Salin ng mga Kahulugan ng Marangal na Qur'an - الترجمة المليبارية للمختصر في تفسير القرآن الكريم * - Indise ng mga Salin


Salin ng mga Kahulugan Surah: An-Nāzi‘āt   Ayah:

സൂറത്തുന്നാസിആത്ത്

Ilan sa mga Layon ng Surah:
التذكير بالله واليوم الآخر.
അല്ലാഹുവിനെ കുറിച്ചും അന്ത്യനാളിനെ കുറിച്ചും ഓർമ്മപ്പെടുത്തുന്നു.

وَالنّٰزِعٰتِ غَرْقًا ۟ۙ
കാഫിറുകളുടെ (അമുസ്ലിംകൾ) ആത്മാവുകളെ കാഠിന്യത്തോടെയും പരുഷതയോടെയും ഊരിയെടുക്കുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Ang mga Tafsir na Arabe:
وَّالنّٰشِطٰتِ نَشْطًا ۟ۙ
(അല്ലാഹുവിൽ വിശ്വസിച്ച) മുഅ്മിനീങ്ങളുടെ ആത്മാവുകളെ എളുപ്പത്തോടെയും സൗമ്യമായും ഊരിയെടുക്കുന്ന മലക്കുകളെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Ang mga Tafsir na Arabe:
وَّالسّٰبِحٰتِ سَبْحًا ۟ۙ
ആകാശത്ത് നിന്നു ഭൂമിയിലേക്ക് അല്ലാഹുവിൻ്റെ കൽപ്പനയുമായി ഒഴുകിവരുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Ang mga Tafsir na Arabe:
فَالسّٰبِقٰتِ سَبْقًا ۟ۙ
അല്ലാഹുവിൻ്റെ കൽപ്പന നിറവേറ്റാൻ മുന്നോട്ട് കുതിക്കുന്ന മലക്കുകളിൽ ചിലരെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Ang mga Tafsir na Arabe:
فَالْمُدَبِّرٰتِ اَمْرًا ۟ۘ
അല്ലാഹു നടപ്പിലാക്കാൻ ഏൽപ്പിച്ച അവൻ്റെ കൽപ്പനകൾ നിറവേറ്റുന്ന മലക്കുകളെ കൊണ്ട് അവൻ സത്യം ചെയ്തിരിക്കുന്നു. മനുഷ്യരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ ഏൽപ്പിക്കപ്പെട്ട മലക്കുകൾ ഉദാഹരണം. അന്ത്യനാളിൽ എല്ലാവരെയും അല്ലാഹു വിചാരണക്കായും പ്രതിഫലം നൽകുന്നതിനായും ഉയർത്തെഴുന്നേൽപ്പിക്കുക തന്നെ ചെയ്യും എന്നത് ഊന്നിപ്പറയുന്നതിനാണ് ഇത്രയും കാര്യങ്ങൾ കൊണ്ട് അല്ലാഹു സത്യം ചെയ്തത്.
Ang mga Tafsir na Arabe:
یَوْمَ تَرْجُفُ الرَّاجِفَةُ ۟ۙ
ഒന്നാമത് കാഹളത്തിൽ ഊതപ്പെടുമ്പോൾ ഭൂമി നടുങ്ങിവിറക്കുന്ന ആ ദിവസം.
Ang mga Tafsir na Arabe:
تَتْبَعُهَا الرَّادِفَةُ ۟ؕ
ഒന്നാമത്തെ കാഹളമൂത്തിനെ പിന്തുടർന്നു കൊണ്ട് രണ്ടാമതും കാഹളത്തിൽ ഊതപ്പെടും.
Ang mga Tafsir na Arabe:
قُلُوْبٌ یَّوْمَىِٕذٍ وَّاجِفَةٌ ۟ۙ
(അല്ലാഹുവിനെ) നിഷേധിച്ചവരുടെയും അധർമ്മികളുടെയും ഹൃദയങ്ങൾ അന്നേ ദിവസം ഭയന്നു വിറച്ചു കൊണ്ടിരിക്കും.
Ang mga Tafsir na Arabe:
اَبْصَارُهَا خَاشِعَةٌ ۟ۘ
അവരുടെ കണ്ണുകളിൽ അപമാനത്തിൻ്റെ അടയാളങ്ങൾ പ്രകടമാകും.
Ang mga Tafsir na Arabe:
یَقُوْلُوْنَ ءَاِنَّا لَمَرْدُوْدُوْنَ فِی الْحَافِرَةِ ۟ؕ
അവർ പറയാറുണ്ടായിരുന്നു: നാം മരിച്ചതിന് ശേഷം ജീവിതത്തിലേക്ക് വീണ്ടും മടങ്ങുകയോ?!
Ang mga Tafsir na Arabe:
ءَاِذَا كُنَّا عِظَامًا نَّخِرَةً ۟ؕ
നുരുമ്പിയ, പൊള്ളയായ എല്ലുകളായി മാറിയതിന് ശേഷവും (ജീവിതത്തിലേക്ക്) ഒരു മടക്കമെന്നോ?
Ang mga Tafsir na Arabe:
قَالُوْا تِلْكَ اِذًا كَرَّةٌ خَاسِرَةٌ ۟ۘ
അവർ പറഞ്ഞു: (ജീവിതത്തിലേക്ക്) വീണ്ടും നാം മടങ്ങിപ്പോവുകയാണെങ്കിൽ നഷ്ടം നിറഞ്ഞ ഒരു മടക്കം തന്നെയായിരിക്കും അത്.
Ang mga Tafsir na Arabe:
فَاِنَّمَا هِیَ زَجْرَةٌ وَّاحِدَةٌ ۟ۙ
പുനരുത്ഥാനത്തിൻ്റെ കാര്യം വളരെ എളുപ്പമുള്ളതാണ്. കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്ക് ഒരു തവണ അതിൽ ഊതേണ്ട (താമസം മാത്രമേ അതിനുള്ളൂ).
Ang mga Tafsir na Arabe:
فَاِذَا هُمْ بِالسَّاهِرَةِ ۟ؕ
അപ്പോഴതാ ഭൂമിക്കടിയിൽ മരിച്ചു കിടന്നിരുന്നവരെല്ലാം അതിന് മുകളിൽ ജീവനുള്ളവരായി (ഉയർത്തെഴുന്നേൽപ്പിക്കപ്പെട്ടിരിക്കുന്നു).
Ang mga Tafsir na Arabe:
هَلْ اَتٰىكَ حَدِیْثُ مُوْسٰی ۟ۘ
ഹേ അല്ലാഹുവിൻ്റെ റസൂൽ! മൂസയുടെ വർത്തമാനം അങ്ങേക്ക് വന്നെത്തിയോ; അദ്ദേഹത്തിൻ്റെ രക്ഷിതാവായ അല്ലാഹുവുമായും, ശത്രുവായ ഫിർഔനുമായും ഉണ്ടായ സംഭവം?
Ang mga Tafsir na Arabe:
اِذْ نَادٰىهُ رَبُّهٗ بِالْوَادِ الْمُقَدَّسِ طُوًی ۟ۚ
മൂസയെ അദ്ദേഹത്തിൻ്റെ രക്ഷിതാവ് പരിശുദ്ധമായ ത്വുവാ താഴ്വരയിൽ വെച്ച് വിളിച്ച സന്ദർഭം.
Ang mga Tafsir na Arabe:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• التقوى سبب دخول الجنة.
* തഖ് വ (അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും വിലക്കുകളിൽ നിന്ന് വിട്ടുനിന്നു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കൽ) സ്വർഗപ്രവേശനത്തിനുള്ള കാരണമാണ്.

• تذكر أهوال القيامة دافع للعمل الصالح.
* അന്ത്യനാളിൻ്റെ ഭയാനതകൾ ഓർക്കുന്നത് സൽകർമ്മങ്ങൾ പ്രവർത്തിക്കാനുള്ള പ്രേരകമാണ്.

• قبض روح الكافر بشدّة وعنف، وقبض روح المؤمن برفق ولين.
* കാഫിറിൻ്റെ (അമുസ്ലിം) ആത്മാവ് പരുക്കമായും കാഠിന്യത്തോടെയുമാണ് പിടികൂടുക. മുഅ്മിനിൻ്റെ (മുസ്ലിം) ആത്മാവ് എളുപ്പത്തിലും സൗമ്യമായുമാണ് എടുക്കുക.

اِذْهَبْ اِلٰی فِرْعَوْنَ اِنَّهٗ طَغٰی ۟ؗۖ
അല്ലാഹു മൂസയോട് സംസാരിച്ച കൂട്ടത്തിൽ അദ്ദേഹത്തോട് പറഞ്ഞു: നീ ഫിർഔനിൻ്റെ അടുക്കൽ ചെല്ലുക. അവൻ അതിക്രമം പ്രവർത്തിക്കുന്നതിലും അഹങ്കാരം നടിക്കുന്നതിലും വളരെ അതിരു കവിഞ്ഞിരിക്കുന്നു.
Ang mga Tafsir na Arabe:
فَقُلْ هَلْ لَّكَ اِلٰۤی اَنْ تَزَكّٰی ۟ۙ
നീ അവനോട് ചോദിക്കുക: ഹേ ഫിർഔൻ! നീ കുഫ്റും (സത്യനിഷേധം) തിന്മകളും വെടിഞ്ഞ് പരിശുദ്ധി പ്രാപിക്കാൻ തയ്യാറുണ്ടോ?
Ang mga Tafsir na Arabe:
وَاَهْدِیَكَ اِلٰی رَبِّكَ فَتَخْشٰی ۟ۚ
നിന്നെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്ത നിൻ്റെ രക്ഷിതാവിലേക്ക് ഞാൻ നിനക്ക് വഴി കാണിച്ചു തരാം. അങ്ങനെ നീ അവനോട് ഭയഭക്തിയുള്ളവനായി തീരുകയും, അല്ലാഹുവിന് തൃപ്തികരമായത് പ്രവർത്തിക്കുകയും, അവന് കോപമുണ്ടാക്കുന്നതിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യുമോ?
Ang mga Tafsir na Arabe:
فَاَرٰىهُ الْاٰیَةَ الْكُبْرٰی ۟ؗۖ
അങ്ങനെ മൂസ -عليه السلام- അദ്ദേഹം അല്ലാഹുവിൽ നിന്നുള്ള റസൂലാണ് എന്നതിനുള്ള മഹത്തരമായ ആ ദൃഷ്ടാന്തം ഫിർഔനിന് കാണിച്ചു കൊടുത്തു. (പുറത്തെടുക്കുമ്പോൾ പ്രകാശിക്കുന്ന) കയ്യും, (താഴെയിട്ടാൽ സർപ്പമാകുന്ന) വടിയുമാണ് ഈ ദൃഷ്ടാന്തങ്ങൾ.
Ang mga Tafsir na Arabe:
فَكَذَّبَ وَعَصٰی ۟ؗۖ
എന്നാൽ ഫിർഔൻ ആ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, മൂസയുടെ കൽപ്പന ധിക്കരിക്കുകയും മാത്രമാണ് ചെയ്തത്.
Ang mga Tafsir na Arabe:
ثُمَّ اَدْبَرَ یَسْعٰی ۟ؗۖ
ശേഷം അവൻ മൂസാ കൊണ്ടു വന്നത് സത്യപ്പെടുത്തുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും, അല്ലാഹുവിനെ ധിക്കരിക്കുന്നതിനും സത്യത്തെ എതിരിടുന്നതിനും വേണ്ടിയുള്ള പരിശ്രമങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
Ang mga Tafsir na Arabe:
فَحَشَرَ ۫— فَنَادٰی ۟ؗۖ
അങ്ങനെ അവൻ മൂസായെ പരാജയപ്പെടുത്തുന്നതിന് വേണ്ടി തൻ്റെ ജനങ്ങളെയും അനുയായികളെയും ഒരുമിച്ചു കൂട്ടുകയും, ഇപ്രകാരം വിളംബരം നടത്തുകയും ചെയ്തു:
Ang mga Tafsir na Arabe:
فَقَالَ اَنَا رَبُّكُمُ الْاَعْلٰی ۟ؗۖ
ഞാനാകുന്നു ഉന്നതനായ നിങ്ങളുടെ രക്ഷിതാവ്. എന്നെയല്ലാതെ മറ്റാരെയും നിങ്ങൾ അനുസരിക്കേണ്ടതില്ല.
Ang mga Tafsir na Arabe:
فَاَخَذَهُ اللّٰهُ نَكَالَ الْاٰخِرَةِ وَالْاُوْلٰی ۟ؕ
അപ്പോൾ അല്ലാഹു അവനെ പിടികൂടി. സമുദ്രത്തിൽ മുക്കിക്കൊന്നു കൊണ്ട് ഇഹലോകത്തും, ഏറ്റവും കഠിനമായ ശിക്ഷ നൽകിക്കൊണ്ട് പരലോകത്തും അവനെ അല്ലാഹു ശിക്ഷിച്ചു.
Ang mga Tafsir na Arabe:
اِنَّ فِیْ ذٰلِكَ لَعِبْرَةً لِّمَنْ یَّخْشٰی ۟ؕ۠
ഫിർഔനിന് ഇഹലോകത്തും പരലോകത്തും നാം നൽകിയ ശിക്ഷയിൽ അല്ലാഹുവിനെ ഭയക്കുന്നവർക്ക് തീർച്ചയായും പാഠമുണ്ട്. അല്ലാഹുവിനെ ഭയക്കുന്നവർക്ക് തന്നെയാണ് ഉപദേശങ്ങൾ ഫലപ്പെടുകയുമുള്ളൂ.
Ang mga Tafsir na Arabe:
ءَاَنْتُمْ اَشَدُّ خَلْقًا اَمِ السَّمَآءُ ؕ— بَنٰىهَا ۟۫
അല്ലയോ പുനരുത്ഥാനത്തെ നിഷേധിക്കുന്നവരേ! നിങ്ങളെ സൃഷ്ടിക്കുക എന്നതാണോ അതല്ല, ആകാശങ്ങളെ സൃഷ്ടിക്കുക എന്നതാണോ അല്ലാഹുവിന് പ്രയാസകരം. ആകാശത്തെ അവൻ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു ?
Ang mga Tafsir na Arabe:
رَفَعَ سَمْكَهَا فَسَوّٰىهَا ۟ۙ
ആകാശങ്ങളുടെ വിതാനം അവൻ ഉന്നതിയിൽ ഉയർത്തുകയും, അവയെ സമമായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ഒരു വിടവോ പഴുതോ ന്യൂനതയോ അതിലില്ല.
Ang mga Tafsir na Arabe:
وَاَغْطَشَ لَیْلَهَا وَاَخْرَجَ ضُحٰىهَا ۪۟
സൂര്യൻ അസ്തമിക്കുമ്പോൾ അതിലെ രാത്രിയെ ഇരുട്ടുള്ളതും, സൂര്യൻ ഉദിച്ചുയർന്നാൽ അതിലെ പ്രകാശത്തെ പ്രകടമായതുമാക്കിയിരിക്കുന്നു (അല്ലാഹു).
Ang mga Tafsir na Arabe:
وَالْاَرْضَ بَعْدَ ذٰلِكَ دَحٰىهَا ۟ؕ
ആകാശങ്ങളെ സൃഷ്ടിച്ചതിന് ശേഷം ഭൂമിയെ അവൻ നിരപ്പാക്കിയിരിക്കുന്നു. അതിൽ ഉപകാരപ്രദമായവ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
Ang mga Tafsir na Arabe:
اَخْرَجَ مِنْهَا مَآءَهَا وَمَرْعٰىهَا ۪۟
അവൻ (അല്ലാഹു) ഭൂമിയിൽ നിന്ന് ഒഴുകുന്ന ഉറവകളായി അതിലെ വെള്ളം പുറത്തു കൊണ്ടു വരികയും, മൃഗങ്ങൾക്ക് മേയാൻ സാധിക്കുന്ന സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്തു.
Ang mga Tafsir na Arabe:
وَالْجِبَالَ اَرْسٰىهَا ۟ۙ
പർവ്വതങ്ങളെ അവൻ ഭൂമിക്ക് മുകളിൽ ഉറച്ചു നിൽക്കുന്നവയാക്കിയിരിക്കുന്നു.
Ang mga Tafsir na Arabe:
مَتَاعًا لَّكُمْ وَلِاَنْعَامِكُمْ ۟ؕ
ഇതെല്ലാം -ജനങ്ങളേ!- നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും ഉപകാരത്തിനായാണ്. ഇവയെല്ലാം സൃഷ്ടിച്ചവൻ അവയെ ഒരിക്കൽ കൂടി സൃഷ്ടിക്കാൻ അശക്തനാവുകയില്ല.
Ang mga Tafsir na Arabe:
فَاِذَا جَآءَتِ الطَّآمَّةُ الْكُبْرٰی ۟ؗۖ
എന്നാൽ എല്ലാത്തിൻ്റെയും ഭയാനകത കൊണ്ട് മൂടുന്ന രണ്ടാമത്തെ കാഹളമൂത്ത് വരികയും, അന്ത്യനാൾ സംഭവിക്കുകയും ചെയ്താൽ.
Ang mga Tafsir na Arabe:
یَوْمَ یَتَذَكَّرُ الْاِنْسَانُ مَا سَعٰی ۟ۙ
ആ ദിവസം വന്നു കഴിഞ്ഞാൽ മനുഷ്യൻ മുൻപ് ചെയ്തു വെച്ച ഓരോ പ്രവർത്തനവും -നന്മയോ തിന്മയോ ആകട്ടെ- ഓർക്കും.
Ang mga Tafsir na Arabe:
وَبُرِّزَتِ الْجَحِیْمُ لِمَنْ یَّرٰی ۟
നരകം കൊണ്ടുവരപ്പെടുകയും, കാണുന്നവർക്ക് വേണ്ടി കൺമുന്നിൽ അത് പ്രദർശിക്കപ്പെടുകയും ചെയ്യും.
Ang mga Tafsir na Arabe:
فَاَمَّا مَنْ طَغٰی ۟ۙ
എന്നാൽ ആരെങ്കിലും വഴികേടിൽ പ്രവേശിച്ചു കൊണ്ട് അതിരുകവിയുകയും;
Ang mga Tafsir na Arabe:
وَاٰثَرَ الْحَیٰوةَ الدُّنْیَا ۟ۙ
നശിച്ചു പോകുന്ന ഇഹലോക ജീവിതത്തിന് എന്നെന്നും നിലനിൽക്കുന്ന പാരത്രിക ജീവിതത്തെക്കാൾ പ്രാധാന്യം നൽകുകയും ചെയ്തുവോ;
Ang mga Tafsir na Arabe:
فَاِنَّ الْجَحِیْمَ هِیَ الْمَاْوٰی ۟ؕ
തീർച്ചയായും നരകം തന്നെയാണ് അവന് മടങ്ങിച്ചെല്ലാനുള്ള അവൻ്റെ വാസസ്ഥലം.
Ang mga Tafsir na Arabe:
وَاَمَّا مَنْ خَافَ مَقَامَ رَبِّهٖ وَنَهَی النَّفْسَ عَنِ الْهَوٰی ۟ۙ
എന്നാൽ ആർ തൻ്റെ രക്ഷിതാവിൻ്റെ മുൻപിൽ നിൽക്കേണ്ടി വരുന്നതിനെ ഭയക്കുകയും, സ്വന്തം ആത്മാവിനെ അല്ലാഹു നിഷിദ്ധമാക്കിയ തന്നിഷ്ടങ്ങൾ പിൻപറ്റുന്നതിൽ നിന്ന് പിടിച്ചു വെക്കുകയും ചെയ്തുവോ; അവന് മടങ്ങിപ്പോകാനുള്ള സങ്കേതം സ്വർഗമാണ്.
Ang mga Tafsir na Arabe:
فَاِنَّ الْجَنَّةَ هِیَ الْمَاْوٰی ۟ؕ
എന്നാൽ ആർ തൻ്റെ രക്ഷിതാവിൻ്റെ മുൻപിൽ നിൽക്കേണ്ടി വരുന്നതിനെ ഭയക്കുകയും, സ്വന്തം ആത്മാവിനെ അല്ലാഹു നിഷിദ്ധമാക്കിയ തന്നിഷ്ടങ്ങൾ പിൻപറ്റുന്നതിൽ നിന്ന് പിടിച്ചു വെക്കുകയും ചെയ്തുവോ; അവന് മടങ്ങിപ്പോകാനുള്ള സങ്കേതം സ്വർഗമാണ്.
Ang mga Tafsir na Arabe:
یَسْـَٔلُوْنَكَ عَنِ السَّاعَةِ اَیَّانَ مُرْسٰىهَا ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടർ എന്നാണ് അന്ത്യനാൾ സംഭവിക്കുക എന്ന് നിന്നോട് ചോദിക്കുന്നു.
Ang mga Tafsir na Arabe:
فِیْمَ اَنْتَ مِنْ ذِكْرٰىهَا ۟ؕ
അവരോട് അതെന്നാണ് എന്നു പറയാനുള്ള ഒരു അറിവും നിൻ്റെ പക്കലില്ല തന്നെ. അത് നിനക്ക് ആവശ്യമുള്ള കാര്യത്തിൽ പെട്ടതുമല്ല. അന്ത്യനാളിന് വേണ്ടി തയ്യാറെടുക്കുക എന്നത് മാത്രമാണ് നിനക്ക് ആവശ്യമായിട്ടുള്ളത്.
Ang mga Tafsir na Arabe:
اِلٰی رَبِّكَ مُنْتَهٰىهَا ۟ؕ
നിൻ്റെ രക്ഷിതാവിങ്കൽ മാത്രമാണ് അന്ത്യനാളിനെ കുറിച്ചുള്ള അറിവ് ഉള്ളത്.
Ang mga Tafsir na Arabe:
اِنَّمَاۤ اَنْتَ مُنْذِرُ مَنْ یَّخْشٰىهَا ۟ؕ
അന്ത്യനാളിനെ ഭയപ്പെടുന്നവർക്ക് താക്കീത് നൽകുന്നവൻ മാത്രമാണ് നീ; കാരണം അവർക്ക് മാത്രമേ നിൻ്റെ താക്കീത് ഉപകാരപ്പെടുകയുള്ളൂ.
Ang mga Tafsir na Arabe:
كَاَنَّهُمْ یَوْمَ یَرَوْنَهَا لَمْ یَلْبَثُوْۤا اِلَّا عَشِیَّةً اَوْ ضُحٰىهَا ۟۠
അന്ത്യനാളിന് അവർ സാക്ഷിയാകുന്ന ദിവസം; തങ്ങൾ ഇഹലോകത്ത് ഒരു ദിവസത്തിലെ സായാഹ്നമോ അതിലെ പ്രഭാതമോ മാത്രമേ കഴിച്ചു കൂട്ടിയിട്ടുള്ളൂ എന്നത് പോലെയായിരിക്കും (അവർക്ക് തോന്നുക).
Ang mga Tafsir na Arabe:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• وجوب الرفق عند خطاب المدعوّ.
* പ്രബോധിതനെ അഭിസംബോധന ചെയ്യുമ്പോൾ സൗമ്യത പാലിക്കൽ നിർബന്ധമാണ്.

• الخوف من الله وكفّ النفس عن الهوى من أسباب دخول الجنة.
* അല്ലാഹുവിനെ ഭയക്കലും, സ്വന്തം മനസ്സിനെ അതിൻ്റെ തന്നിഷ്ടങ്ങളിൽ നിന്ന് തടുത്തു നിർത്തലും സ്വർഗപ്രവേശനത്തിൻ്റെ കാരണങ്ങളിൽ പെട്ടതാണ്.

• علم الساعة من الغيب الذي لا يعلمه إلا الله.
* അന്ത്യനാളിൻ്റെ സമയത്തെ കുറിച്ചുള്ള അറിവ് അല്ലാഹുവിന് മാത്രം അറിയുന്ന ഗൈബിൽ പെട്ടതാണ്.

• بيان الله لتفاصيل خلق السماء والأرض.
* ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ചുള്ള അല്ലാഹുവിൻ്റെ വിശദമായ വിവരണം.

 
Salin ng mga Kahulugan Surah: An-Nāzi‘āt
Indise ng mga Surah Numero ng Pahina
 
Salin ng mga Kahulugan ng Marangal na Qur'an - الترجمة المليبارية للمختصر في تفسير القرآن الكريم - Indise ng mga Salin

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Isara