Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-An‘ām   Ayah:
وَلَا تَقْرَبُوْا مَالَ الْیَتِیْمِ اِلَّا بِالَّتِیْ هِیَ اَحْسَنُ حَتّٰی یَبْلُغَ اَشُدَّهٗ ۚ— وَاَوْفُوا الْكَیْلَ وَالْمِیْزَانَ بِالْقِسْطِ ۚ— لَا نُكَلِّفُ نَفْسًا اِلَّا وُسْعَهَا ۚ— وَاِذَا قُلْتُمْ فَاعْدِلُوْا وَلَوْ كَانَ ذَا قُرْبٰی ۚ— وَبِعَهْدِ اللّٰهِ اَوْفُوْا ؕ— ذٰلِكُمْ وَصّٰىكُمْ بِهٖ لَعَلَّكُمْ تَذَكَّرُوْنَ ۟ۙ
പ്രായപൂർത്തി എത്തുന്നതിന് മുൻപ് പിതാവിനെ നഷ്ടപ്പെട്ട യതീമിൻ്റെ സമ്പാദ്യം നിങ്ങൾ കൈക്കലാക്കുന്നതും അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു; യതീമിന് ഉപകാരവും നന്മയും അവൻ്റെ സമ്പത്തിൽ വർദ്ധനവ് ഉണ്ടാക്കുന്നതുമായ മാർഗത്തിൽ (ഉപയോഗിക്കുന്നത്) ഒഴികെ. അവൻ പ്രായപൂർത്തി ആവുകയും, അവനിൽ വിവേകം കാണപ്പെടുകയും ചെയ്യുന്നത് വരെ ഈ രൂപത്തിൽ അവൻ്റെ സ്വത്ത് കൈകാര്യം ചെയ്യുക. അളവിലും തൂക്കത്തിലും കൃത്രിമത്വം കാണിക്കുന്നതും അവൻ നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. വാങ്ങുന്നതിലും വിൽക്കുന്നതിലും, എടുക്കുമ്പോഴും നൽകുമ്പോഴും നീതി പുലർത്തുക എന്നതാണ് നിങ്ങളുടെ മേൽ നിർബന്ധമായിട്ടുള്ളത്. ഒരാളുടെ മേലും അയാൾക്ക് സാധ്യമാകുന്നതല്ലാതെ നാം ബാധ്യതയാക്കുകയില്ല. തൂക്കത്തിൽ ശ്രദ്ധിക്കാൻ സാധിക്കാത്ത രൂപത്തിലുള്ള (ചെറിയ) വർദ്ധനവിലും കുറവിലും ശിക്ഷയില്ല. അടുത്ത ബന്ധുവിനെയോ കൂട്ടുകാരനെയോ സഹായിക്കുന്നതിനായി വാർത്തയിലോ സാക്ഷ്യത്തിലോ സത്യമല്ലാത്തത് പറയുന്നതും അല്ലാഹു നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹുവിനോട് കരാർ ചെയ്യുകയോ, അല്ലാഹുവിൻ്റെ പേരിൽ (ജനങ്ങളുമായി) കരാറിൽ ഏർപ്പെടുകയോ ചെയ്താൽ അല്ലാഹുവിൻ്റെ ആ കരാർ ലംഘിക്കുന്നതും അവൻ നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. മറിച്ച് ആ കരാർ പാലിക്കുക എന്നതാണ് നിങ്ങളുടെ മേൽ നിർബന്ധമായിട്ടുള്ളത്. ഈ പറയപ്പെട്ട കാര്യങ്ങൾ; അവയാകുന്നു അല്ലാഹു നിങ്ങളോട് വളരെ പ്രാധാന്യത്തോടെ കൽപ്പിച്ചിരിക്കുന്ന കാര്യങ്ങൾ. നിങ്ങളുടെ പര്യവസാനം നിങ്ങൾ ഓർക്കുന്നതിനത്രെ ഇതെല്ലാം.
Arabic explanations of the Qur’an:
وَاَنَّ هٰذَا صِرَاطِیْ مُسْتَقِیْمًا فَاتَّبِعُوْهُ ۚ— وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِیْلِهٖ ؕ— ذٰلِكُمْ وَصّٰىكُمْ بِهٖ لَعَلَّكُمْ تَتَّقُوْنَ ۟
വഴികേടിൻ്റെ മാർഗങ്ങളും രീതികളും പിൻപറ്റുന്നതും അല്ലാഹു നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹുവിൻ്റെ നേരായ പാത; വളവുകളില്ലാത്ത സ്വിറാത്വുൽ മുസ്തഖീം പിൻപറ്റുക എന്നതാണ് നിങ്ങളുടെ മേൽ നിർബന്ധമായിട്ടുള്ളത്. വഴികേടിൻ്റെ മാർഗങ്ങൾ നിങ്ങളെ ഭിന്നിപ്പിലേക്കും സത്യത്തിൻ്റെ വഴിയിൽ നിന്ന് അകന്നു പോകുന്നതിലേക്കും നയിക്കും. അല്ലാഹുവിൻ്റെ നേരായ മാർഗം പിൻപറ്റുക എന്നതാകുന്നു അല്ലാഹു നിങ്ങൾക്ക് നൽകിയിട്ടുള്ള പ്രധാന വസ്വിയ്യത്. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടിയത്രെ അത്.
Arabic explanations of the Qur’an:
ثُمَّ اٰتَیْنَا مُوْسَی الْكِتٰبَ تَمَامًا عَلَی الَّذِیْۤ اَحْسَنَ وَتَفْصِیْلًا لِّكُلِّ شَیْءٍ وَّهُدًی وَّرَحْمَةً لَّعَلَّهُمْ بِلِقَآءِ رَبِّهِمْ یُؤْمِنُوْنَ ۟۠
മേൽ പറയപ്പെട്ടതെല്ലാം അറിയിച്ച ശേഷം മൂസാക്ക് അനുഗ്രഹപൂർത്തീകരണമായും, അദ്ദേഹം പ്രവർത്തനങ്ങൾ നന്നാക്കിയതിൻ്റെ പ്രതിഫലമായി കൊണ്ടും, തൻ്റെ മതത്തിൻ്റെ കാര്യത്തിൽ ആവശ്യമായിട്ടുള്ള എല്ലാ കാര്യങ്ങളുടെയും വിശദീകരണമായി കൊണ്ടും മൂസാക്ക് നാം തൗറാത്ത് നൽകിയെന്നും നാം അറിയിക്കുന്നു. സത്യത്തിലേക്ക് മാർഗദർശനം നൽകുന്നതും, (അല്ലാഹുവിൽ നിന്നുള്ള) കാരുണ്യവുമായിരുന്നു അത്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുമെന്നതിൽ അവർ വിശ്വസിക്കുന്നതിനും, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് അതിനായി തയ്യാറെടുക്കുന്നതിനും വേണ്ടിയായിരുന്നു അത്.
Arabic explanations of the Qur’an:
وَهٰذَا كِتٰبٌ اَنْزَلْنٰهُ مُبٰرَكٌ فَاتَّبِعُوْهُ وَاتَّقُوْا لَعَلَّكُمْ تُرْحَمُوْنَ ۟ۙ
ഈ ഖുർആൻ നാം അവതരിപ്പിച്ച, ധാരാളം അനുഗ്രഹങ്ങളുള്ള ഗ്രന്ഥമാകുന്നു. കാരണം മതപരവും ഭൗതികവുമായി അനേകം അനുഗ്രഹങ്ങൾ ഇത് ഉൾക്കൊള്ളുന്നു. അതിനാൽ അതിൽ അവതരിപ്പിക്കപ്പെട്ടത് നിങ്ങൾ പിൻപറ്റുകയും, അതിനോട് എതിരാവുന്നത് നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക; നിങ്ങൾക്ക് മേൽ കരുണ ചൊരിയപ്പെടുന്നതിന് വേണ്ടി.
Arabic explanations of the Qur’an:
اَنْ تَقُوْلُوْۤا اِنَّمَاۤ اُنْزِلَ الْكِتٰبُ عَلٰی طَآىِٕفَتَیْنِ مِنْ قَبْلِنَا ۪— وَاِنْ كُنَّا عَنْ دِرَاسَتِهِمْ لَغٰفِلِیْنَ ۟ۙ
അറേബ്യയിലെ ബഹുദൈവാരാധകരേ! 'അല്ലാഹു നമുക്ക് മുൻപുള്ള യഹൂദർക്കും നസ്വാറാക്കൾക്കും തൗറാതും ഇഞ്ചീലും അവതരിപ്പിച്ചു നൽകിയെങ്കിലും, നമുക്ക് മേൽ അവൻ ഒരു ഗ്രന്ഥവും അവതരിപ്പിച്ചിട്ടില്ല. അവരുടെ ഭാഷയിൽ ആയതിനാൽ ആ ഗ്രന്ഥങ്ങൾ വായിക്കാൻ ഞങ്ങൾക്ക് കഴിയില്ല' എന്ന് നിങ്ങൾ പറയാതിരിക്കുന്നതിന് വേണ്ടിയത്രെ അത് (ഖുർആൻ നാം അവതരിപ്പിച്ചത്).
Arabic explanations of the Qur’an:
اَوْ تَقُوْلُوْا لَوْ اَنَّاۤ اُنْزِلَ عَلَیْنَا الْكِتٰبُ لَكُنَّاۤ اَهْدٰی مِنْهُمْ ۚ— فَقَدْ جَآءَكُمْ بَیِّنَةٌ مِّنْ رَّبِّكُمْ وَهُدًی وَّرَحْمَةٌ ۚ— فَمَنْ اَظْلَمُ مِمَّنْ كَذَّبَ بِاٰیٰتِ اللّٰهِ وَصَدَفَ عَنْهَا ؕ— سَنَجْزِی الَّذِیْنَ یَصْدِفُوْنَ عَنْ اٰیٰتِنَا سُوْٓءَ الْعَذَابِ بِمَا كَانُوْا یَصْدِفُوْنَ ۟
അല്ലാഹു യഹൂദർക്കും നസ്വാറാക്കൾക്കും മേൽ അവതരിപ്പിച്ചത് പോലെ ഞങ്ങൾക്ക് മേലും ഒരു ഗ്രന്ഥം അവതരിപ്പിച്ചിരുന്നെങ്കിൽ ഞങ്ങൾ അവരെക്കാൾ നേരായ മാർഗത്തിൽ സ്ഥിരതയോടെ നിലകൊള്ളുന്നവരാകുമായിരുന്നു എന്ന് നിങ്ങൾ പറയാതിരിക്കുന്നതിനും വേണ്ടിയത്രെ. നിങ്ങൾക്കിതാ (അല്ലാഹുവിൽ നിന്നുള്ള) ഗ്രന്ഥം വന്നെത്തിയിരിക്കുന്നു; നിങ്ങളുടെ നബിയായ മുഹമ്മദ് നബി -ﷺ- യുടെ മേൽ, നിങ്ങളുടെ ഭാഷയിലാകുന്നു അല്ലാഹു അത് അവതരിപ്പിച്ചിരിക്കുന്നത്. അതാകട്ടെ വ്യക്തമായ പ്രമാണവും, സത്യത്തിലേക്കുള്ള മാർഗദർശനവും, സമുദായത്തിന് കാരുണ്യവുമാകുന്നു. അതിനാൽ ഇനി നിങ്ങൾ അടിസ്ഥാനമില്ലാത്ത ന്യായങ്ങളും, നിരർത്ഥകമായ കാരണങ്ങളും കൊണ്ടുവരാതിരിക്കുക. അല്ലാഹുവിൻ്റെ ആയത്തുകളെ കളവാക്കുകയും അതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തവനെക്കാൾ അതിക്രമിയായി ആരും തന്നെയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ നിന്ന് തിരിഞ്ഞു കളയുന്നവരെ നരകാഗ്നിയിൽ പ്രവേശിപ്പിച്ചു കൊണ്ട് നാം കഠിനമായി ശിക്ഷിക്കുന്നതാണ്; അവർ തിരിഞ്ഞു കളഞ്ഞതിനും അവഗണിച്ചതിനുമുള്ള പ്രതിഫലമാണത്.
Arabic explanations of the Qur’an:
Benefits of the verses in this page:
• لا يجوز التصرف في مال اليتيم إلّا في حدود مصلحته، ولا يُسلَّم ماله إلّا بعد بلوغه الرُّشْد.
• യതീമിൻ്റെ സമ്പാദ്യം അവന് ഉപകാരപ്രദമായ വഴിയിലല്ലാതെ ഉപയോഗപ്പെടുത്തരുത്. വിവേകമെത്തുന്നത് വരെ ആ സമ്പാദ്യം അവനെ ഏൽപ്പിക്കുകയുമരുത്.

• سبل الضلال كثيرة، وسبيل الله وحده هو المؤدي إلى النجاة من العذاب.
• വഴികേടിൻ്റെ മാർഗങ്ങൾ ധാരാളമുണ്ട്. അല്ലാഹുവിൻ്റെ മാർഗമാകട്ടെ; ഒന്ന് മാത്രമാണ്. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുന്ന വഴി അത് മാത്രമാണ്.

• اتباع هذا الكتاب علمًا وعملًا من أعظم أسباب نيل رحمة الله.
• ഖുർആൻ പഠനത്തിലും പ്രവർത്തനത്തിലും പിൻപറ്റുക എന്നത് അല്ലാഹുവിൻ്റെ കാരുണ്യം ലഭിക്കാനുള്ള ഏറ്റവും വലിയ കാരണങ്ങളിൽ പെട്ടതാണ്.

 
Translation of the meanings Surah: Al-An‘ām
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close