Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى سۈرە: نىسا   ئايەت:
وَاِنِ امْرَاَةٌ خَافَتْ مِنْ بَعْلِهَا نُشُوْزًا اَوْ اِعْرَاضًا فَلَا جُنَاحَ عَلَیْهِمَاۤ اَنْ یُّصْلِحَا بَیْنَهُمَا صُلْحًا ؕ— وَالصُّلْحُ خَیْرٌ ؕ— وَاُحْضِرَتِ الْاَنْفُسُ الشُّحَّ ؕ— وَاِنْ تُحْسِنُوْا وَتَتَّقُوْا فَاِنَّ اللّٰهَ كَانَ بِمَا تَعْمَلُوْنَ خَبِیْرًا ۟
ഒരു സ്ത്രീ തൻ്റെ ഭർത്താവിൽ നിന്ന് അവഗണനയും അവളോട് താൽപ്പര്യക്കുറവും ഭയപ്പെടുകയാണെങ്കിൽ അവർ രണ്ടു പേരും പരസ്പരം ഒത്തുതീർപ്പിലെത്തുന്നതിൽ തെറ്റില്ല. ഉദാഹരണത്തിന് അവൾക്ക് അവകാശപ്പെട്ട നിത്യചെലവും താമസസൗകര്യവും പോലുള്ള ചിലത് (ഭർത്താവിന്) ബാധ്യത ഒഴിവാക്കി നൽകാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ വിവാഹമോചനത്തേക്കാൾ അവർക്ക് നല്ലത് ഒത്തുതീർപ്പാകുന്നു. (മറ്റുള്ളവരുടെ കയ്യിലുള്ളത്) കൂടുതൽ ആഗ്രഹിക്കാനും (തൻ്റെ കയ്യിലുള്ളത്) പിശുക്കി പിടിക്കാനും ആഗ്രഹിക്കുന്നത് മനുഷ്യമനസ്സിൻ്റെ പ്രകൃതിയാണ്. തങ്ങൾക്കുള്ള അവകാശങ്ങൾ ഒഴിഞ്ഞു നൽകാൻ അവർ പൊതുവെ തൃപ്തിപ്പെടുകയില്ല. അതിനാൽ വിട്ടുപൊറുത്തു നൽകിയും നന്മയിൽ വർത്തിച്ചും ഈ സ്വഭാവം ചികിത്സിച്ചു മാറ്റാൻ ഭാര്യാഭർത്താക്കന്മാർ ശ്രമിക്കേണ്ടതുണ്ട്. നിങ്ങളുടെ എല്ലാ കാര്യങ്ങളിലും നിങ്ങൾ നന്മയിൽ വർത്തിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കിൽ തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാകുന്നു. അവന് യാതൊരു കാര്യവും അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.
ئەرەپچە تەپسىرلەر:
وَلَنْ تَسْتَطِیْعُوْۤا اَنْ تَعْدِلُوْا بَیْنَ النِّسَآءِ وَلَوْ حَرَصْتُمْ فَلَا تَمِیْلُوْا كُلَّ الْمَیْلِ فَتَذَرُوْهَا كَالْمُعَلَّقَةِ ؕ— وَاِنْ تُصْلِحُوْا وَتَتَّقُوْا فَاِنَّ اللّٰهَ كَانَ غَفُوْرًا رَّحِیْمًا ۟
ഭർത്താക്കന്മാരേ! ഭാര്യമാരിൽ ചിലരോട് ഹൃദയത്തിനുണ്ടാകുന്ന ചായ്'വിൻ്റെ കാര്യത്തിൽ പരിപൂർണ്ണ നീതി പാലിക്കാൻ -നിങ്ങളെത്ര പരിശ്രമിച്ചാലും- നിങ്ങൾക്ക് സാധിക്കുകയില്ല. കാരണം, അത് പലപ്പോഴും നിങ്ങളുടെ നിശ്ചയത്തിന് പുറത്തുള്ള കാരണങ്ങളാലായിരിക്കും സംഭവിക്കുന്നത്. അതിനാൽ, നിങ്ങൾ സ്നേഹിക്കാത്ത ഭാര്യയിൽ നിന്ന് എല്ലാ നിലക്കും നിങ്ങൾ അകലം പാലിക്കുകയും, അവളെ കെട്ടിയിട്ട പോലെ വിട്ടേക്കുകയും ചെയ്യരുത്. അതായത് അവളുടെ അവകാശങ്ങൾ ശ്രദ്ധിക്കുന്ന ഒരു ഭർത്താവും അവൾക്കില്ല; എന്നാൽ മറ്റൊരു വിവാഹത്തിന് ശ്രമിക്കാൻ കഴിയുംവിധം ഭർത്താവില്ലാത്തവളുമല്ല അവൾ. നിങ്ങൾക്കിടയിലുള്ള (പ്രശ്നങ്ങൾ) നിങ്ങൾ ശരിയാക്കുകയും, അങ്ങനെ ഭാര്യയുടെ അവകാശങ്ങൾ നിറവേറ്റാൻ നിർബന്ധപൂർവ്വം സ്വയം പരിശ്രമിക്കുകയും, അക്കാര്യത്തിൽ അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്താൽ തീർച്ചയായും അല്ലാഹു നിങ്ങൾക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ), നിങ്ങൾക്ക് മേൽ ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു.
