Check out the new design

《古兰经》译解 - 古兰经简要注释马拉雅拉姆语翻译 * - 译解目录


含义的翻译 章: 呼德   段:
وَیَصْنَعُ الْفُلْكَ ۫— وَكُلَّمَا مَرَّ عَلَیْهِ مَلَاٌ مِّنْ قَوْمِهٖ سَخِرُوْا مِنْهُ ؕ— قَالَ اِنْ تَسْخَرُوْا مِنَّا فَاِنَّا نَسْخَرُ مِنْكُمْ كَمَا تَسْخَرُوْنَ ۟ؕ
നൂഹ് നബി തൻ്റെ രക്ഷിതാവിൻറെ കൽപ്പന അനുസരിച്ചു. അദ്ദേഹം കപ്പൽ നിർമ്മിക്കാൻ തുടങ്ങി. അദ്ദേഹത്തിൻ്റെ ജനതയിലെ പ്രമാണിമാരും നേതാക്കന്മാരും അദ്ദേഹത്തിൻ്റെ അടുത്ത് കൂടി കടന്ന് പോയപ്പോഴെല്ലാം അദ്ദേഹത്തെ പരിഹസിച്ചു. ആ സ്ഥലത്ത് വെള്ളമോ നദികളോ ഇല്ലായിരുന്നു. അവരുടെ പരിഹാസം ആവർത്തിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: കപ്പലുണ്ടാക്കുന്നതിൽ നിങ്ങൾ ഞങ്ങളെ പരിഹസിക്കുന്ന പക്ഷം തീർച്ചയായും നിങ്ങൾ പരിഹസിക്കുന്നത് പോലെത്തന്നെ ഞങ്ങൾ നിങ്ങളെയും പരിഹസിക്കുന്നതാണ്. വെള്ളപ്പൊക്കത്തിൽ നിങ്ങളുടെ കാര്യം എന്താകുമെന്ന അജ്ഞത നിമിത്തമത്രെ അത്.
阿拉伯语经注:
فَسَوْفَ تَعْلَمُوْنَ ۙ— مَنْ یَّاْتِیْهِ عَذَابٌ یُّخْزِیْهِ وَیَحِلُّ عَلَیْهِ عَذَابٌ مُّقِیْمٌ ۟
ആർക്കാണ് ഇഹലോകത്ത് അപമാനകരവും നിന്ദ്യവുമായ ശിക്ഷ വന്നെത്തുന്നതെന്നും, പരലോകത്ത് -ഒരിക്കലും അവസാനിക്കുകയോ മാറുകയോ ചെയ്യാത്ത- ശാശ്വതമായ ശിക്ഷ വന്നുഭവിക്കുകയെന്നും നിങ്ങൾ വഴിയെ അറിയും.
阿拉伯语经注:
حَتّٰۤی اِذَا جَآءَ اَمْرُنَا وَفَارَ التَّنُّوْرُ ۙ— قُلْنَا احْمِلْ فِیْهَا مِنْ كُلٍّ زَوْجَیْنِ اثْنَیْنِ وَاَهْلَكَ اِلَّا مَنْ سَبَقَ عَلَیْهِ الْقَوْلُ وَمَنْ اٰمَنَ ؕ— وَمَاۤ اٰمَنَ مَعَهٗۤ اِلَّا قَلِیْلٌ ۟
നൂഹ് (عليه السلام) അല്ലാഹു നിർമ്മിക്കാൻ കൽപ്പിച്ച കപ്പലിൻറെ നിർമാണം പൂർത്തിയാക്കി. അങ്ങനെ അവരെ നശിപ്പിക്കാനുള്ള നമ്മുടെ കല്പന വരികയും വെള്ളപ്പൊക്കത്തിൻറെ അറിയിപ്പെന്നോണം അവർ പാചകം ചെയ്തുകൊണ്ടിരുന്ന അടുപ്പിൽ നിന്ന് ഉറവപൊട്ടി ഒഴുകുകയും ചെയ്തു. നാം നൂഹ് (عليه السلام) നോട് പറഞ്ഞു: ഭൂമുഖത്തുള്ള എല്ലാ മൃഗങ്ങളിൽ നിന്നും രണ്ട് ഇണകളെ വീതവും, നിൻറെ കുടുംബാംഗങ്ങളെയും അതിൽ കയറ്റികൊള്ളുക. അവരുടെ കൂട്ടത്തിൽ നിന്ന് വിശ്വസിക്കാത്തതിനാൽ മുങ്ങിമരിക്കുന്നവരെന്ന് മുൻകൂട്ടി വിധിക്കപ്പെട്ടവരൊഴികെ. താങ്കളുടെ ജനതയിൽ നിന്ന് വിശ്വസിച്ചവരെയും അതിൽ കയറ്റികൊള്ളുക. അല്ലാഹുവിലുള്ള വിശ്വാസത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ദീർഘകാലം അദ്ദേഹം കഴിച്ചുകൂട്ടിയെങ്കിലും തൻറെ ജനതയിൽ നിന്ന് കുറച്ച് പേരല്ലാതെ അദ്ദേഹത്തിൽ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല
阿拉伯语经注:
وَقَالَ ارْكَبُوْا فِیْهَا بِسْمِ اللّٰهِ مَجْرٖىهَا وَمُرْسٰىهَا ؕ— اِنَّ رَبِّیْ لَغَفُوْرٌ رَّحِیْمٌ ۟
നൂഹ് തൻ്റെ വിശ്വാസികളായ കുടുംബത്തോടും ജനതയോടും പറഞ്ഞു: നിങ്ങൾ കപ്പലിൽ കയറിക്കൊള്ളുക. അതിൻ്റെ ഓട്ടം അല്ലാഹുവിൻ്റെ നാമത്തിലാകുന്നു. അതിൻ്റെ നിറുത്തവും അല്ലാഹുവിൻ്റെ പേരിലാകുന്നു. തീർച്ചയായും എൻ്റെ രക്ഷിതാവ് തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരുടെ പാപങ്ങൾ പൊറുക്കുന്നവനും അവരോട് കരുണയുള്ളവനുമാണ്. നാശത്തിൽ നിന്ന് വിശ്വാസികളെ രക്ഷപ്പെടുത്തി എന്നത് അവൻ്റെ കാരുണ്യമത്രെ.
阿拉伯语经注:
وَهِیَ تَجْرِیْ بِهِمْ فِیْ مَوْجٍ كَالْجِبَالِ ۫— وَنَادٰی نُوْحُ ١بْنَهٗ وَكَانَ فِیْ مَعْزِلٍ یّٰبُنَیَّ ارْكَبْ مَّعَنَا وَلَا تَكُنْ مَّعَ الْكٰفِرِیْنَ ۟
പർവ്വതതുല്യമായ തിരമാലകൾക്കിടയിലൂടെ കപ്പൽ അതിലുള്ള ജനങ്ങളെയും കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. പിതൃ വാത്സല്യത്തോടെ നൂഹ് തൻ്റെ കാഫിറായ മകനെ വിളിച്ചു. അവൻ പിതാവിൽ നിന്നും ജനതയിൽ നിന്നും അകലെ ഒറ്റപ്പെട്ട ഒരു സ്ഥലത്തായിരുന്നു. എൻ്റെ കുഞ്ഞുമകനേ, വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടാൻ നീ ഞങ്ങളോടൊപ്പം കപ്പലിൽ കയറിക്കൊള്ളുക. നീ (അല്ലാഹുവിലും അവൻ്റെ ദൂതനായ എന്നിലും) വിശ്വസിക്കാത്തവരുടെ കൂടെ ആയിപ്പോകരുത്; എങ്കിൽ അവർക്ക് ബാധിച്ച വെള്ളപ്പൊക്കം മുഖേനയുള്ള നാശം നിനക്കും ബാധിക്കും.
阿拉伯语经注:
قَالَ سَاٰوِیْۤ اِلٰی جَبَلٍ یَّعْصِمُنِیْ مِنَ الْمَآءِ ؕ— قَالَ لَا عَاصِمَ الْیَوْمَ مِنْ اَمْرِ اللّٰهِ اِلَّا مَنْ رَّحِمَ ۚ— وَحَالَ بَیْنَهُمَا الْمَوْجُ فَكَانَ مِنَ الْمُغْرَقِیْنَ ۟
നൂഹ് നബിയുടെ മകൻ അദ്ദേഹത്തോട് പറഞ്ഞു: വെള്ളത്തിൽ നിന്ന് എനിക്ക് രക്ഷനല്കുന്ന വല്ല ഉയർന്ന മലയിലും ഞാൻ അഭയം പ്രാപിച്ചുകൊള്ളാം. നൂഹ് നബി മകനോട് പറഞ്ഞു: വെള്ളപ്പൊക്കത്തിൽ മുങ്ങിമരിക്കുക എന്ന അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഇന്ന് രക്ഷനല്കാൻ ആരുമില്ല; കാരുണ്യവാനായ അല്ലാഹു കരുണ ചെയ്ത അവനുദ്ദേശിക്കുന്നവർക്കൊഴികെ. അങ്ങനെയുള്ളവരെ അവൻ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടുത്തും. അപ്പോഴേക്കും നൂഹ് നബിക്കും മകനുമിടയിൽ തിരമാല മറയിട്ടു. അങ്ങനെ അവൻ അവിശ്വാസം കാരണം മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി.
