Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আল-মায়িদাহ   আয়াত:
وَقَالَتِ الْیَهُوْدُ وَالنَّصٰرٰی نَحْنُ اَبْنٰٓؤُا اللّٰهِ وَاَحِبَّآؤُهٗ ؕ— قُلْ فَلِمَ یُعَذِّبُكُمْ بِذُنُوْبِكُمْ ؕ— بَلْ اَنْتُمْ بَشَرٌ مِّمَّنْ خَلَقَ ؕ— یَغْفِرُ لِمَنْ یَّشَآءُ وَیُعَذِّبُ مَنْ یَّشَآءُ ؕ— وَلِلّٰهِ مُلْكُ السَّمٰوٰتِ وَالْاَرْضِ وَمَا بَیْنَهُمَا ؗ— وَاِلَیْهِ الْمَصِیْرُ ۟
യഹൂദരും നസ്വാറാക്കളും തങ്ങൾ അല്ലാഹുവിൻ്റെ മക്കളും പ്രിയങ്കരരുമാണെന്ന് ജൽപ്പിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! അവർക്ക് മറുപടിയായി പറയുക: അപ്പോൾ നിങ്ങൾ പ്രവർത്തിക്കുന്ന തിന്മകൾക്ക് എന്തിനാണ് അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്?! അല്ലാഹുവിൻ്റെ പ്രിയങ്കരർ ആയിരുന്നു നിങ്ങളെങ്കിൽ ഇഹലോകത്ത് നിങ്ങൾ കൊല്ലപ്പെടുകയും, രൂപം മാറ്റപ്പെടുകയും ചെയ്തു കൊണ്ട് ശിക്ഷിക്കപ്പെടില്ലായിരുന്നു. പരലോകത്ത് നരകത്തിലും പ്രവേശിപ്പിക്കപ്പെടില്ലായിരുന്നു. കാരണം അവൻ സ്നേഹിച്ചവരെ അവൻ ശിക്ഷിക്കുകയില്ല. എന്നാൽ നിങ്ങൾ മറ്റെല്ലാ മനുഷ്യരെയും പോലുള്ള മനുഷ്യർ മാത്രമാകുന്നു. അവരിൽ ആരെങ്കിലും നല്ലത് പ്രവർത്തിച്ചാൽ അവന് അല്ലാഹു സ്വർഗം പ്രതിഫലം നൽകും. ആരെങ്കിലും മോശം പ്രവർത്തിച്ചാൽ അവന് നരകം ശിക്ഷയായും നൽകും. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ്റെ ഔദാര്യത്താൽ പൊറുത്തു കൊടുക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ നീതിപൂർവ്വം ശിക്ഷിക്കുന്നു. അല്ലാഹുവിന് മാത്രമാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും അധികാരം. അവനിലേക്ക് മാത്രമാകുന്നു മടക്കം.
আৰবী তাফছীৰসমূহ:
یٰۤاَهْلَ الْكِتٰبِ قَدْ جَآءَكُمْ رَسُوْلُنَا یُبَیِّنُ لَكُمْ عَلٰی فَتْرَةٍ مِّنَ الرُّسُلِ اَنْ تَقُوْلُوْا مَا جَآءَنَا مِنْ بَشِیْرٍ وَّلَا نَذِیْرٍ ؗ— فَقَدْ جَآءَكُمْ بَشِیْرٌ وَّنَذِیْرٌ ؕ— وَاللّٰهُ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟۠
യഹൂദരിലും നസ്വാറാക്കളിലും പെട്ട വേദക്കാരെ! അല്ലാഹുവിൽ നിന്നുള്ള ദൂതന്മാരില്ലാത്ത ഒരു ഇടവേളയും, അവർ വരേണ്ടതായ ശക്തമായ സാഹചര്യത്തിനും ശേഷം നിങ്ങൾക്കിതാ നമ്മുടെ ദൂതനായ മുഹമ്മദ് നബി -ﷺ- വന്നിരിക്കുന്നു. അല്ലാഹുവിൻ്റെ പ്രതിഫലത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും, ശിക്ഷയെ കുറിച്ച് താക്കീത് നൽകുകയും ചെയ്യുന്ന ഒരു ദൂതൻ ഞങ്ങളിലേക്ക് വന്നിരുന്നില്ല എന്ന് നിങ്ങൾ ന്യായം പറയാതിരിക്കുന്നതിനത്രെ അത്. നിങ്ങൾക്കിതാ അല്ലാഹുവിൻ്റെ പ്രതിഫലത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും, ശിക്ഷയെ കുറിച്ച് താക്കീത് നൽകുകയും ചെയ്യുന്ന ദൂതനായി മുഹമ്മദ് നബി -ﷺ- വന്നിരിക്കുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. അവന് യാതൊരു കാര്യവും അസാധ്യമാവുകയില്ല. അവൻ്റെ കഴിവിൽ പെട്ടതാണ് ദൂതന്മാരെ അയക്കുക എന്നതും, മുഹമ്മദ് നബി -ﷺ- യിലൂടെ ദൂതന്മാരുടെ പരമ്പര അവസാനിപ്പിക്കുക എന്നതും.
আৰবী তাফছীৰসমূহ:
وَاِذْ قَالَ مُوْسٰی لِقَوْمِهٖ یٰقَوْمِ اذْكُرُوْا نِعْمَةَ اللّٰهِ عَلَیْكُمْ اِذْ جَعَلَ فِیْكُمْ اَنْۢبِیَآءَ وَجَعَلَكُمْ مُّلُوْكًا ۗ— وَّاٰتٰىكُمْ مَّا لَمْ یُؤْتِ اَحَدًا مِّنَ الْعٰلَمِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! മൂസ തൻ്റെ ജനതയായ ഇസ്രാഈല്യരോട് പറഞ്ഞ സന്ദർഭം ഓർക്കുക: എൻ്റെ ജനങ്ങളേ! നിങ്ങളെ സന്മാർഗത്തിലേക്ക് നയിക്കുന്ന ദൂതന്മാരെ നിയോഗിക്കുകയും, അടിമകളാക്കപ്പെട്ട അധസ്ഥിത ജനവിഭാഗമായിരുന്ന നിങ്ങളെ സ്വന്തം കാര്യങ്ങൾ ഉടമപ്പെടുത്തുന്ന രാജാക്കന്മാരായി മാറ്റുകയും ചെയ്ത അല്ലാഹുവിൻ്റെ അനുഗ്രഹത്തെ നിങ്ങളുടെ ഹൃദയങ്ങൾ കൊണ്ടും നാവുകൾ കൊണ്ടും സ്മരിക്കുക. നിങ്ങളുടെ കാലഘട്ടത്തിൽ ലോകർക്കാർക്കും നൽകാത്ത അനുഗ്രഹങ്ങൾ അവൻ നിങ്ങൾക്ക് നൽകുകയും ചെയ്തു.
আৰবী তাফছীৰসমূহ:
یٰقَوْمِ ادْخُلُوا الْاَرْضَ الْمُقَدَّسَةَ الَّتِیْ كَتَبَ اللّٰهُ لَكُمْ وَلَا تَرْتَدُّوْا عَلٰۤی اَدْبَارِكُمْ فَتَنْقَلِبُوْا خٰسِرِیْنَ ۟
മൂസാ പറഞ്ഞു: എൻ്റെ ജനങ്ങളേ! പരിശുദ്ധമാക്കപ്പെട്ട ഈ നാട്ടിൽ (ബൈത്തുൽ മുഖദ്ദസും പരിസരവും) നിങ്ങൾ പ്രവേശിക്കുക. നിങ്ങളെ പ്രവേശിപ്പിക്കുമെന്നും, അവിടെയുള്ള കാഫിറുകളുമായി നിങ്ങൾ യുദ്ധം ചെയ്യുമെന്നും അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള നാടാകുന്നു അത്. പരാക്രമശാലികളായ അവർക്ക് മുൻപിൽ നിങ്ങൾ തകർന്നു പോകരുത്. അങ്ങനെ വന്നാൽ ഇഹലോകത്തും പരലോകത്തുമുള്ള നഷ്ടമായിരിക്കും നിങ്ങളുടെ പര്യവസാനം.
আৰবী তাফছীৰসমূহ:
قَالُوْا یٰمُوْسٰۤی اِنَّ فِیْهَا قَوْمًا جَبَّارِیْنَ ۖۗ— وَاِنَّا لَنْ نَّدْخُلَهَا حَتّٰی یَخْرُجُوْا مِنْهَا ۚ— فَاِنْ یَّخْرُجُوْا مِنْهَا فَاِنَّا دٰخِلُوْنَ ۟
മൂസയുടെ ജനത അദ്ദേഹത്തോട് പറഞ്ഞു: ഹേ മൂസാ! പരിശുദ്ധമാക്കപ്പെട്ട ഈ നാട്ടിൽ ശക്തിയും അക്രമശേഷിയുമുള്ള ഒരു ജനതയാണുള്ളത്. അവിടെ പ്രവേശിക്കുന്നതിൽ നിന്ന് അക്കാര്യം ഞങ്ങളെ തടയുന്നു. അതിനാൽ അവർ അവിടെ ഉള്ളിടത്തോളം ഞങ്ങൾ അവിടെ പ്രവേശിക്കുകയില്ല. കാരണം അവരോട് യുദ്ധം ചെയ്യാനുള്ള ശേഷിയും കഴിവും ഞങ്ങൾക്കില്ല. അവർ അവിടെ നിന്ന് പുറത്തു പോവുകയാണെങ്കിൽ ഞങ്ങൾ അവിടെ പ്രവേശിക്കുന്നതായിരിക്കും.
আৰবী তাফছীৰসমূহ:
قَالَ رَجُلٰنِ مِنَ الَّذِیْنَ یَخَافُوْنَ اَنْعَمَ اللّٰهُ عَلَیْهِمَا ادْخُلُوْا عَلَیْهِمُ الْبَابَ ۚ— فَاِذَا دَخَلْتُمُوْهُ فَاِنَّكُمْ غٰلِبُوْنَ ۚ۬— وَعَلَی اللّٰهِ فَتَوَكَّلُوْۤا اِنْ كُنْتُمْ مُّؤْمِنِیْنَ ۟
മൂസായുടെ ജനതയിൽ പെട്ട, അല്ലാഹുവിനെ ഭയക്കുകയും, അവൻ്റെ ശിക്ഷയെ പേടിക്കുകയും ചെയ്യുന്ന രണ്ട് പേർ; -അല്ലാഹു അവനെ അനുസരിക്കാനുള്ള സൗഭാഗ്യം പ്രദാനം ചെയ്തു കൊണ്ട് അവരെ അനുഗ്രഹിച്ചിരിക്കുന്നു- അവർ തങ്ങളുടെ സമൂഹത്തെ മൂസായുടെ കൽപ്പന നിറവേറ്റാൻ പ്രേരിപ്പിച്ചു കൊണ്ട് പറഞ്ഞു: പട്ടണത്തിൻ്റെ കവാടത്തിലൂടെ ഈ അതിക്രമികൾക്ക് മേൽ നിങ്ങൾ പ്രവേശിക്കുക. അങ്ങനെ നിങ്ങൾ ആ വാതിൽ തകർക്കുകയും, അവിടെ പ്രവേശിക്കുകയും ചെയ്താൽ തീർച്ചയായും നിങ്ങൾ -അല്ലാഹുവിൻ്റെ അനുമതിയോടെ- അവരെ പരാജയപ്പെടുത്തുന്നതാണ്. അല്ലാഹുവിൽ വിശ്വസിക്കുകയും, വേണ്ടതായ ഭൗതിക മാർഗങ്ങൾ ഒരുക്കുകയും ചെയ്ത ശേഷം ലക്ഷ്യത്തിനായി പ്രവർത്തിച്ചാൽ അല്ലാഹു വിജയിപ്പിക്കുന്നതാണ് എന്ന അവൻ്റെ നടപടിക്രമത്തിലുള്ള ഉറച്ച വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ (അവർ അപ്രകാരം പറഞ്ഞു). അല്ലാഹുവിൻ്റെ മേൽ മാത്രം നിങ്ങൾ ഭരമേൽപ്പിക്കുകയും അവനെ മാത്രം അവലംബമാക്കുകയും ചെയ്യുക; നിങ്ങൾ യഥാർഥ വിശ്വാസികളാണെങ്കിൽ. കാരണം, അല്ലാഹുവിലുള്ള വിശ്വാസം അവനിൽ ഭരമേൽപ്പിക്കുക എന്നത് അനിവാര്യമാക്കുന്നു.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• تعذيب الله تعالى لكفرة بني إسرائيل بالمسخ وغيره يوجب إبطال دعواهم في كونهم أبناء الله وأحباءه.
• അല്ലാഹു ഇസ്രാഈൽ സന്തതികളിലെ നിഷേധികളെ രൂപം മാറ്റിക്കൊണ്ടും മറ്റും ശിക്ഷിച്ചിട്ടുണ്ട് എന്നത് അവർ അല്ലാഹുവിൻ്റെ സന്താനങ്ങളും അവൻ്റെ പ്രിയപ്പെട്ടവരുമാണ് എന്ന അവരുടെ വാദത്തെ തകർത്തു കളയുന്നു.

• التوكل على الله تعالى والثقة به سبب لاستنزال النصر.
• അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുകയും, അവനിൽ ഉറച്ച അവലംബം സ്വീകരിക്കുകയും ചെയ്യുന്നത് അല്ലാഹുവിൻ്റെ സഹായം വന്നിറങ്ങാനുള്ള കാരണമാണ്.

• جاءت الآيات لتحذر من الأخلاق الرديئة التي كانت عند بني إسرائيل.
• ഇസ്രാഈൽ സന്തതികളുടെ അടുക്കലുണ്ടായിരുന്ന തരംതാഴ്ന്ന സ്വഭാവങ്ങളിൽ നിന്ന് താക്കീത് ചെയ്യുകയാണ് ഈ ആയത്തുകൾ.

• الخوف من الله سبب لنزول النعم على العبد، ومن أعظمها نعمة طاعته سبحانه.
• അല്ലാഹുവിനെ കുറിച്ചുള്ള ഭയം അടിമകളുടെ മേൽ അവൻ്റെ അനുഗ്രഹം വന്നിറങ്ങാനുള്ള കാരണമാണ്. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളിൽ ഏറ്റവും മഹത്തരമാണ് അവനെ അനുസരിക്കാൻ കഴിയുക എന്നത്.

 
অৰ্থানুবাদ ছুৰা: আল-মায়িদাহ
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