Check out the new design

Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm * - Indise ng mga Salin


Salin ng mga Kahulugan Surah: Al-‘Ankabūt   Ayah:
فَاَنْجَیْنٰهُ وَاَصْحٰبَ السَّفِیْنَةِ وَجَعَلْنٰهَاۤ اٰیَةً لِّلْعٰلَمِیْنَ ۟
എന്നിട്ട് നൂഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും മുങ്ങിമരിക്കാതെ കപ്പലിൽ നാം രക്ഷപ്പെടുത്തി. കപ്പലിനെ ജനങ്ങൾക്ക് ഗുണപാഠം ഉൾക്കൊള്ളാനുള്ള ഒരു പാഠമാക്കി നാം മാറ്റുകയും ചെയ്തു.
Ang mga Tafsir na Arabe:
وَاِبْرٰهِیْمَ اِذْ قَالَ لِقَوْمِهِ اعْبُدُوا اللّٰهَ وَاتَّقُوْهُ ؕ— ذٰلِكُمْ خَیْرٌ لَّكُمْ اِنْ كُنْتُمْ تَعْلَمُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! ഇബ്രാഹീമിൻ്റെ ചരിത്രം താങ്കൾ സ്മരിക്കുക. അദ്ദേഹം തൻ്റെ സമൂഹത്തോട് പറഞ്ഞ സന്ദർഭം: നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിൻ്റെ ശിക്ഷയെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. ഈ കൽപ്പിക്കപ്പെട്ട കാര്യം (പിൻപറ്റുന്നതാണ്) നിങ്ങൾക്ക് ഉത്തമം; നിങ്ങൾ മനസ്സിലാക്കുന്നുവെങ്കിൽ.
Ang mga Tafsir na Arabe:
اِنَّمَا تَعْبُدُوْنَ مِنْ دُوْنِ اللّٰهِ اَوْثَانًا وَّتَخْلُقُوْنَ اِفْكًا ؕ— اِنَّ الَّذِیْنَ تَعْبُدُوْنَ مِنْ دُوْنِ اللّٰهِ لَا یَمْلِكُوْنَ لَكُمْ رِزْقًا فَابْتَغُوْا عِنْدَ اللّٰهِ الرِّزْقَ وَاعْبُدُوْهُ وَاشْكُرُوْا لَهٗ ؕ— اِلَیْهِ تُرْجَعُوْنَ ۟
അല്ലയോ ബഹുദൈവാരാധകരേ! നിങ്ങൾ ആരാധിക്കുന്നത് ഒരുപകാരമോ ഉപദ്രവമോ ഒന്നും ചെയ്യാത്ത വിഗ്രഹങ്ങളെ ആകുന്നു. അവക്ക് ആരാധന അർഹിക്കുന്നുവെന്ന് ജൽപ്പിക്കുന്നതിലൂടെ കള്ളം കെട്ടിച്ചമക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവർ നിങ്ങൾക്ക് എന്തെങ്കിലും ഉപജീവനം ഉടമപ്പെടുത്തുകയോ, നിങ്ങൾക്ക് ഉപജീവനം നൽകുകയോ ചെയ്യുന്നില്ല. അതിനാൽ അല്ലാഹുവിങ്കൽ നിങ്ങൾ ഉപജീവനം തേടുക; അവനാകുന്നു എല്ലാവർക്കും ഉപജീവനം നൽകുന്നവൻ. അല്ലാഹുവിനെ മാത്രം നിങ്ങൾ ആരാധിക്കുകയും, അവൻ നിങ്ങൾക്ക് മേൽ അനുഗ്രഹമായി ചൊരിഞ്ഞു തന്ന അവൻ്റെ ഉപജീവനത്തിന് നിങ്ങൾ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുക. അവങ്കലേക്ക് മാത്രമാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങൾ വിചാരണക്കും പ്രതിഫലത്തിനുമായി മടങ്ങിച്ചെല്ലുന്നത്. അല്ലാതെ നിങ്ങളുടെ വിഗ്രഹങ്ങളുടെ അടുത്തേക്കല്ല.
Ang mga Tafsir na Arabe:
وَاِنْ تُكَذِّبُوْا فَقَدْ كَذَّبَ اُمَمٌ مِّنْ قَبْلِكُمْ ؕ— وَمَا عَلَی الرَّسُوْلِ اِلَّا الْبَلٰغُ الْمُبِیْنُ ۟
അല്ലയോ ബഹുദൈവാരാധകരേ! മുഹമ്മദ് നബി -ﷺ- കൊണ്ടു വന്നതിനെ നിങ്ങൾ നിഷേധിക്കുകയാണെങ്കിൽ നിങ്ങൾക്ക് മുൻപും സമൂഹങ്ങൾ -നൂഹിൻ്റെ ജനതയും ആദ്, ഥമൂദ് ജനതകളും- നിഷേധിച്ചു തള്ളിയിട്ടുണ്ട്. അല്ലാഹുവിൻ്റെ റസൂലിൻ്റെ -ﷺ- മേൽ വ്യക്തമായി എത്തിച്ചു നൽകുക എന്നത് മാത്രമേ ബാധ്യതയുള്ളൂ. അവിടുത്തോട് അല്ലാഹു കൽപ്പിച്ചത് നിങ്ങൾക്ക് അവിടുന്ന് എത്തിച്ചു തരികയും ചെയ്തിട്ടുണ്ട്.
Ang mga Tafsir na Arabe:
اَوَلَمْ یَرَوْا كَیْفَ یُبْدِئُ اللّٰهُ الْخَلْقَ ثُمَّ یُعِیْدُهٗ ؕ— اِنَّ ذٰلِكَ عَلَی اللّٰهِ یَسِیْرٌ ۟
അല്ലാഹു എങ്ങനെയാണ് സൃഷ്ടിപ്പ് ആദ്യമായി ആരംഭിക്കുന്നതെന്നും, പിന്നീട് അവയെല്ലാം നശിച്ചു പോയതിന് ശേഷം എങ്ങനെയാണ് അവൻ (സൃഷ്ടിപ്പ്) ആവർത്തിക്കുന്നത് എന്നും ഈ നിഷേധികൾ ആലോചിക്കുന്നില്ലേ?! തീർച്ചയായും അല്ലാഹുവിന് അതെല്ലാം എളുപ്പമാകുന്നു. അവൻ സർവ്വശക്തനാകുന്നു; യാതൊരു കാര്യവും അവന് അസാധ്യമല്ല.
Ang mga Tafsir na Arabe:
قُلْ سِیْرُوْا فِی الْاَرْضِ فَانْظُرُوْا كَیْفَ بَدَاَ الْخَلْقَ ثُمَّ اللّٰهُ یُنْشِئُ النَّشْاَةَ الْاٰخِرَةَ ؕ— اِنَّ اللّٰهَ عَلٰى كُلِّ شَیْءٍ قَدِیْرٌ ۟ۚ
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടരോട് പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുകയും, എങ്ങനെയാണ് അല്ലാഹു സൃഷ്ടിപ്പ് ആരംഭിക്കുകയും ചെയ്തതെന്ന് ചിന്തിക്കുകയും ചെയ്യുക. അതിന് ശേഷം അല്ലാഹു ജനങ്ങൾക്ക് അവരുടെ മരണശേഷം രണ്ടാമത് -വിചാരണക്കും പ്രതിഫലത്തിനുമായി- ജീവൻ നൽകുകയും ചെയ്യും. തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. അവന് യാതൊന്നും അസാധ്യമാവുകയില്ല. ജനങ്ങളെ ആദ്യം സൃഷ്ടിക്കുക എന്നത് അവന് അസാധ്യമായില്ലെന്ന പോലെ അവരെ ഉയിർത്തെഴുന്നേൽപ്പിക്കുക എന്നതും അവന് അസാധ്യമാവുകയില്ല.
Ang mga Tafsir na Arabe:
یُعَذِّبُ مَنْ یَّشَآءُ وَیَرْحَمُ مَنْ یَّشَآءُ ۚ— وَاِلَیْهِ تُقْلَبُوْنَ ۟
തൻ്റെ സൃഷ്ടികളിൽ അവൻ ഉദ്ദേശിക്കുന്നവരെ നീതിപൂർവ്വം അവൻ ശിക്ഷിക്കുന്നു. തൻ്റെ സൃഷ്ടികളിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് മേൽ തൻ്റെ ഔദാര്യമായി അവൻ കാരുണ്യം ചൊരിയുകയും ചെയ്യുന്നു. നിങ്ങളുടെ ഖബറുകളിൽ നിന്ന് ജീവനുള്ളവരായി നിങ്ങളെ അവൻ പുനരുജ്ജീവിപ്പിച്ച ശേഷം അവനിലേക്ക് മാത്രമാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിചാരണക്കായി നിങ്ങൾ മടങ്ങുന്നത്.
