Check out the new design

Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm * - Indise ng mga Salin


Salin ng mga Kahulugan Surah: An-Nahl   Ayah:
وَاَلْقٰی فِی الْاَرْضِ رَوَاسِیَ اَنْ تَمِیْدَ بِكُمْ وَاَنْهٰرًا وَّسُبُلًا لَّعَلَّكُمْ تَهْتَدُوْنَ ۟ۙ
ഭൂമിയിൽ അവൻ പർവ്വതങ്ങൾ നാട്ടിയിരിക്കുന്നു; നിങ്ങളെയും കൊണ്ട് ഭൂമി ആടിയിളകാതെ അതിനെ ഉറപ്പിച്ചു നിർത്തുന്നതിനത്രെ അത്. നിങ്ങൾക്ക് വെള്ളം കുടിക്കാനും, നിങ്ങളുടെ കന്നുകാലികൾക്കും കൃഷിക്കും കുടിപ്പിക്കാനുമായി അതിലൂടെ അവൻ അരുവികൾ ഒഴുക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കുന്ന വഴികളും ഭൂമിയിൽ അവൻ തുറന്നുവെച്ചിരിക്കുന്നു; നിങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വഴിതെറ്റാതെ അതിലൂടെ നിങ്ങൾക്ക് എത്താൻ കഴിയുന്നു.
Ang mga Tafsir na Arabe:
وَعَلٰمٰتٍ ؕ— وَبِالنَّجْمِ هُمْ یَهْتَدُوْنَ ۟
പകലിൽ യാത്ര ചെയ്യുമ്പോൾ വഴികണ്ടെത്താനായി ഭൂമിയിൽ പല വഴിയടയാളങ്ങളും അവൻ നിശ്ചയിച്ചിരിക്കുന്നു. രാത്രിയിൽ വഴി മനസ്സിലാക്കുന്നതിനായി ആകാശത്ത് അവൻ നക്ഷത്രങ്ങളെ സംവിധാനിക്കുകയും ചെയ്തിരിക്കുന്നു.
Ang mga Tafsir na Arabe:
اَفَمَنْ یَّخْلُقُ كَمَنْ لَّا یَخْلُقُ ؕ— اَفَلَا تَذَكَّرُوْنَ ۟
ഈ കാര്യങ്ങളെയും മറ്റനേകം കാര്യങ്ങളെയും സൃഷ്ടിച്ചവൻ ഒന്നിനെയും സൃഷ്ടിക്കാത്തവനെ പോലെയാണോ?! അപ്പോൾ സർവ്വതിനെയും സൃഷ്ടിച്ച അല്ലാഹുവിൻ്റെ ഗാംഭീര്യത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?! അങ്ങനെ അവനെ മാത്രം നിങ്ങൾ ആരാധിക്കുകയും, ഒന്നിനെയും സൃഷ്ടിക്കാൻ കഴിയാത്തവയെ അവൻ്റെ പങ്കാളികളാക്കാതിരിക്കുകയും ചെയ്യുന്നില്ലേ?!
Ang mga Tafsir na Arabe:
وَاِنْ تَعُدُّوْا نِعْمَةَ اللّٰهِ لَا تُحْصُوْهَا ؕ— اِنَّ اللّٰهَ لَغَفُوْرٌ رَّحِیْمٌ ۟
ജനങ്ങളേ! അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞിട്ടുള്ള അനേകം അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ നിങ്ങൾക്കതിന് സാധിക്കുകയില്ല. അതിനുമാത്രം വിശാലവും വിവിധവുമാണ് അവൻ്റെ അനുഗ്രഹങ്ങൾ. എന്നാൽ ആ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നതിൽ നിങ്ങൾക്ക് സംഭവിക്കുന്ന അശ്രദ്ധയുടെ പേരിൽ നിങ്ങളെ പിടികൂടാത്ത, അങ്ങേയറ്റം പൊറുത്തു നൽകുന്ന (ഗഫൂർ) വനാകുന്നു അല്ലാഹു. അല്ലാഹുവിനുള്ള നന്ദിയിൽ കുറവ് വരുത്തുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്നതിൻ്റെ പേരിൽ ആ അനുഗ്രഹങ്ങൾ പിഴുതെടുക്കാതെ നിങ്ങളോട് ധാരാളമായി കരുണ ചൊരിയുകയും ചെയ്യുന്നവനു (റഹീം) മാകുന്നു അവൻ.
Ang mga Tafsir na Arabe:
وَاللّٰهُ یَعْلَمُ مَا تُسِرُّوْنَ وَمَا تُعْلِنُوْنَ ۟
ഹേ എൻ്റെ ദാസന്മാരേ! നിങ്ങളുടെ പ്രവർത്തനങ്ങളിൽ നിങ്ങൾ രഹസ്യമാക്കുന്നതും, നിങ്ങൾ പരസ്യമാക്കുന്നതും അവൻ അറിയുന്നു. അവന് അതിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
Ang mga Tafsir na Arabe:
وَالَّذِیْنَ یَدْعُوْنَ مِنْ دُوْنِ اللّٰهِ لَا یَخْلُقُوْنَ شَیْـًٔا وَّهُمْ یُخْلَقُوْنَ ۟ؕ
ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിക്കുന്നവർ യാതൊന്നിനെയും സൃഷ്ടിക്കുന്നില്ല. അൽപം വല്ലതുപോലും പടക്കാൻ അവർക്കു സാധ്യമല്ല. അല്ലാഹുവിനു പുറമെ അവരെ ആരാധിക്കുന്നവർ തന്നെയാണ് അവരെ (വിഗ്രഹങ്ങളെ) നിർമ്മിച്ചിരിക്കുന്നത്. തങ്ങളുടെ സ്വന്തം കൈകൾ കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങളെ എങ്ങനെയാണ് അവർ ആരാധിക്കുക?!
Ang mga Tafsir na Arabe:
اَمْوَاتٌ غَیْرُ اَحْیَآءٍ ؕۚ— وَمَا یَشْعُرُوْنَ ۙ— اَیَّانَ یُبْعَثُوْنَ ۟۠
ആരാധിക്കുന്നവർ തന്നെയാണ് ഈ ആരാധ്യവസ്തുക്കളെ സൃഷ്ടിച്ചത് എന്നതിനൊപ്പം, അവയാകട്ടെ നിർജ്ജീവവസ്തുക്കളുമാണ്. അവയ്ക്ക് ജീവനില്ല. അറിവുമില്ല. ഉയർത്തെഴുന്നേൽപ്പിൻ്റെ നാളിൽ -തങ്ങളെ ആരാധിച്ചിരുന്നവരോടൊപ്പം നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നതിനായി- എപ്പോഴാണ് തങ്ങളെ ഉയർത്തെഴുന്നേൽപ്പിക്കുക എന്ന് അവർക്കൊട്ട് അറിയുകയുമില്ല.
Ang mga Tafsir na Arabe:
اِلٰهُكُمْ اِلٰهٌ وَّاحِدٌ ۚ— فَالَّذِیْنَ لَا یُؤْمِنُوْنَ بِالْاٰخِرَةِ قُلُوْبُهُمْ مُّنْكِرَةٌ وَّهُمْ مُّسْتَكْبِرُوْنَ ۟
നിങ്ങളുടെ യഥാർത്ഥ ആരാധ്യൻ ഏകആരാധ്യൻ മാത്രമാകുന്നു. അവന് യാതൊരു പങ്കുകാരനുമില്ല. അല്ലാഹുവാകുന്നു ആ ആരാധ്യൻ. പുനരുത്ഥാനത്തിലും പ്രതിഫലനാളിലും വിശ്വസിക്കാത്തവർ; അവരുടെ ഹൃദയങ്ങൾ അല്ലാഹുവിൻ്റെ ഏകത്വത്തെ നിഷേധിക്കുന്നവയത്രെ. കാരണം അവ (അല്ലാഹുവിനെ) ഭയക്കുകയോ, വിചാരണയിലോ ശിക്ഷയിലോ വിശ്വസിക്കുന്നുമില്ല. സത്യം സ്വീകരിക്കാത്ത, അതിന് കീഴൊതുങ്ങാത്ത അഹങ്കാരികളാകുന്നു അക്കൂട്ടർ.
Ang mga Tafsir na Arabe:
لَا جَرَمَ اَنَّ اللّٰهَ یَعْلَمُ مَا یُسِرُّوْنَ وَمَا یُعْلِنُوْنَ ؕ— اِنَّهٗ لَا یُحِبُّ الْمُسْتَكْبِرِیْنَ ۟
തീർച്ചയായും അല്ലാഹു ഇക്കൂട്ടർ രഹസ്യമാക്കുന്ന പ്രവർത്തനങ്ങളും അവർ പരസ്യമാക്കുന്ന പ്രവർത്തനങ്ങളും അറിയുന്നുണ്ട്; തീർച്ച. അവന് യാതൊരു കാര്യവും അവ്യക്തമാവുകയില്ല. അവക്കെല്ലാം അവൻ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. അല്ലാഹുവിനെ ആരാധിക്കുന്നതിലും അവന് കീഴൊതുങ്ങുന്നതിലും അഹങ്കാരം നടിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീർച്ച. മറിച്ച് അവൻ അവരോട് കഠിനമായി കോപിക്കുകയാണ് ചെയ്യുക.
Ang mga Tafsir na Arabe:
وَاِذَا قِیْلَ لَهُمْ مَّاذَاۤ اَنْزَلَ رَبُّكُمْ ۙ— قَالُوْۤا اَسَاطِیْرُ الْاَوَّلِیْنَ ۟ۙ
സ്രഷ്ടാവായ അല്ലാഹുവിൻ്റെ ഏകത്വം നിഷേധിക്കുകയും, പുനരുത്ഥാനമില്ലെന്ന് ജൽപ്പിക്കുകയും ചെയ്യുന്ന ഇക്കൂട്ടരോട് 'മുഹമ്മദ് നബി -ﷺ- ക്ക് മേൽ അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത് എന്താണെ'ന്ന് ചോദിച്ചാൽ അവർ പറയും: മുഹമ്മദിൻ്റെ മേൽ അല്ലാഹു ഒന്നും അവതരിപ്പിച്ചിട്ടില്ല. പൂർവ്വികന്മാരുടെ കഥകളും കളവുകളും കൂട്ടിച്ചേർത്തു കൊണ്ട് അവൻ സ്വയം മെനഞ്ഞുണ്ടാക്കിയത് മാത്രമാണ് ഇത്.
Ang mga Tafsir na Arabe:
لِیَحْمِلُوْۤا اَوْزَارَهُمْ كَامِلَةً یَّوْمَ الْقِیٰمَةِ ۙ— وَمِنْ اَوْزَارِ الَّذِیْنَ یُضِلُّوْنَهُمْ بِغَیْرِ عِلْمٍ ؕ— اَلَا سَآءَ مَا یَزِرُوْنَ ۟۠
തങ്ങളുടെ പാപഭാരം യാതൊരു കുറവുമില്ലാതെ വഹിക്കുകയും, തങ്ങളുടെ അജ്ഞതയാലും അന്ധമായ അനുകരണത്താലും ഇസ്ലാമിൽ നിന്ന് അവർ വഴിതെറ്റിച്ചു കളഞ്ഞവരുടെ പാപഭാരത്തിന്റെ ഒരു ഭാഗവും കൂടി ചുമക്കുകയും ചെയ്യുക എന്നതായിരിക്കും അവരുടെ പര്യവസാനം. തങ്ങളുടെ സ്വന്തം പാപഭാരവും, തങ്ങളെ പിൻപറ്റിയവരുടെ പാപഭാരവും വഹിക്കുന്നവരുടെ അവസ്ഥ എത്ര മോശമായിരിക്കുന്നു.
Ang mga Tafsir na Arabe:
قَدْ مَكَرَ الَّذِیْنَ مِنْ قَبْلِهِمْ فَاَتَی اللّٰهُ بُنْیَانَهُمْ مِّنَ الْقَوَاعِدِ فَخَرَّ عَلَیْهِمُ السَّقْفُ مِنْ فَوْقِهِمْ وَاَتٰىهُمُ الْعَذَابُ مِنْ حَیْثُ لَا یَشْعُرُوْنَ ۟
ഇക്കൂട്ടർക്ക് മുൻപുണ്ടായിരുന്ന നിഷേധികളും തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാർക്കെതിരെ തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ട്. അപ്പോൾ അല്ലാഹു അവരുടെ കെട്ടിടങ്ങൾ അടിയോടെ തകർത്തു കളഞ്ഞു. അങ്ങനെ അവയുടെ മേൽക്കൂരകൾ അവർക്കു മുകളിൽ തകർന്നു വീണു. അവർ പ്രതീക്ഷിക്കാത്ത രൂപത്തിൽ അവർക്ക് ശിക്ഷ വന്നെത്തുകയും ചെയ്തു. തങ്ങളുടെ കെട്ടിടങ്ങൾ തങ്ങളെ സംരക്ഷിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ; എന്നാൽ അതു കൊണ്ട് തന്നെ അവർ നശിപ്പിക്കപ്പെട്ടു.
Ang mga Tafsir na Arabe:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• في الآيات من أصناف نعم الله على العباد شيء عظيم، مجمل ومفصل، يدعو الله به العباد إلى القيام بشكره وذكره ودعائه.
• ഈ ആയത്തുകളിൽ അല്ലാഹുവിൻ്റെ വ്യത്യസ്തങ്ങളായ അനേകം മഹത്തരമായ അനുഗ്രഹങ്ങൾ -ചുരുക്കത്തിലും വിശദീകരിച്ചു കൊണ്ടും- പരാമർശിക്കപ്പെട്ടിരിക്കുന്നു. ഇവ പറഞ്ഞു നൽകുന്നതിലൂടെ അല്ലാഹു അവൻ്റെ അടിമകളെ തനിക്ക് നന്ദി കാണിക്കുവാനും, തന്നെ സ്മരിക്കുവാനും, വിളിച്ചു പ്രാർത്ഥിക്കാനും ക്ഷണിക്കുന്നു.

• طبيعة الإنسان الظلم والتجرُّؤ على المعاصي والتقصير في حقوق ربه، كَفَّار لنعم الله، لا يشكرها ولا يعترف بها إلا من هداه الله.
• അതിക്രമം പ്രവർത്തിക്കുകയും, തിന്മകൾ ചെയ്യാൻ ധൈര്യം കാണിക്കുകയും, തൻ്റെ റബ്ബിനോടുള്ള ബാധ്യതകളിൽ വീഴ്ച വരുത്തുകയും ചെയ്യുക എന്നത് മനുഷ്യൻ്റെ പ്രകൃതത്തിൽ പെട്ടതാണ്. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ അങ്ങേയറ്റം നിഷേധിക്കുന്നവനാണവൻ. അല്ലാഹു സന്മാർഗത്തിലേക്ക് നയിച്ചവരല്ലാതെ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ അംഗീകരിക്കുകയും അവയ്ക്ക് നന്ദി കാണിക്കുകയും ചെയ്യുകയില്ല.

• مساواة المُضِلِّ للضال في جريمة الضلال؛ إذ لولا إضلاله إياه لاهتدى بنظره أو بسؤال الناصحين.
• വഴികേടിലാക്കിയവന് അവനെ പിൻപറ്റി വഴികേടിലായവൻ്റെ പാപഭാരം തുല്യമായി ഉണ്ടായിരിക്കും. കാരണം അവൻ വഴിപിഴപ്പിച്ചില്ലായിരുന്നെങ്കിൽ, സ്വയം ചിന്തിച്ചു കൊണ്ടോ ഗുണകാംക്ഷികളോട് ചോദിച്ചറിഞ്ഞു കൊണ്ടോ ഈ മനുഷ്യൻ സന്മാർഗത്തിലേക്ക് എത്തിയേനേ.

• أَخْذ الله للمجرمين فجأة أشد نكاية؛ لما يصحبه من الرعب الشديد، بخلاف الشيء الوارد تدريجيًّا.
• അതിക്രമികളെ അല്ലാഹു പൊടുന്നനെ പിടികൂടുകയെന്നത് ഏറ്റവും കടുത്ത ശിക്ഷയാണ്. കാരണം പൊടുന്നനെ സംഭവിക്കുന്ന വിപത്ത് ഉണ്ടാക്കുന്ന ഭയം കടുത്തതായിരിക്കും. പതിയെപതിയെ വന്നെത്തുന്നത് പോലെയായിരിക്കില്ല അത്.

 
Salin ng mga Kahulugan Surah: An-Nahl
Indise ng mga Surah Numero ng Pahina
 
Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm - Indise ng mga Salin

Inilabas ng Markaz Tafsīr Lid-Dirāsāt Al-Qur’ānīyah (Sentro ng Tafsīr Para sa mga Pag-aaral Pang-Qur’an).

Isara