Check out the new design

《古兰经》译解 - 古兰经简要注释马拉雅拉姆语翻译 * - 译解目录


含义的翻译 章: 玛仪戴   段:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اِذَا قُمْتُمْ اِلَی الصَّلٰوةِ فَاغْسِلُوْا وُجُوْهَكُمْ وَاَیْدِیَكُمْ اِلَی الْمَرَافِقِ وَامْسَحُوْا بِرُءُوْسِكُمْ وَاَرْجُلَكُمْ اِلَی الْكَعْبَیْنِ ؕ— وَاِنْ كُنْتُمْ جُنُبًا فَاطَّهَّرُوْا ؕ— وَاِنْ كُنْتُمْ مَّرْضٰۤی اَوْ عَلٰی سَفَرٍ اَوْ جَآءَ اَحَدٌ مِّنْكُمْ مِّنَ الْغَآىِٕطِ اَوْ لٰمَسْتُمُ النِّسَآءَ فَلَمْ تَجِدُوْا مَآءً فَتَیَمَّمُوْا صَعِیْدًا طَیِّبًا فَامْسَحُوْا بِوُجُوْهِكُمْ وَاَیْدِیْكُمْ مِّنْهُ ؕ— مَا یُرِیْدُ اللّٰهُ لِیَجْعَلَ عَلَیْكُمْ مِّنْ حَرَجٍ وَّلٰكِنْ یُّرِیْدُ لِیُطَهِّرَكُمْ وَلِیُتِمَّ نِعْمَتَهٗ عَلَیْكُمْ لَعَلَّكُمْ تَشْكُرُوْنَ ۟
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! ചെറിയ അശുദ്ധിയുള്ളവരായിരിക്കെ നിങ്ങൾ നിസ്കാരം നിർവ്വഹിക്കാൻ ഉദ്ദേശിച്ചാൽ നിങ്ങൾ വുദ്വു എടുക്കുക. നിങ്ങളുടെ മുഖങ്ങൾ കഴുകുകയും, മുട്ടുവരെ രണ്ട് കൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും, മടമ്പിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന നെരിയാണി ഉൾപ്പെടെ രണ്ട് കാലുകളും കഴുകുകയും ചെയ്യുക. വലിയ അശുദ്ധിയാണ് നിങ്ങൾക്കുള്ളതെങ്കിൽ നിങ്ങൾ കുളിക്കുക. നിങ്ങൾ രോഗികളാവുകയോ, രോഗം വർദ്ധിക്കുമെന്നോ രോഗശമനം വൈകുമെന്നോ ഭയക്കുന്നെങ്കിൽ, നിങ്ങൾ ഭൂമിയുടെ പ്രതലം ലക്ഷ്യം വെക്കുക. നിങ്ങളുടെ കൈകൾ കൊണ്ട് ഭൂമിയിൽ അടിക്കുകയും, നിങ്ങളുടെ മുഖങ്ങളും നിങ്ങളുടെ കൈകളും അത് കൊണ്ട് തടവുകയും ചെയ്യുക. (തയമ്മും ചെയ്യുക). നിങ്ങൾ യാത്രയിലാവുകയോ, അതല്ലെങ്കിൽ നിങ്ങൾ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിച്ചതിനാൽ ചെറിയ അശുദ്ധി ബാധിക്കുകയോ, സ്ത്രീകളുമായി സംസർഗം നിർവ്വഹിച്ചതിനാൽ വലിയ അശുദ്ധിയുണ്ടാവുകയോ ചെയ്താൽ ആരോഗ്യാവസ്ഥയിലാണെങ്കിലും നിങ്ങൾക്ക് തയമ്മും ചെയ്യാം. ശുദ്ധിയാകാൻ വെള്ളം അന്വേഷിച്ചെങ്കിലും നിങ്ങൾക്ക് വെള്ളം ലഭിച്ചില്ലെങ്കിൽ മാത്രമെ ഇത്തരം അവസ്ഥയിൽ അത് ചെയ്യാൻ പാടുള്ളൂ. നിങ്ങൾക്ക് ഉപദ്രവകരമാകുന്ന രൂപത്തിൽ വെള്ളം തന്നെ ഉപയോഗിക്കാൻ നിങ്ങളെ നിർബന്ധിച്ചു കൊണ്ട് വിധിവിലക്കുകളിൽ നിങ്ങൾക്ക് ഇടുക്കമുണ്ടാക്കുവാൻ അല്ലാഹു ഉദ്ദേശിക്കുന്നില്ല. അതിനാൽ രോഗമുള്ളപ്പോഴോ വെള്ളം ഇല്ലെങ്കിലോ വുദ്വുവിന് പകരമായി ഇത് അവൻ നിങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്നു. നിങ്ങൾക്ക് മേലുള്ള അല്ലാഹുവിൻ്റെ അനുഗ്രഹം അവൻ പൂർത്തീകരിക്കുകയാണ് ഇതിലൂടെ. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നിങ്ങൾക്ക് നന്ദി കാണിക്കുന്നതിനും അവയെ നിങ്ങൾ നിഷേധിക്കാതിരിക്കാനും വേണ്ടിയാണ് ഇത്.
阿拉伯语经注:
وَاذْكُرُوْا نِعْمَةَ اللّٰهِ عَلَیْكُمْ وَمِیْثَاقَهُ الَّذِیْ وَاثَقَكُمْ بِهٖۤ ۙ— اِذْ قُلْتُمْ سَمِعْنَا وَاَطَعْنَا ؗ— وَاتَّقُوا اللّٰهَ ؕ— اِنَّ اللّٰهَ عَلِیْمٌۢ بِذَاتِ الصُّدُوْرِ ۟
ഇസ്ലാമിലേക്ക് സന്മാർഗം നൽകിയതിലൂടെ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹം നിങ്ങൾ ഓർക്കുക. അല്ലാഹുവോട് നിങ്ങൾ നൽകിയ കരാർ ഓർക്കുകയും ചെയ്യുക. അഥവാ സന്തോഷത്തിലും സന്താപത്തിലും നബി -ﷺ- യെ കേൾക്കുകയും അനുസരിക്കുകയും ചെയ്തുകൊള്ളാം എന്ന് അവിടുത്തോട് നിങ്ങൾ ബയ്അത് ചെയ്ത സന്ദർഭത്തിലെ കരാർ. ആ സമയം നിങ്ങൾ പറയുകയുണ്ടായി: 'ഞങ്ങൾ താങ്കളുടെ വാക്ക് കേൾക്കുകയും, താങ്കളുടെ കൽപ്പന അനുസരിക്കുകയും ചെയ്തിരിക്കുന്നു' എന്ന്. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും -അതിൽ പെട്ടതാണ് അവനോട് ചെയ്ത കരാർ-, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു ഹൃദയങ്ങളിലുള്ളത് നന്നായി അറിയുന്നവനാകുന്നു. അവന് യാതൊരു കാര്യവും അവ്യക്തമാവുകയില്ല.
阿拉伯语经注:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا كُوْنُوْا قَوّٰمِیْنَ لِلّٰهِ شُهَدَآءَ بِالْقِسْطِ ؗ— وَلَا یَجْرِمَنَّكُمْ شَنَاٰنُ قَوْمٍ عَلٰۤی اَلَّا تَعْدِلُوْا ؕ— اِعْدِلُوْا ۫— هُوَ اَقْرَبُ لِلتَّقْوٰی ؗ— وَاتَّقُوا اللّٰهَ ؕ— اِنَّ اللّٰهَ خَبِیْرٌ بِمَا تَعْمَلُوْنَ ۟
അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിച്ചവരേ! അല്ലാഹുവിനോടുള്ള ബാധ്യതകൾ -അവൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട്- നിറവേറ്റുന്നവരായി നിങ്ങൾ നിലകൊള്ളുക. നിങ്ങൾ നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാവുക; അനീതിക്ക് സാക്ഷ്യം വഹിക്കുന്നവരാകരുത്. ഒരു സമൂഹത്തോടുള്ള വിദ്വേഷം അനീതി പ്രവർത്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കരുത്. ശത്രുവിനോടും മിത്രത്തോടും നീതി പുലർത്തൽ ആവശ്യമാണ്. അതിനാൽ എല്ലാവരോടും നീതിയിൽ വർത്തിക്കുക. നീതിയാകുന്നു അല്ലാഹുവിനോടുള്ള ഭയഭക്തിയോട് ഏറ്റവും അടുത്തത്. അനീതിയാകട്ടെ അല്ലാഹുവിനോടുള്ള ഭയമില്ലാത്ത ധിക്കാരമാകുന്നു. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അവനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് സൂക്ഷ്മമായി അറിയുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല; അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
阿拉伯语经注:
وَعَدَ اللّٰهُ الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ ۙ— لَهُمْ مَّغْفِرَةٌ وَّاَجْرٌ عَظِیْمٌ ۟
വാഗ്ദാനം ലംഘിക്കാത്തവനായ അല്ലാഹു, അവനിലും അവൻ്റെ ദൂതന്മാരിലും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് അവരുടെ തിന്മകൾക്ക് പാപമോചനവും, സ്വർഗപ്രവേശനമെന്ന മഹത്തരമായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.
阿拉伯语经注:
这业中每段经文的优越:
• الأصل في الطهارة هو استعمال الماء بالوضوء من الحدث الأصغر، والغسل من الحدث الأكبر.
• ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധയാകാൻ വുദ്വുവെടുത്തു കൊണ്ടും, വലിയ അശുദ്ധിയിൽ നിന്ന് കുളിച്ചു കൊണ്ടും ശുദ്ധീകരണത്തിന് വെള്ളം ഉപയോഗിക്കണമെന്നതാണ് അടിസ്ഥാനം.

• في حال تعذر الحصول على الماء، أو تعذّر استعماله لمرض مانع أو برد قارس، يشرع التيمم (بالتراب) لرفع حكم الحدث (الأصغر أو الأكبر).
• വെള്ളം ലഭിക്കില്ലെന്നാവുകയോ, വെള്ളം ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്ന രോഗമോ, കടുത്ത തണുപ്പോ ഉണ്ടാവുകയോ ചെയ്താൽ മണ്ണ് കൊണ്ട് തയമ്മും ചെയ്യൽ അനുവദനീയമാണ്. അതോടെ ചെറിയ അശുദ്ധിയും വലിയ അശുദ്ധിയും കാരണത്താൽ ബാധകമാകുന്ന നിയമങ്ങൾ അവസാനിക്കും.

• الأمر بتوخي العدل واجتناب الجور حتى في معاملة المخالفين.
• എതിരാളികളോട് പോലും നീതി പുലർത്തുവാൻ ശ്രദ്ധിക്കണമെന്നും, അനീതി ഉപേക്ഷിക്കണമെന്നുമുള്ള കൽപ്പന.

 
含义的翻译 章: 玛仪戴
章节目录 页码
 
《古兰经》译解 - 古兰经简要注释马拉雅拉姆语翻译 - 译解目录

古兰经注释研究中心发行。

关闭