Salin ng mga Kahulugan ng Marangal na Qur'an - الترجمة المليبارية للمختصر في تفسير القرآن الكريم * - Indise ng mga Salin


Salin ng mga Kahulugan Ayah: (6) Surah: At-Tahrīm
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا قُوْۤا اَنْفُسَكُمْ وَاَهْلِیْكُمْ نَارًا وَّقُوْدُهَا النَّاسُ وَالْحِجَارَةُ عَلَیْهَا مَلٰٓىِٕكَةٌ غِلَاظٌ شِدَادٌ لَّا یَعْصُوْنَ اللّٰهَ مَاۤ اَمَرَهُمْ وَیَفْعَلُوْنَ مَا یُؤْمَرُوْنَ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനുമായി ഭയാനകമായ നരകത്തിൽ നിന്നൊരു പരിച നിങ്ങൾ സ്വീകരിക്കുക! അവിടെ കത്തിക്കപ്പെടുക മനുഷ്യരും കല്ലുകളുമാണ്. അതിൽ പ്രവേശിക്കുന്നവരോട് പരുഷമായും കഠിനമായും പെരുമാറുന്ന മലക്കുകളുടെ മേലാണ് നരകം ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹു അവരോട് എന്തെങ്കിലും കൽപ്പിച്ചാൽ അവർ അത് ധിക്കരിക്കുകയില്ല. ഒരു കാലതാമസമോ അമാന്തമോ ഇല്ലാതെ അവരോട് കൽപ്പിക്കുന്ന എല്ലാ കാര്യവും അവർ പ്രവർത്തിക്കുകയും ചെയ്യുന്നതാണ്.
Ang mga Tafsir na Arabe:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• مشروعية الكَفَّارة عن اليمين.
* ശപഥം ലംഘിച്ചാൽ അതിന് പ്രായശ്ചിത്തം നിയമമാക്കപ്പെട്ടിരിക്കുന്നു.

• بيان منزلة النبي صلى الله عليه وسلم عند ربه ودفاعه عنه.
* അല്ലാഹുവിങ്കൽ നബി -ﷺ- ക്കുള്ള സ്ഥാനവും, അവിടുത്തേക്ക് അല്ലാഹു നൽകുന്ന സംരക്ഷണവും പ്രതിരോധവും.

• من كرم المصطفى صلى الله عليه وسلم مع زوجاته أنه كان لا يستقصي في العتاب فكان يعرض عن بعض الأخطاء إبقاءً للمودة.
* നബി -ﷺ- യുടെ മാന്യമായ സ്വഭാവത്തിൽ പെട്ടതായിരുന്നു ഭാര്യമാരുടെ എല്ലാ ന്യൂനതകളും ഒന്നൊഴിയാതെ എടുത്തു പറയാറില്ലായിരുന്നു അവിടുന്ന് എന്നത്. ചില തെറ്റുകളെല്ലാം അവിടുന്ന് സ്നേഹവും ഇഷ്ടവും നിലനിൽക്കുന്നതിനായി അവഗണിച്ചു വിടാറുണ്ടായിരുന്നു.

• مسؤولية المؤمن عن نفسه وعن أهله.
* ഒരു മുസ്ലിമിന് അവൻ്റെ സ്വന്തം കാര്യത്തിലും കുടുംബത്തിൻ്റെ കാര്യത്തിലുമുള്ള ഉത്തരവാദിത്തം.

 
Salin ng mga Kahulugan Ayah: (6) Surah: At-Tahrīm
Indise ng mga Surah Numero ng Pahina
 
Salin ng mga Kahulugan ng Marangal na Qur'an - الترجمة المليبارية للمختصر في تفسير القرآن الكريم - Indise ng mga Salin

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Isara