Check out the new design

《古兰经》译解 - 古兰经简要注释马拉雅拉姆语翻译 * - 译解目录


含义的翻译 章: 宰姆拉   段:
قُلْ اِنِّیْۤ اُمِرْتُ اَنْ اَعْبُدَ اللّٰهَ مُخْلِصًا لَّهُ الدِّیْنَ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! പറയുക: എന്നോട് അല്ലാഹു കൽപ്പിച്ചിരിക്കുന്നത് ഞാൻ ആരാധനകൾ അവന് മാത്രം നിഷ്കളങ്കമാക്കി കൊണ്ട് അവനെ ആരാധിക്കാനാണ്.
阿拉伯语经注:
وَاُمِرْتُ لِاَنْ اَكُوْنَ اَوَّلَ الْمُسْلِمِیْنَ ۟
ഈ സമുദായത്തിൽ അല്ലാഹുവിന് സമർപ്പിക്കുകയും കീഴൊതുങ്ങുകയും ചെയ്യുന്ന ആദ്യത്തെ (മുസ്ലിമാകാനും) അവൻ എന്നോട് കൽപ്പിച്ചിരിക്കുന്നു.
阿拉伯语经注:
قُلْ اِنِّیْۤ اَخَافُ اِنْ عَصَیْتُ رَبِّیْ عَذَابَ یَوْمٍ عَظِیْمٍ ۟
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഞാൻ അല്ലാഹുവിനെ ധിക്കരിക്കുകയും, അവനെ അനുസരിക്കാതിരിക്കുകയുമാണെങ്കിൽ ഭയാനകമായ ഒരു ദിവസത്തെ -പരലോക ദിനത്തിലെ- ശിക്ഷ (എന്നെ ബാധിക്കുമെന്ന്) ഞാൻ ഭയപ്പെടുന്നു.
阿拉伯语经注:
قُلِ اللّٰهَ اَعْبُدُ مُخْلِصًا لَّهٗ دِیْنِیْ ۟ۙۚ
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ആരാധനകൾ സർവ്വവും അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കി കൊണ്ട് അവനെ മാത്രമാണ് ഞാൻ ആരാധിക്കുന്നത്. അവനോടൊപ്പം മറ്റാരെയും ഞാൻ ആരാധിക്കുന്നില്ല.
阿拉伯语经注:
فَاعْبُدُوْا مَا شِئْتُمْ مِّنْ دُوْنِهٖ ؕ— قُلْ اِنَّ الْخٰسِرِیْنَ الَّذِیْنَ خَسِرُوْۤا اَنْفُسَهُمْ وَاَهْلِیْهِمْ یَوْمَ الْقِیٰمَةِ ؕ— اَلَا ذٰلِكَ هُوَ الْخُسْرَانُ الْمُبِیْنُ ۟
അതിനാൽ ബഹുദൈവാരാധകരേ! നിങ്ങൾക്ക് തോന്നുന്നതിനെ -വിഗ്രഹങ്ങളെയോ മറ്റോ- നിങ്ങൾ ആരാധിച്ചു കൊള്ളുക. ഭീഷണിയുടെ സ്വരത്തിലുള്ള കൽപനാപ്രയോഗമാണിത്; അല്ലാതെ അവരോട് എന്തിനെയും ആരാധിക്കാൻ കൽപ്പിക്കുകയല്ല. അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും സ്വദേഹങ്ങളെയും തങ്ങളുടെ ബന്ധുക്കളെയും നഷ്ടപ്പെടുത്തിയവർ തന്നെയാണ് യഥാർഥ നഷ്ടക്കാർ. ഒന്നല്ലെങ്കിൽ അവരുടെ ബന്ധുക്കൾ സ്വർഗത്തിൽ പ്രവേശിക്കും; അപ്പോൾ ഇവർക്ക് അവരെ കാണാൻ കഴിയില്ല. അല്ലെങ്കിൽ അവരെല്ലാം ഒരുമിച്ച് നരകത്തിൽ പ്രവേശിക്കും; അവിടെ ഇവർ പരസ്പരം ഒരിക്കലും കണ്ടുമുട്ടുകയുമില്ല. അറിയുക! ഇത് തന്നെയാകുന്നു വ്യക്തമായ നഷ്ടം; അതിൽ യാതൊരു അവ്യക്തതയുമില്ല.
阿拉伯语经注:
لَهُمْ مِّنْ فَوْقِهِمْ ظُلَلٌ مِّنَ النَّارِ وَمِنْ تَحْتِهِمْ ظُلَلٌ ؕ— ذٰلِكَ یُخَوِّفُ اللّٰهُ بِهٖ عِبَادَهٗ ؕ— یٰعِبَادِ فَاتَّقُوْنِ ۟
അവർക്ക് മുകളിൽ പുകയും തീപ്പൊരികളും കടുത്തചൂടുമുണ്ടായിരിക്കും. അവർക്ക് താഴെയും പുകയും തീപ്പൊരികളും കടുത്തചൂടുമുണ്ടായിരിക്കും. ഈ പറയപ്പെട്ട ശിക്ഷ; അതോർമ്മപ്പെടുത്തി കൊണ്ട് അല്ലാഹു തൻ്റെ ദാസന്മാരെ ഭയപ്പെടുത്തുന്നു. എൻറെ ദാസന്മാരേ! അതിനാൽ എൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, ഞാൻ വിലക്കിയവ ഉപേക്ഷിച്ചും നിങ്ങൾ എന്നെ സൂക്ഷിക്കുവിൻ!
阿拉伯语经注:
وَالَّذِیْنَ اجْتَنَبُوا الطَّاغُوْتَ اَنْ یَّعْبُدُوْهَا وَاَنَابُوْۤا اِلَی اللّٰهِ لَهُمُ الْبُشْرٰی ۚ— فَبَشِّرْ عِبَادِ ۟ۙ
വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്ന് അകന്നുനിൽക്കുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിനെയും വെടിയുകയും, അല്ലാഹുവിലേക്ക് ഖേദിച്ചു കൊണ്ട് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തവരാരോ; അവർക്കാണ് മരണവേളയിലും ഖബ്റിലും പരലോകത്തുമെല്ലാം സ്വർഗം കൊണ്ടുള്ള സന്തോഷവാർത്തയുള്ളത്. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- എൻ്റെ അടിമകൾക്ക് താങ്കൾ സന്തോഷവാർത്ത അറിയിക്കുക.
阿拉伯语经注:
الَّذِیْنَ یَسْتَمِعُوْنَ الْقَوْلَ فَیَتَّبِعُوْنَ اَحْسَنَهٗ ؕ— اُولٰٓىِٕكَ الَّذِیْنَ هَدٰىهُمُ اللّٰهُ وَاُولٰٓىِٕكَ هُمْ اُولُوا الْاَلْبَابِ ۟
വാക്ക് ശ്രദ്ധിച്ചു കേൾക്കുകയും, അതിൽ നല്ലതും മ്ലേഛമായതും വേർതിരിക്കുകയും, വാക്കുകളിൽ ഏറ്റവും നല്ലതിനെ -അതിലുള്ള നന്മകൾ കാരണത്താൽ- പിൻപറ്റുകയും ചെയ്യുന്നവർ; ഈ വിശേഷണങ്ങൾ ഉള്ളവർക്കാകുന്നു അല്ലാഹു സന്മാർഗത്തിലേക്ക് വഴികാണിച്ചിട്ടുള്ളത്. ഇക്കൂട്ടർ തന്നെയാകുന്നു നേരായ ബുദ്ധിയുള്ളവരും.
阿拉伯语经注:
اَفَمَنْ حَقَّ عَلَیْهِ كَلِمَةُ الْعَذَابِ ؕ— اَفَاَنْتَ تُنْقِذُ مَنْ فِی النَّارِ ۟ۚ
അല്ലാഹുവിൻ്റെ റസൂലേ! നിഷേധത്തിലും വഴികേടിലും തുടർന്നു പോകുന്നത് കാരണത്താൽ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിഞ്ഞ ഒരാളെ സന്മാർഗത്തിലേക്ക് എത്തിക്കാനും, അത് സ്വീകരിപ്പിക്കാനും താങ്കൾക്ക് യാതൊരു മാർഗവുമില്ല. അല്ലാഹുവിൻ്റെ റസൂലേ! ഈ സ്വഭാവവിശേഷണങ്ങളുള്ള ഒരാളെ താങ്കൾക്ക് നരകത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയുമോ?!
阿拉伯语经注:
لٰكِنِ الَّذِیْنَ اتَّقَوْا رَبَّهُمْ لَهُمْ غُرَفٌ مِّنْ فَوْقِهَا غُرَفٌ مَّبْنِیَّةٌ ۙ— تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ ؕ۬— وَعْدَ اللّٰهِ ؕ— لَا یُخْلِفُ اللّٰهُ الْمِیْعَادَ ۟
എന്നാൽ തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചു ജീവിച്ചവരാരോ; അവർക്ക് തട്ടുകളായി നിലകൊള്ളുന്ന ഉന്നതമായ മണിമാളികകളുണ്ട്. അതിൻ്റെ താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്നു. അല്ലാഹു അവർക്ക് നൽകിയ വാഗ്ദാനമാണത്. അല്ലാഹു അവൻ്റെ വാഗ്ദാനം ലംഘിക്കുകയില്ല.
阿拉伯语经注:
اَلَمْ تَرَ اَنَّ اللّٰهَ اَنْزَلَ مِنَ السَّمَآءِ مَآءً فَسَلَكَهٗ یَنَابِیْعَ فِی الْاَرْضِ ثُمَّ یُخْرِجُ بِهٖ زَرْعًا مُّخْتَلِفًا اَلْوَانُهٗ ثُمَّ یَهِیْجُ فَتَرٰىهُ مُصْفَرًّا ثُمَّ یَجْعَلُهٗ حُطَامًا ؕ— اِنَّ فِیْ ذٰلِكَ لَذِكْرٰی لِاُولِی الْاَلْبَابِ ۟۠
അല്ലാഹു ആകാശത്ത് നിന്ന് മഴവെള്ളം വർഷിക്കുകയും, ശേഷം അതിനെയവർ ഉറവകളിലും അരുവികളിലും പ്രവേശിപ്പിക്കുകയും, അനന്തരം ഈ വെള്ളം കൊണ്ട് വ്യത്യസ്ത വർണ്ണങ്ങളിലുള്ള വിളവുകൾ അവൻ പുറത്തു കൊണ്ടു വരികയും ചെയ്യുന്നത് നിങ്ങൾ കണ്ടറിഞ്ഞ കാര്യമാണ്. ശേഷം ആ വിളവുകൾ ഉണങ്ങുകയും, അങ്ങനെ പച്ചപ്പു നിറഞ്ഞു നിന്നിരുന്ന അത് മഞ്ഞ നിറമായി മാറുന്നതും നിനക്ക് കാണാം. ഉണങ്ങിയ വിളവുകളെ ശേഷം അവൻ നുരുമ്പിയ വൈക്കോലാക്കുന്നു. തീർച്ചയായും ഈ പറഞ്ഞതിൽ സജീവമായ ഹൃദയമുള്ളവർക്ക് ഒരു ഓർമ്മപ്പെടുത്തലുണ്ട്.
阿拉伯语经注:
这业中每段经文的优越:
• إخلاص العبادة لله شرط في قبولها.
• ആരാധനകൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുക എന്നത് അവ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടാനുള്ള നിബന്ധനയാണ്.

• المعاصي من أسباب عذاب الله وغضبه.
തിന്മകൾ അല്ലാഹുവിൻറെ ശിക്ഷയും കോപവും ബാധിക്കാനുള്ള കാരണമാണ്.

• هداية التوفيق إلى الإيمان بيد الله، وليست بيد الرسول صلى الله عليه وسلم.
• (ഇസ്ലാമിൽ) വിശ്വസിക്കാൻ വഴിയൊരുക്കുന്നത് അല്ലാഹു മാത്രമാണ്. നബി -ﷺ- ക്ക് ഒരാളെ സന്മാർഗത്തിലാക്കുക സാധ്യമല്ല.

 
含义的翻译 章: 宰姆拉
章节目录 页码
 
《古兰经》译解 - 古兰经简要注释马拉雅拉姆语翻译 - 译解目录

古兰经注释研究中心发行。

关闭