Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى سۈرە: نىسا   ئايەت:
وَلَوْ اَنَّا كَتَبْنَا عَلَیْهِمْ اَنِ اقْتُلُوْۤا اَنْفُسَكُمْ اَوِ اخْرُجُوْا مِنْ دِیَارِكُمْ مَّا فَعَلُوْهُ اِلَّا قَلِیْلٌ مِّنْهُمْ ؕ— وَلَوْ اَنَّهُمْ فَعَلُوْا مَا یُوْعَظُوْنَ بِهٖ لَكَانَ خَیْرًا لَّهُمْ وَاَشَدَّ تَثْبِیْتًا ۟ۙ
അവർ പരസ്പരം കൊലപ്പെടുത്തുകയോ, അവരുടെ വീടുകളിൽ നിന്ന് (അവ ഉപേക്ഷിച്ചു) പുറത്തു പോകുകയോ ചെയ്യണമെന്നത് നാം അവർക്ക് മേൽ നിർബന്ധമാക്കിയിരുന്നെങ്കിൽ അവരുടെ കൂട്ടത്തിൽ നിന്ന് വളരെ കുറച്ച് പേരല്ലാതെ അത് പ്രാവർത്തികമാക്കുമായിരുന്നില്ല. അതിനാൽ അവർക്ക് പ്രയാസകരമായ അത്തരം കാര്യങ്ങൾ അല്ലാഹു അവരുടെ മേൽ ബാധ്യതയാക്കിയില്ലെന്നതിന് അല്ലാഹുവിനെ അവർ സ്തുതിക്കട്ടെ. അവരോട് ഉപദേശിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് പോലെ, അല്ലാഹുവിനെ അവർ അനുസരിച്ചിരുന്നെങ്കിൽ അതായിരുന്നു എതിരുപ്രവർത്തിക്കുന്നതിനെക്കാൾ അവർക്ക് കൂടുതൽ നല്ലത്. അത് അവരുടെ (അല്ലാഹുവിലുള്ള) വിശ്വാസത്തിന് കൂടുതൽ ബലമേകുകയും ചെയ്യുമായിരുന്നു. (അതോടൊപ്പം) നമ്മുടെ പക്കൽ നിന്നുള്ള മഹത്തരമായ പ്രതിഫലം നാമവർക്ക് നൽകുകയും, അല്ലാഹുവിലേക്കും അവൻ്റെ സ്വർഗത്തിലേക്കും അവരെ എത്തിക്കുന്ന മാർഗത്തിലേക്ക് അവരെ നാം വഴിനയിക്കുകയും ചെയ്യുമായിരുന്നു.
ئەرەپچە تەپسىرلەر:
وَّاِذًا لَّاٰتَیْنٰهُمْ مِّنْ لَّدُنَّاۤ اَجْرًا عَظِیْمًا ۟ۙ
അവർ പരസ്പരം കൊലപ്പെടുത്തുകയോ, അവരുടെ വീടുകളിൽ നിന്ന് (അവ ഉപേക്ഷിച്ചു) പുറത്തു പോകുകയോ ചെയ്യണമെന്നത് നാം അവർക്ക് മേൽ നിർബന്ധമാക്കിയിരുന്നെങ്കിൽ അവരുടെ കൂട്ടത്തിൽ നിന്ന് വളരെ കുറച്ച് പേരല്ലാതെ അത് പ്രാവർത്തികമാക്കുമായിരുന്നില്ല. അതിനാൽ അവർക്ക് പ്രയാസകരമായ അത്തരം കാര്യങ്ങൾ അല്ലാഹു അവരുടെ മേൽ ബാധ്യതയാക്കിയില്ലെന്നതിന് അല്ലാഹുവിനെ അവർ സ്തുതിക്കട്ടെ. അവരോട് ഉപദേശിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് പോലെ, അല്ലാഹുവിനെ അവർ അനുസരിച്ചിരുന്നെങ്കിൽ അതായിരുന്നു എതിരുപ്രവർത്തിക്കുന്നതിനെക്കാൾ അവർക്ക് കൂടുതൽ നല്ലത്. അത് അവരുടെ (അല്ലാഹുവിലുള്ള) വിശ്വാസത്തിന് കൂടുതൽ ബലമേകുകയും ചെയ്യുമായിരുന്നു. (അതോടൊപ്പം) നമ്മുടെ പക്കൽ നിന്നുള്ള മഹത്തരമായ പ്രതിഫലം നാമവർക്ക് നൽകുകയും, അല്ലാഹുവിലേക്കും അവൻ്റെ സ്വർഗത്തിലേക്കും അവരെ എത്തിക്കുന്ന മാർഗത്തിലേക്ക് അവരെ നാം വഴിനയിക്കുകയും ചെയ്യുമായിരുന്നു.
ئەرەپچە تەپسىرلەر:
وَّلَهَدَیْنٰهُمْ صِرَاطًا مُّسْتَقِیْمًا ۟
അവർ പരസ്പരം കൊലപ്പെടുത്തുകയോ, അവരുടെ വീടുകളിൽ നിന്ന് (അവ ഉപേക്ഷിച്ചു) പുറത്തു പോകുകയോ ചെയ്യണമെന്നത് നാം അവർക്ക് മേൽ നിർബന്ധമാക്കിയിരുന്നെങ്കിൽ അവരുടെ കൂട്ടത്തിൽ നിന്ന് വളരെ കുറച്ച് പേരല്ലാതെ അത് പ്രാവർത്തികമാക്കുമായിരുന്നില്ല. അതിനാൽ അവർക്ക് പ്രയാസകരമായ അത്തരം കാര്യങ്ങൾ അല്ലാഹു അവരുടെ മേൽ ബാധ്യതയാക്കിയില്ലെന്നതിന് അല്ലാഹുവിനെ അവർ സ്തുതിക്കട്ടെ. അവരോട് ഉപദേശിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് പോലെ, അല്ലാഹുവിനെ അവർ അനുസരിച്ചിരുന്നെങ്കിൽ അതായിരുന്നു എതിരുപ്രവർത്തിക്കുന്നതിനെക്കാൾ അവർക്ക് കൂടുതൽ നല്ലത്. അത് അവരുടെ (അല്ലാഹുവിലുള്ള) വിശ്വാസത്തിന് കൂടുതൽ ബലമേകുകയും ചെയ്യുമായിരുന്നു. (അതോടൊപ്പം) നമ്മുടെ പക്കൽ നിന്നുള്ള മഹത്തരമായ പ്രതിഫലം നാമവർക്ക് നൽകുകയും, അല്ലാഹുവിലേക്കും അവൻ്റെ സ്വർഗത്തിലേക്കും അവരെ എത്തിക്കുന്ന മാർഗത്തിലേക്ക് അവരെ നാം വഴിനയിക്കുകയും ചെയ്യുമായിരുന്നു.
ئەرەپچە تەپسىرلەر:
وَمَنْ یُّطِعِ اللّٰهَ وَالرَّسُوْلَ فَاُولٰٓىِٕكَ مَعَ الَّذِیْنَ اَنْعَمَ اللّٰهُ عَلَیْهِمْ مِّنَ النَّبِیّٖنَ وَالصِّدِّیْقِیْنَ وَالشُّهَدَآءِ وَالصّٰلِحِیْنَ ۚ— وَحَسُنَ اُولٰٓىِٕكَ رَفِیْقًا ۟ؕ
ആരെങ്കിലും അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും അനുസരിച്ചാൽ അവർ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിച്ചു കൊണ്ട് അനുഗ്രഹം ചൊരിഞ്ഞവരോടൊപ്പമായിരിക്കും. അതായത് നബിമാരോടും, നബിമാർ കൊണ്ടു വന്നതിനെ പരിപൂർണ്ണമായി സത്യപ്പെടുത്തുകയും അത് പ്രാവർത്തികമാക്കുകയും ചെയ്ത സിദ്ധീഖുകൾക്കും, അല്ലാഹുവിൻ്റെ മാർഗത്തിൽ കൊല്ലപ്പെട്ട ശുഹദാക്കളോടും, അകവും പുറവും നന്നായിത്തീരുകയും പ്രവർത്തനങ്ങൾ നന്നാക്കുകയും ചെയ്ത സ്വാലിഹീങ്ങളോടുമൊപ്പം. സ്വർഗത്തിൽ ലഭിക്കുന്ന ഈ കൂട്ടുകാർ എത്ര നല്ല കൂട്ടുകാരാണ്.
ئەرەپچە تەپسىرلەر:
ذٰلِكَ الْفَضْلُ مِنَ اللّٰهِ ؕ— وَكَفٰی بِاللّٰهِ عَلِیْمًا ۟۠
ഈ പറയപ്പെട്ട പ്രതിഫലം അല്ലാഹു അവൻ്റെ ദാസന്മാർക്ക് മേൽ ചെയ്യുന്ന ഔദാര്യമത്രെ. അവരുടെ അവസ്ഥകൾ നന്നായി അറിയുന്നവനായി അല്ലാഹു മതി. അവർക്കെല്ലാം അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അവൻ നൽകുന്നതാണ്.
ئەرەپچە تەپسىرلەر:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا خُذُوْا حِذْرَكُمْ فَانْفِرُوْا ثُبَاتٍ اَوِ انْفِرُوْا جَمِیْعًا ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! നിങ്ങളുടെ ശത്രുക്കളിൽ നിന്ന് നിങ്ങൾ ജാഗ്രത കൈക്കൊള്ളുവിൻ. അതിനായി അവരോട് യുദ്ധത്തിന് സഹായിക്കുന്ന വഴികൾ നിങ്ങൾ സ്വരുക്കൂട്ടുക. ഒരു സംഘത്തിന് ശേഷം അടുത്ത സംഘമെന്നോണം അവർക്കെതിരെ യുദ്ധത്തിന് ഇറങ്ങുക. അതല്ലെങ്കിൽ നിങ്ങളെല്ലാവരും ഒരുമിച്ച് അവർക്കെതിരെ യുദ്ധം ചെയ്യുക. നിങ്ങളുടെ (സാഹചര്യങ്ങൾക്ക് അനുസരിച്ച്) പ്രയോജനപ്രദമായ രൂപത്തിലും, ശത്രുവിനെ തകർക്കാൻ കഴിയുന്ന വിധത്തിലും അതിലേതെങ്കിലും രൂപം തെരഞ്ഞെടുക്കുക.
ئەرەپچە تەپسىرلەر:
وَاِنَّ مِنْكُمْ لَمَنْ لَّیُبَطِّئَنَّ ۚ— فَاِنْ اَصَابَتْكُمْ مُّصِیْبَةٌ قَالَ قَدْ اَنْعَمَ اللّٰهُ عَلَیَّ اِذْ لَمْ اَكُنْ مَّعَهُمْ شَهِیْدًا ۟
മുസ്ലിംകളേ! നിങ്ങളുടെ കൂട്ടത്തിൽ നിങ്ങളുടെ ശത്രുക്കൾക്കെതിരെ യുദ്ധത്തിന് പുറപ്പെടാൻ -ഭീരുത്വം കാരണത്താൽ- മടിച്ചിരിക്കുന്ന ചിലരുണ്ട്. മറ്റുള്ളവരെയും അവർ യുദ്ധത്തിൽ നിന്ന് പിന്നോട്ട് വലിക്കുന്നു. കപടവിശ്വാസികളും വിശ്വാസം ദുർബലമായിട്ടുള്ളവരുമാണ് അക്കൂട്ടർ. നിങ്ങൾക്ക് ആൾനഷ്ടം സംഭവിക്കുകയോ, പരാജയം സംഭവിക്കുകയോ ചെയ്താൽ അവർ തങ്ങൾ രക്ഷപ്പെട്ടതിലുള്ള സന്തോഷം കാരണത്താൽ പറയും: അല്ലാഹു എന്നോട് ഔദാര്യം കാണിച്ചു. അതു കൊണ്ട് ഞാൻ യുദ്ധത്തിൽ പങ്കെടുത്തില്ല; അതിനാൽ അവരെ ബാധിച്ചത് എനിക്കൊട്ട് ബാധിക്കുകയും ചെയ്തില്ല.
ئەرەپچە تەپسىرلەر:
وَلَىِٕنْ اَصَابَكُمْ فَضْلٌ مِّنَ اللّٰهِ لَیَقُوْلَنَّ كَاَنْ لَّمْ تَكُنْ بَیْنَكُمْ وَبَیْنَهٗ مَوَدَّةٌ یّٰلَیْتَنِیْ كُنْتُ مَعَهُمْ فَاَفُوْزَ فَوْزًا عَظِیْمًا ۟
മുസ്ലിംകളേ! നിങ്ങൾക്ക് അല്ലാഹുവിൽ നിന്നുള്ള ഔദാര്യത്താൽ വിജയമോ യുദ്ധാർജ്ജിത സ്വത്തുക്കളോ ലഭിച്ചാൽ യുദ്ധത്തിൽ നിന്ന് പിൻമാറി നിന്ന ഇവർ -നിങ്ങളുടെ കൂട്ടത്തിലേ ആയിരുന്നില്ല എന്ന മട്ടിലും, നിങ്ങൾക്കോ അവനോ ഇടയിൽ യാതൊരു സ്നേഹമോ സൗഹൃദയമോ ഉണ്ടായിരുന്നതേയില്ലാത്ത മട്ടിലും- പറയും: ഹാ! ഞാനും അവരോടൊപ്പം ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നെങ്കിൽ! എങ്കിൽ അവർക്ക് കിട്ടിയതു പോലുള്ളത് എനിക്കും നേടിയെടുക്കാമായിരുന്നു.
ئەرەپچە تەپسىرلەر:
فَلْیُقَاتِلْ فِیْ سَبِیْلِ اللّٰهِ الَّذِیْنَ یَشْرُوْنَ الْحَیٰوةَ الدُّنْیَا بِالْاٰخِرَةِ ؕ— وَمَنْ یُّقَاتِلْ فِیْ سَبِیْلِ اللّٰهِ فَیُقْتَلْ اَوْ یَغْلِبْ فَسَوْفَ نُؤْتِیْهِ اَجْرًا عَظِیْمًا ۟
പരലോകത്തിലുള്ള ആഗ്രഹം കാരണത്താൽ ഇഹലോക ജീവിതത്തോടുള്ള ആഗ്രഹം വെടിയുകയും, (പരലോകത്തിന് വേണ്ടി ഇഹലോകജീവിതം) വിൽക്കുകയും ചെയ്ത യഥാർത്ഥ മുഅ്മിനീങ്ങൾ അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനായി അവൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യട്ടെ! ആരെങ്കിലും അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിന് വേണ്ടി അവൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുകയും, അങ്ങനെ രക്തസാക്ഷിയായി കൊല്ലപ്പെടുകയോ, അതല്ലെങ്കിൽ ശത്രുവിനെ കീഴടക്കുകയോ ചെയ്താൽ അല്ലാഹു അവന് മഹത്തരമായ പ്രതിഫലം നൽകുന്നതാണ്. സ്വർഗവും അല്ലാഹുവിൻ്റെ തൃപ്തിയുമാണ് ആ മഹത്തരമായ പ്രതിഫലം.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• فعل الطاعات من أهم أسباب الثبات على الدين.
• നന്മകൾ പ്രവർത്തിക്കുക എന്നത് ദീനിൽ സ്ഥൈര്യം ലഭിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്.

• أخذ الحيطة والحذر باتخاذ جميع الأسباب المعينة على قتال العدو، لا بالقعود والتخاذل.
• ശത്രുവിനെതിരെ യുദ്ധം ചെയ്യാൻ സഹായിക്കുന്ന രൂപത്തിൽ ജാഗ്രത സ്വീകരിക്കുകയും, അതിനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞു നിൽക്കുകയോ, മടി പുലർത്തുകയോ ചെയ്യരുത്.

• الحذر من التباطؤ عن الجهاد وتثبيط الناس عنه؛ لأن الجهاد أعظم أسباب عزة المسلمين ومنع تسلط العدو عليهم.
• അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാതെ മടിച്ചിരിക്കുകയോ, ജനങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയോ ചെയ്യുന്നത് ഗൗരവത്തിൽ ശ്രദ്ധിക്കേണ്ട തെറ്റാണ്. കാരണം (നിബന്ധനകളും മറ്റും പാലിച്ചു കൊണ്ടുള്ള) അല്ലാഹുവിൻ്റെ മാർഗത്തിലെ യുദ്ധം മുസ്ലിമീങ്ങൾക്ക് പ്രതാപം ലഭിക്കാനും, ശത്രുവിന് മുസ്ലിംകൾക്ക് മേൽ അധീശത്വം ലഭിക്കുന്നത് തടയാനുമുള്ള കാരണമാണ്.

 
مەنالار تەرجىمىسى سۈرە: نىسا
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش