ශුද්ධවූ අල් කුර්ආන් අර්ථ කථනය - الترجمة المليبارية للمختصر في تفسير القرآن الكريم * - පරිවර්තන පටුන


අර්ථ කථනය වාක්‍යය: (93) පරිච්ඡේදය: සූරා අත් තව්බා
اِنَّمَا السَّبِیْلُ عَلَی الَّذِیْنَ یَسْتَاْذِنُوْنَكَ وَهُمْ اَغْنِیَآءُ ۚ— رَضُوْا بِاَنْ یَّكُوْنُوْا مَعَ الْخَوَالِفِ ۙ— وَطَبَعَ اللّٰهُ عَلٰی قُلُوْبِهِمْ فَهُمْ لَا یَعْلَمُوْنَ ۟
ഒഴിവുകഴിവിന് അർഹരായവരെ ശിക്ഷിക്കാൻ ഒരു മാർഗ്ഗവുമില്ല എന്ന് വ്യക്തമാക്കിയ ശേഷം ശിക്ഷക്ക് അർഹരാവുന്നവരെ കുറിച്ച് (അല്ലാഹു) പറയുന്നു: പ്രവാചകരേ, ജിഹാദിന് വേണ്ട സന്നാഹങ്ങൾ ഒരുക്കാൻ കഴിവുണ്ടായിരിക്കെ താങ്കളോട് ജിഹാദിൽ നിന്ന് പിന്തിനിൽക്കാൻ അനുവാദം ചോദിക്കുന്നവരാകുന്നു അവർ. അവരാണ് ശിക്ഷിക്കപ്പെടാൻ അർഹതയുള്ളവർ. വീടുകളിൽ ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളോടൊപ്പം കൂടി സ്വയം നിന്ദ്യതയിലും പതിത്വത്തിലും തൃപ്തി അടയുകയും ചെയ്തിരിക്കുന്നു അവർ. അവരുടെ ഹൃദയങ്ങളിൽ അല്ലാഹു മുദ്ര വെച്ചിരിക്കുന്നു. അതിനാൽ ഉപദേശം അവരിൽ സ്വാധീനം ചെലുത്തുകയില്ല. അതിനാൽ തന്നെ നല്ലത് തിരഞ്ഞെടുക്കാൻ അവരുടെ നന്മ ഏതിലാണെന്നോ, ചീത്ത വർജ്ജിക്കാൻ അവർക്ക് ദോഷമായവ ഏതിലാണെന്നോ അവർക്കറിയില്ല.
අල්කුර්ආන් අරාබි අර්ථ විවරණ:
මෙ⁣ම පිටුවේ තිබෙන වැකිවල ප්‍රයෝජන:
• المجاهدون سيحصِّلون الخيرات في الدنيا، وإن فاتهم هذا فلهم الفوز بالجنة والنجاة من العذاب في الآخرة.
• അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിലേർപ്പെടുന്നവർ ഇഹലോകത്ത് ധാരാളം നേട്ടങ്ങൾ നേടുന്നതാണ്. ഇനി അതെങ്ങാനും അവർക്ക് ലഭിച്ചില്ലെങ്കിലും പരലോകത്ത് സ്വർഗം നേടിയെടുക്കാനും, നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടാനും അവർക്ക് കഴിയുന്നതാണ്.

• الأصل أن المحسن إلى الناس تكرمًا منه لا يؤاخَذ إن وقع منه تقصير.
• സ്വയം തന്നെ ജനങ്ങളോട് നന്മ ചെയ്യുന്ന സദ്'വൃത്തരിൽ നിന്ന് എന്തെങ്കിലും കുറവുകൾ സംഭവിച്ചാൽ അവരെ ശിക്ഷിക്കരുതെന്നതാണ് അടിസ്ഥാനനിയമം.

• أن من نوى الخير، واقترن بنيته الجازمة سَعْيٌ فيما يقدر عليه، ثم لم يقدر- فإنه يُنَزَّل مَنْزِلة الفاعل له.
* നന്മ ഉദ്ദേശിക്കുകയും, ഉറച്ച ഉദ്ദേശത്തോടൊപ്പം തനിക്ക് സാധ്യമായത് പ്രവർത്തിക്കുകയും ചെയ്തവർക്ക് പിന്നീട് ഉദ്ദേശിച്ച കാര്യം ചെയ്യാൻ സാധിച്ചില്ലെങ്കിലും അവൻ അത് പ്രവർത്തിച്ചവൻ്റെ അതേ പദവിയിലാണ് പരിഗണിക്കപ്പെടുക.

• الإسلام دين عدل ومنطق؛ لذلك أوجب العقوبة والمأثم على المنافقين المستأذنين وهم أغنياء ذوو قدرة على الجهاد بالمال والنفس.
• ഇസ്ലാം നീതിയുടെയും ന്യായത്തിൻ്റെയും മതമാണ്. അതു കൊണ്ടാണ് സമ്പത്തും ശരീരവും കൊണ്ട് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ ധനവും ശാരീരികശേഷിയും ഉള്ളവരായിട്ടും അതിൽ നിന്ന് പിൻമാറാൻ അനുവാദം ചോദിച്ച മുനാഫിഖുകൾക്ക് മേൽ ശിക്ഷയും പാപവും ബാധകമാക്കിയത്.

 
අර්ථ කථනය වාක්‍යය: (93) පරිච්ඡේදය: සූරා අත් තව්බා
සූරා පටුන පිටු අංක
 
ශුද්ධවූ අල් කුර්ආන් අර්ථ කථනය - الترجمة المليبارية للمختصر في تفسير القرآن الكريم - පරිවර්තන පටුන

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

වසන්න