Check out the new design

แปล​ความหมาย​อัลกุรอาน​ - คำแปลภาษามาลายาลัม สำหรับหนังสืออรรถาธิบายอัลกุรอานอย่างสรุป (อัลมุคตะศ็อร ฟีตัฟซีร อัลกุรอานิลกะรีม) * - สารบัญ​คำแปล


แปลความหมาย​ สูเราะฮ์: Al-An‘ām   อายะฮ์:
اِنَّمَا یَسْتَجِیْبُ الَّذِیْنَ یَسْمَعُوْنَ ؔؕ— وَالْمَوْتٰی یَبْعَثُهُمُ اللّٰهُ ثُمَّ اِلَیْهِ یُرْجَعُوْنَ ۟
താങ്കൾ കൊണ്ടു വന്ന സന്ദേശം സ്വീകരിച്ചു കൊണ്ട് താങ്കൾക്ക് ഉത്തരം നൽകുക സംസാരം ശ്രദ്ധിച്ചു കേൾക്കുകയും അത് ഗ്രഹിക്കുകയും ചെയ്യുന്നവർ മാത്രമാണ്. (അല്ലാഹുവിനെ) നിഷേധിച്ചവരാകട്ടെ; അവർ മരിച്ചവരാണ്. അവരുടെ കാര്യം കഴിഞ്ഞിരിക്കുന്നു. അവരുടെ ഹൃദയങ്ങൾ മരിച്ചു പോയിരിക്കുന്നു. മരണപ്പെട്ടവരെ അല്ലാഹു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ പുനരുജ്ജീവിപ്പിക്കുന്നതാണ്. ശേഷം അവൻ്റെ അടുക്കലേക്ക് മാത്രമാകുന്നു അവർ മടങ്ങുന്നത്; അവർ ചെയ്ത പ്രവർത്തനങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകുന്നതിനത്രെ അത്.
ตัฟสีรต่างๆ​ ภาษาอาหรับ:
وَقَالُوْا لَوْلَا نُزِّلَ عَلَیْهِ اٰیَةٌ مِّنْ رَّبِّهٖ ؕ— قُلْ اِنَّ اللّٰهَ قَادِرٌ عَلٰۤی اَنْ یُّنَزِّلَ اٰیَةً وَّلٰكِنَّ اَكْثَرَهُمْ لَا یَعْلَمُوْنَ ۟
ശാഠ്യം പുലർത്തിയും, അല്ലാഹുവിൽ വിശ്വസിക്കാൻ കൂട്ടാക്കാതെയും ബഹുദൈവാരാധകർ പറയുന്നു: മുഹമ്മദ് കൊണ്ടുവന്ന സന്ദേശത്തിൻ്റെ സത്യത തെളിയിക്കുന്ന അത്ഭുതകരമായ ഒരു ദൃഷ്ടാന്തം മുഹമ്മദിൻ്റെ മേൽ ഇറക്കപ്പെടാത്തതെന്താണ്?! അല്ലാഹുവിൻ്റെ റസൂലേ! പറയുക: അവർ ഉദ്ദേശിക്കുന്ന രൂപത്തിലുള്ള ദൃഷ്ടാന്തം ഇറക്കുവാൻ തീർച്ചയായും അല്ലാഹു കഴിവുള്ളവനാണ്. എന്നാൽ ദൃഷ്ടാന്തങ്ങൾ ഇറക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ബഹുദൈവാരാധകരിൽ അധികപേരും അല്ലാഹു അവ അവൻ്റെ മഹത്തരമായ ഉദ്ദേശത്തിനനുസരിച്ചല്ലാതെ ഇറക്കുകയില്ല എന്ന കാര്യം അറിയാത്തവരാണ്. അവരുടെ ആവശ്യത്തിന് അനുസരിച്ചല്ല അല്ലാഹു ദൃഷ്ടാന്തങ്ങൾ അവതരിപ്പിക്കുക. അങ്ങനെ അവൻ അവരുടെ ആവശ്യം അനുസരിച്ച് ദൃഷ്ടാന്തം അവതരിപ്പിക്കുകയും ശേഷം അവർ വിശ്വസിക്കാതിരിക്കുകയും ചെയ്താൽ അല്ലാഹു അവരെ (പിന്നീടൊരു അവധി നൽകാതെ ഉടനടി) ശിക്ഷിക്കുന്നതായിരിക്കും.
ตัฟสีรต่างๆ​ ภาษาอาหรับ:
وَمَا مِنْ دَآبَّةٍ فِی الْاَرْضِ وَلَا طٰٓىِٕرٍ یَّطِیْرُ بِجَنَاحَیْهِ اِلَّاۤ اُمَمٌ اَمْثَالُكُمْ ؕ— مَا فَرَّطْنَا فِی الْكِتٰبِ مِنْ شَیْءٍ ثُمَّ اِلٰی رَبِّهِمْ یُحْشَرُوْنَ ۟
ഭൂമിക്ക് മുകളിൽ ചലിക്കുന്ന ഏതൊരു ജീവിയാകട്ടെ, ആകാശത്ത് പറക്കുന്ന ഏതൊരു പക്ഷിയാകട്ടെ; അവയെല്ലാം സൃഷ്ടിപ്പിൻ്റെയും ഉപജീവനത്തിൻ്റെയും കാര്യത്തിൽ -ആദമിൻ്റെ മക്കളേ- നിങ്ങളെ പോലുള്ള ജീവവർഗങ്ങൾ മാത്രമാകുന്നു. ലൗഹുൽ മഹ്ഫൂദ്വിൽ ഒരു കാര്യവും സ്ഥിരപ്പെടുത്താതെ നാം വിട്ടു പോയിട്ടില്ല. എല്ലാവരെക്കുറിച്ചുമുള്ള അറിവ് അല്ലാഹുവിങ്കലുണ്ട്. ശേഷം അവരുടെ രക്ഷിതാവിങ്കലേക്ക് മാത്രമാകുന്നു വിധി പ്രഖ്യാപനത്തിനായി അവർ ഒരുമിച്ചു കൂട്ടപ്പെടുന്നത്. അങ്ങനെ എല്ലാവർക്കും അവർക്ക് അർഹമായ പ്രതിഫലം അവൻ നൽകുന്നതാണ്.
ตัฟสีรต่างๆ​ ภาษาอาหรับ:
وَالَّذِیْنَ كَذَّبُوْا بِاٰیٰتِنَا صُمٌّ وَّبُكْمٌ فِی الظُّلُمٰتِ ؕ— مَنْ یَّشَاِ اللّٰهُ یُضْلِلْهُ ؕ— وَمَنْ یَّشَاْ یَجْعَلْهُ عَلٰی صِرَاطٍ مُّسْتَقِیْمٍ ۟
നമ്മുടെ ആയത്തുകളെ (ദൃഷ്ടാന്തങ്ങളെ) നിഷേധിച്ചവർ കേൾവിയില്ലാത്ത ബധിരരെ പോലെയും, സംസാരിക്കാത്ത ഊമകളെ പോലെയുമാകുന്നു. അതോടൊപ്പം കണ്ണു കാണാൻ കഴിയാത്ത ഇരുട്ടുകളിലുമാകുന്നു അവർ. അപ്പോൾ എങ്ങനെയാണ് ഈ അവസ്ഥയിലുള്ള ഒരാൾ സന്മാർഗത്തിലാവുക?! ജനങ്ങളിൽ ആരെയെങ്കിലും അല്ലാഹു വഴികേടിലാക്കാൻ ഉദ്ദേശിച്ചാൽ അവനെ അല്ലാഹു വഴികേടിലാക്കുന്നതാണ്. ആരെയെങ്കിലും അവൻ സന്മാർഗത്തിലാക്കാൻ ഉദ്ദേശിച്ചാൽ അയാളെ വളവുകളേതുമില്ലാത്ത നേരായ പാതയിൽ ഉൾപ്പെടുത്തി കൊണ്ട് അവൻ സന്മാർഗത്തിലാക്കുന്നതുമാണ്.
ตัฟสีรต่างๆ​ ภาษาอาหรับ:
قُلْ اَرَءَیْتَكُمْ اِنْ اَتٰىكُمْ عَذَابُ اللّٰهِ اَوْ اَتَتْكُمُ السَّاعَةُ اَغَیْرَ اللّٰهِ تَدْعُوْنَ ۚ— اِنْ كُنْتُمْ صٰدِقِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിൽ നിന്നുള്ള ശിക്ഷ നിങ്ങൾക്ക് വന്നെത്തുകയോ, തീർച്ചയായും വന്നെത്തുന്നതാണെന്ന് നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെട്ടിട്ടുള്ള അന്ത്യനാൾ വരികയോ ചെയ്താൽ നിങ്ങളെ ബാധിച്ച പ്രയാസവും ദുരിതവും നീക്കാൻ അല്ലാഹുവിന് പുറമെയുള്ളവരെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുമോ?! നിങ്ങളുടെ ആരാധ്യവസ്തുക്കൾ നന്മ കൊണ്ടുവരികയും, തിന്മ തടുത്തു വെക്കുകയും ചെയ്യുമെന്ന നിങ്ങളുടെ ജൽപ്പനം സത്യസന്ധമാണെങ്കിൽ (നിങ്ങൾ അവരോട് തന്നെ തേടണമല്ലോ?!)
ตัฟสีรต่างๆ​ ภาษาอาหรับ:
بَلْ اِیَّاهُ تَدْعُوْنَ فَیَكْشِفُ مَا تَدْعُوْنَ اِلَیْهِ اِنْ شَآءَ وَتَنْسَوْنَ مَا تُشْرِكُوْنَ ۟۠
എന്നാൽ ആ സന്ദർഭത്തിൽ നിങ്ങളെ സൃഷ്ടിച്ച അല്ലാഹുവിന് പുറമെ മറ്റാരെയും നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുകയില്ലെന്നതാണ് സത്യം. അപ്പോൾ നിങ്ങളെ ബാധിച്ച കുഴപ്പം -അവൻ ഉദ്ദേശിക്കുന്നെങ്കിൽ- എടുത്തു നീക്കുകയും, നിങ്ങളുടെ ദുരിതം അവൻ മാറ്റുകയും ചെയ്യും. അവനാണ് അത് ഏറ്റെടുത്തവൻ. അതിനു കഴിയുന്നവനും അവൻ തന്നെ. എന്നാൽ നിങ്ങൾ അല്ലാഹുവോടൊപ്പം പങ്കുചേർത്തിട്ടുള്ള നിങ്ങളുടെ ആരാധ്യന്മാരാകട്ടെ; അവയെ നിങ്ങൾ ആ ഘട്ടത്തിൽ)ഉപേക്ഷിക്കുന്നതാണ്. കാരണം നിങ്ങൾക്ക് തന്നെ അറിയാം അവ ഉപകാരമോ ഉപദ്രവമോ ചെയ്യില്ലെന്ന്.
ตัฟสีรต่างๆ​ ภาษาอาหรับ:
