Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: An-Nisā’   Ayah:
وَالَّذِیْنَ یُنْفِقُوْنَ اَمْوَالَهُمْ رِئَآءَ النَّاسِ وَلَا یُؤْمِنُوْنَ بِاللّٰهِ وَلَا بِالْیَوْمِ الْاٰخِرِ ؕ— وَمَنْ یَّكُنِ الشَّیْطٰنُ لَهٗ قَرِیْنًا فَسَآءَ قَرِیْنًا ۟
ജനങ്ങൾ കാണുന്നതിന് വേണ്ടിയും അവർ തങ്ങളെ പുകഴ്ത്തുന്നതിനായും സമ്പത്ത് ദാനം ചെയ്യുന്നവർക്ക് നാം ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു. അവർ അല്ലാഹുവിലോ, പരലോകത്തിലോ വിശ്വസിക്കുന്നില്ല. അപമാനകരമായ ആ ശിക്ഷയാണ് അവർക്കായി നാം ഒരുക്കി വെച്ചിരിക്കുന്നത്. പിശാചിനോടുള്ള അനുസരണമാണ് അവരെ വഴികേടിലാക്കിയത്. പിശാച് ആരുടെയെങ്കിലും അടുത്ത കൂട്ടാളിയാണെങ്കിൽ ആ കൂട്ടാളി വളരെ മോശം തന്നെ!
Arabic explanations of the Qur’an:
وَمَاذَا عَلَیْهِمْ لَوْ اٰمَنُوْا بِاللّٰهِ وَالْیَوْمِ الْاٰخِرِ وَاَنْفَقُوْا مِمَّا رَزَقَهُمُ اللّٰهُ ؕ— وَكَانَ اللّٰهُ بِهِمْ عَلِیْمًا ۟
അല്ലാഹുവിൽ യഥാർത്ഥ രൂപത്തിൽ വിശ്വസിക്കുകയും, പരലോകത്തിൽ വിശ്വസിക്കുകയും, അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന മാർഗങ്ങളിൽ അവൻ നൽകിയ സമ്പത്ത് ദാനം നൽകുകയും ചെയ്താൽ എന്ത് കുഴപ്പമാണവർക്കുണ്ടാവുക? അല്ല, സർവ്വനന്മയും അപ്രകാരം ചെയ്യുന്നതിലാണുള്ളത്. അല്ലാഹു അവരെ കുറിച്ച് നന്നായി അറിയുന്നവനത്രെ. അവരുടെ സ്ഥിതിഗതികൾ അവന് അവ്യക്തമാകുന്നതല്ല. അവർക്കെല്ലാം അവരുടെ പ്രവർത്തനത്തിനുള്ള പ്രതിഫലം അവൻ നൽകുന്നതുമാണ്.
Arabic explanations of the Qur’an:
اِنَّ اللّٰهَ لَا یَظْلِمُ مِثْقَالَ ذَرَّةٍ ۚ— وَاِنْ تَكُ حَسَنَةً یُّضٰعِفْهَا وَیُؤْتِ مِنْ لَّدُنْهُ اَجْرًا عَظِیْمًا ۟
തീർച്ചയായും അല്ലാഹു അങ്ങേയറ്റം നീതിയുള്ളവനാകുന്നു. തൻ്റെ ദാസന്മാരോട് അവൻ അനീതി പ്രവർത്തിക്കുകയില്ല. അവരുടെ നന്മകളിൽ നിന്ന് ഒരു ചെറിയ ഉറുമ്പിൻ്റെയത്ര പോലും അവൻ കുറവ് വരുത്തുകയില്ല. അവരുടെ തിന്മകളിൽ എന്തെങ്കിലും അവൻ വർദ്ധിപ്പിക്കുകയുമില്ല. ഒരു അണുമണിത്തൂക്കം നന്മയുണ്ടെങ്കിൽ -അവൻ്റെ ഔദാര്യമായി- അതിൻ്റെ പ്രതിഫലം അവൻ ഇരട്ടിയിരട്ടിയാക്കി നൽകുന്നതാണ്. അങ്ങനെ ഇരട്ടിയാക്കി നൽകുന്നതിനോടൊപ്പം തൻ്റെ പക്കൽ നിന്ന് മഹത്തരമായ പ്രതിഫലവും അവൻ നൽകുന്നതാണ്.
Arabic explanations of the Qur’an:
فَكَیْفَ اِذَا جِئْنَا مِنْ كُلِّ اُمَّةٍ بِشَهِیْدٍ وَّجِئْنَا بِكَ عَلٰی هٰۤؤُلَآءِ شَهِیْدًا ۟ؕؔ
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഓരോ സമുദായത്തിൽ നിന്നും അവരുടെ നബിമാരെ നാം കൊണ്ട് വരികയും, തങ്ങളുടെ സമൂഹം പ്രവർത്തിച്ചതിന് അവരെ സാക്ഷി നിർത്തുകയും, താങ്കളുടെ സമൂഹത്തിൻ്റെ മേലുള്ള സാക്ഷിയായി താങ്കളെ നാം കൊണ്ടുവരികയും ചെയ്യുമ്പോൾ എന്തായിരിക്കും അവസ്ഥ?!
Arabic explanations of the Qur’an:
یَوْمَىِٕذٍ یَّوَدُّ الَّذِیْنَ كَفَرُوْا وَعَصَوُا الرَّسُوْلَ لَوْ تُسَوّٰی بِهِمُ الْاَرْضُ ؕ— وَلَا یَكْتُمُوْنَ اللّٰهَ حَدِیْثًا ۟۠
അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ റസൂലിനെ ധിക്കരിക്കുകയും ചെയ്തവർ ആ ഭയങ്കരമായ ദിവസത്തിൽ തങ്ങൾ മണ്ണായി തീരുകയും, ഭൂമിയോട് ചേരുകയും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതാണ്. അവർ പ്രവർത്തിച്ചതൊന്നും അല്ലാഹുവിൽ നിന്ന് മറച്ചു വെക്കാൻ അവർക്ക് സാധിക്കുന്നതല്ല. കാരണം, അല്ലാഹു അവരുടെ നാവുകൾക്ക് മുദ്ര വെക്കുന്നതാണ്. അതിനാൽ അവർക്ക് സംസാരിക്കാൻ കഴിയില്ല. -അല്ലാഹുവിൻ്റെ അനുമതിയാൽ- അവരുടെ പ്രവർത്തനങ്ങൾക്ക് സാക്ഷി പറയുക അവരുടെ ശരീരാവയവങ്ങളായിരിക്കും.
Arabic explanations of the Qur’an:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تَقْرَبُوا الصَّلٰوةَ وَاَنْتُمْ سُكٰرٰی حَتّٰی تَعْلَمُوْا مَا تَقُوْلُوْنَ وَلَا جُنُبًا اِلَّا عَابِرِیْ سَبِیْلٍ حَتّٰی تَغْتَسِلُوْا ؕ— وَاِنْ كُنْتُمْ مَّرْضٰۤی اَوْ عَلٰی سَفَرٍ اَوْ جَآءَ اَحَدٌ مِّنْكُمْ مِّنَ الْغَآىِٕطِ اَوْ لٰمَسْتُمُ النِّسَآءَ فَلَمْ تَجِدُوْا مَآءً فَتَیَمَّمُوْا صَعِیْدًا طَیِّبًا فَامْسَحُوْا بِوُجُوْهِكُمْ وَاَیْدِیْكُمْ ؕ— اِنَّ اللّٰهَ كَانَ عَفُوًّا غَفُوْرًا ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! ലഹരി ബാധിച്ചവരായ അവസ്ഥയിൽ നിങ്ങൾ നിസ്കാരം നിർവ്വഹിക്കരുത്. നിങ്ങളുടെ ലഹരി വിട്ടൊഴിയുകയും, നിങ്ങൾ പറയുന്നത് എന്താണെന്ന് നിങ്ങൾക്ക് ബോധ്യമുണ്ടാവുകയും ചെയ്യുന്നത് വരെ (നിസ്കാരം പാടില്ല). മദ്യം പരിപൂർണ്ണമായി നിരോധിക്കപ്പെടുന്നതിന് മുൻപുള്ള നിയമമായിരുന്നു ഇത്. ജനാബത്തു(വലിയ അശുദ്ധി)കാരൻ ആയിരിക്കെയും നിങ്ങൾ നിസ്കാരം നിർവ്വഹിക്കരുത്. ആ അവസ്ഥയിൽ മസ്ജിദുകളിൽ പ്രവേശിക്കുകയുമരുത്; അവിടെ കഴിച്ചു കൂട്ടാത്ത നിലയിൽ മസ്ജിദിലൂടെ കടന്നു പോകാൻ വേണ്ടിയല്ലാതെ. (ജനാബത്തിൽ നിന്ന് ശുദ്ധിയാകാൻ വേണ്ടി) നിങ്ങൾ കുളിക്കുന്നത് വരെ (ഇപ്രകാരമായിരിക്കണം). വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത രോഗം നിങ്ങളെ ബാധിക്കുകയോ, നിങ്ങൾ യാത്രക്കാരായിരിക്കുകയോ, നിങ്ങൾക്ക് അശുദ്ധി (നിസ്കരിക്കാൻ സാധിക്കാത്ത അവസ്ഥ) സംഭവിക്കുകയോ, നിങ്ങൾ സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യുകയും -അങ്ങനെ (ശുദ്ധിയാകാൻ) വെള്ളം ലഭിക്കാതെ വരികയും ചെയ്താൽ- ശുദ്ധിയുള്ള മണ്ണ് അന്വേഷിക്കുക. ആ മണ്ണ് കൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. തീർച്ചയായും അല്ലാഹു നിങ്ങളുടെ കുറവുകൾ വിട്ടുപൊറുത്തു നൽകുന്നവനും (അഫുവ്വ്), നിങ്ങൾക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ) ആകുന്നു.
Arabic explanations of the Qur’an:
اَلَمْ تَرَ اِلَی الَّذِیْنَ اُوْتُوْا نَصِیْبًا مِّنَ الْكِتٰبِ یَشْتَرُوْنَ الضَّلٰلَةَ وَیُرِیْدُوْنَ اَنْ تَضِلُّوا السَّبِیْلَ ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! തൗറാത്ത് മുഖേന അല്ലാഹു വിജ്ഞാനത്തിൽ നിന്ന് ഒരു വിഹിതം നൽകിയ യഹൂദരെ താങ്കൾ കണ്ടില്ലേ?! അവർ സന്മാർഗത്തിന് പകരമായി വഴികേട് സ്വീകരിക്കുന്നു. അല്ലാഹുവിൽ വിശ്വസിച്ചവരേ! റസൂൽ -ﷺ- കൊണ്ടുവന്ന നേരായ മാർഗത്തിൽ നിന്ന് വഴികേടിലേക്ക് -അവരുടെ വക്രത നിറഞ്ഞ മാർഗത്തിലേക്ക്- നിങ്ങളെ എത്തിക്കാൻ കഠിനമായി പരിശ്രമിക്കുന്നവരാണവർ.
Arabic explanations of the Qur’an:
Benefits of the verses in this page:
• من كمال عدله تعالى وتمام رحمته أنه لا يظلم عباده شيئًا مهما كان قليلًا، ويتفضل عليهم بمضاعفة حسناتهم.
• അല്ലാഹു ഒരാളോടും യാതൊരു അനീതിയും -അതെത്ര മാത്രം ചെറുതാണെങ്കിലും- പ്രവർത്തിക്കുന്നതല്ല എന്നത് അവൻ്റെ പരിപൂർണ്ണ നീതിയുടെയും സമ്പൂർണ്ണമായ കാരുണ്യത്തിൻ്റെയും ഭാഗമാണ്. (അതോടൊപ്പം) അവരുടെ നന്മകൾ അവൻ ഇരട്ടിയിരട്ടിയാക്കി നൽകിക്കൊണ്ട് അവരോട് ഔദാര്യം ചൊരിയുകയും ചെയ്യുന്നതാണ്.

• من شدة هول يوم القيامة وعظم ما ينتظر الكافر يتمنى أن يكون ترابًا.
• (അല്ലാഹുവിനെ) നിഷേധിച്ചവർ പരലോകത്ത് മണ്ണായി തീരുന്നിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നതാണ്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിലെ ഭയാനകതയും ഭീകരതയും അത് ബോധ്യപ്പെടുത്തുന്നു.

• الجنابة تمنع من الصلاة والبقاء في المسجد، ولا بأس من المرور به دون مُكْث فيه.
• നിസ്കാരം, മസ്ജിദിൽ കഴിഞ്ഞു കൂടുക എന്നീ കാര്യങ്ങൾ ജനാബത്തുള്ളവർക്ക് പാടില്ല. മസ്ജിദിൽ കഴിച്ചു കൂട്ടാതെ, അവിടെ കൂടെ കടന്നു പോവുക എന്നത് അനുവദനീയമാണ്.

• تيسير الله على عباده بمشروعية التيمم عند فقد الماء أو عدم القدرة على استعماله.
• വെള്ളം ഇല്ലാതിരിക്കുകയോ, അത് ഉപയോഗിക്കാൻ സാധിക്കാതെ വരികയോ ചെയ്യുമ്പോൾ മണ്ണ് കൊണ്ട് തയമ്മും ചെയ്യാൻ അല്ലാഹു അനുവദിച്ചിരിക്കുന്നു. അല്ലാഹു അവൻ്റെ അടിമകൾക്ക് എളുപ്പം നൽകിയ കാര്യത്തിൽ പെട്ടതാണത്.

 
Translation of the meanings Surah: An-Nisā’
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close