Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Yūnus   Ayah:
وَمِنْهُمْ مَّنْ یَّنْظُرُ اِلَیْكَ ؕ— اَفَاَنْتَ تَهْدِی الْعُمْیَ وَلَوْ كَانُوْا لَا یُبْصِرُوْنَ ۟
നബിയേ, മുശ്രിക്കുകളുടെ കൂട്ടത്തിൽ ഉൾക്കാഴ്ചയില്ലാതെ ബാഹ്യമായ കാഴ്ച് കൊണ്ടുമാത്രം നിന്നെ നോക്കുന്ന ചിലരുണ്ട്. എന്നാൽ കാഴ്ച എടുത്തു നീക്കപ്പെട്ടവരെ കാണിക്കുവാൻ നിനക്ക് സാധിക്കുമോ? നിനക്കതിന് സാധ്യമല്ല. അപ്രകാരം, ഉൾക്കാഴ്ച്ച നഷ്ടപ്പെട്ടവരെ സന്മാർഗ്ഗത്തിലാക്കാനും നിനക്ക് സാധ്യമല്ല.
Arabic explanations of the Qur’an:
اِنَّ اللّٰهَ لَا یَظْلِمُ النَّاسَ شَیْـًٔا وَّلٰكِنَّ النَّاسَ اَنْفُسَهُمْ یَظْلِمُوْنَ ۟
തീർച്ചയായും, അല്ലാഹു തൻ്റെ അടിമകളോട് അണുമണിത്തൂക്കം അനീതി കാണിക്കുന്നതിൽ നിന്നും പരിശുദ്ധനത്രെ. എന്നാൽ, മനുഷ്യർ അനാവശ്യമായ പക്ഷപാതിത്വവും, അഹങ്കാരവും ശാഠ്യവും നിമിത്തം നാശത്തിൻ്റെ വഴികളിൽ പ്രവേശിച്ച് അവരവരോട് തന്നെ അനീതി കാണിക്കുന്നു
Arabic explanations of the Qur’an:
وَیَوْمَ یَحْشُرُهُمْ كَاَنْ لَّمْ یَلْبَثُوْۤا اِلَّا سَاعَةً مِّنَ النَّهَارِ یَتَعَارَفُوْنَ بَیْنَهُمْ ؕ— قَدْ خَسِرَ الَّذِیْنَ كَذَّبُوْا بِلِقَآءِ اللّٰهِ وَمَا كَانُوْا مُهْتَدِیْنَ ۟
വിചാരണക്ക് വേണ്ടി ഖിയാമത്ത് നാളിൽ അല്ലാഹു ജനങ്ങളെ ഒരുമിച്ചുകൂട്ടുന്ന ദിവസം പകലിൽ നിന്ന് അൽപസമയം മാത്രമേ അവർ ഇഹലോകത്തും ബർസഖിലും കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന പോലെ തോന്നും. അവിടെ അവർ അന്യോന്യം തിരിച്ചറിയുന്നതുമാണ്. പിന്നെ ഖിയാമത്ത് നാളിൻ്റെ ഭയാനകത നിമിത്തം അവരുടെ ആ തിരിച്ചറിവ് മുറിഞ്ഞുപോകും. ഖിയാമത്ത് നാളിൽ അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ നിഷേധിച്ചുതള്ളിയവർ നഷ്ടത്തിലായിരിക്കുന്നു. നഷ്ടത്തിൽ നിന്ന് രക്ഷപ്പെടാൻ ഇഹലോകത്ത് പുനരുത്ഥാനത്തിൽ വിശ്വാസമുള്ളവരാകേണ്ടിയിരുന്നു. എന്നാൽ അവർ അങ്ങനെയായിരുന്നില്ല.
Arabic explanations of the Qur’an:
وَاِمَّا نُرِیَنَّكَ بَعْضَ الَّذِیْ نَعِدُهُمْ اَوْ نَتَوَفَّیَنَّكَ فَاِلَیْنَا مَرْجِعُهُمْ ثُمَّ اللّٰهُ شَهِیْدٌ عَلٰی مَا یَفْعَلُوْنَ ۟
(നബിയേ,) അവർക്ക് നാം വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷകളിൽ ചിലത് നിൻ്റെ മരണത്തിന് മുമ്പ് നാം നിനക്ക് കാണിച്ചുതരികയോ, അല്ലെങ്കിൽ അതിനു മുമ്പ് നിന്നെ നാം മരിപ്പിക്കുകയോ ചെയ്യുന്ന പക്ഷം നമ്മുടെ അടുത്തേക്ക് തന്നെയാണ് ഖിയാമത്ത് നാളിൽ അവരുടെ മടക്കം. പിന്നെ അവർ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം അല്ലാഹു കാണുന്നവനാണ്. ഒന്നും അവന് ഗോപ്യമാകുന്നില്ല. അവരുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യും.
Arabic explanations of the Qur’an:
وَلِكُلِّ اُمَّةٍ رَّسُوْلٌ ۚ— فَاِذَا جَآءَ رَسُوْلُهُمْ قُضِیَ بَیْنَهُمْ بِالْقِسْطِ وَهُمْ لَا یُظْلَمُوْنَ ۟
ഓരോ പൂർവ്വ സമൂഹത്തിനും അവരിലേക്ക് നിയോഗിക്കപ്പെട്ട ഓരോ ദൂതനുണ്ട്. അങ്ങനെ അവരിലേക്കുള്ള ദൂതൻ പ്രബോധനം ചെയ്യാൻ കല്പിക്കപ്പെട്ടത് അവർക്ക് എത്തിച്ചുകൊടുക്കുമ്പോൾ അവരദ്ദേഹത്തെ കളവാക്കുന്നു. അങ്ങനെ അല്ലാഹു അവർക്കും പ്രവാചകനുമിടയിൽ നീതിപൂർവ്വം വിധി കൽപ്പിക്കുകയും അവൻ്റെ ഔദാര്യം കൊണ്ട് പ്രവാചകനെ രക്ഷപ്പെടുത്തുന്നു. അവൻ്റെ നീതി കൊണ്ട് അവരെ നശിപ്പിക്കുകയും ചെയ്യുന്നു. അവരുടെ പ്രവർത്തനങ്ങളുടെ ഫലം നൽകുന്നതിൽ അവരോട് ഒട്ടും അനീതി കാണിക്കപ്പെടുന്നതല്ല
Arabic explanations of the Qur’an:
وَیَقُوْلُوْنَ مَتٰی هٰذَا الْوَعْدُ اِنْ كُنْتُمْ صٰدِقِیْنَ ۟
വെല്ലുവിളിച്ചുകൊണ്ടും ശാഠ്യത്തോടെയും ഈ കാഫിറുകൾ പറയും: എപ്പോഴാണ് നിങ്ങൾ വാഗ്ദാനം ചെയ്യുന്ന ശിക്ഷ വന്നെത്തുക. നിങ്ങൾ പറയുന്നതിൽ നിങ്ങൾ സത്യവാന്മാരാണെങ്കിൽ ?
Arabic explanations of the Qur’an:
قُلْ لَّاۤ اَمْلِكُ لِنَفْسِیْ ضَرًّا وَّلَا نَفْعًا اِلَّا مَا شَآءَ اللّٰهُ ؕ— لِكُلِّ اُمَّةٍ اَجَلٌ ؕ— اِذَا جَآءَ اَجَلُهُمْ فَلَا یَسْتَاْخِرُوْنَ سَاعَةً وَّلَا یَسْتَقْدِمُوْنَ ۟
(നബിയേ,) പറയുക: എനിക്ക് തന്നെ ഉപകാരമോ ഉപദ്രവമോ ഉണ്ടാക്കുക എന്നതോ എനിക്കുനേരെയുള്ള ഉപദ്രവം തടുക്കലോ എൻ്റെ അധീനത്തിലല്ല- പിന്നെ എങ്ങനെയാണ് മറ്റുള്ളവർക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാൻ എനിക്ക് സാധിക്കുക? അല്ലാഹു ഉദ്ദേശിച്ചതല്ലാതെ. അവൻ്റെ അദൃശ്യജ്ഞാനം അറിയാൻ എനിക്കെങ്ങിനെയാണ് സാധിക്കുക ? ഓരോ സമൂഹത്തിൻ്റെയും നാശത്തിന്, അല്ലാഹു താക്കീത് നൽകുകയും അവൻ നിശ്ചയിക്കുകയും ചെയ്ത ഒരു അവധിയുണ്ട്. അത് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അവരുടെ നാശത്തിനുള്ള അവധി വന്നെത്തിയാൽ ഒരു നാഴിക നേരം പോലും അത് വൈകുകയില്ല. അവർക്കത് നേരത്തെയാവുകയുമില്ല
Arabic explanations of the Qur’an:
قُلْ اَرَءَیْتُمْ اِنْ اَتٰىكُمْ عَذَابُهٗ بَیَاتًا اَوْ نَهَارًا مَّاذَا یَسْتَعْجِلُ مِنْهُ الْمُجْرِمُوْنَ ۟
(നബിയേ,) ശിക്ഷക്ക് ധൃതികൂട്ടുന്നവരോട് പറയുക: നിങ്ങളെനിക്ക് പറഞ്ഞുതരൂ! അല്ലാഹുവിൻ്റെ ശിക്ഷ രാത്രിയോ പകലോ നിങ്ങൾക്ക് വന്നാൽ ആ ശിക്ഷയിൽ ഏതിനുവേണ്ടിയായിരിക്കും നിങ്ങൾ ധൃതികൂട്ടുക?
