Check out the new design

Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm * - Indise ng mga Salin


Salin ng mga Kahulugan Ayah: (77) Surah: An-Nahl
وَلِلّٰهِ غَیْبُ السَّمٰوٰتِ وَالْاَرْضِ ؕ— وَمَاۤ اَمْرُ السَّاعَةِ اِلَّا كَلَمْحِ الْبَصَرِ اَوْ هُوَ اَقْرَبُ ؕ— اِنَّ اللّٰهَ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟
അല്ലാഹുവിന് മാത്രമാകുന്നു ആകാശങ്ങളിലും ഭൂമിയിലുള്ള മറഞ്ഞ കാര്യങ്ങളെ കുറിച്ചെല്ലാം അറിവുള്ളത്. സൃഷ്ടികളിൽ ആർക്കും അറിയാത്ത ഈ അറിവ് അവന് മാത്രമാണുള്ളത്. അപ്പോൾ അല്ലാഹുവിന് മാത്രം അറിയുന്ന മറഞ്ഞ കാര്യങ്ങളിൽ പെട്ട അന്ത്യനാളിൻ്റെ സ്ഥിതിയെന്താണ്. അല്ലാഹു ഉദ്ദേശിച്ചാൽ കണ്ണ് അടക്കുകയും തുറക്കുകയും ചെയ്യുന്നത് പോലെ -വളരെ വേഗതയിലായിരിക്കും- അത് സംഭവിക്കുക. അല്ല; അതിനെക്കാൾ വേഗതയിലായിരിക്കും അത് ഉണ്ടാവുക. തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; ഒന്നും അവന് അസാധ്യമാവുകയില്ല. എന്തെങ്കിലും കാര്യം അവൻ ഉദ്ദേശിച്ചാൽ അവൻ അതിനോട് 'കുൻ' (ഉണ്ടാകൂ) എന്ന് പറയേണ്ട താമസം, അതുണ്ടാകുന്നു.
Ang mga Tafsir na Arabe:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• لله تعالى الحكمة البالغة في قسمة الأرزاق بين العباد، إذ جعل منهم الغني والفقير والمتوسط؛ ليتكامل الكون، ويتعايش الناس، ويخدم بعضهم بعضًا.
• മനുഷ്യർക്കിടയിൽ ഉപജീവനം വീതംവെച്ചതിൽ അല്ലാഹുവിന് മഹത്തരമായ ഒരു ലക്ഷ്യമുണ്ട്. കാരണം അവരിൽ ധനികരെയും ദരിദ്രരെയും ഇടത്തരക്കാരെയും അവൻ നിശ്ചയിച്ചിരിക്കുന്നു; അങ്ങനെയാണെങ്കിലേ ലോകം പരസ്പരപൂരകമായി തീരുകയുള്ളൂ. ജനങ്ങൾക്ക് പരസ്പരം സഹകരിച്ചു ജീവിക്കാനും, അവരിൽ ചിലർ മറ്റുചിലർക്ക് സഹായികളായി മാറുവാനും അപ്പോഴേ കഴിയൂ.

• دَلَّ المثلان في الآيات على ضلالة المشركين وبطلان عبادة الأصنام؛ لأن شأن الإله المعبود أن يكون مالكًا قادرًا على التصرف في الأشياء، وعلى نفع غيره ممن يعبدونه، وعلى الأمر بالخير والعدل.
• മേലെയുള്ള ആയത്തുകളിൽ പരാമർശിക്കപ്പെട്ട രണ്ട് ഉപമകൾ ബഹുദൈവാരാധകരുടെ വഴികേടും, വിഗ്രഹങ്ങളെ ആരാധിക്കുന്നതിൻ്റെ നിരർത്ഥകതയും ബോധ്യപ്പെടുത്തുന്നു. കാരണം ആരാധിക്കപ്പെടുന്നവൻ കാര്യങ്ങൾ മാറ്റിമറിക്കാൻ കഴിവുള്ളവനും, ഉടമസ്ഥനുമായിരിക്കേണ്ടതുണ്ട്. തന്നെ ആരാധിക്കുന്നവർക്ക് ഉപകാരം ചെയ്യുവാനും, നന്മയും നീതിയും കൽപ്പിക്കാൻ സാധിക്കുന്നവനുമായിരിക്കണം.

• من نعمه تعالى ومن مظاهر قدرته خلق الناس من بطون أمهاتهم لا علم لهم بشيء، ثم تزويدهم بوسائل المعرفة والعلم، وهي السمع والأبصار والأفئدة، فبها يعلمون ويدركون.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളിൽ പെട്ട, അവൻ്റെ ശക്തിയുടെ അടയാളങ്ങളിൽ പെട്ട കാര്യമാണ് മനുഷ്യരെ അവരുടെ മാതാക്കളുടെ ഉദരങ്ങളിൽ നിന്ന് പുറത്തു കൊണ്ടുവന്നു എന്നത്. അപ്പോൾ അവർക്ക് ഒന്നിനെ കുറിച്ചും അറിവില്ല; ശേഷം അറിയാനും പഠിക്കാനുമുള്ള മാർഗങ്ങൾ അവർക്ക് നൽകുകയും, കേൾവിയും കാഴ്ച്ചയും ചിന്തയും അവർക്ക് ഏർപ്പെടുത്തുകയും ചെയ്തു. അത് കൊണ്ട് അവർ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.

 
Salin ng mga Kahulugan Ayah: (77) Surah: An-Nahl
Indise ng mga Surah Numero ng Pahina
 
Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm - Indise ng mga Salin

Inilabas ng Markaz Tafsīr Lid-Dirāsāt Al-Qur’ānīyah (Sentro ng Tafsīr Para sa mga Pag-aaral Pang-Qur’an).

Isara