وَلَقَدْ اَرْسَلْنَاۤ اِلٰۤی اُمَمٍ مِّنْ قَبْلِكَ فَاَخَذْنٰهُمْ بِالْبَاْسَآءِ وَالضَّرَّآءِ لَعَلَّهُمْ یَتَضَرَّعُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മുൻപുള്ള സമൂഹങ്ങളിലേക്ക് ദൂതന്മാരെ നാം നിയോഗിച്ചിട്ടുണ്ട്. അപ്പോൾ അവർ ആ ദൂതന്മാരെ കളവാക്കി. ആ ദൂതന്മാർ കൊണ്ടുവന്നതിൽ നിന്ന് അവർ തിരിഞ്ഞു കളയുകയും ചെയ്തു. അപ്പോൾ ദാരിദ്ര്യം പോലുള്ള ദുരിതങ്ങൾ കൊണ്ടും, അവരുടെ ശരീരങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന രോഗങ്ങളാലും അവരെ നാം ശിക്ഷിച്ചു. അവർ തങ്ങളുടെ രക്ഷിതാവിലേക്ക് വിനയാന്വിതരായി മടങ്ങുന്നതിനും കീഴൊതുങ്ങുന്നതിനുമായിരുന്നു അത്.
ตัฟสีรต่างๆ​ ภาษาอาหรับ:
فَلَوْلَاۤ اِذْ جَآءَهُمْ بَاْسُنَا تَضَرَّعُوْا وَلٰكِنْ قَسَتْ قُلُوْبُهُمْ وَزَیَّنَ لَهُمُ الشَّیْطٰنُ مَا كَانُوْا یَعْمَلُوْنَ ۟
നമ്മുടെ ശിക്ഷ അവർക്ക് വന്നെത്തിയപ്പോൾ അവർ അല്ലാഹുവിന് കീഴൊതുങ്ങുകയും, അവനോട് വിനയം കാണിക്കുകയും ചെയ്തിരുന്നെങ്കിൽ അവരെ ബാധിച്ച പ്രയാസം നാം നീക്കിനൽകുകയും, അവരോട് നാം കാരുണ്യം കാണിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അവർ അപ്രകാരം ചെയ്തില്ല. മറിച്ച്, അവരുടെ ഹൃദയങ്ങൾ കടുത്തു പോവുകയാണുണ്ടായത്. അവർ ചിന്തിക്കുകയോ ഗുണപാഠമുൾക്കൊള്ളുകയോ ചെയ്തില്ല. അവർ ചെയ്തു കൂട്ടിയ (അല്ലാഹുവിലുള്ള) നിഷേധവും തിന്മകളും പിശാച് അവർക്ക് അലംകൃതമാക്കി നൽകി. അങ്ങനെ അവർ എന്തൊന്നിലായിരുന്നോ; അതിൽ തന്നെ തുടർന്നു പോയി.
ตัฟสีรต่างๆ​ ภาษาอาหรับ:
فَلَمَّا نَسُوْا مَا ذُكِّرُوْا بِهٖ فَتَحْنَا عَلَیْهِمْ اَبْوَابَ كُلِّ شَیْءٍ ؕ— حَتّٰۤی اِذَا فَرِحُوْا بِمَاۤ اُوْتُوْۤا اَخَذْنٰهُمْ بَغْتَةً فَاِذَا هُمْ مُّبْلِسُوْنَ ۟
ദാരിദ്ര്യത്തിൻ്റെയും രോഗങ്ങളുടെയും കെടുതിയിലൂടെ അവർക്ക് ഉപദേശങ്ങൾ നൽകപ്പെട്ടു. എന്നാൽ അവരത് ഉപേക്ഷിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കാതെ വരികയും ചെയ്തപ്പോൾ ഉപജീവനത്തിൻ്റെ വാതിലുകൾ അവർക്ക് തുറന്നിട്ടു കൊടുത്തു കൊണ്ടും, ദാരിദ്ര്യത്തിന് ശേഷം സമ്പന്നത നൽകിക്കൊണ്ടും, രോഗങ്ങൾക്ക് ശേഷം ആരോഗ്യം നൽകിക്കൊണ്ടും അവരെ നാം ക്രമേണയായി പിടികൂടി. അങ്ങനെ തങ്ങൾക്ക് നൽകപ്പെട്ട സുഖാനുഗ്രഹങ്ങളാൽ അഹങ്കാരം അവരെ ബാധിക്കുകയും, താൻപോരിമ അവരിൽ പിടിമുറുക്കുകയും ചെയ്തപ്പോൾ നമ്മുടെ ശിക്ഷ പൊടുന്നനെ അവരെ പിടികൂടി. അപ്പോൾ അവരതാ പ്രതീക്ഷകളെല്ലാമറ്റ് നിരാശരും പരിഭ്രാന്തരുമായി തീർന്നിരിക്കുന്നു.
ตัฟสีรต่างๆ​ ภาษาอาหรับ:
ประโยชน์​ที่​ได้รับ​:
• تشبيه الكفار بالموتى؛ لأن الحياة الحقيقية هي حياة القلب بقَبوله الحق واتباعه طريق الهداية.
• (അല്ലാഹുവിനെ) നിഷേധിച്ചവരെ മരിച്ചവരോട് ഉപമിച്ചിരിക്കുന്നു. കാരണം, സത്യം സ്വീകരിക്കുന്നതിലൂടെയും സന്മാർഗത്തിൻ്റെ വഴി പിന്തുടരുന്നതിലൂടെയും ഹൃദയത്തിന് ലഭിക്കുന്ന ജീവിതമാണ് യഥാർഥ ജീവിതം.

• من حكمة الله تعالى في الابتلاء: إنزال البلاء على المخالفين من أجل تليين قلوبهم وردِّهم إلى ربهم.
• പരീക്ഷണങ്ങൾക്ക് പിന്നിലുള്ള അല്ലാഹുവിൻ്റെ ഉദ്ദേശത്തിൽ പെട്ടതാണ് (സത്യത്തെ) എതിർത്തു നിൽക്കുന്നവരുടെ ഹൃദയങ്ങൾ (അതിലൂടെ) മയപ്പെടുത്തുകയും, അവരുടെ രക്ഷിതാവിലേക്ക് അവരെ മടക്കുകയും ചെയ്യാനായി പ്രയാസങ്ങൾ അവർക്ക് മേൽ ഇറക്കുക എന്നത്.

• وجود النعم والأموال بأيدي أهل الضلال لا يدل على محبة الله لهم، وإنما هو استدراج وابتلاء لهم ولغيرهم.
• വഴികേടിൻ്റെ വക്താക്കളുടെ കയ്യിൽ സമ്പാദ്യങ്ങളും അനുഗ്രഹങ്ങളും ഉണ്ട് എന്നത് അല്ലാഹു അവരെ സ്നേഹിക്കുന്നു എന്നതിൻ്റെ അടയാളമല്ല. അത് (ശിക്ഷയിലേക്ക്) ക്രമേണയായി അവരെ പിടിച്ചു കൊണ്ടുവരലും, അവർക്കും മറ്റുള്ളവർക്കുമുള്ള പരീക്ഷണവുമാകുന്നു.

 
แปลความหมาย​ สูเราะฮ์: Al-An‘ām
สารบัญสูเราะฮ์ หมายเลข​หน้า​
 
แปล​ความหมาย​อัลกุรอาน​ - คำแปลภาษามาลายาลัม สำหรับหนังสืออรรถาธิบายอัลกุรอานอย่างสรุป (อัลมุคตะศ็อร ฟีตัฟซีร อัลกุรอานิลกะรีม) - สารบัญ​คำแปล

โดย ศูนย์ตัฟซีรเพื่อการศึกษาอัลกุรอาน

ปิด