《古兰经》译解 - 古兰经简要注释马拉雅拉姆语翻译 * - 译解目录


含义的翻译 段: (28) 章: 宰哈柔福
وَجَعَلَهَا كَلِمَةً بَاقِیَةً فِیْ عَقِبِهٖ لَعَلَّهُمْ یَرْجِعُوْنَ ۟
ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന ഏകദൈവാരാധനയുടെ വചനം ഇബ്രാഹീം തൻറെ സന്താനപരമ്പരകളിൽ എന്നെന്നും നിലനിൽക്കുന്ന വചനമാക്കി മാറ്റി. അതിനാൽ എല്ലാ കാലഘട്ടത്തിലും അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുന്നവർ അവരിൽ ഉണ്ടായിരിക്കും. ബഹുദൈവാരാധനയിൽ നിന്നും, തിന്മകളിൽ നിന്നും അല്ലാഹുവിലേക്ക് അവർ പശ്ചാത്തപിച്ചു മടങ്ങാൻ വേണ്ടിയത്രെ അത്.
阿拉伯语经注:
这业中每段经文的优越:
• التقليد من أسباب ضلال الأمم السابقة.
* പൂർവ്വ പിതാക്കന്മാരെ അന്ധമായി പിൻപറ്റുക എന്നത് മുൻസമുദായങ്ങളുടെ വഴികേടിൻറെ കാരണങ്ങളിലൊന്നായിരുന്നു.

• البراءة من الكفر والكافرين لازمة.
* (ഇസ്ലാമിനെ) നിഷേധിക്കുക എന്നതിൽ നിന്നും, അതിനെ നിഷേധിക്കുന്നവരിൽ നിന്നും ബന്ധവിഛേദനം പ്രഖ്യാപിക്കൽ നിർബന്ധമാണ്.

• تقسيم الأرزاق خاضع لحكمة الله.
* ഭൗതിക ജീവിതത്തിലെ ഉപജീവനങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നത് അല്ലാഹുവിൻറെ യുക്തമായ തീരുമാനത്തിന് വിധേയമായി കൊണ്ടാണ്.

• حقارة الدنيا عند الله، فلو كانت تزن عنده جناح بعوضة ما سقى منها كافرًا شربة ماء.
* ഇഹലോകം അല്ലാഹുവിൻറെ അടുക്കൽ വളരെ നിന്ദ്യമാണ്. ഒരു ഈച്ചയുടെ ചിറകിനോളമെങ്കിലും അല്ലാഹുവിങ്കൽ അതിന് വല്ല വിലയുമുണ്ടായിരുന്നെങ്കിൽ അവനെ നിഷേധിച്ച ഒരാൾക്കും അതിൽ നിന്നൊരു കോരി വെള്ളം പോലും അവൻ കുടിപ്പിക്കില്ലായിരുന്നു.

 
含义的翻译 段: (28) 章: 宰哈柔福
章节目录 页码
 
《古兰经》译解 - 古兰经简要注释马拉雅拉姆语翻译 - 译解目录

古兰经简要注释马拉雅拉姆语翻译,古兰经研究注释中心发行

关闭