Salin ng mga Kahulugan ng Marangal na Qur'an - الترجمة المليبارية للمختصر في تفسير القرآن الكريم * - Indise ng mga Salin


Salin ng mga Kahulugan Ayah: (13) Surah: Al-Hujurāt
یٰۤاَیُّهَا النَّاسُ اِنَّا خَلَقْنٰكُمْ مِّنْ ذَكَرٍ وَّاُ وَجَعَلْنٰكُمْ شُعُوْبًا وَّقَبَآىِٕلَ لِتَعَارَفُوْا ؕ— اِنَّ اَكْرَمَكُمْ عِنْدَ اللّٰهِ اَتْقٰىكُمْ ؕ— اِنَّ اللّٰهَ عَلِیْمٌ خَبِیْرٌ ۟
അല്ലയോ ജനങ്ങളേ! തീർച്ചയായും നാം നിങ്ങളെ ഒരു പുരുഷനിൽ നിന്നും ഒരു സ്ത്രീയിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളുടെ പിതാവായ ആദമും മാതാവായ ഹവ്വാഉമാകുന്നു അവർ. നിങ്ങളുടെയെല്ലാം പിതൃപരമ്പര ഒന്നു തന്നെ. അതിനാൽ നിങ്ങൾ പരസ്പരം തറവാടിൻ്റെ പേരിൽ അഹങ്കാരം നടിക്കാതിരിക്കുക. നിങ്ങളെ അതിന് ശേഷം വിവിധ സമുദായങ്ങളും പരന്നു കിടക്കുന്ന ഗോത്രങ്ങളുമാക്കി മാറ്റിയത് നിങ്ങൾക്ക് പരസ്പരം തിരിച്ചറിയുന്നതിനാണ്. ഒരിക്കലും അതിൻ്റെ പേരിൽ മേന്മ നടിക്കാനല്ല. കാരണം മനുഷ്യർ വേർതിരിയുന്നത് അല്ലാഹുവിനോടുള്ള സൂക്ഷ്മതയുടെ അടിസ്ഥാനത്തിലാണ്. അതു കൊണ്ടാണ് അല്ലാഹു പറഞ്ഞത്: നിങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും ആദരണീയനായിട്ടുള്ളത് നിങ്ങളിൽ ഏറ്റവും അല്ലാഹുവിനെ സൂക്ഷിക്കുന്നവരാണ്. തീർച്ചയായും അല്ലാഹു നിങ്ങളുടെ അവസ്ഥകളെല്ലാം അറിയുന്ന 'അലീമും', നിങ്ങളിൽ ഉള്ള കുറവുകളും മേന്മകളും സൂക്ഷ്മമായി അറിയുന്ന 'ഖബീറു'മാകുന്നു. അവന് യാതൊന്നും തന്നെ അവ്യക്തമാവുകയില്ല.
Ang mga Tafsir na Arabe:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• سوء الظن بأهل الخير معصية، ويجوز الحذر من أهل الشر بسوء الظن بهم.
* നല്ലവരായ വ്യക്തിത്വങ്ങളെ കുറിച്ച് മോശം ഊഹം വെച്ചു പുലർത്തുക എന്നത് തിന്മയാണ്. എന്നാൽ അധർമ്മകാരികളെ കുറിച്ച് ശ്രദ്ധ വെച്ചു പുലർത്തുന്നതിനായി അവരെ കുറിച്ച് മോശം ഊഹം വെച്ചു പുലർത്താവുന്നതാണ്.

• وحدة أصل بني البشر تقتضي نبذ التفاخر بالأنساب.
* മനുഷ്യരെല്ലാം ഒരു അടിത്തറയിൽ നിന്ന് ഉത്ഭവിച്ചവരാണെന്നത് തറവാടു കൊണ്ട് മഹിമ നടിക്കുന്നത് ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു.

• الإيمان ليس مجرد نطق لا يوافقه اعتقاد، بل هو اعتقاد بالجَنان، وقول باللسان، وعمل بالأركان.
* (ഇസ്ലാമിൽ) വിശ്വസിക്കുക എന്നാൽ ഹൃദയത്തിലെ വിശ്വാസം യോജിക്കാതെ, കേവലം നാവ് കൊണ്ട് ഉച്ചരിക്കൽ മാത്രമല്ല. മറിച്ച്, ശരിയായ വിശ്വാസമെന്നാൽ ഹൃദയം കൊണ്ട് വിശ്വസിക്കലും, നാവ് കൊണ്ട് അത് പറയലും, ശരീരാവയവങ്ങൾ കൊണ്ട് പ്രവർത്തിക്കലുമാകുന്നു.

• هداية التوفيق بيد الله وحده وهي فضل منه سبحانه ليست حقًّا لأحد.
* ഇസ്ലാം സ്വീകരിക്കാൻ ഒരാൾക്ക് അവസരം നൽകുക എന്നത് അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യമാണ്. അത് അവനിൽ നിന്നുള്ള ഔദാര്യമാണ്. ആർക്കും അതിൽ യാതൊരു അവകാശവുമില്ല.

 
Salin ng mga Kahulugan Ayah: (13) Surah: Al-Hujurāt
Indise ng mga Surah Numero ng Pahina
 
Salin ng mga Kahulugan ng Marangal na Qur'an - الترجمة المليبارية للمختصر في تفسير القرآن الكريم - Indise ng mga Salin

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Isara