Check out the new design

《古兰经》译解 - 古兰经简要注释马拉雅拉姆语翻译 * - 译解目录


含义的翻译 章: 尼萨仪   段:
اَلَمْ تَرَ اِلَی الَّذِیْنَ یَزْعُمُوْنَ اَنَّهُمْ اٰمَنُوْا بِمَاۤ اُنْزِلَ اِلَیْكَ وَمَاۤ اُنْزِلَ مِنْ قَبْلِكَ یُرِیْدُوْنَ اَنْ یَّتَحَاكَمُوْۤا اِلَی الطَّاغُوْتِ وَقَدْ اُمِرُوْۤا اَنْ یَّكْفُرُوْا بِهٖ ؕ— وَیُرِیْدُ الشَّیْطٰنُ اَنْ یُّضِلَّهُمْ ضَلٰلًا بَعِیْدًا ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മേൽ അവതരിക്കപ്പെട്ട ഖുർആനിലും താങ്കളുടെ മുൻപുള്ള നബിമാർക്ക് മേൽ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് അവകാശപ്പെടുന്ന യഹൂദരിലെ കപടന്മാരുടെ നിലപാടിലെ വൈരുധ്യം താങ്കൾ കണ്ടില്ലേ?! അവർക്കിടയിലെ തർക്കങ്ങളിൽ അല്ലാഹുവിൻ്റെ മതം ഉപേക്ഷിച്ചു കൊണ്ട് മനുഷ്യൻ നിർമ്മിച്ച നിയമങ്ങളിലേക്ക് വിധി തേടിച്ചെല്ലാനത്രെ അവർ ഉദ്ദേശിക്കുന്നത്. (എന്നാൽ) അവയെ (മനുഷ്യ നിർമ്മിത നിയമസംഹിതകളെ) നിഷേധിക്കണമെന്നാണ് അവരോട് കൽപ്പിക്കപ്പെട്ടിരിക്കുന്നത്. സന്മാർഗത്തിലേക്ക് എത്തിപ്പെടാൻ കഴിയാത്ത രൂപത്തിൽ അവരെ സത്യത്തിൽ നിന്ന് വളരെ ദൂരേക്ക് അകറ്റാനത്രെ പിശാച് ഉദ്ദേശിക്കുന്നത്.
阿拉伯语经注:
وَاِذَا قِیْلَ لَهُمْ تَعَالَوْا اِلٰی مَاۤ اَنْزَلَ اللّٰهُ وَاِلَی الرَّسُوْلِ رَاَیْتَ الْمُنٰفِقِیْنَ یَصُدُّوْنَ عَنْكَ صُدُوْدًا ۟ۚ
നിങ്ങളുടെ തർക്കങ്ങളിൽ തീർപ്പു കൽപ്പിക്കാൻ അല്ലാഹു അവൻ്റെ ഗ്രന്ഥത്തിൽ അവതരിപ്പിച്ച വിധിയിലേക്കും, അല്ലാഹുവിൻ്റെ റസൂലിൻ്റെ അരികിലേക്കും വരൂ' എന്ന് ഈ കപടവിശ്വാസികളോട് പറയപ്പെട്ടാൽ -നബിയേ!- അവർ താങ്കളെ വിട്ട് മറ്റുള്ളവരിലേക്ക് പരിപൂർണ്ണമായി തിരിഞ്ഞു കളയുന്നത് താങ്കൾക്ക് കാണാൻ കഴിയും.
阿拉伯语经注:
فَكَیْفَ اِذَاۤ اَصَابَتْهُمْ مُّصِیْبَةٌ بِمَا قَدَّمَتْ اَیْدِیْهِمْ ثُمَّ جَآءُوْكَ یَحْلِفُوْنَ ۖۗ— بِاللّٰهِ اِنْ اَرَدْنَاۤ اِلَّاۤ اِحْسَانًا وَّتَوْفِیْقًا ۟
അവർ ചെയ്തു കൂട്ടിയ തിന്മകൾ കാരണത്താൽ അവരെ കുഴപ്പങ്ങൾ ബാധിക്കുകയും, ശേഷം -അല്ലാഹുവിൻ്റെ റസൂലേ!- ഒഴികഴിവുകൾ ബോധിപ്പിച്ചു കൊണ്ട് താങ്കളുടെ അരികിലേക്ക് അവർ വന്നെത്തുകയും ചെയ്താൽ എങ്ങനെയുണ്ടായിരിക്കും?! താങ്കളെ ഒഴിവാക്കി മറ്റുള്ളവരിലേക്ക് ഞങ്ങൾ വിധി തേടിപ്പോയത് നന്മ ഉദ്ദേശിച്ചു കൊണ്ടും, ഭിന്നിച്ചു നിൽക്കുന്നവർക്കിടയിൽ യോജിപ്പുണ്ടാകണമെന്ന് ആഗ്രഹിച്ചു കൊണ്ടും മാത്രമാണ് എന്നവർ അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തുപറയും. അവർ കളവാണ് പറയുന്നത്. യഥാർത്ഥ നന്മയുള്ളത് അല്ലാഹുവിൻ്റെ അടിമകൾ അവൻ്റെ ദീനിൻ്റെ വിധിനടപ്പാക്കുന്നതിലാണ്.
阿拉伯语经注:
اُولٰٓىِٕكَ الَّذِیْنَ یَعْلَمُ اللّٰهُ مَا فِیْ قُلُوْبِهِمْ ۗ— فَاَعْرِضْ عَنْهُمْ وَعِظْهُمْ وَقُلْ لَّهُمْ فِیْۤ اَنْفُسِهِمْ قَوْلًا بَلِیْغًا ۟
അക്കൂട്ടർ അവരുടെ ഹൃദയങ്ങളിൽ ഒളിപ്പിച്ചു വെക്കുന്ന കപടതയും കുടില ലക്ഷ്യങ്ങളും അല്ലാഹുവിന് അറിയാം. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- അവരെ താങ്കൾ വിട്ടേക്കുക. അവരിൽ നിന്ന് താങ്കൾ തിരിഞ്ഞു കളഞ്ഞേക്കുക. (അല്ലാഹുവിൻ്റെ പ്രതിഫലത്തെ കുറിച്ച്) പ്രതീക്ഷ നൽകുകയും, (അവൻ്റെ ശിക്ഷയെ) ഭയപ്പെടുത്തുകയും ചെയ്തു കൊണ്ട് അല്ലാഹുവിൻ്റെ വിധിവിലക്കുകൾ അവർക്ക് വിശദീകരിച്ചു നൽകുകയും ചെയ്യുക. അവരുടെ മനസിനെ കഠിനമായി പിടിച്ചുകുലുക്കുന്ന തരത്തിൽ ഹൃദയസ്പൃക്കായ വാക്ക് അവരോട് പറയുകയും ചെയ്യുക.
阿拉伯语经注:
وَمَاۤ اَرْسَلْنَا مِنْ رَّسُوْلٍ اِلَّا لِیُطَاعَ بِاِذْنِ اللّٰهِ ؕ— وَلَوْ اَنَّهُمْ اِذْ ظَّلَمُوْۤا اَنْفُسَهُمْ جَآءُوْكَ فَاسْتَغْفَرُوا اللّٰهَ وَاسْتَغْفَرَ لَهُمُ الرَّسُوْلُ لَوَجَدُوا اللّٰهَ تَوَّابًا رَّحِیْمًا ۟
ഒരു റസൂലിനെയും അദ്ദേഹം കൽപ്പിക്കുന്ന കാര്യങ്ങളിൽ -അല്ലാഹുവിൻ്റെ ഉദ്ദേശപ്രകാരവും വിധിയാലും- (ജനങ്ങൾ അദ്ദേഹത്തെ) അനുസരിക്കാൻ വേണ്ടിയല്ലാതെ നാം നിയോഗിച്ചിട്ടില്ല. -അല്ലാഹുവിൻ്റെ റസൂലേ!- അവർ തിന്മകൾ പ്രവർത്തിച്ചാൽ -താങ്കൾ ജീവിച്ചിരിക്കുന്ന സമയത്താണെങ്കിൽ- താങ്കളുടെ അരികിൽ അവർ വരികയും, തങ്ങൾ ചെയ്ത തെറ്റുകൾ ഖേദത്തോടെയും പശ്ചാത്താപത്തോടെയും ഏറ്റുപറയുകയും, അല്ലാഹുവിൽ നിന്നുള്ള പശ്ചാത്താപം തേടുകയും, താങ്കൾ അവർക്ക് വേണ്ടി പാപമോചനം ചോദിക്കുകയും ചെയ്തിരുന്നെങ്കിൽ ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനും (തവ്വാബ്), അവരോട് അങ്ങേയറ്റം കരുണ ചൊരിയുന്നവനുമായി (റഹീം) അല്ലാഹുവിനെ അവർക്ക് കണ്ടെത്താമായിരുന്നു.
阿拉伯语经注:
فَلَا وَرَبِّكَ لَا یُؤْمِنُوْنَ حَتّٰی یُحَكِّمُوْكَ فِیْمَا شَجَرَ بَیْنَهُمْ ثُمَّ لَا یَجِدُوْا فِیْۤ اَنْفُسِهِمْ حَرَجًا مِّمَّا قَضَیْتَ وَیُسَلِّمُوْا تَسْلِیْمًا ۟
ഈ കപടവിശ്വാസികൾ ജൽപ്പിക്കുന്നത് പോലെയല്ല കാര്യം. അല്ലാഹു അവനെ കൊണ്ട് തന്നെ സത്യം ചെയ്തു പറയുന്നു. അവർക്കിടയിൽ ഉണ്ടാകുന്ന എല്ലാ അഭിപ്രായവ്യത്യാസങ്ങളിലും റസൂൽ -ﷺ- ജീവിച്ചിരിക്കുന്ന കാലത്ത് അവിടുത്തെ സന്നിധിയിലേക്കും, അവിടുത്തെ മരണശേഷം നബി -ﷺ- യുടെ ചര്യയിലേക്കും അവർ മടങ്ങുകയും, ശേഷം നബി -ﷺ- യുടെ വിധിയിൽ അവർ തൃപ്തിയടയുകയും, അതിനെ കുറിച്ച് അവരുടെ മനസ്സിൽ എന്തെങ്കിലും പ്രയാസമോ സംശയമോ ഇല്ലാതിരിക്കുകയും, അവരുടെ പുറമേക്കും (മനസ്സിൻ്റെ) ഉള്ളിലും പരിപൂർണ്ണമായി അതിന് അവർ കീഴൊതുങ്ങുകയും സമർപ്പിക്കുകയും ചെയ്യുന്നത് വരെ അവർ യഥാർത്ഥത്തിൽ അല്ലാഹുവിനെയും അവൻ്റെ ദീനിനെയും സത്യപ്പെടുത്തിയവരാവുകയില്ല.
阿拉伯语经注:
这业中每段经文的优越:
• الاحتكام إلى غير شرع الله والرضا به مناقض للإيمان بالله تعالى، ولا يكون الإيمان التام إلا بالاحتكام إلى الشرع، مع رضا القلب والتسليم الظاهر والباطن بما يحكم به الشرع.
• അല്ലാഹുവിൻ്റെ മതനിയമങ്ങളിലേക്ക് അല്ലാതെ വിധിതേടി പോകുന്നതും, അതിൽ തൃപ്തിയടയുന്നതും (അല്ലാഹുവിലുള്ള) വിശ്വാസത്തിന് തീർത്തും വിരുദ്ധമാണ്. അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിലേക്ക് വിധിതേടിപ്പോവുകയും, ദീനിലെ വിധികൾ ഹൃദയത്തിൽ തൃപ്തിപ്പെടുകയും, ഉള്ളും പുറവും അതിന് പരിപൂർണ്ണമായി സമർപ്പിക്കുകയും ചെയ്യുന്നത് വരെ പരിപൂർണ്ണമായ വിശ്വാസം ഉണ്ടാവുകയില്ല.

• من أبرز صفات المنافقين عدم الرضا بشرع الله، وتقديم حكم الطواغيت على حكم الله تعالى.
• കപടവിശ്വാസികളുടെ ഏറ്റവും പ്രകടമായ വിശേഷണങ്ങളിൽ പെട്ടതാണ് അല്ലാഹുവിൻ്റെ മതനിയമങ്ങളിൽ അതൃപ്തി കാണിക്കുകയും, അല്ലാഹുവിൻ്റെ വിധിക്ക് മേൽ മറ്റുള്ള താഗൂത്തുകളുടെ വിധികൾക്ക് മുൻഗണന നൽകുകയും ചെയ്യുക എന്നത്.

• النَّدْب إلى الإعراض عن أهل الجهل والضلالات، مع المبالغة في نصحهم وتخويفهم من الله تعالى.
• വിഡ്ഢിത്തവും വഴികേടും മാർഗമായി സ്വീകരിച്ചവരിൽ നിന്ന് തിരിഞ്ഞു കളയുക എന്നത് പ്രോത്സാഹനീയമാണ്. എന്നാൽ അതോടൊപ്പം അവരെ ധാരാളമായി ഗുണദോഷിക്കുകയും, അല്ലാഹുവിനെ കുറിച്ച് ഭയപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

 
含义的翻译 章: 尼萨仪
章节目录 页码
 
《古兰经》译解 - 古兰经简要注释马拉雅拉姆语翻译 - 译解目录

古兰经注释研究中心发行。

关闭