Ang mga Tafsir na Arabe:
وَمَاۤ اَنْتُمْ بِمُعْجِزِیْنَ فِی الْاَرْضِ وَلَا فِی السَّمَآءِ ؗ— وَمَا لَكُمْ مِّنْ دُوْنِ اللّٰهِ مِنْ وَّلِیٍّ وَّلَا نَصِیْرٍ ۟۠
നിങ്ങളുടെ രക്ഷിതാവിനെ പരാജയപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കുകയില്ല. ഭൂമിയിലോ ആകാശത്തോ അവൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാനും കഴിയില്ല. അല്ലാഹുവിന് പുറമെ നിങ്ങളുടെ കാര്യങ്ങളെല്ലാം ഏറ്റെടുക്കാൻ ഒരു രക്ഷാധികാരിയോ, അവന് പുറമെ നിങ്ങളുടെ ശിക്ഷ എടുത്തു മാറ്റാൻ ഒരു സഹായിയോ നിങ്ങൾക്കില്ല.
Ang mga Tafsir na Arabe:
وَالَّذِیْنَ كَفَرُوْا بِاٰیٰتِ اللّٰهِ وَلِقَآىِٕهٖۤ اُولٰٓىِٕكَ یَىِٕسُوْا مِنْ رَّحْمَتِیْ وَاُولٰٓىِٕكَ لَهُمْ عَذَابٌ اَلِیْمٌ ۟
അല്ലാഹുവിൻ്റെ ആയത്തുകളെയും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവനെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ചവർ; അവർ എൻ്റെ കാരുണ്യത്തിൽ നിന്ന് നിരാശരായിരിക്കുന്നു. അതിനാൽ അവരുടെ നിഷേധം കാരണത്താൽ ഒരിക്കലും അവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. വേദനാജനകമായ ശിക്ഷ പരലോകത്ത് അക്കൂട്ടരെ കാത്തിരിക്കുന്നുണ്ട്.
Ang mga Tafsir na Arabe:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• الأصنام لا تملك رزقًا، فلا تستحق العبادة.
• വിഗ്രഹങ്ങൾ ഒരു ഉപജീവനവും ഉടമപ്പെടുത്തുന്നില്ല. ആരാധിക്കപ്പെടാൻ ഒരു അർഹതയും അവയ്ക്കില്ല.

• طلب الرزق إنما يكون من الله الذي يملك الرزق.
• എല്ലാ ഉപജീവനവും ഉടമപ്പെടുത്തിയവനായ അല്ലാഹുവിൽ നിന്ന് മാത്രമാണ് ഉപജീവനം തേടേണ്ടത്.

• بدء الخلق دليل على البعث.
• അല്ലാഹു ആദ്യത്തെ തവണ സൃഷ്ടിച്ചു എന്നത് തന്നെ പുനരുത്ഥാനത്തിനുള്ള തെളിവാണ്.

• دخول الجنة محرم على من مات على كفره.
• (ഇസ്ലാമിനെ) നിഷേധിച്ചവനായിരിക്കെ മരിച്ചവൻ്റെ മേൽ സ്വർഗപ്രവേശനം നിഷിദ്ധമാണ്.

 
Salin ng mga Kahulugan Surah: Al-‘Ankabūt
Indise ng mga Surah Numero ng Pahina
 
Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm - Indise ng mga Salin

Inilabas ng Markaz Tafsīr Lid-Dirāsāt Al-Qur’ānīyah (Sentro ng Tafsīr Para sa mga Pag-aaral Pang-Qur’an).

Isara