്നതാണ്. തീർച്ചയായും അവൻ തൻ്റെ മതനിയമങ്ങൾ നിശ്ചയിക്കുന്നതിലും തൻ്റെ സൃഷ്ടികളുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിലും ഏറ്റവും യുക്തിയുള്ളവനും (ഹകീം) അവരെ കുറിച്ച് നന്നായി അറിയുന്നവനും (അലീം) ആകുന്നു.
عربي تفسیرونه:
قَدْ خَسِرَ الَّذِیْنَ قَتَلُوْۤا اَوْلَادَهُمْ سَفَهًا بِغَیْرِ عِلْمٍ وَّحَرَّمُوْا مَا رَزَقَهُمُ اللّٰهُ افْتِرَآءً عَلَی اللّٰهِ ؕ— قَدْ ضَلُّوْا وَمَا كَانُوْا مُهْتَدِیْنَ ۟۠
ബുദ്ധിശൂന്യതയാലും വിവരക്കേടിനാലും തങ്ങളുടെ സന്താനങ്ങളെ കൊലപ്പെടുത്തിയവർ തീർച്ചയായും നശിച്ചിരിക്കുന്നു. അല്ലാഹു അവർക്ക് ഉപജീവനമായി നൽകിയ കന്നുകാലികളെ അവർ നിഷിദ്ധമാക്കുകയും, അത് അല്ലാഹുവിലേക്ക് ചേർത്തിപ്പറയുകയും ചെയ്തിരിക്കുന്നു. അവർ നേരായ പാതയിൽ നിന്ന് (സ്വിറാത്വുൽ മുസ്തഖീമിൽ നിന്ന്) അകന്നു പോയിരിക്കുന്നു; അവർ അതിലേക്ക് മാർഗദർശനം ലഭിക്കുന്നവരായില്ല.
عربي تفسیرونه:
وَهُوَ الَّذِیْۤ اَنْشَاَ جَنّٰتٍ مَّعْرُوْشٰتٍ وَّغَیْرَ مَعْرُوْشٰتٍ وَّالنَّخْلَ وَالزَّرْعَ مُخْتَلِفًا اُكُلُهٗ وَالزَّیْتُوْنَ وَالرُّمَّانَ مُتَشَابِهًا وَّغَیْرَ مُتَشَابِهٍ ؕ— كُلُوْا مِنْ ثَمَرِهٖۤ اِذَاۤ اَثْمَرَ وَاٰتُوْا حَقَّهٗ یَوْمَ حَصَادِهٖ ۖؗ— وَلَا تُسْرِفُوْا ؕ— اِنَّهٗ لَا یُحِبُّ الْمُسْرِفِیْنَ ۟ۙ
അല്ലാഹുവാകുന്നു ഭൂമിയിൽ പരന്നു കിടക്കുന്ന തോട്ടങ്ങൾ സൃഷ്ടിച്ചത്. അവയിൽ തടിയുടെ മുകളിലല്ലാതെ പന്തലിച്ചവയെയും തടിയുടെ മുകളിൽ ഉയർന്നു നിൽക്കുന്നവയെയും പടച്ചത്. ഈത്തപ്പനകൾ സൃഷ്ടിച്ചതും, വ്യത്യസ്തമായ രൂപവും രുചിയുമുള്ള ഫലങ്ങൾ നൽകുന്ന കൃഷികളും സൃഷ്ടിച്ചത് അവൻ തന്നെ. ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു; അവ രണ്ടിൻ്റെ ഇലകൾ ഒരു പോലെയും, രുചി വ്യത്യസ്തവുമാകുന്നു. ജനങ്ങളെ! അവയുടെ ഫലം കായ്ച്ചു കഴിഞ്ഞാൽ അതിൽ നിന്ന് നിങ്ങൾ ഭക്ഷിച്ചു കൊള്ളുക. അവയുടെ വിളവെടുപ്പ് ദിവസം അതിൻ്റെ സകാത്ത് നിങ്ങൾ കൊടുത്തു വീട്ടുകയും ചെയ്യുക. കഴിക്കുന്നതിലും ചെലവഴിക്കുന്നതിലുമുള്ള ഇസ്ലാമിൻ്റെ അതിർവരമ്പുകൾ നിങ്ങൾ ലംഘിക്കരുത്. ഇതിലോ മറ്റേതെങ്കിലും കാര്യത്തിലോ അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിക്കുന്നവരെ അവൻ ഇഷ്ടപ്പെടുന്നില്ല; മറിച്ച് അവരോട് അവൻ കോപിക്കുന്നു. തീർച്ചയായും അവയെല്ലാം സൃഷ്ടിച്ചവൻ; അവനാകുന്നു തൻ്റെ അടിമകൾക്ക് അവ അനുവദിച്ചു നൽകിയവൻ. അവ നിഷിദ്ധമാക്കാൻ ബഹുദൈവാരാധകർക്ക് യാതൊരു അവകാശവുമില്ല.
عربي تفسیرونه:
وَمِنَ الْاَنْعَامِ حَمُوْلَةً وَّفَرْشًا ؕ— كُلُوْا مِمَّا رَزَقَكُمُ اللّٰهُ وَلَا تَتَّبِعُوْا خُطُوٰتِ الشَّیْطٰنِ ؕ— اِنَّهٗ لَكُمْ عَدُوٌّ مُّبِیْنٌ ۟ۙ
കന്നുകാലികളുടെ കൂട്ടത്തിൽ നിന്ന് ഭാരം വഹിക്കാൻ അനുയോജ്യമായ രൂപത്തിൽ വലിയ ഒട്ടകങ്ങളെയും, അതിന് അനുയോജ്യമല്ലാത്ത രൂപത്തിൽ ചെറിയ ഒട്ടകങ്ങളെയും ആടുകളെയും മറ്റും നിങ്ങൾക്കായി സൃഷ്ടിച്ച് നൽകിയവൻ അവനാകുന്നു. ജനങ്ങളേ! അല്ലാഹു നിങ്ങൾക്ക് ഉപജീവനമായി നൽകുകയും, അനുവദിച്ച് തരികയും ചെയ്തിട്ടുള്ള ഈ കാര്യങ്ങളിൽ നിന്ന് നിങ്ങൾ ഭക്ഷിച്ചു കൊള്ളുക. ബഹുദൈവാരാധകർ ചെയ്യുന്നത് പോലെ, അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദിക്കുകയോ അവൻ അനുവദിച്ചതിനെ നിഷിദ്ധമാക്കുകയോ ചെയ്തു കൊണ്ട് പിശാചിൻ്റെ കാലടിപ്പാടുകളെ നിങ്ങൾ പിൻപറ്റരുത്. ജനങ്ങളേ! തീർച്ചയായും പിശാച് നിങ്ങളോട് വ്യക്തമായ ശത്രുത പുലർത്തുന്ന ശത്രുവാകുന്നു. കാരണം അതിലൂടെ അല്ലാഹുവിനെ ധിക്കരിക്കുന്നവരായി നിങ്ങൾ മാറിത്തീരുവാനത്രെ അവൻ ഉദ്ദേശിക്കുന്നത്.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• ذم الله المشركين بسبع صفات هي : الخسران والسفاهة وعدم العلم وتحريم ما رزقهم الله والافتراء على الله والضلال وعدم الاهتداء؛ فهذه أمور سبعة، وكل واحد منها سبب تام في حصول الذم.
• അല്ലാഹു ബഹുദൈവാരാധകരിൽ ആക്ഷേപകരമായി ഏഴ് വിശേഷണങ്ങൾ എടുത്തു പറഞ്ഞിരിക്കുന്നു: (ഐഹിക-പാരത്രിക) നഷ്ടം, അജ്ഞത, അല്ലാഹു ഉപജീവനമായി നൽകിയതിനെ നിഷിദ്ധമാക്കൽ, അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കൽ, വഴികേട്, സന്മാർഗം സ്വീകരിക്കാതിരിക്കൽ; ഇവയാണ് ആ ഏഴ് വിശേഷണങ്ങൾ. ഇതിൽ ഓരോന്നും ആക്ഷേപത്തിന് എന്തു കൊണ്ടും അർഹമാണ്.

