Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Az-Zukhruf   Ayah:
وَكَذٰلِكَ مَاۤ اَرْسَلْنَا مِنْ قَبْلِكَ فِیْ قَرْیَةٍ مِّنْ نَّذِیْرٍ اِلَّا قَالَ مُتْرَفُوْهَاۤ ۙ— اِنَّا وَجَدْنَاۤ اٰبَآءَنَا عَلٰۤی اُمَّةٍ وَّاِنَّا عَلٰۤی اٰثٰرِهِمْ مُّقْتَدُوْنَ ۟
ഇക്കൂട്ടർ (നിന്നെ) കളവാക്കുകയും, തങ്ങളുടെ പൂർവ്വ പിതാക്കന്മാരെ അന്ധമായി അനുകരിക്കുകയും ചെയ്തതു പോലെ, - പ്രവാചകരേ, - നിനക്ക് മുൻപ് ഏതൊരു ദൂതനെ അദ്ദേഹത്തിൻറെ നാട്ടിലേക്ക് നാം നിയോഗിച്ചപ്പോഴും അവരിലെ സുഖലോലുപരായ നേതാക്കന്മാരും തലവന്മാരും ഇപ്രകാരം പറയാതിരുന്നിട്ടില്ല. അവർ പറഞ്ഞു: 'ഞങ്ങളുടെ പൂർവ്വ പിതാക്കളെ ഏതൊരു മാർഗത്തിലും മതത്തിലും ഞങ്ങൾ കണ്ടെത്തിയോ; അതേ കാൽപ്പാടുകൾ പിൻപറ്റുന്നവർ തന്നെയാണ് ഞങ്ങളും.' അതിനാൽ ഈ നിലപാട് ആദ്യം സ്വീകരിക്കുന്നവരല്ല താങ്കളുടെ സമൂഹം.
Arabic explanations of the Qur’an:
قٰلَ اَوَلَوْ جِئْتُكُمْ بِاَهْدٰی مِمَّا وَجَدْتُّمْ عَلَیْهِ اٰبَآءَكُمْ ؕ— قَالُوْۤا اِنَّا بِمَاۤ اُرْسِلْتُمْ بِهٖ كٰفِرُوْنَ ۟
അവരുടെ ദൂതന്മാർ അവരോട് പറഞ്ഞു: നിങ്ങളുടെ പൂർവ്വപിതാക്കന്മാർ നിലകൊണ്ടിരുന്ന മാർഗത്തെക്കാൾ നല്ലതായ ഒരു മാർഗം ഞാൻ നിങ്ങൾക്ക് കൊണ്ടു വന്നു തന്നാലും നിങ്ങളുടെ പിതാക്കളെ തന്നെ നിങ്ങൾ പിൻപറ്റുകയോ?! അവർ പറഞ്ഞു: നീയും നിനക്കു മുൻപുള്ള ദൂതന്മാരും നിയോഗിക്കപ്പെട്ടത് നിഷേധിക്കുന്നവരാകുന്നു ഞങ്ങൾ.
Arabic explanations of the Qur’an:
فَانْتَقَمْنَا مِنْهُمْ فَانْظُرْ كَیْفَ كَانَ عَاقِبَةُ الْمُكَذِّبِیْنَ ۟۠
അപ്പോൾ തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാരെ നിഷേധിച്ച സമൂഹങ്ങളിൽ നിന്ന് നാം പകരംവീട്ടി. അവരെ നാം നശിപ്പിച്ചു കളഞ്ഞു. അപ്പോൾ തങ്ങളുടെ ദൂതന്മാരെ നിഷേധിച്ചവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നീ ചിന്തിക്കുക. വളരെ വേദന നിറഞ്ഞ അന്ത്യം തന്നെയായിരുന്നു അത്.
Arabic explanations of the Qur’an:
وَاِذْ قَالَ اِبْرٰهِیْمُ لِاَبِیْهِ وَقَوْمِهٖۤ اِنَّنِیْ بَرَآءٌ مِّمَّا تَعْبُدُوْنَ ۟ۙ
അല്ലാഹുവിൻറെ റസൂലേ! ഇബ്രാഹീം അദ്ദേഹത്തിൻറെ പിതാവിനോടും സമൂഹത്തോടും ഇപ്രകാരം പറഞ്ഞ സന്ദർഭം സ്മരിക്കുക: തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങളീ ആരാധിക്കുന്ന വിഗ്രഹങ്ങളിൽ നിന്നെല്ലാം ഞാൻ ഒഴിവാണ്.
Arabic explanations of the Qur’an:
اِلَّا الَّذِیْ فَطَرَنِیْ فَاِنَّهٗ سَیَهْدِیْنِ ۟
എന്നെ സൃഷ്ടിച്ച അല്ലാഹുവൊഴികെ. തീർച്ചയായും അവനാകുന്നു എനിക്ക് നന്മയുള്ളതിലേക്ക് -അല്ലാഹുവിൻറെ നേരായ മതം പിൻപറ്റുന്നതിലേക്ക്- എന്നെ നയിക്കുന്നവൻ.
Arabic explanations of the Qur’an:
وَجَعَلَهَا كَلِمَةً بَاقِیَةً فِیْ عَقِبِهٖ لَعَلَّهُمْ یَرْجِعُوْنَ ۟
ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന ഏകദൈവാരാധനയുടെ വചനം ഇബ്രാഹീം തൻറെ സന്താനപരമ്പരകളിൽ എന്നെന്നും നിലനിൽക്കുന്ന വചനമാക്കി മാറ്റി. അതിനാൽ എല്ലാ കാലഘട്ടത്തിലും അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുന്നവർ അവരിൽ ഉണ്ടായിരിക്കും. ബഹുദൈവാരാധനയിൽ നിന്നും, തിന്മകളിൽ നിന്നും അല്ലാഹുവിലേക്ക് അവർ പശ്ചാത്തപിച്ചു മടങ്ങാൻ വേണ്ടിയത്രെ അത്.
Arabic explanations of the Qur’an:
بَلْ مَتَّعْتُ هٰۤؤُلَآءِ وَاٰبَآءَهُمْ حَتّٰی جَآءَهُمُ الْحَقُّ وَرَسُوْلٌ مُّبِیْنٌ ۟
നിഷേധികളായ ഈ ബഹുദൈവാരാധകരെയും നാം പൊടുന്നനെ ശിക്ഷിക്കുകയുണ്ടായില്ല. മറിച്ച്, അവർക്കും അവരുടെ പൂർവ്വപിതാക്കന്മാർക്കും ഇഹലോകത്ത് സുഖകരമായ ജീവിതം നാം നൽകി. അങ്ങനെ അവർക്ക് ഖുർആൻ അവതരിക്കപ്പെടുകയും, സുവ്യക്തനായ ഒരു ദൂതൻ -മുഹമ്മദ് നബി -ﷺ-- അവരിലേക്ക് നിയോഗിക്കപ്പെടുകയും ചെയ്തു.
Arabic explanations of the Qur’an:
وَلَمَّا جَآءَهُمُ الْحَقُّ قَالُوْا هٰذَا سِحْرٌ وَّاِنَّا بِهٖ كٰفِرُوْنَ ۟
സത്യമാണെന്നതിൽ ഒരു സംശയവുമില്ലാത്ത ഈ ഖുർആൻ അവർക്ക് വന്നെത്തിയപ്പോഴാകട്ടെ; അവർ പറഞ്ഞു: ഇത് മുഹമ്മദ് നമ്മുടെ മേൽ ചെയ്ത ഒരു മാരണമാകുന്നു. ഞങ്ങൾ ഇതിനെ നിഷേധിക്കുന്നവരാണ്. അതിലൊരിക്കലും ഞങ്ങൾ വിശ്വസിക്കുകയില്ല.
Arabic explanations of the Qur’an:
وَقَالُوْا لَوْلَا نُزِّلَ هٰذَا الْقُرْاٰنُ عَلٰی رَجُلٍ مِّنَ الْقَرْیَتَیْنِ عَظِیْمٍ ۟
നിഷേധികളായ ബഹുദൈവാരാധകർ പറഞ്ഞു: "അല്ലാഹുവിന് ഈ ഖുർആൻ മക്കയിലെയോ ത്വാഇഫിലെയോ മഹാന്മാരായ രണ്ടു വ്യക്തികളിൽ ആരുടെയെങ്കിലും മേൽ അവതരിപ്പിച്ചു കൂടായിരുന്നോ?! പകരം ദരിദ്രനും അനാഥനുമായ മുഹമ്മദിൻറെ മേൽ ഖുർആൻ അവതരിക്കപ്പെടുകയോ?!"
Arabic explanations of the Qur’an:
اَهُمْ یَقْسِمُوْنَ رَحْمَتَ رَبِّكَ ؕ— نَحْنُ قَسَمْنَا بَیْنَهُمْ مَّعِیْشَتَهُمْ فِی الْحَیٰوةِ الدُّنْیَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجٰتٍ لِّیَتَّخِذَ بَعْضُهُمْ بَعْضًا سُخْرِیًّا ؕ— وَرَحْمَتُ رَبِّكَ خَیْرٌ مِّمَّا یَجْمَعُوْنَ ۟
അല്ലാഹുവിൻറെ റസൂലേ! തങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് നൽകാനും, അല്ലാത്തവരിൽ നിന്ന് തടഞ്ഞു വെക്കാനും കഴിയുന്ന രൂപത്തിൽ അവരാണോ നിൻറെ രക്ഷിതാവിൻറെ കാരുണ്യം പങ്കുവെച്ചു കൊടുക്കുന്നവർ?! അതല്ല, അല്ലാഹുവാണോ?! അവരുടെ ഭൗതിക ജീവിതത്തിലെ വിഭവങ്ങൾ നാമാണ് അവർക്കിടയിൽ വീതിച്ചത്. അവരിൽ ധനികനെയും ദരിദ്രനെയും നിശ്ചയിച്ചതും നാം തന്നെ. അങ്ങനെ അവരിൽ ചിലർ മറ്റു ചിലരെ പരിഹസിക്കുന്നവരായി മാറി. നിൻറെ രക്ഷിതാവ് അവൻറെ ദാസന്മാർക്ക് പരലോകത്ത് നൽകുന്ന കാരുണ്യമാണ്, ഇവരീ സ്വരുക്കൂട്ടി വെക്കുന്ന നശ്വരമായ ഈ ഐഹികവിഭവങ്ങളെക്കാൾ എത്രയോ ഉത്തമമായിട്ടുള്ളത്.
Arabic explanations of the Qur’an:
وَلَوْلَاۤ اَنْ یَّكُوْنَ النَّاسُ اُمَّةً وَّاحِدَةً لَّجَعَلْنَا لِمَنْ یَّكْفُرُ بِالرَّحْمٰنِ لِبُیُوْتِهِمْ سُقُفًا مِّنْ فِضَّةٍ وَّمَعَارِجَ عَلَیْهَا یَظْهَرُوْنَ ۟ۙ
മനുഷ്യരെല്ലാം അല്ലാഹുവിനെ നിഷേധിക്കുന്ന ഏകതരക്കാരായി മാറില്ലായിരുന്നെങ്കിൽ അല്ലാഹുവിനെ നിഷേധിക്കുന്നവരുടെ ഭവനങ്ങൾക്ക് വെള്ളി കൊണ്ടുള്ള മേൽപ്പുരകളും, അവർക്ക് കയറി പോകാൻ വെള്ളി കൊണ്ടുള്ള കോണികളും നാം ഉണ്ടാക്കി കൊടുക്കുമായിരുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• التقليد من أسباب ضلال الأمم السابقة.
* പൂർവ്വ പിതാക്കന്മാരെ അന്ധമായി പിൻപറ്റുക എന്നത് മുൻസമുദായങ്ങളുടെ വഴികേടിൻറെ കാരണങ്ങളിലൊന്നായിരുന്നു.

• البراءة من الكفر والكافرين لازمة.
* (ഇസ്ലാമിനെ) നിഷേധിക്കുക എന്നതിൽ നിന്നും, അതിനെ നിഷേധിക്കുന്നവരിൽ നിന്നും ബന്ധവിഛേദനം പ്രഖ്യാപിക്കൽ നിർബന്ധമാണ്.

• تقسيم الأرزاق خاضع لحكمة الله.
* ഭൗതിക ജീവിതത്തിലെ ഉപജീവനങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നത് അല്ലാഹുവിൻറെ യുക്തമായ തീരുമാനത്തിന് വിധേയമായി കൊണ്ടാണ്.

• حقارة الدنيا عند الله، فلو كانت تزن عنده جناح بعوضة ما سقى منها كافرًا شربة ماء.
* ഇഹലോകം അല്ലാഹുവിൻറെ അടുക്കൽ വളരെ നിന്ദ്യമാണ്. ഒരു ഈച്ചയുടെ ചിറകിനോളമെങ്കിലും അല്ലാഹുവിങ്കൽ അതിന് വല്ല വിലയുമുണ്ടായിരുന്നെങ്കിൽ അവനെ നിഷേധിച്ച ഒരാൾക്കും അതിൽ നിന്നൊരു കോരി വെള്ളം പോലും അവൻ കുടിപ്പിക്കില്ലായിരുന്നു.

 
Translation of the meanings Surah: Az-Zukhruf
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close