阿拉伯语经注:
وَقِیْلَ یٰۤاَرْضُ ابْلَعِیْ مَآءَكِ وَیٰسَمَآءُ اَقْلِعِیْ وَغِیْضَ الْمَآءُ وَقُضِیَ الْاَمْرُ وَاسْتَوَتْ عَلَی الْجُوْدِیِّ وَقِیْلَ بُعْدًا لِّلْقَوْمِ الظّٰلِمِیْنَ ۟
വെള്ളപ്പൊക്കത്തിൻറെ അവസാനം അല്ലാഹു ഭൂമിയോട് പറഞ്ഞു: ഭൂമീ! വെള്ളപ്പൊക്കം മൂലമുണ്ടായ വെള്ളം നീ വിഴുങ്ങൂ. ആകാശത്തോട് പറഞ്ഞു: ആകാശമേ! മഴ നിർത്തൂ! ഇനി മഴ വർഷിക്കരുത്. അങ്ങിനെ വെള്ളം വറ്റുകയും ഭൂമി ഉണങ്ങുകയും ചെയ്തു. അവിശ്വാസികളെ അല്ലാഹു നശിപ്പിച്ചു. കപ്പൽ ജൂദി പർവ്വതത്തിൻമേൽ ഉറച്ചുനിൽക്കുകയും ചെയ്തു. അവിശ്വാസം നിമിത്തം അല്ലാഹുവിൻറെ അതിർവരമ്പുകൾ ലംഘിച്ച ജനതക്ക് നാശം എന്ന് പറയപ്പെടുകയും ചെയ്തു
阿拉伯语经注:
وَنَادٰی نُوْحٌ رَّبَّهٗ فَقَالَ رَبِّ اِنَّ ابْنِیْ مِنْ اَهْلِیْ وَاِنَّ وَعْدَكَ الْحَقُّ وَاَنْتَ اَحْكَمُ الْحٰكِمِیْنَ ۟
നൂഹ് തൻ്റെ രക്ഷിതാവിനോട് സഹായം ചോദിച്ചുകൊണ്ട് പറഞ്ഞു: എൻ്റെ രക്ഷിതാവേ, രക്ഷപ്പെടുത്താമെന്ന് നീ വാഗ്ദാനം ചെയ്ത എൻ്റെ കുടുംബാംഗങ്ങളിൽ പെട്ടവൻ തന്നെയാണല്ലോ എൻ്റെ മകൻ. തീർച്ചയായും നിൻ്റെ വാഗ്ദാനം ലംഘിക്കപ്പെടാത്ത സത്യമാണുതാനും. വിധികർത്താക്കളിൽ വെച്ച് ഏറ്റവും നീതിമാനും ജ്ഞാനിയുമായ വിധികർത്താവുമാണ് നീ.
阿拉伯语经注:
这业中每段经文的优越:
• بيان عادة المشركين في الاستهزاء والسخرية بالأنبياء وأتباعهم.
• നബിമാരെയും അവരെ പിൻപറ്റിയവരെയും പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുകയെന്ന മുശ്രിക്കുകളുടെ സ്വഭാവം വ്യക്തമാക്കുന്നു.

• بيان سُنَّة الله في الناس وهي أن أكثرهم لا يؤمنون.
• ജനങ്ങളിൽ അധികപേരും സത്യവിശ്വാസം സ്വീകരിക്കുകയില്ല എന്നതാകുന്നു അവരുടെ കാര്യത്തിലുള്ള അല്ലാഹുവിൻറെ നടപടിക്രമം.

• لا ملجأ من الله إلا إليه، ولا عاصم من أمره إلا هو سبحانه.
• അല്ലാഹുവിൽ നിന്ന് രക്ഷപ്പെടാൻ അല്ലാഹുവിങ്കലേക്കല്ലാതെ അഭയമില്ല. അവൻറെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ അവനല്ലാതെ മറ്റാരുമില്ല.

 
含义的翻译 章: 呼德
章节目录 页码
 
《古兰经》译解 - 古兰经简要注释马拉雅拉姆语翻译 - 译解目录

古兰经注释研究中心发行。

关闭