• الأهواء سبب تحريم ما أحل الله وتحليل ما حرم الله.
• അല്ലാഹു നിഷിദ്ധമാക്കിയവ അനുവദനീയമാക്കുന്നതിനും, അനുവദിച്ചവ നിഷിദ്ധമാക്കുന്നതിനുമുള്ള കാരണം ദേഹേഛകളാണ്.

• وجوب الزكاة في الزروع والثمار عند حصادها، مع جواز الأكل منها قبل إخراج زكاتها، ولا يُحْسَب من الزكاة.
• ധാന്യവിളകളിലും ഫലവർഗങ്ങളിലും -അവയുടെ വിളവെടുപ്പിൻ്റെ സന്ദർഭത്തിൽ- സകാത്ത് നൽകൽ നിർബന്ധമാണ് എന്നും, അവയുടെ സകാത്ത് നൽകുന്നതിന് മുൻപ് അതിൽ നിന്ന് ഭക്ഷിക്കുന്നത് അനുവദനീയമാണെന്നും, അത് സകാത്തിൻ്റെ കണക്കിൽ കൂട്ടേണ്ടതില്ലെന്നും (ഈ ആയത്തുകളിൽ നിന്ന്) മനസ്സിലാക്കാം.

• التمتع بالطيبات مع عدم الإسراف ومجاوزة الحد في الأكل والإنفاق.
• അതിരുകൾ ലംഘിക്കാതെയും ധൂർത്ത് കാണിക്കാതെയും ഭക്ഷണം കഴിക്കുന്നതിലും ചെലവഴിക്കുന്നതിലും പരിശുദ്ധമായത് കൊണ്ട് ആസ്വദിക്കാവുന്നതാണ്.

 
د معناګانو ژباړه سورت: انعام
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول