Check out the new design

《古兰经》译解 - 古兰经简要注释马拉雅拉姆语翻译 * - 译解目录


含义的翻译 章: 玛仪戴   段:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تَتَّخِذُوا الْیَهُوْدَ وَالنَّصٰرٰۤی اَوْلِیَآءَ ؔۘ— بَعْضُهُمْ اَوْلِیَآءُ بَعْضٍ ؕ— وَمَنْ یَّتَوَلَّهُمْ مِّنْكُمْ فَاِنَّهٗ مِنْهُمْ ؕ— اِنَّ اللّٰهَ لَا یَهْدِی الْقَوْمَ الظّٰلِمِیْنَ ۟
അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവരേ! യഹൂദരിൽ നിന്നും നസ്വാറാക്കളിൽ നിന്നും -ആത്മബന്ധം വെച്ചു പുലർത്തുന്ന- അടുപ്പക്കാരെയും ഉറ്റമിത്രങ്ങളെയും നിങ്ങൾ സ്വീകരിക്കരുത്. യഹൂദർ അവരുടെ ആദർശത്തിലുള്ളവരുമായാണ് ആത്മബന്ധം സ്വീകരിക്കുന്നത്. നസ്വാറാക്കൾ അവരുടെ ആദർശത്തിലുള്ളവരുമായാണ് ആത്മബന്ധം സ്വീകരിക്കുന്നത്. ഈ രണ്ടു കൂട്ടരും ഒരുമിക്കുന്നത് നിങ്ങളോടുള്ള ശത്രുതയിൽ മാത്രമാണ്. നിങ്ങളിൽ നിന്ന് ആരെങ്കിലും അവരെ ആത്മമിത്രങ്ങളാക്കുന്നെങ്കിൽ അവനും അവരുടെ കൂട്ടത്തിൽ പെട്ടവൻ തന്നെ. തീർച്ചയായും അല്ലാഹു (അവനെ) നിഷേധിച്ചവരെ ആത്മമിത്രങ്ങളാക്കി കൊണ്ട് അതിക്രമം പ്രവർത്തിക്കുന്നവരെ നേർവഴിയിലേക്ക് നയിക്കുന്നതല്ല.
阿拉伯语经注:
فَتَرَی الَّذِیْنَ فِیْ قُلُوْبِهِمْ مَّرَضٌ یُّسَارِعُوْنَ فِیْهِمْ یَقُوْلُوْنَ نَخْشٰۤی اَنْ تُصِیْبَنَا دَآىِٕرَةٌ ؕ— فَعَسَی اللّٰهُ اَنْ یَّاْتِیَ بِالْفَتْحِ اَوْ اَمْرٍ مِّنْ عِنْدِهٖ فَیُصْبِحُوْا عَلٰی مَاۤ اَسَرُّوْا فِیْۤ اَنْفُسِهِمْ نٰدِمِیْنَ ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! (അല്ലാഹുവിലുള്ള) വിശ്വാസം സുദൃഢമല്ലാത്ത കപടവിശ്വാസികൾ യഹൂദരെയും നസ്വാറാക്കളെയും ഉറ്റമിത്രങ്ങളാക്കുന്നതിന് ധൃതികൂട്ടുന്നതായി താങ്കൾക്ക് കാണാൻ കഴിയും. അവർ പറയുന്നു: 'ഇവർക്ക് (ഭാവിയിൽ) വിജയം ലഭിച്ചേക്കുമെന്ന് ഞങ്ങൾ ഭയക്കുന്നു. അങ്ങനെ രാജ്യം അവരുടെ കയ്യിലായാൽ അവർ നമ്മെ ഉപദ്രവിച്ചേക്കാം.' അല്ലാഹു വിജയം അവൻ്റെ ദൂതനും (അല്ലാഹുവിൽ) വിശ്വസിച്ചവർക്കും നൽകിയേക്കാം. അതല്ലെങ്കിൽ യഹൂദരുടെയും അവരെ ഉറ്റമിത്രങ്ങളാക്കിയവരുടെയും അധികാരത്തെ പ്രതിരോധിക്കുന്ന എന്തെങ്കിലും കാര്യം അവൻ്റെ പക്കൽ നിന്ന് കൊണ്ടുവന്നേക്കാം. അങ്ങനെ അവരെ ഉറ്റമിത്രങ്ങളാക്കുവാൻ ധൃതിപിടിച്ചവർ -തങ്ങൾ സ്വീകരിച്ച അർത്ഥമില്ലാത്ത കാരണങ്ങളെ കുറിച്ചോർത്ത്- തങ്ങളുടെ ഹൃദയത്തിൽ ഒളിപ്പിച്ചു വെച്ച കപടതയിൽ ഖേദിക്കുന്നവരായി തീർന്നേക്കാം.
阿拉伯语经注:
وَیَقُوْلُ الَّذِیْنَ اٰمَنُوْۤا اَهٰۤؤُلَآءِ الَّذِیْنَ اَقْسَمُوْا بِاللّٰهِ جَهْدَ اَیْمَانِهِمْ ۙ— اِنَّهُمْ لَمَعَكُمْ ؕ— حَبِطَتْ اَعْمَالُهُمْ فَاَصْبَحُوْا خٰسِرِیْنَ ۟
ഈ കപടവിശ്വാസികളുടെ അവസ്ഥയിൽ അത്ഭുതം കൂറിക്കൊണ്ട് (അല്ലാഹുവിൽ) വിശ്വസിച്ചവർ അന്ന് പറയും: 'വിശ്വാസികളേ! (ഇസ്ലാമിലുള്ള) വിശ്വാസത്തിലും പരസ്പര സഹായത്തിലും ആത്മബന്ധത്തിലും ഞങ്ങൾ തീർച്ചയായും നിങ്ങളോടൊപ്പം തന്നെയാകുന്നു' എന്ന് ആവർത്തിച്ചു ശപഥം ചെയ്ത കൂട്ടർ ഇവർ തന്നെയാണോ?!' അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു. ലക്ഷ്യം വെച്ചവയെല്ലാം നഷ്ടപ്പെട്ടതിനാലും, അവർക്കായി ഒരുക്കിവെക്കപ്പെട്ട ശിക്ഷയാലും അവർ നഷ്ടക്കാരായി തീർന്നിരിക്കുന്നു.
阿拉伯语经注:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا مَنْ یَّرْتَدَّ مِنْكُمْ عَنْ دِیْنِهٖ فَسَوْفَ یَاْتِی اللّٰهُ بِقَوْمٍ یُّحِبُّهُمْ وَیُحِبُّوْنَهٗۤ ۙ— اَذِلَّةٍ عَلَی الْمُؤْمِنِیْنَ اَعِزَّةٍ عَلَی الْكٰفِرِیْنَ ؗ— یُجَاهِدُوْنَ فِیْ سَبِیْلِ اللّٰهِ وَلَا یَخَافُوْنَ لَوْمَةَ لَآىِٕمٍ ؕ— ذٰلِكَ فَضْلُ اللّٰهِ یُؤْتِیْهِ مَنْ یَّشَآءُ ؕ— وَاللّٰهُ وَاسِعٌ عَلِیْمٌ ۟
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങളിൽ നിന്ന് ആരെങ്കിലും തൻ്റെ (ഇസ്ലാം) ദീനിൽ നിന്ന് നിഷേധത്തിലേക്ക് മടങ്ങിപ്പോവുകയാണെങ്കിൽ അല്ലാഹു നിങ്ങൾക്ക് പകരം മറ്റൊരു സമൂഹത്തെ കൊണ്ടുവരുന്നതാണ്. (അല്ലാഹുവിൻ്റെ ദീനിൽ) ഉറച്ചു നിൽക്കുന്നതിനാൽ അല്ലാഹു അവരെ സ്നേഹിക്കുന്നതാണ്. അവർ അവനെയും സ്നേഹിക്കുന്നതാണ്. (അല്ലാഹുവിൽ) വിശ്വസിച്ചവരോട് കാരുണ്യം കാണിക്കുന്നവരും, (അല്ലാഹുവിനെ) നിഷേധിച്ചവരോട് കാഠിന്യം പുലർത്തുന്നവരുമായിരിക്കും അവർ. തങ്ങളുടെ സമ്പത്തും ശരീരവും കൊണ്ട് അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനായി യുദ്ധം ചെയ്യുന്നവരായിരിക്കും അവർ. കുറ്റപ്പെടുത്തുന്നവരുടെ ആക്ഷേപവാക്കുകളെ അവർ ഭയക്കുന്നതല്ല. കാരണം സൃഷ്ടികളുടെ തൃപ്തിയെക്കാൾ അല്ലാഹുവിൻ്റെ തൃപ്തിക്കാണ് അവർ മുൻഗണന നൽകിയിട്ടുള്ളത്. അല്ലാഹുവിൻ്റെ ഔദാര്യത്തിൽ പെട്ടതാകുന്നു അത്; തൻ്റെ അടിമകളിൽ ഉദ്ദേശിക്കുന്നവർക്ക് അതവൻ നൽകുന്നു. അല്ലാഹു വിശാലമായി ഔദാര്യം ചൊരിയുന്നവനും നന്മയുള്ളവനുമാകുന്നു. ആരെല്ലാമാണ് അവൻ്റെ ഔദാര്യം അർഹിക്കുന്നതെന്നും അർഹിക്കാത്തതെന്നും നന്നായി അറിയുന്നവനും, അർഹിക്കുന്നവർക്ക് അത് ചൊരിഞ്ഞു നൽകുകയും, അല്ലാത്തവർക്ക് അത് തടയുകയും ചെയ്യുന്നവനുമാകുന്നു.
阿拉伯语经注:
اِنَّمَا وَلِیُّكُمُ اللّٰهُ وَرَسُوْلُهٗ وَالَّذِیْنَ اٰمَنُوا الَّذِیْنَ یُقِیْمُوْنَ الصَّلٰوةَ وَیُؤْتُوْنَ الزَّكٰوةَ وَهُمْ رٰكِعُوْنَ ۟
യഹൂദരും നസ്വാറാക്കളും മറ്റ് നിഷേധികളുമല്ല നിങ്ങളുടെ ആത്മമിത്രങ്ങൾ. മറിച്ച് നിങ്ങളുടെ രക്ഷാധികാരിയും സഹായിയും അല്ലാഹുവും അവൻ്റെ ദൂതരും, നിസ്കാരം പരിപൂർണ്ണമായി നിർവ്വഹിക്കുകയും തങ്ങളുടെ സമ്പത്തിലെ സകാത്ത് നൽകുകയും ചെയ്യുന്ന -അല്ലാഹുവിന് കീഴൊതുങ്ങുകയും, അവനോട് താഴ്മ കാണിക്കുകയും ചെയ്യുന്ന- വിശ്വാസികളും മാത്രമാകുന്നു.
阿拉伯语经注:
وَمَنْ یَّتَوَلَّ اللّٰهَ وَرَسُوْلَهٗ وَالَّذِیْنَ اٰمَنُوْا فَاِنَّ حِزْبَ اللّٰهِ هُمُ الْغٰلِبُوْنَ ۟۠
ആരെങ്കിലും അല്ലാഹുവിനെയും അവൻ്റെ ദൂതരെയും, (അല്ലാഹുവിൽ) വിശ്വസിച്ചവരെയും സഹായിച്ചുകൊണ്ട് ആത്മമിത്രങ്ങളായി സ്വീകരിക്കുന്നെങ്കിൽ അവൻ അല്ലാഹുവിൻ്റെ കക്ഷിയിൽ പെട്ടവനാകുന്നു. അല്ലാഹുവിൻ്റെ കക്ഷി; അവർ തന്നെയാകുന്നു വിജയികൾ. കാരണം അല്ലാഹുവാണ് അവരെ സഹായിക്കുന്നവൻ.
阿拉伯语经注:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تَتَّخِذُوا الَّذِیْنَ اتَّخَذُوْا دِیْنَكُمْ هُزُوًا وَّلَعِبًا مِّنَ الَّذِیْنَ اُوْتُوا الْكِتٰبَ مِنْ قَبْلِكُمْ وَالْكُفَّارَ اَوْلِیَآءَ ۚ— وَاتَّقُوا اللّٰهَ اِنْ كُنْتُمْ مُّؤْمِنِیْنَ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളുടെ ദീനിനെ (ഇസ്ലാമിനെ) പരിഹസിക്കുകയും, അതിനെ കളിതമാശയാക്കി തീർക്കുകയും ചെയ്ത, നിങ്ങൾക്ക് മുൻപ് വേദഗ്രന്ഥം നൽകപ്പെട്ട യഹൂദ-നസ്വാറാക്കളെയോ, ബഹുദൈവാരാധകരെയോ ആത്മമിത്രങ്ങളും ഉറ്റസ്നേഹിതരുമായി നിങ്ങൾ സ്വീകരിക്കരുത്. അല്ലാഹുവിലും അവൻ നിങ്ങൾക്ക് അവതരിപ്പിച്ചതിലും വിശ്വസിച്ചവരാണ് നിങ്ങളെങ്കിൽ നിങ്ങളോട് അല്ലാഹു വിലക്കിയിട്ടുള്ള ഈ സുഹൃദ്ബന്ധം ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക!
阿拉伯语经注:
这业中每段经文的优越:
• التنبيه علي عقيدة الولاء والبراء التي تتلخص في الموالاة والمحبة لله ورسوله والمؤمنين، وبغض أهل الكفر وتجنُّب محبتهم.
• വലാഅ്-ബറാഅ് അഥവാ അല്ലാഹുവിൻ്റെ മാർഗത്തിലുള്ള സ്നേഹത്തിൻ്റെയും വെറുപ്പിൻ്റെയും വിശ്വാസത്തെ കുറിച്ചുള്ള ഉണർത്തൽ. അല്ലാഹുവിനെയും അവൻ്റെ ദൂതരെയും (അല്ലാഹുവിൽ) വിശ്വസിച്ചവരെയും സ്നേഹിക്കുകയും, (അല്ലാഹുവിനെ) നിഷേധിച്ചവരെ വെറുക്കുകയും, അവരെ സ്നേഹിക്കുന്നത് ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് അതിൻ്റെ ചുരുക്കം.

• من صفات أهل النفاق: موالاة أعداء الله تعالى.
• കപടവിശ്വാസികളുടെ വിശേഷണങ്ങളിൽ പെട്ടതാണ് അല്ലാഹുവിൻ്റെ ശത്രുക്കളുമായി ആത്മബന്ധം വെച്ചു പുലർത്തുക എന്നത്.

• التخاذل والتقصير في نصرة الدين قد ينتج عنه استبدال المُقَصِّر والإتيان بغيره، ونزع شرف نصرة الدين عنه.
• അല്ലാഹുവിൻ്റെ ദീനിനെ (ഇസ്ലാമിനെ) സേവിക്കുന്നതിൽ വീഴ്ച വരുത്തുകയും പരസ്പരം കൈവെടിയുകയും ചെയ്യുന്നതിൻ്റെ ഫലമായി വീഴ്ച വരുത്തിയവനെ മാറ്റി മറ്റൊരുവനെ അല്ലാഹു പകരം കൊണ്ടുവന്നേക്കാം. ഇസ്ലാമിനെ സഹായിക്കുകയെന്ന മേന്മ അവനിൽ നിന്ന് അതോടെ എടുത്തു നീക്കപ്പെടുകയും ചെയ്തേക്കാം.

• التحذير من الساخرين بدين الله تعالى من الكفار وأهل النفاق، ومن موالاتهم.
(അല്ലാഹുവിനെ) നിഷേധിച്ചവരും, കപടവിശ്വാസികളുമായ, (ഇസ്ലാമിനെ) പരിഹസിക്കുന്നവരിൽ നിന്നുള്ള താക്കീതും, അവരുമായി ആത്മബന്ധം വെച്ചു പുലർത്തുന്നതിൽ നിന്നുള്ള ആക്ഷേപവും.

 
含义的翻译 章: 玛仪戴
章节目录 页码
 
《古兰经》译解 - 古兰经简要注释马拉雅拉姆语翻译 - 译解目录

古兰经注释研究中心发行。

关闭