แปลความหมายอัลกุรอาน - แปลคำอธิบายโดยย่อของอัลกุรอานด้วยภาษามาลายาลัม * - สารบัญคำแปล


แปลความหมาย อายะฮ์: (52) สูเราะฮ์: Al-Ahzāb
لَا یَحِلُّ لَكَ النِّسَآءُ مِنْ بَعْدُ وَلَاۤ اَنْ تَبَدَّلَ بِهِنَّ مِنْ اَزْوَاجٍ وَّلَوْ اَعْجَبَكَ حُسْنُهُنَّ اِلَّا مَا مَلَكَتْ یَمِیْنُكَ ؕ— وَكَانَ اللّٰهُ عَلٰی كُلِّ شَیْءٍ رَّقِیْبًا ۟۠
അല്ലാഹുവിൻ്റെ റസൂലേ! ഇപ്പോൾ താങ്കളുടെ സംരക്ഷണത്തിലുള്ള ഈ ഭാര്യമാരെ കൂടാതെ ഇനി ഭാര്യമാരെ സ്വീകരിക്കുക എന്നത് താങ്കൾക്ക് അനുവദനീയമല്ല. (ഇപ്പോൾ ഉള്ളവരെ) വിവാഹമോചനം ചെയ്യുകയോ, അവരിൽ ചിലരെ വിവാഹമോചനം ചെയ്തു കൊണ്ട് പകരം മറ്റു ചിലരെ സ്വീകരിക്കുന്നതോ താങ്കൾക്ക് അനുവദനീയമല്ല. ഇവർക്ക് പുറമെയുള്ള സ്ത്രീകളിൽ ചിലരുടെ സൗന്ദര്യം താങ്കൾക്ക് ഇഷ്ടപ്പെട്ടാലും. എന്നാൽ താങ്കളുടെ വലംകൈ ഉടമപ്പെടുത്തിയ അടിമസ്ത്രീകളെ നിശ്ചിത എണ്ണമില്ലാതെ താങ്കൾക്ക് സ്വീകരിക്കാവുന്നതാണ്. അല്ലാഹു എല്ലാ കാര്യങ്ങളും അങ്ങേയറ്റം നിരീക്ഷിക്കുന്നവനാകുന്നു. ഈ വിധി (അല്ലാഹുവിൽ) വിശ്വസിച്ച മുസ്ലിംകളുടെയെല്ലാം മാതാക്കളായ (നബി -ﷺ- യുടെ ഭാര്യമാരുടെ) ശ്രേഷ്ഠത ബോധ്യപ്പെടുത്തുന്നു. അവരെ വിവാഹമോചനം ചെയ്യുകയും, അവർക്ക് പകരം (വേറെ) വിവാഹം കഴിക്കുക എന്നതും ഈ വിധിയോടെ നിരോധിക്കപ്പെട്ടു.
ตัฟสีรต่างๆ ภาษาอาหรับ:
ประโยชน์ที่ได้รับ:
• عظم مقام النبي صلى الله عليه وسلم عند ربه؛ ولذلك عاتب الصحابة رضي الله عنهم الذين مكثوا في بيته صلى الله عليه وسلم لِتَأَذِّيه من ذلك.
അല്ലാഹുവിങ്കൽ നബി(ﷺ)ക്കുള്ള സ്ഥാനത്തിൻ്റെ മഹത്വം. അതുകൊണ്ടാണ് നബി(ﷺ)യുടെ വീട്ടിൽ കൂടുതൽ നേരം ചെലവഴിച്ച സ്വഹാബികളെ അവിടുത്തേക്ക് പ്രയാസം സൃഷ്ടിച്ചു എന്നതിൻ്റെ പേരിൽ അല്ലാഹു ശാസിച്ചത്.

• ثبوت صفتي العلم والحلم لله تعالى.
• അല്ലാഹുവിന് എല്ലാത്തിനെക്കുറിച്ചുള്ള അറിവും, അങ്ങേയറ്റത്തെ ക്ഷമയുമുണ്ട്. അവ രണ്ടും അവൻ്റെ വിശേഷണങ്ങളാണ്.

• الحياء من أخلاق النبي صلى الله عليه وسلم.
• ലജ്ജ നബി -ﷺ- യുടെ സ്വഭാവഗുണങ്ങളിൽ പെട്ടതായിരുന്നു.

• صيانة مقام أمهات المؤمنين زوجات النبي صلى الله عليه وسلم.
നബി -ﷺ- യുടെ ഭാര്യമാരായ, വിശ്വാസികളുടെ മാതാക്കളുടെ സ്ഥാനം അല്ലാഹു സംരക്ഷിച്ചിരിക്കുന്നു.

 
แปลความหมาย อายะฮ์: (52) สูเราะฮ์: Al-Ahzāb
สารบัญสูเราะฮ์ หมายเลขหน้า
 
แปลความหมายอัลกุรอาน - แปลคำอธิบายโดยย่อของอัลกุรอานด้วยภาษามาลายาลัม - สารบัญคำแปล

แปลคำอธิบายโดยย่อของอัลกุรอานด้วยภาษามาลายาลัม,โดยศูนย์ตัฟซีร เพื่อการศึกษาอัลกุรอาน

ปิด