Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আল-মায়িদাহ   আয়াত:
وَلَوْ اَنَّ اَهْلَ الْكِتٰبِ اٰمَنُوْا وَاتَّقَوْا لَكَفَّرْنَا عَنْهُمْ سَیِّاٰتِهِمْ وَلَاَدْخَلْنٰهُمْ جَنّٰتِ النَّعِیْمِ ۟
യഹൂദരും നസ്വാറാക്കളും മുഹമ്മദ് നബി -ﷺ- കൊണ്ടുവന്നതിൽ വിശ്വസിക്കുകയും, തിന്മകളിൽ നിന്ന് അകന്നു നിന്നുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്തിരുന്നെങ്കിൽ അവർ ചെയ്തുപോയ തിന്മകൾ -അതെത്ര ധാരാളമുണ്ടെങ്കിലും- നാമവർക്ക് പൊറുത്തു നൽകുകയും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നാമവരെ സ്വർഗത്തിൽ സുഖാനുഗ്രഹങ്ങളുടെ പൂന്തോപ്പുകളിൽ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു. അതിലുള്ള നിലക്കാത്ത അനുഗ്രഹങ്ങളിൽ അവർക്ക് സുഖവാസമാകാമായിരുന്നു.
আৰবী তাফছীৰসমূহ:
وَلَوْ اَنَّهُمْ اَقَامُوا التَّوْرٰىةَ وَالْاِنْجِیْلَ وَمَاۤ اُنْزِلَ اِلَیْهِمْ مِّنْ رَّبِّهِمْ لَاَكَلُوْا مِنْ فَوْقِهِمْ وَمِنْ تَحْتِ اَرْجُلِهِمْ ؕ— مِنْهُمْ اُمَّةٌ مُّقْتَصِدَةٌ ؕ— وَكَثِیْرٌ مِّنْهُمْ سَآءَ مَا یَعْمَلُوْنَ ۟۠
യഹൂദർ തൗറാത്തിലുള്ളത് അനുസരിച്ച് പ്രവർത്തിക്കുകയും, നസ്വാറാക്കൾ ഇഞ്ചീലിൽ ഉള്ളത് അനുസരിച്ച് പ്രവർത്തിക്കുകയും, എല്ലാവരും ഖുർആനിലുള്ളത് പ്രാവർത്തികമാക്കുകയും ചെയ്തിരുന്നെങ്കിൽ ഉപജീവനത്തിൻ്റെ മാർഗങ്ങൾ -ആകാശത്ത് നിന്ന് മഴവർഷിക്കുകയും, ഭൂമിയിൽ ചെടി മുളപ്പിക്കുകയും ചെയ്തുകൊണ്ട്- നാമവർക്ക് എളുപ്പമാക്കി നൽകുമായിരുന്നു. വേദക്കാരിൽ നേരെ നിലകൊള്ളുന്ന, സത്യത്തിൽ ഉറച്ചു നിൽക്കുന്നവരുണ്ട്. (അല്ലാഹുവിലും ഇസ്ലാമിലും) വിശ്വസിക്കാത്തതിനാൽ അവരിൽ ബഹുഭൂരിപക്ഷത്തിൻ്റെയും പ്രവർത്തനം വളരെ മോശമായിരിക്കുന്നു.
আৰবী তাফছীৰসমূহ:
یٰۤاَیُّهَا الرَّسُوْلُ بَلِّغْ مَاۤ اُنْزِلَ اِلَیْكَ مِنْ رَّبِّكَ ؕ— وَاِنْ لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهٗ ؕ— وَاللّٰهُ یَعْصِمُكَ مِنَ النَّاسِ ؕ— اِنَّ اللّٰهَ لَا یَهْدِی الْقَوْمَ الْكٰفِرِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവിൽ നിന്ന് താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ടത് മുഴുവനും താങ്കൾ (അവർക്ക്) അറിയിച്ചു നൽകുക. അതിൽ ഒരു കാര്യവും താങ്കൾ മറച്ചു വെക്കരുത്. അങ്ങനെ അതിൽ നിന്ന് എന്തെങ്കിലും ഒരു കാര്യം മറച്ചു വെച്ചാൽ താങ്കളുടെ രക്ഷിതാവിൻ്റെ സന്ദേശം എത്തിച്ചു നൽകിയവനല്ല പിന്നീട് നിങ്ങൾ. (അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ജനങ്ങൾക്ക് എത്തിച്ചുനൽകാൻ അല്ലാഹു കൽപ്പിച്ചതെല്ലാം അവിടുന്ന് എത്തിച്ചു നൽകിയിട്ടുണ്ട്. ആരെങ്കിലും അതിന് വിരുദ്ധമായി എന്തെങ്കിലും വാദിച്ചാൽ അല്ലാഹുവിൻ്റെ മേൽ ഗുരുതരമായ കള്ളം അവൻ കെട്ടിച്ചമച്ചിരിക്കുന്നു.) ഇന്നേ ദിവസത്തിന് ശേഷം അല്ലാഹു താങ്കളെ ജനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതാണ്. അതിനാൽ അവർക്കിനി താങ്കളെ ഉപദ്രവമേൽപ്പിക്കാൻ കഴിയില്ല. ജനങ്ങൾക്ക് (അല്ലാഹുവിൻ്റെ സന്ദേശം) എത്തിച്ചു നൽകുക എന്നതല്ലാതെ താങ്കൾക്ക് ബാധ്യതയില്ല. സന്മാർഗം ഉദ്ദേശിക്കാത്ത, കാഫിറുകളെ അവൻ സന്മാർഗത്തിലേക്ക് എത്തിക്കുന്നതല്ല.
আৰবী তাফছীৰসমূহ:
قُلْ یٰۤاَهْلَ الْكِتٰبِ لَسْتُمْ عَلٰی شَیْءٍ حَتّٰی تُقِیْمُوا التَّوْرٰىةَ وَالْاِنْجِیْلَ وَمَاۤ اُنْزِلَ اِلَیْكُمْ مِّنْ رَّبِّكُمْ ؕ— وَلَیَزِیْدَنَّ كَثِیْرًا مِّنْهُمْ مَّاۤ اُنْزِلَ اِلَیْكَ مِنْ رَّبِّكَ طُغْیَانًا وَّكُفْرًا ۚ— فَلَا تَاْسَ عَلَی الْقَوْمِ الْكٰفِرِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഹേ യഹൂദ നസ്വാറാക്കളേ! തൗറാത്തിലും ഇഞ്ചീലിലുമുള്ളത് പ്രാവർത്തികമാക്കുകയും, അല്ലാഹു നിങ്ങൾക്ക് മേൽ ഖുർആനിൽ അവതരിപ്പിച്ചത് പ്രാവർത്തികമാക്കുകയും ചെയ്യുന്നത് വരെ പരിഗണിക്കപ്പെടാവുന്ന മതപരമായ ഒന്നും തന്നെ നിങ്ങളുടെ പക്കലില്ല. ഖുർആനിൽ വിശ്വസിക്കുകയും, അതിലുള്ളത് പ്രാവർത്തികമാക്കുകയും ചെയ്യുന്നത് വരെ നിങ്ങളുടെ വിശ്വാസം ശരിയാവുകയേയില്ല. താങ്കൾക്ക് മേൽ താങ്കളുടെ റബ്ബിൽ നിന്ന് അവതരിപ്പിക്കപ്പെട്ടത് അവതരിപ്പിക്കപ്പെട്ടത് വേദക്കാരിൽ പെട്ട ധാരാളം പേരുടെ ധിക്കാരത്തിന് മേൽ ധിക്കാരവും, നിഷേധത്തിന് മേൽ നിഷേധവുമേ വർദ്ധിപ്പിക്കുകയുള്ളൂ. അവർ നിലകൊള്ളുന്ന അസൂയയുടെ കാഠിന്യം കാരണത്താലാണത്. അതിനാൽ ഈ നിഷേധികളുടെ കാര്യത്തിൽ താങ്കൾ നിരാശപ്പെടേണ്ടതില്ല. താങ്കളിൽ വിശ്വസിച്ചവരിൽ തന്നെ താങ്കൾക്ക് ധന്യതയും സ്വസ്ഥതയുമുണ്ട്.
আৰবী তাফছীৰসমূহ:
اِنَّ الَّذِیْنَ اٰمَنُوْا وَالَّذِیْنَ هَادُوْا وَالصّٰبِـُٔوْنَ وَالنَّصٰرٰی مَنْ اٰمَنَ بِاللّٰهِ وَالْیَوْمِ الْاٰخِرِ وَعَمِلَ صَالِحًا فَلَا خَوْفٌ عَلَیْهِمْ وَلَا هُمْ یَحْزَنُوْنَ ۟
തീർച്ചയായും മുഅ്മിനുകളും, യഹൂദരും സ്വാബിഉകളും -ചില നബിമാരുടെ പിൻഗാമികളാകുന്നു അവർ- നസ്വാറാക്കളും; (ഇവരിൽ ആരായാലും) അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ; അവർക്ക് ഭാവിയിൽ ഒന്നും ഭയക്കേണ്ടതില്ല. അവർക്ക് നഷ്ടപ്പെട്ട ഐഹികവിഭവങ്ങളോർത്ത് അവർ ദുഃഖിക്കേണ്ടതുമില്ല.
আৰবী তাফছীৰসমূহ:
لَقَدْ اَخَذْنَا مِیْثَاقَ بَنِیْۤ اِسْرَآءِیْلَ وَاَرْسَلْنَاۤ اِلَیْهِمْ رُسُلًا ؕ— كُلَّمَا جَآءَهُمْ رَسُوْلٌۢ بِمَا لَا تَهْوٰۤی اَنْفُسُهُمْ ۙ— فَرِیْقًا كَذَّبُوْا وَفَرِیْقًا یَّقْتُلُوْنَ ۟ۗ
(അല്ലാഹുവിൻ്റെ നബിമാർ പറയുന്നത്) കേൾക്കുകയും അനുസരിക്കുകയും ചെയ്തു കൊള്ളാമെന്ന് ഇസ്രാഈല്യരിൽ നിന്ന് നാം ഉറച്ച കരാറുകൾ വാങ്ങിയിട്ടുണ്ട്. അല്ലാഹുവിൻ്റെ വിധിവിലക്കുകൾക്ക് അവർക്ക് എത്തിച്ചു നൽകാൻ നമ്മുടെ ദൂതന്മാരെ നാം അവരിലേക്ക് നിയോഗിക്കുകയും ചെയ്തു. എന്നാൽ അവരിൽ നിന്ന് എടുത്ത കരാറുകൾ അവർ ലംഘിക്കുകയും, അങ്ങനെ ദൂതന്മാർ കൊണ്ടുവന്നതിൽ നിന്ന് തിരിഞ്ഞു കളഞ്ഞു കൊണ്ടും അവരിൽ ചിലരെ കളവാക്കിയും മറ്റു ചിലരെ കൊന്നുകളഞ്ഞും തങ്ങളുടെ ദേഹേഛകൾ മന്ത്രിക്കുന്നതിനെ പിൻപറ്റുകയുമാണ് അവർ ചെയ്തത്.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• العمل بما أنزل الله تعالى سبب لتكفير السيئات ودخول الجنة وسعة الأرزاق.
• അല്ലാഹു അവതരിപ്പിച്ചത് അനുസരിച്ച് പ്രവർത്തിക്കുക എന്നത് തിന്മകൾ പൊറുക്കപ്പെടാനും, സ്വർഗത്തിൽ പ്രവേശിക്കാനും, ഉപജീവനത്തിൽ വിശാലത നൽകപ്പെടാനുമുള്ള കാരണമാണ്.

• توجيه الدعاة إلى أن التبليغ المُعتَدَّ به والمُبْرِئ للذمة هو ما كان كاملًا غير منقوص، وفي ضوء ما ورد به الوحي.
• (അല്ലാഹുവിൻ്റെ) സന്ദേശത്തിൻ്റെ വെളിച്ചത്തിൽ, ദീനിലുള്ളത് വെട്ടിക്കുറക്കാതെ പൂർണ്ണമായി എത്തിച്ചു നൽകുന്ന തരത്തിലുള്ള പ്രബോധനമാണ് അല്ലാഹുവിങ്കൽ പരിഗണിക്കപ്പെടുകയും, ബാധ്യത ഒഴിവാക്കപ്പെടുകയും ചെയ്യുക എന്ന് പ്രബോധകരെ ഓർമ്മപ്പെടുത്തുന്നു ഈ ആയത്തുകൾ.

• لا يُعْتد بأي معتقد ما لم يُقِمْ صاحبه دليلًا على أنه من عند الله تعالى.
• അല്ലാഹുവിൽ നിന്നുള്ളതാണെന്നതിന് തെളിവ് സ്ഥാപിച്ചു നൽകുന്നത് വരെ ഒരു വിശ്വാസവും അത് കൊണ്ടു വന്നവരിൽ നിന്ന് സ്വീകരിക്കാൻ പാടില്ല.

 
অৰ্থানুবাদ ছুৰা: আল-মায়িদাহ
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