《古兰经》译解 - 古兰经简要注释马拉雅拉姆语翻译 * - 译解目录


含义的翻译 段: (147) 章: 尼萨仪
مَا یَفْعَلُ اللّٰهُ بِعَذَابِكُمْ اِنْ شَكَرْتُمْ وَاٰمَنْتُمْ ؕ— وَكَانَ اللّٰهُ شَاكِرًا عَلِیْمًا ۟
നിങ്ങൾ അല്ലാഹുവിനോട് നന്ദി കാണിക്കുകയും, അവനിൽ വിശ്വസിക്കുകയും ചെയ്തുവെങ്കിൽ അല്ലാഹുവിന് നിങ്ങളെ ശിക്ഷിക്കേണ്ട യാതൊരു ആവശ്യവുമില്ല. അല്ലാഹു ധാരാളമായി നന്മയുള്ളവനും, അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമാകുന്നു. നിങ്ങളുടെ തിന്മകളുടെ പേരിൽ മാത്രമേ അവൻ നിങ്ങളെ ശിക്ഷിക്കുകയുള്ളൂ. നിങ്ങൾ പ്രവർത്തനം നന്നാക്കുകയും, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുകയും, ഉള്ളും പുറവും അല്ലാഹുവിൽ വിശ്വാസമുള്ളവരാവുകയും ചെയ്താൽ അവൻ നിങ്ങളെ ഒരിക്കലും ശിക്ഷിക്കുന്നതല്ല. തൻ്റെ മേൽ അല്ലാഹു ചൊരിഞ്ഞ അനുഗ്രഹങ്ങൾ തിരിച്ചറിഞ്ഞവരോട് നന്ദി പ്രകടിപ്പിക്കുകയും, അവർക്ക് അതിനുള്ള പ്രതിഫലം നന്നായി നൽകുകയും ചെയ്യുന്നവനാണ് അല്ലാഹു. തൻ്റെ സൃഷ്ടികളുടെ വിശ്വാസത്തെ കുറിച്ച് നന്നായി അറിയുന്നവനുമത്രെ അവൻ. എല്ലാവർക്കും അവർക്ക് അർഹമായ പ്രതിഫലം അവൻ നൽകുന്നതാണ്.
阿拉伯语经注:
这业中每段经文的优越:
• بيان صفات المنافقين، ومنها: حرصهم على حظ أنفسهم سواء كان مع المؤمنين أو مع الكافرين.
• കപടവിശ്വാസികളുടെ വിശേഷണങ്ങൾ ഈ ആയത്തുകളിൽ അല്ലാഹു വിശദീകരിക്കുന്നു. മുസ്ലിംകളോടോ അല്ലാത്തവരോടോ ഒപ്പമാകട്ടെ, തങ്ങളുടെ നേട്ടത്തിന് വേണ്ടി മാത്രം പരിശ്രമിക്കുന്ന മനസ്സുള്ളവരാണ് അക്കൂട്ടർ.

• أعظم صفات المنافقين تَذَبْذُبُهم وحيرتهم واضطرابهم، فلا هم مع المؤمنين حقًّا ولا مع الكافرين.
• കപടവിശ്വാസികളുടെ സ്വഭാവങ്ങളിൽ പെട്ടതാണ് അവരുടെ അസ്ഥിരതയും പരിഭ്രാന്തിയും (നിലപാടുകളിലുള്ള) ചാഞ്ചാട്ടവും. അവരൊരിക്കലും പൂർണ്ണമായി മുഅ്മിനുകളോടൊപ്പമാവില്ല. എന്നാൽ കാഫിറുകളോടൊപ്പവുമാവില്ല.

• النهي الشديد عن اتخاذ الكافرين أولياء من دون المؤمنين.
• അല്ലാഹുവിനെ നിഷേധിച്ചവരെ മുസ്ലിംകൾക്ക് പുറമെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നതിൽ നിന്ന് അല്ലാഹു കഠിനമായ താക്കീത് നൽകുന്നു.

• أعظم ما يتقي به المرء عذاب الله تعالى في الآخرة هو الإيمان والعمل الصالح.
• പരലോകത്ത് അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്നുള്ള രക്ഷാകവചമായി ഒരാൾക്ക് സ്വീകരിക്കാവുന്നതിൽ വെച്ച് ഏറ്റവും ശക്തമായ കാര്യം അല്ലാഹുവിലുള്ള വിശ്വാസവും സൽകർമ്മങ്ങൾ പ്രവർത്തിക്കലുമാണ്.

 
含义的翻译 段: (147) 章: 尼萨仪
章节目录 页码
 
《古兰经》译解 - 古兰经简要注释马拉雅拉姆语翻译 - 译解目录

古兰经简要注释马拉雅拉姆语翻译,古兰经研究注释中心发行

关闭