ئەرەپچە تەپسىرلەر:
وَاِنْ یَّتَفَرَّقَا یُغْنِ اللّٰهُ كُلًّا مِّنْ سَعَتِهٖ ؕ— وَكَانَ اللّٰهُ وَاسِعًا حَكِیْمًا ۟
ഭർത്താവ് വിവാഹമോചനം നടത്തിക്കൊണ്ടോ, ഭാര്യ നിയമപ്രകാരം ഭർത്താവിൽ നിന്ന് മോചനം തേടിക്കൊണ്ടോ ഇണകൾ തമ്മിൽ പിരിഞ്ഞാൽ അല്ലാഹു അവർക്ക് രണ്ടു പേർക്കും തൻ്റെ വിശാലമായ ഔദാര്യത്തിൽ നിന്ന് ധന്യത നൽകുന്നതാണ്. അല്ലാഹു വിശാലമായ ഔദാര്യവും കാരുണ്യവുമുള്ളവനാണ്. തൻ്റെ വിധിനിർണ്ണയങ്ങളിലും കാര്യങ്ങളെ നിയന്ത്രിക്കുന്നതിലും അങ്ങേയറ്റം യുക്തിയുള്ളവനുമാണ്.
ئەرەپچە تەپسىرلەر:
وَلِلّٰهِ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ؕ— وَلَقَدْ وَصَّیْنَا الَّذِیْنَ اُوْتُوا الْكِتٰبَ مِنْ قَبْلِكُمْ وَاِیَّاكُمْ اَنِ اتَّقُوا اللّٰهَ ؕ— وَاِنْ تَكْفُرُوْا فَاِنَّ لِلّٰهِ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ؕ— وَكَانَ اللّٰهُ غَنِیًّا حَمِیْدًا ۟
ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലും ഉള്ളതിൻ്റെ അധികാരം സർവ്വവും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിക്കുകയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് യഹൂദ-നസ്വാറാക്കൾ ഉൾപ്പെടുന്ന വേദക്കാരോടും നിങ്ങളോടും നാം കരാർ ചെയ്തിരിക്കുന്നു. ഈ കരാർ ലംഘിച്ചു കൊണ്ട് നിങ്ങൾ അല്ലാഹുവിനെ നിഷേധിക്കുകയാണെങ്കിൽ സ്വന്തത്തിനല്ലാതെ മറ്റാർക്കും നിങ്ങൾ ഉപദ്രവം വരുത്തി വെക്കുന്നില്ല. നിങ്ങളുടെ സൽകർമ്മങ്ങളിൽ നിന്ന് അല്ലാഹു പരിപൂർണ്ണ ധന്യതയുള്ളവനാണ്. ആകാശങ്ങളിലും ഭൂമിയിലുമുള്ളതിൻ്റെ സർവ്വതിൻ്റെയും അധികാരം അവൻ്റേതാണ്. തൻ്റെ സർവ്വ സൃഷ്ടികളിൽ നിന്നും അവൻ അങ്ങേയറ്റം ധന്യനാകുന്നു (ഗനിയ്യ്). സർവ്വ വിശേഷണങ്ങളും പ്രവർത്തനങ്ങളും സ്തുത്യർഹമായുള്ളവനും (ഹമീദ്) ആകുന്നു അല്ലാഹു.
ئەرەپچە تەپسىرلەر:
وَلِلّٰهِ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ؕ— وَكَفٰی بِاللّٰهِ وَكِیْلًا ۟
ആകാശങ്ങളിലും ഭൂമിയിലുമുള്ളതിൻ്റെ അധികാരമെല്ലാം അല്ലാഹുവിന് മാത്രമുള്ളതാകുന്നു. അവനാണ് അനുസരിക്കപ്പെടാൻ അർഹതയുള്ളവൻ. തൻ്റെ സൃഷ്ടികളുടെ സർവ്വ കാര്യങ്ങളും നിയന്ത്രിക്കാൻ വേണ്ട രക്ഷാധികാരിയായി അല്ലാഹു മതി.
