Check out the new design

Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm * - Indise ng mga Salin


Salin ng mga Kahulugan Ayah: (43) Surah: An-Nisā’
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تَقْرَبُوا الصَّلٰوةَ وَاَنْتُمْ سُكٰرٰی حَتّٰی تَعْلَمُوْا مَا تَقُوْلُوْنَ وَلَا جُنُبًا اِلَّا عَابِرِیْ سَبِیْلٍ حَتّٰی تَغْتَسِلُوْا ؕ— وَاِنْ كُنْتُمْ مَّرْضٰۤی اَوْ عَلٰی سَفَرٍ اَوْ جَآءَ اَحَدٌ مِّنْكُمْ مِّنَ الْغَآىِٕطِ اَوْ لٰمَسْتُمُ النِّسَآءَ فَلَمْ تَجِدُوْا مَآءً فَتَیَمَّمُوْا صَعِیْدًا طَیِّبًا فَامْسَحُوْا بِوُجُوْهِكُمْ وَاَیْدِیْكُمْ ؕ— اِنَّ اللّٰهَ كَانَ عَفُوًّا غَفُوْرًا ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! ലഹരി ബാധിച്ചവരായ അവസ്ഥയിൽ നിങ്ങൾ നിസ്കാരം നിർവ്വഹിക്കരുത്. നിങ്ങളുടെ ലഹരി വിട്ടൊഴിയുകയും, നിങ്ങൾ പറയുന്നത് എന്താണെന്ന് നിങ്ങൾക്ക് ബോധ്യമുണ്ടാവുകയും ചെയ്യുന്നത് വരെ (നിസ്കാരം പാടില്ല). മദ്യം പരിപൂർണ്ണമായി നിരോധിക്കപ്പെടുന്നതിന് മുൻപുള്ള നിയമമായിരുന്നു ഇത്. ജനാബത്തു(വലിയ അശുദ്ധി)കാരൻ ആയിരിക്കെയും നിങ്ങൾ നിസ്കാരം നിർവ്വഹിക്കരുത്. ആ അവസ്ഥയിൽ മസ്ജിദുകളിൽ പ്രവേശിക്കുകയുമരുത്; അവിടെ കഴിച്ചു കൂട്ടാത്ത നിലയിൽ മസ്ജിദിലൂടെ കടന്നു പോകാൻ വേണ്ടിയല്ലാതെ. (ജനാബത്തിൽ നിന്ന് ശുദ്ധിയാകാൻ വേണ്ടി) നിങ്ങൾ കുളിക്കുന്നത് വരെ (ഇപ്രകാരമായിരിക്കണം). വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത രോഗം നിങ്ങളെ ബാധിക്കുകയോ, നിങ്ങൾ യാത്രക്കാരായിരിക്കുകയോ, നിങ്ങൾക്ക് അശുദ്ധി (നിസ്കരിക്കാൻ സാധിക്കാത്ത അവസ്ഥ) സംഭവിക്കുകയോ, നിങ്ങൾ സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യുകയും -അങ്ങനെ (ശുദ്ധിയാകാൻ) വെള്ളം ലഭിക്കാതെ വരികയും ചെയ്താൽ- ശുദ്ധിയുള്ള മണ്ണ് അന്വേഷിക്കുക. ആ മണ്ണ് കൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. തീർച്ചയായും അല്ലാഹു നിങ്ങളുടെ കുറവുകൾ വിട്ടുപൊറുത്തു നൽകുന്നവനും (അഫുവ്വ്), നിങ്ങൾക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ) ആകുന്നു.
Ang mga Tafsir na Arabe:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• من كمال عدله تعالى وتمام رحمته أنه لا يظلم عباده شيئًا مهما كان قليلًا، ويتفضل عليهم بمضاعفة حسناتهم.
• അല്ലാഹു ഒരാളോടും യാതൊരു അനീതിയും -അതെത്ര മാത്രം ചെറുതാണെങ്കിലും- പ്രവർത്തിക്കുന്നതല്ല എന്നത് അവൻ്റെ പരിപൂർണ്ണ നീതിയുടെയും സമ്പൂർണ്ണമായ കാരുണ്യത്തിൻ്റെയും ഭാഗമാണ്. (അതോടൊപ്പം) അവരുടെ നന്മകൾ അവൻ ഇരട്ടിയിരട്ടിയാക്കി നൽകിക്കൊണ്ട് അവരോട് ഔദാര്യം ചൊരിയുകയും ചെയ്യുന്നതാണ്.

• من شدة هول يوم القيامة وعظم ما ينتظر الكافر يتمنى أن يكون ترابًا.
• (അല്ലാഹുവിനെ) നിഷേധിച്ചവർ പരലോകത്ത് മണ്ണായി തീരുന്നിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നതാണ്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിലെ ഭയാനകതയും ഭീകരതയും അത് ബോധ്യപ്പെടുത്തുന്നു.

• الجنابة تمنع من الصلاة والبقاء في المسجد، ولا بأس من المرور به دون مُكْث فيه.
• നിസ്കാരം, മസ്ജിദിൽ കഴിഞ്ഞു കൂടുക എന്നീ കാര്യങ്ങൾ ജനാബത്തുള്ളവർക്ക് പാടില്ല. മസ്ജിദിൽ കഴിച്ചു കൂട്ടാതെ, അവിടെ കൂടെ കടന്നു പോവുക എന്നത് അനുവദനീയമാണ്.

• تيسير الله على عباده بمشروعية التيمم عند فقد الماء أو عدم القدرة على استعماله.
• വെള്ളം ഇല്ലാതിരിക്കുകയോ, അത് ഉപയോഗിക്കാൻ സാധിക്കാതെ വരികയോ ചെയ്യുമ്പോൾ മണ്ണ് കൊണ്ട് തയമ്മും ചെയ്യാൻ അല്ലാഹു അനുവദിച്ചിരിക്കുന്നു. അല്ലാഹു അവൻ്റെ അടിമകൾക്ക് എളുപ്പം നൽകിയ കാര്യത്തിൽ പെട്ടതാണത്.

 
Salin ng mga Kahulugan Ayah: (43) Surah: An-Nisā’
Indise ng mga Surah Numero ng Pahina
 
Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm - Indise ng mga Salin

Inilabas ng Markaz Tafsīr Lid-Dirāsāt Al-Qur’ānīyah (Sentro ng Tafsīr Para sa mga Pag-aaral Pang-Qur’an).

Isara