Arabic explanations of the Qur’an:
اَثُمَّ اِذَا مَا وَقَعَ اٰمَنْتُمْ بِهٖ ؕ— آٰلْـٰٔنَ وَقَدْ كُنْتُمْ بِهٖ تَسْتَعْجِلُوْنَ ۟
എന്നിട്ട് ശിക്ഷ നിങ്ങൾക്കിറങ്ങിയതിന് ശേഷമാണോ നിങ്ങളതിൽ വിശ്വസിക്കുന്നത്? മുമ്പ് വിശ്വസിക്കാത്തവർക്ക് വിശ്വാസം ഉപകാരപ്പെടാത്ത സമയമാണത്. ഇതിനുമുൻപ് ഇതിനെ നിഷേധിച്ചുകൊണ്ട് നിങ്ങൾ ഈ ശിക്ഷയ്ക്ക് തിടുക്കം കാണിക്കുന്നവരായിരുന്നല്ലോ. എന്നിട്ട് ഇപ്പോഴാണോ നിങ്ങളുടെ വിശ്വാസം?
Arabic explanations of the Qur’an:
ثُمَّ قِیْلَ لِلَّذِیْنَ ظَلَمُوْا ذُوْقُوْا عَذَابَ الْخُلْدِ ۚ— هَلْ تُجْزَوْنَ اِلَّا بِمَا كُنْتُمْ تَكْسِبُوْنَ ۟
ശിക്ഷയിൽ അവരെ പ്രവേശിപ്പിച്ച ശേഷം അവരതിൽ നിന്ന് പുറത്ത് കടക്കണമെന്ന് ആവശ്യപ്പെടുമ്പോൾ അവരോട് പറയപ്പെടും: നിങ്ങൾ പരലോകത്ത് ശാശ്വത ശിക്ഷ ആസ്വദിച്ച് കൊള്ളുക. നിങ്ങൾ പ്രവർത്തിച്ച അവിശ്വാസത്തിനും പാപങ്ങൾക്കുമനുസരിച്ചല്ലാതെ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുമോ?
Arabic explanations of the Qur’an:
وَیَسْتَنْۢبِـُٔوْنَكَ اَحَقٌّ هُوَ ؔؕ— قُلْ اِیْ وَرَبِّیْۤ اِنَّهٗ لَحَقٌّ ؔؕ— وَمَاۤ اَنْتُمْ بِمُعْجِزِیْنَ ۟۠
ഞങ്ങൾക്ക് വാഗ്ദാനം നൽകപ്പെട്ട ശിക്ഷ സത്യമാണോ എന്ന് നബിയേ താങ്കളോട് മുശ്രിക്കുകൾ അന്വേഷിക്കുന്നു. പറയുക: അതെ; എൻ്റെ രക്ഷിതാവിനെതന്നെയാണെ തീർച്ചയായും അത് സത്യം തന്നെയാണ്. നിങ്ങൾ അതിൽ നിന്ന് രക്ഷപ്പെടുന്നവരല്ല.
Arabic explanations of the Qur’an:
Benefits of the verses in this page:
• الإنسان هو الذي يورد نفسه موارد الهلاك، فالله مُنَزَّه عن الظلم.
• മനുഷ്യർ സ്വയം തന്നെയാണ് നാശത്തിൻ്റെ വഴിയിൽ പ്രവേശിക്കുന്നത്. അല്ലാഹു അക്രമത്തിൽ നിന്നും പരിശുദ്ധനാകുന്നു.

• مهمة الرسول هي التبليغ للمرسل إليهم، والله يتولى حسابهم وعقابهم بحكمته، فقد يعجله في حياة الرسول أو يؤخره بعد وفاته.
പ്രവാചകന്മാരുടെ ഉത്തരവാദിത്വം തങ്ങൾ നിയോഗിക്കപ്പെട്ട സമൂഹത്തിന് സന്ദേശം എത്തിച്ചു നൽകുക എന്നത് മാത്രമാണ്. അവരുടെ വിചാരണയും ശിക്ഷയും അല്ലാഹു അവൻറെ യുക്തിയനുസരിച്ച് ഏറ്റെടുക്കും. ചിലപ്പോൾ പ്രവാചകൻറെ ജീവിതകാലത്ത് തന്നെ അവരെ ശിക്ഷിച്ചേക്കാം. അല്ലെങ്കിൽ പ്രവാചകൻറെ മരണ ശേഷത്തേക്ക് ശിക്ഷ പിന്തിച്ചേക്കാം.

• النفع والضر بيد الله عز وجل، فلا أحد من الخلق يملك لنفسه أو لغيره ضرًّا ولا نفعًا.
• ഉപകാരവും ഉപദ്രവവും അല്ലാഹുവിങ്കലാണ്. സ്വയമോ മറ്റൊരാൾക്കോ നേട്ടമോ കോട്ടമോ വരുത്തുകയെന്നത് ഒരു സൃഷ്ടിയുടെയും ഉടമസ്ഥതയിലുള്ള കാര്യമല്ല.

• لا ينفع الإيمان صاحبه عند معاينة الموت.
• മരണത്തെ മുഖാമുഖം കാണുമ്പോൾ തൻ്റെ വിശ്വാസം ഒരാൾക്കും ഉപകാരം ചെയ്യുകയില്ല.

 
Translation of the meanings Surah: Yūnus
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close