ئەرەپچە تەپسىرلەر:
اِنْ یَّشَاْ یُذْهِبْكُمْ اَیُّهَا النَّاسُ وَیَاْتِ بِاٰخَرِیْنَ ؕ— وَكَانَ اللّٰهُ عَلٰی ذٰلِكَ قَدِیْرًا ۟
ജനങ്ങളേ! അല്ലാഹു ഉദ്ദേശിക്കുന്നെങ്കിൽ അവൻ നിങ്ങളെ നശിപ്പിക്കുകയും, നിങ്ങളല്ലാത്ത മറ്റൊരു ജനതയെ കൊണ്ടു വരികയും, അവർ അല്ലാഹുവിനെ അനുസരിക്കുകയും അവനെ ധിക്കരിക്കാതിരിക്കുകയും ചെയ്യുന്നതാണ്. അല്ലാഹു അതിന് അങ്ങേയറ്റം കഴിവുള്ളവനാണ്.
ئەرەپچە تەپسىرلەر:
مَنْ كَانَ یُرِیْدُ ثَوَابَ الدُّنْیَا فَعِنْدَ اللّٰهِ ثَوَابُ الدُّنْیَا وَالْاٰخِرَةِ ؕ— وَكَانَ اللّٰهُ سَمِیْعًا بَصِیْرًا ۟۠
ജനങ്ങളേ! നിങ്ങളിൽ ആരെങ്കിലും തൻ്റെ പ്രവർത്തനം കൊണ്ട് ഐഹിക ജീവിതത്തിലെ പ്രതിഫലം മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവൻ മനസ്സിലാക്കട്ടെ; അല്ലാഹുവിൻ്റെ പക്കലാണ് ഇഹലോകത്തെയും പരലോകത്തെയും പ്രതിഫലമുള്ളത്. അതിനാൽ ആ പ്രതിഫലങ്ങൾ രണ്ടും അവൻ അല്ലാഹുവിൻ്റെ പക്കൽ നിന്ന് തേടട്ടെ. അല്ലാഹു നിങ്ങളുടെ വാക്കുകൾ നന്നായി കേൾക്കുന്നവനും (സമീഅ്), നിങ്ങളുടെ പ്രവർത്തനങ്ങൾ നന്നായി കാണുന്നവനും (ബസ്വീർ) ആകുന്നു. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• استحباب المصالحة بين الزوجين عند المنازعة، وتغليب المصلحة بالتنازل عن بعض الحقوق إدامة لعقد الزوجية.
• ഭർത്താവിനും ഭാര്യക്കും ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുമ്പോൾ അത് രമ്യമായി പരിഹരിക്കുക എന്നത് പുണ്യകരമാണ്. വിവാഹബന്ധം നിലനിൽക്കുന്നതിനായി തനിക്ക് അർഹമായ ചിലതെല്ലാം വിട്ടുനൽകുക എന്നതിലൂടെ രമ്യതക്ക് മുൻഗണന നൽകുന്നതും അങ്ങനെത്തന്നെ.

• أوجب الله تعالى العدل بين الزوجات خاصة في الأمور المادية التي هي في مقدور الأزواج، وتسامح الشرع حين يتعذر العدل في الأمور المعنوية، كالحب والميل القلبي.
• ഭാര്യമാർക്കിടയിൽ നീതി പുലർത്തുക എന്നത് അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു. പ്രത്യേകിച്ച് ഭർത്താക്കന്മാരുടെ കഴിവിൽ പെട്ട ഭൗതിക വിഷയങ്ങളിൽ. എന്നാൽ നീതി പാലിക്കാൻ സാധ്യമല്ലാത്ത വൈകാരികമായ മേഖലകളിൽ ഇസ്ലാം ഇളവ് നൽകിയിട്ടുമുണ്ട്. സ്നേഹവും, മാനസികമായ ചായ്'വുമെല്ലാം ഉദാഹരണം.

• لا حرج على الزوجين في الفراق إذا تعذرت العِشْرة بينهما.
• ദാമ്പത്യബന്ധം അസാധ്യമായി തീർന്നുവെന്ന് ബോധ്യപ്പെട്ടാൽ വിവാഹബന്ധം വേർപിരിയുന്നതിൽ യാതൊരു തെറ്റുമില്ല.

• الوصية الجامعة للخلق جميعًا أولهم وآخرهم هي الأمر بتقوى الله تعالى بامتثال الأوامر واجتناب النواهي.
• ആദ്യകാലക്കാരും പിൽക്കാലക്കാരുമായ സൃഷ്ടികൾക്ക് മുഴുവൻ നൽകപ്പെട്ട ഏറ്റവും പരിപൂർണ്ണമായ ഉപദേശം അല്ലാഹുവിനെ സൂക്ഷിക്കണമെന്ന കാര്യമാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അത് നിറവേറ്റേണ്ടത്.

 
مەنالار تەرجىمىسى سۈرە: نىسا
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش