Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى سۈرە: نىسا   ئايەت:
وَّاسْتَغْفِرِ اللّٰهَ ؕ— اِنَّ اللّٰهَ كَانَ غَفُوْرًا رَّحِیْمًا ۟ۚ
അല്ലാഹുവിൽ നിന്ന് പാപമോചനവും പൊറുക്കലും താങ്കൾ തേടുക. തീർച്ചയായും തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും, അവരോട് ധാരാളമായി കരുണ ചൊരിയുന്നവനുമാകുന്നു അല്ലാഹു.
ئەرەپچە تەپسىرلەر:
وَلَا تُجَادِلْ عَنِ الَّذِیْنَ یَخْتَانُوْنَ اَنْفُسَهُمْ ؕ— اِنَّ اللّٰهَ لَا یُحِبُّ مَنْ كَانَ خَوَّانًا اَثِیْمًا ۟ۚۙ
വഞ്ചിക്കുകയും, തൻ്റെ വഞ്ചന അങ്ങേയറ്റം മറച്ചു വെക്കുകയും ചെയ്യുന്ന ഒരാൾക്ക് വേണ്ടിയും താങ്കൾ വാദിക്കരുത്. ധാരാളമായി വഞ്ചന നടത്തുകയും, തിന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരുവനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
ئەرەپچە تەپسىرلەر:
یَّسْتَخْفُوْنَ مِنَ النَّاسِ وَلَا یَسْتَخْفُوْنَ مِنَ اللّٰهِ وَهُوَ مَعَهُمْ اِذْ یُبَیِّتُوْنَ مَا لَا یَرْضٰی مِنَ الْقَوْلِ ؕ— وَكَانَ اللّٰهُ بِمَا یَعْمَلُوْنَ مُحِیْطًا ۟
ജനങ്ങളെ പേടിച്ചു കൊണ്ടും, അവരിൽ നിന്നുള്ള ലജ്ജ കാരണത്താലും അവർ തിന്മകൾ പ്രവർത്തിക്കുമ്പോൾ അത് മറച്ചു വെക്കുന്നു. എന്നാൽ അല്ലാഹുവിൽ നിന്ന് അവർ മറ സ്വീകരിക്കുന്നില്ല. അവനാകട്ടെ, അവരെ വലയം ചെയ്തു കൊണ്ട് അവരോടൊപ്പം തന്നെയുണ്ട്. തെറ്റുകാരെ സഹായിക്കുന്നതിനും, നിരപരാധികളുടെ മേൽ കുറ്റം ആരോപിക്കുന്നതിനും വേണ്ടി (അല്ലാഹുവിൻ്റെ അടുക്കൽ) തൃപ്തികരമല്ലാത്ത വാക്കുകൾ പറഞ്ഞു കൊണ്ട് രഹസ്യമായി അവർ തന്ത്രം മെനഞ്ഞ വേളയിൽ അവരുടെ ഒരു കാര്യവും അവന് അവ്യക്തമായിട്ടില്ല. രഹസ്യത്തിലും പരസ്യത്തിലും അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതെല്ലാം അല്ലാഹു വലയം ചെയ്തിരുന്നു; അതിൽ ഒന്നും തന്നെ അവന് അവ്യക്തമായിരുന്നില്ല. അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതുമാണ്.
ئەرەپچە تەپسىرلەر:
هٰۤاَنْتُمْ هٰۤؤُلَآءِ جَدَلْتُمْ عَنْهُمْ فِی الْحَیٰوةِ الدُّنْیَا ۫— فَمَنْ یُّجَادِلُ اللّٰهَ عَنْهُمْ یَوْمَ الْقِیٰمَةِ اَمْ مَّنْ یَّكُوْنُ عَلَیْهِمْ وَكِیْلًا ۟
അല്ലയോ കൂട്ടരേ -അധർമ്മികളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്നവരേ-! അവർ നിരപരാധികളാണെന്ന് സ്ഥാപിക്കുന്നതിനും ശിക്ഷയിൽ നിന്ന് അവരെ പ്രതിരോധിക്കുന്നതിനും വേണ്ടി ഐഹിക ജീവിതത്തിൽ ധാരാളം നിങ്ങൾ അവർക്കുവേണ്ടി തർക്കിച്ചു. എന്നാൽ ഖിയാമത് നാളിൽ അവർക്ക് വേണ്ടി അല്ലാഹുവിനോട് വാദിക്കാൻ ആരാണുള്ളത്?! അവനാകട്ടെ, അവരുടെ യഥാർത്ഥ അവസ്ഥ നന്നായി അറിയുകയും ചെയ്തിരിക്കുന്നു. അന്നേ ദിവസം അവർക്ക് വേണ്ടി വകാലത്ത് വാദിക്കാൻ ആർക്കാണ് സാധിക്കുക?! ആർക്കും അതിന് സാധിക്കുകയില്ല എന്നതിൽ യാതൊരു സംശയവുമില്ല.
ئەرەپچە تەپسىرلەر:
وَمَنْ یَّعْمَلْ سُوْٓءًا اَوْ یَظْلِمْ نَفْسَهٗ ثُمَّ یَسْتَغْفِرِ اللّٰهَ یَجِدِ اللّٰهَ غَفُوْرًا رَّحِیْمًا ۟
ആരെങ്കിലും ഒരു തിന്മ പ്രവർത്തിക്കുകയോ, തെറ്റുകൾ ചെയ്തു കൊണ്ട് സ്വന്തത്തോട് അതിക്രമം പ്രവർത്തിക്കുകയോ ചെയ്യുകയും, ശേഷം തിന്മ ചെയ്തുവെന്ന് സമ്മതിച്ചുകൊണ്ടും, സംഭവിച്ചു പോയതിൽ ഖേദിച്ചു കൊണ്ടും, ആ തിന്മ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്താൽ അവൻ്റെ തെറ്റുകൾ പൊറുത്തു നൽകുന്നവനും, അവനോട് ധാരാളമായി കരുണ ചൊരിയുന്നവനുമായി അല്ലാഹുവിനെ അവന് എന്നെന്നും കണ്ടെത്താൻ കഴിയുന്നതാണ്.
ئەرەپچە تەپسىرلەر:
وَمَنْ یَّكْسِبْ اِثْمًا فَاِنَّمَا یَكْسِبُهٗ عَلٰی نَفْسِهٖ ؕ— وَكَانَ اللّٰهُ عَلِیْمًا حَكِیْمًا ۟
ആരെങ്കിലും ചെറുതോ വലുതോ ആയ ഒരു തിന്മ സമ്പാദിക്കുന്ന പക്ഷം അതിൻ്റെ ശിക്ഷ അവൻ്റെ മേൽ മാത്രമായിരിക്കും ഉണ്ടാവുക. അതൊരിക്കലും മറ്റൊരാളിലേക്കും നീങ്ങിപ്പോകുന്നതല്ല. അല്ലാഹു അടിമകളുടെ പ്രവർത്തനങ്ങളെ കുറിച്ച് നന്നായി അറിയുന്നവനും (അലീം), തൻ്റെ നിയന്ത്രണത്തിലും മതനിയമങ്ങൾ നിശ്ചയിക്കുന്നതിലും ഏറ്റവും യുക്തിമാനും (ഹകീം) ആകുന്നു.
ئەرەپچە تەپسىرلەر:
وَمَنْ یَّكْسِبْ خَطِیْٓئَةً اَوْ اِثْمًا ثُمَّ یَرْمِ بِهٖ بَرِیْٓـًٔا فَقَدِ احْتَمَلَ بُهْتَانًا وَّاِثْمًا مُّبِیْنًا ۟۠
ആരെങ്കിലും ബോധപൂർവ്വമല്ലാതെ ഒരു തെറ്റ് പ്രവർത്തിക്കുകയോ, അല്ലെങ്കിൽ ബോധപൂർവ്വം തന്നെ ഒരു തിന്മ പ്രവർത്തിക്കുകയോ ശേഷം ആ തെറ്റ് ചെയ്യാത്ത നിരപരാധിയായ മറ്റൊരാളുടെ മേൽ അത് ആരോപിക്കുകയുമാണെങ്കിൽ അവൻ തൻ്റെ ആ പ്രവർത്തനം കാരണത്താൽ ഗുരുതരമായ കളവും വ്യക്തമായ പാപവുമാണ് ചെയ്തിരിക്കുന്നത്.
ئەرەپچە تەپسىرلەر:
وَلَوْلَا فَضْلُ اللّٰهِ عَلَیْكَ وَرَحْمَتُهٗ لَهَمَّتْ طَّآىِٕفَةٌ مِّنْهُمْ اَنْ یُّضِلُّوْكَ ؕ— وَمَا یُضِلُّوْنَ اِلَّاۤ اَنْفُسَهُمْ وَمَا یَضُرُّوْنَكَ مِنْ شَیْءٍ ؕ— وَاَنْزَلَ اللّٰهُ عَلَیْكَ الْكِتٰبَ وَالْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُنْ تَعْلَمُ ؕ— وَكَانَ فَضْلُ اللّٰهِ عَلَیْكَ عَظِیْمًا ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ സംരക്ഷണം താങ്കൾക്ക് നൽകിക്കൊണ്ട് അവൻ താങ്കളോട് ഔദാര്യം ചൊരിഞ്ഞില്ലായിരുന്നെങ്കിൽ അവനവനോട് വഞ്ചന പ്രവർത്തിക്കുന്ന ഇക്കൂട്ടർ താങ്കളെ സത്യത്തിൽ നിന്ന് വഴിതെറ്റിക്കുകയും, നീതിപൂർവ്വകമല്ലാതെ താങ്കളെ കൊണ്ട് വിധി നടപ്പിലാക്കിക്കുകയും ചെയ്യാൻ ഉറച്ച നിശ്ചയമുള്ളവരായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ അവർ അവരെ തന്നെയാണ് വഴിപിഴപ്പിക്കുന്നത്. കാരണം, വഴിതെറ്റിക്കാനുള്ള അക്കൂട്ടരുടെ പരിശ്രമത്തിൻ്റെ ദുഷിച്ച പര്യവസാനം അവരിലേക്ക് തന്നെയാണ് മടങ്ങാനിരിക്കുന്നത്. അല്ലാഹു താങ്കളെ സംരക്ഷിച്ചിരിക്കുന്നതിനാൽ അവർക്ക് താങ്കളെ ഉപദ്രവമേൽപ്പിക്കാൻ സാധിക്കുകയുമില്ല. അല്ലാഹു താങ്കൾക്ക് ഖുർആനും സുന്നത്തും അവതരിപ്പിച്ചു തരികയും ചെയ്തിരിക്കുന്നു. അവൻ്റെ സന്മാർഗത്തിൽ നിന്നും പ്രകാശത്തിൽ നിന്നും താങ്കൾക്ക് അവൻ പഠിപ്പിച്ചു നൽകുകയും ചെയ്തിരിക്കുന്നു; അവയെ കുറിച്ച് ഇതിന് മുൻപ് താങ്കൾ അജ്ഞനായിരുന്നു. താങ്കളെ നബിയാക്കുകയും, പാപങ്ങളിൽ നിന്ന് സുരക്ഷിതനാക്കുകയും ചെയ്തതിലൂടെ അല്ലാഹു താങ്കൾക്ക് ചൊരിഞ്ഞു തന്ന അനുഗ്രഹം വളരെ മഹത്തരമാകുന്നു.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• النهي عن المدافعة والمخاصمة عن المبطلين؛ لأن ذلك من التعاون على الإثم والعدوان.
• അധർമ്മികൾക്ക് വേണ്ടി വാദിക്കുകയും അവരെ പ്രതിരോധിക്കുകയും ചെയ്യുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു. കാരണം തിന്മയിലും ശത്രുതയിലുമുള്ള പരസ്പര സഹകരണമാകുന്നു അത്.

• ينبغي للمؤمن الحق أن يكون خوفه من الله وتعظيمه والحياء منه فوق كل أحد من الناس.
• ജനങ്ങളിൽ ആരെക്കാളും അല്ലാഹുവിനെ ഭയക്കുകയും, അവനോട് ആദരവ് പുലർത്തുകയും, ലജ്ജയുള്ളവനാവുകയും ചെയ്യേണ്ടവനാണ് യഥാർത്ഥ മുസ്ലിം.

• سعة رحمة الله ومغفرته لمن ظلم نفسه، مهما كان ظلمه إذا صدق في توبته، ورجع عن ذنبه.
• സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവരോട് അല്ലാഹു ചൊരിയുന്ന കാരുണ്യത്തിൻ്റെയും പാപമോചനത്തിൻ്റെയും വിശാലത. അവൻ്റെ അതിക്രമം എത്ര വലുത് തന്നെയായിരുന്നാലും സത്യസന്ധമായി പശ്ചാത്തപിക്കുകയും, തൻ്റെ തെറ്റ് ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു നൽകുന്നു.

• التحذير من اتهام البريء وقذفه بما لم يكن منه؛ وأنَّ فاعل ذلك قد وقع في أشد الكذب والإثم.
• നിരപരാധികൾക്ക് മേൽ കുറ്റം ആരോപിക്കുകയും, അവർ പ്രവർത്തിക്കാത്തത് അവരുടെ മേൽ കെട്ടിവെക്കുകയും ചെയ്യുന്നതിൽ നിന്ന് അല്ലാഹു താക്കീത് നൽകുന്നു. അത്തരം കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ഏറ്റവും കടുത്ത കളവും തിന്മയുമാണ് ചെയ്തിരിക്കുന്നത്.

 
مەنالار تەرجىمىسى سۈرە: نىسا
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش