Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-An‘ām   Ayah:
اَلَّذِیْنَ اٰمَنُوْا وَلَمْ یَلْبِسُوْۤا اِیْمَانَهُمْ بِظُلْمٍ اُولٰٓىِٕكَ لَهُمُ الْاَمْنُ وَهُمْ مُّهْتَدُوْنَ ۟۠
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ മതനിയമങ്ങൾ (ഇസ്ലാം) പിൻപറ്റുകയും, തങ്ങളുടെ വിശ്വാസത്തിൽ ബഹുദൈവാരാധന കലർത്താതിരിക്കുകയും ചെയ്തവർ; അവർക്ക് മാത്രമാകുന്നു -മറ്റാർക്കുമില്ലാത്ത- നിർഭയത്വവും സുരക്ഷയുമുള്ളത്. അവർ (സത്യത്തിലേക്ക്) വഴിതെളിക്കപ്പെട്ടവരാണ്. സന്മാർഗത്തിൻ്റെ പാതയിലേക്ക് അവരുടെ രക്ഷിതാവ് അവരെ വഴിനടത്തിയിരിക്കുന്നു.
Arabic explanations of the Qur’an:
وَتِلْكَ حُجَّتُنَاۤ اٰتَیْنٰهَاۤ اِبْرٰهِیْمَ عَلٰی قَوْمِهٖ ؕ— نَرْفَعُ دَرَجٰتٍ مَّنْ نَّشَآءُ ؕ— اِنَّ رَبَّكَ حَكِیْمٌ عَلِیْمٌ ۟
ഈ രണ്ട് കൂട്ടരിൽ (തൗഹീദ് പാലിക്കുന്നവരുടെ കൂട്ടവും ശിർക് ചെയ്യുന്നവരുടെ കൂട്ടവും) ആരാണ് സന്മാർഗത്തിന് ഏറ്റവും അർഹർ' എന്ന ന്യായമായ ചോദ്യം; ഇബ്രാഹീം തൻ്റെ സമൂഹത്തെ പരാജയപ്പെടുത്തിയ ചോദ്യമാണത്. അതിന് മുൻപിൽ അവരുടെ ന്യായവാദങ്ങളെല്ലാം തകർന്നു വീണു. തൻ്റെ സമൂഹത്തിനെതിരെയുള്ള ന്യായപ്രമാണമായി ഇബ്രാഹീമിന് നാം നൽകിയ നമ്മുടെ തെളിവാണത്. നമ്മുടെ ദാസന്മാരിൽ നാം ഉദ്ദേശിക്കുന്നവരെ ഇഹ-പരലോകങ്ങളിൽ നാം സ്ഥാനങ്ങൾ ഉയർത്തി നൽകുന്നു. അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവ് തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം), തൻ്റെ ദാസന്മാരെ കുറിച്ച് ഏറ്റവും അറിയുന്നവനും (അലീം) ആകുന്നു.
Arabic explanations of the Qur’an:
وَوَهَبْنَا لَهٗۤ اِسْحٰقَ وَیَعْقُوْبَ ؕ— كُلًّا هَدَیْنَا ۚ— وَنُوْحًا هَدَیْنَا مِنْ قَبْلُ وَمِنْ ذُرِّیَّتِهٖ دَاوٗدَ وَسُلَیْمٰنَ وَاَیُّوْبَ وَیُوْسُفَ وَمُوْسٰی وَهٰرُوْنَ ؕ— وَكَذٰلِكَ نَجْزِی الْمُحْسِنِیْنَ ۟ۙ
ഇബ്രാഹീമിന് സന്താനമായി ഇസ്ഹാഖിനെയും, പേരമകനായി യഅ്ഖൂബിനെയും നാം നൽകി. അവരെ രണ്ട് പേരെയും നാം നേരായ മാർഗത്തിലേക്ക് വഴിനടത്തുകയും ചെയ്തു. അവർക്കെല്ലാം മുൻപ് നൂഹിനും നാം സന്മാർഗം നൽകി. നൂഹിൻ്റെ സന്താനങ്ങളിൽ നിന്ന് ദാവൂദിനും അദ്ദേഹത്തിൻ്റെ മകൻ സുലൈമാനും അയ്യൂബിനും യൂസുഫിനും മൂസാക്കും അദ്ദേഹത്തിൻ്റെ സഹോദരൻ ഹാറൂനിനും -عَلَيْهِمُ السَّلَامُ- നാം സത്യത്തിൻ്റെ വഴിയിലേക്ക് മാർഗദർശനം നൽകി. നബിമാർക്ക് അവർ ചെയ്ത നന്മകളുടെ പ്രതിഫലമായി നാം നൽകിയ ഇതു പോലുള്ള പ്രതിഫലമാണ് അവരല്ലാത്തവർക്കും അവരുടെ നന്മകൾക്ക് ഫലമായി നാം നൽകുക.
Arabic explanations of the Qur’an:
وَزَكَرِیَّا وَیَحْیٰی وَعِیْسٰی وَاِلْیَاسَ ؕ— كُلٌّ مِّنَ الصّٰلِحِیْنَ ۟ۙ
അപ്രകാരം തന്നെ സകരിയ്യക്കും യഹ്യാക്കും മർയമിൻ്റെ മകൻ ഈസക്കും ഇല്യാസിനും -عَلَيْهِمُ السَّلَامُ- നാം സന്മാർഗം നൽകി. സച്ചരിതരിൽ പെട്ട ഈ നബിമാരെയെല്ലാം അല്ലാഹു ദൂതന്മാരായി തിരഞ്ഞെടുത്തിരിക്കുന്നു.
Arabic explanations of the Qur’an:
وَاِسْمٰعِیْلَ وَالْیَسَعَ وَیُوْنُسَ وَلُوْطًا ؕ— وَكُلًّا فَضَّلْنَا عَلَی الْعٰلَمِیْنَ ۟ۙ
അപ്രകാരം തന്നെ ഇസ്മാഈലിനെയും അൽ-യസഇനെയും യൂനുസിനെയും ലൂത്വിനെയും -عَلَيْهِمُ السَّلَامُ- നാം സന്മാർഗത്തിലാക്കി. ഈ നബിമാരെയെല്ലാം -അവരുടെയെല്ലാം മുൻപന്തിയിൽ മുഹമ്മദ് നബി -ﷺ- യെയും- നാം ലോകരിൽ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു.
Arabic explanations of the Qur’an:
وَمِنْ اٰبَآىِٕهِمْ وَذُرِّیّٰتِهِمْ وَاِخْوَانِهِمْ ۚ— وَاجْتَبَیْنٰهُمْ وَهَدَیْنٰهُمْ اِلٰی صِرَاطٍ مُّسْتَقِیْمٍ ۟
അവരിൽ നാം ഉദ്ദേശിച്ച ചിലരുടെ പിതാക്കന്മാരെയും, ചിലരുടെ സന്താനങ്ങളെയും, ചിലരുടെ സഹോദരങ്ങളെയും നാം സന്മാർഗത്തിലാക്കുകയും തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിനെ ഏകനാക്കുകയും, അവനെ അനുസരിക്കുകയും ചെയ്യുക എന്ന നേരായ മാർഗത്തിൽ പ്രവേശിക്കാൻ നാമവർക്ക് സൗകര്യം നൽകുകയും ചെയ്തിരിക്കുന്നു.
Arabic explanations of the Qur’an:
ذٰلِكَ هُدَی اللّٰهِ یَهْدِیْ بِهٖ مَنْ یَّشَآءُ مِنْ عِبَادِهٖ ؕ— وَلَوْ اَشْرَكُوْا لَحَبِطَ عَنْهُمْ مَّا كَانُوْا یَعْمَلُوْنَ ۟
അവർക്ക് ലഭിച്ച ഈ സൗഭാഗ്യം അല്ലാഹുവിൽ നിന്നുള്ളതാകുന്നു. തൻ്റെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവരെ അവൻ അതിലേക്ക് നയിക്കുന്നു. അല്ലാഹുവോടൊപ്പം മറ്റു വല്ലവരെയും അവർ (ഈ നബിമാർ) പങ്കുചേർത്തിരുന്നെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമായേനേ! കാരണം ശിർക് (ബഹുദൈവാരാധന) പ്രവർത്തനങ്ങളെ നിഷ്ഫലമാക്കുന്ന കാര്യമാകുന്നു.
Arabic explanations of the Qur’an:
اُولٰٓىِٕكَ الَّذِیْنَ اٰتَیْنٰهُمُ الْكِتٰبَ وَالْحُكْمَ وَالنُّبُوَّةَ ۚ— فَاِنْ یَّكْفُرْ بِهَا هٰۤؤُلَآءِ فَقَدْ وَكَّلْنَا بِهَا قَوْمًا لَّیْسُوْا بِهَا بِكٰفِرِیْنَ ۟
ഈ പറയപ്പെട്ട നബിമാർ; അവർക്കാകുന്നു നാം വേദഗ്രന്ഥം നൽകുകയും, മഹത്തരമായ യുക്തി പ്രദാനം ചെയ്യുകയും, പ്രവാചകത്വം നൽകുകയും ചെയ്തത്. അവർക്ക് നാം നൽകിയ ഈ മൂന്നു കാര്യങ്ങളെ നിൻ്റെ സമൂഹം നിഷേധിക്കുകയാണെങ്കിൽ അവയെ നിഷേധിക്കാത്ത മറ്റൊരു സമൂഹത്തെ അതിനായി നാം ഒരുക്കി നിർത്തുകയും തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. അവർ ഇവയിൽ വിശ്വസിക്കുന്നവരും, അവ മുറുകെ പിടിക്കുന്നവരുമാണ്. (അല്ലാഹുവിൻ്റെ മാർഗത്തിൽ സ്വദേശം വിട്ടുപോയ) മുഹാജിറുകളും, (മുഹാജിറുകളെ ഇരുകൈയും നീട്ടി സ്വീകരിച്ച) അൻസ്വാറുകളും, അവരെ നല്ലരൂപത്തിൽ പിന്തുടർന്ന അന്ത്യനാൾ വരെയുള്ള മനുഷ്യരുമാണവർ.
Arabic explanations of the Qur’an:
اُولٰٓىِٕكَ الَّذِیْنَ هَدَی اللّٰهُ فَبِهُدٰىهُمُ اقْتَدِهْ ؕ— قُلْ لَّاۤ اَسْـَٔلُكُمْ عَلَیْهِ اَجْرًا ؕ— اِنْ هُوَ اِلَّا ذِكْرٰی لِلْعٰلَمِیْنَ ۟۠
ആ നബിമാരും അവരോടൊപ്പം പറയപ്പെട്ട അവരുടെ പിതാക്കളും മക്കളും സഹോദരങ്ങളുമായിട്ടുള്ളവർ; അവരാകുന്നു യഥാർത്ഥ സന്മാർഗത്തിൻ്റെ ആളുകൾ. അതിനാൽ നീ അവരെ പിൻപറ്റുകയും, മാതൃകയാക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ ജനതയോട് പറയുകയും ചെയ്യുക: ഈ ഖുർആൻ നിങ്ങൾക്ക് എത്തിച്ചു തരുന്നതിന് നിങ്ങളിൽ നിന്ന് എന്തെങ്കിലുമൊരു പ്രതിഫലം ഞാൻ ആവശ്യപ്പെടുന്നില്ല. മനുഷ്യരിലും ജിന്നുകളിലും പെട്ട ലോകർക്കുള്ള ഉൽബോധനമല്ലാതെ മറ്റൊന്നുമല്ല ഈ ഖുർആൻ. അവർ അത് മുഖേന ശരിയുടെ വഴിയായ സ്വിറാത്വുൽ മുസ്തഖീം (നേരായ മാർഗം) കണ്ടെത്തുന്നതിനത്രെ അത്.
Arabic explanations of the Qur’an:
Benefits of the verses in this page:
• من فضائل التوحيد أنه يضمن الأمن للعبد، خاصة في الآخرة حين يفزع الناس.
• തൗഹീദിൻ്റെ ശ്രേഷ്ഠതകളിൽ പെട്ടതാണ് അത് മനുഷ്യർക്ക് സമാധാനം ഉറപ്പു നൽകുന്നുവെന്നത്. മനുഷ്യരെല്ലാം ഭയവിഹ്വലരായി തീരുന്ന പരലോകത്ത് പ്രത്യേകിച്ചും.

• تُقَرِّر الآيات أن جميع من سبق من الأنبياء إنما بَلَّغوا دعوتهم بتوفيق الله تعالى لا بقدرتهم.
• മുൻകഴിഞ്ഞ നബിമാർക്കെല്ലാം അല്ലാഹു എളുപ്പമാക്കി നൽകിയതിനാൽ മാത്രമാണ് ഇസ്ലാമിൻ്റെ സന്ദേശം (ജനങ്ങൾക്ക്) എത്തിച്ചു നൽകാൻ അവർക്ക് കഴിഞ്ഞത്. അല്ലാതെ അവരുടെ കഴിവ് കൊണ്ടല്ല.

• الأنبياء يشتركون جميعًا في الدعوة إلى توحيد الله تعالى مع اختلاف بينهم في تفاصيل التشريع.
അല്ലാഹുവിനെ ഏകനാക്കുക എന്നതിലേക്കുള്ള പ്രബോധനത്തിൽ സർവ്വ നബിമാരും ഏകോപിച്ചിരിക്കുന്നു. മതനിയമങ്ങളിലെ വിശദാംശങ്ങളിൽ മാത്രമാണ് അവർക്കിടയിൽ വ്യത്യാസങ്ങളുള്ളത്.

• الاقتداء بالأنبياء سنة محمودة، وخاصة في أصول التوحيد.
• നബിമാരെ പിൻപറ്റുക എന്നത് പ്രശംസനീയമായ മാതൃകയാണ്. പ്രത്യേകിച്ചും തൗഹീദിൻ്റെ അടിസ്ഥാനങ്ങളിൽ അവരെ പിൻപറ്റുക എന്നത്.

 
Translation of the meanings Surah: Al-An‘ām
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close