Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-An‘ām   Ayah:
اِنَّ اللّٰهَ فَالِقُ الْحَبِّ وَالنَّوٰی ؕ— یُخْرِجُ الْحَیَّ مِنَ الْمَیِّتِ وَمُخْرِجُ الْمَیِّتِ مِنَ الْحَیِّ ؕ— ذٰلِكُمُ اللّٰهُ فَاَنّٰی تُؤْفَكُوْنَ ۟
തീർച്ചയായും അല്ലാഹു മാത്രമാകുന്നു ധാന്യമണികൾ പിളർത്തുകയും അതിൽ നിന്ന് ധാന്യം പുറത്തു കൊണ്ടുവരികയും ചെയ്യുന്നത്. വിത്തുകൾ പിളർത്തി അതിൽ നിന്ന് ഈന്തപ്പനയും മുന്തിരിച്ചെടിയും പോലുള്ള വൃക്ഷങ്ങൾ പുറത്തു കൊണ്ടുവരുന്നതും അവൻ തന്നെ. നിർജീവമായതിൽ നിന്ന് ജീവനുള്ളതിനെ അവൻ പുറത്തു കൊണ്ടുവരുന്നു; മനുഷ്യനും സർവ്വ ജീവികളും ബീജത്തിൽ നിന്ന് പുറത്തു വരുന്നത് ഉദാഹരണം. നിർജീവമായതിനെ ജീവനുള്ളതിൽ നിന്നും അവൻ പുറത്തു കൊണ്ടുവരുന്നു; മനുഷ്യനിൽ നിന്ന് ബീജം പുറത്തു വരുന്നതും കോഴിയിൽ നിന്ന് മുട്ട പുറത്തു വരുന്നതും ഉദാഹരണം. ഇതെല്ലാം ചെയ്യുന്നവൻ അല്ലാഹുവാകുന്നു; അവനാകുന്നു നിങ്ങളെ സൃഷ്ടിച്ചത്. അപ്പോൾ എങ്ങനെയാണ് -ബഹുദൈവാരാധകരേ!- നിങ്ങൾ അവൻ്റെ ഈ അത്ഭുതകരമായ സൃഷ്ടിപ്പ് ദർശിച്ചതിന് ശേഷം സത്യത്തിൽ നിന്ന് തെറ്റിക്കപ്പെടുന്നത്?!
Arabic explanations of the Qur’an:
فَالِقُ الْاِصْبَاحِ ۚ— وَجَعَلَ الَّیْلَ سَكَنًا وَّالشَّمْسَ وَالْقَمَرَ حُسْبَانًا ؕ— ذٰلِكَ تَقْدِیْرُ الْعَزِیْزِ الْعَلِیْمِ ۟
രാത്രിയുടെ ഇരുട്ടിൽ നിന്ന് പുലരിയുടെ പ്രകാശകിരണങ്ങളെ പുറത്തു കൊണ്ടുവരുന്നവനാണവൻ. രാവിലെ ജീവിതവിഭവങ്ങൾ തേടിയതിനാലുള്ള ക്ഷീണം നീക്കാൻ കഴിയുംവിധം സ്വസ്ഥമായി വിശ്രമിക്കാൻ രാത്രിയെ വിശ്രമവേളയാക്കിയവനാകുന്നു അവൻ. സൂര്യനെയും ചന്ദ്രനെയും നിശ്ചയിക്കപ്പെട്ട കണക്കു പ്രകാരം സഞ്ചരിക്കുന്നതാക്കിയതും അവൻ തന്നെ. ഈ പറയപ്പെട്ട വിസ്മയകരമായ നിർമ്മിതികളെല്ലാം ആർക്കും പരാജയപ്പെടുത്താൻ കഴിയാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ സൃഷ്ടികളെ കുറിച്ചും അവർക്ക് അനുയോജ്യമായതിനെ കുറിച്ചും നന്നായി അറിയുന്നവനുമായ (അലീം) അല്ലാഹുവിൻ്റെ ക്രമീകരണമത്രെ.
Arabic explanations of the Qur’an:
وَهُوَ الَّذِیْ جَعَلَ لَكُمُ النُّجُوْمَ لِتَهْتَدُوْا بِهَا فِیْ ظُلُمٰتِ الْبَرِّ وَالْبَحْرِ ؕ— قَدْ فَصَّلْنَا الْاٰیٰتِ لِقَوْمٍ یَّعْلَمُوْنَ ۟
മനുഷ്യരേ! അവനാകുന്നു കരയിലും കടലിലുമുള്ള യാത്രകളിൽ നിങ്ങൾക്ക് വഴികൾ അവ്യക്തമായാൽ അവ കണ്ടെത്തുന്നതിന് സഹായകരമായ വിധത്തിൽ നക്ഷത്രങ്ങളെ സൃഷ്ടിച്ചു നൽകിയത്. നമ്മുടെ ശക്തി ബോധ്യപ്പെടുത്തുന്ന തെളിവുകളും പ്രമാണങ്ങളും നാമിതാ വിശദീകരിച്ചിരിക്കുന്നു. ഈ പ്രമാണങ്ങളെയും തെളിവുകളെയും കുറിച്ച് ചിന്തിക്കുകയും, അതിൽ നിന്ന് പ്രയോജനം ഉൾക്കൊള്ളുകയും ചെയ്യുന്ന ജനങ്ങൾക്ക് വേണ്ടിയത്രെ അത്.
Arabic explanations of the Qur’an:
وَهُوَ الَّذِیْۤ اَنْشَاَكُمْ مِّنْ نَّفْسٍ وَّاحِدَةٍ فَمُسْتَقَرٌّ وَّمُسْتَوْدَعٌ ؕ— قَدْ فَصَّلْنَا الْاٰیٰتِ لِقَوْمٍ یَّفْقَهُوْنَ ۟
അവനാകുന്നു ഒരു ആത്മാവിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങളുടെയെല്ലാം പിതാവായ ആദമിൻ്റെ ആത്മാവാകുന്നു അത്. നിങ്ങളുടെ പിതാവിനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചതിലൂടെ നിങ്ങളുടെ സൃഷ്ടിപ്പ് അവൻ ആരംഭിച്ചിരിക്കുന്നു. ശേഷം അദ്ദേഹത്തിൽ നിന്ന് നിങ്ങളെയെല്ലാം അവൻ പടച്ചു. നിങ്ങൾക്ക് സങ്കേതമായി മാതാവിൻ്റെ ഗർഭപാത്രങ്ങളും, നിങ്ങൾക്ക് സൂക്ഷിപ്പുകേന്ദ്രമായി നിങ്ങളുടെ പിതാക്കളുടെ മുതുകുകളും അവൻ സൃഷ്ടിച്ചു. അല്ലാഹുവിൻ്റെ സംസാരം മനസ്സിലാക്കുന്ന ജനങ്ങൾക്ക് വേണ്ടി നാമിതാ നമ്മുടെ ആയത്തുകൾ (ദൃഷ്ടാന്തങ്ങൾ) വിശദീകരിച്ചിരിക്കുന്നു.
Arabic explanations of the Qur’an:
وَهُوَ الَّذِیْۤ اَنْزَلَ مِنَ السَّمَآءِ مَآءً ۚ— فَاَخْرَجْنَا بِهٖ نَبَاتَ كُلِّ شَیْءٍ فَاَخْرَجْنَا مِنْهُ خَضِرًا نُّخْرِجُ مِنْهُ حَبًّا مُّتَرَاكِبًا ۚ— وَمِنَ النَّخْلِ مِنْ طَلْعِهَا قِنْوَانٌ دَانِیَةٌ ۙ— وَّجَنّٰتٍ مِّنْ اَعْنَابٍ وَّالزَّیْتُوْنَ وَالرُّمَّانَ مُشْتَبِهًا وَّغَیْرَ مُتَشَابِهٍ ؕ— اُنْظُرُوْۤا اِلٰی ثَمَرِهٖۤ اِذَاۤ اَثْمَرَ وَیَنْعِهٖ ؕ— اِنَّ فِیْ ذٰلِكُمْ لَاٰیٰتٍ لِّقَوْمٍ یُّؤْمِنُوْنَ ۟
അല്ലാഹുവാകുന്നു ആകാശത്ത് നിന്ന് മഴവെള്ളം ഇറക്കുകയും, അതിലൂടെ എല്ലാതരം സസ്യങ്ങളും മുളപ്പിക്കുകയും ചെയ്തത്. അങ്ങനെ നാം ചെടികളിൽ നിന്ന് ധാന്യങ്ങളും പച്ചപ്പു നിറഞ്ഞ മരങ്ങളും പുറത്തു കൊണ്ടുവന്നിരിക്കുന്നു. അവയിൽ നിന്ന് കതിരുകളിലുള്ളതും അതു പോലെ തിങ്ങിനിറഞ്ഞതുമായ ധാന്യങ്ങൾ നാം പുറത്തു കൊണ്ടുവരുന്നു. ഈത്തപ്പനയുടെ പൂക്കുലകളിൽ നിന്ന് അതിൻ്റെ തണ്ട് പുറത്തേക്ക് വരികയും, ഇരുന്നും നിന്നുമെല്ലാം പറിച്ചെടുക്കാവുന്ന തരത്തിൽ (ഈത്തപ്പഴം) അതായിത്തീരുകയും ചെയ്യുന്നു. മുന്തിരിയുടെ തോട്ടങ്ങളും നാം പുറത്തു കൊണ്ടുവന്നു. ഒലീവും മാതളവും -അവയുടെ ഇലകൾ ഒരു പോലെയും, ഫലങ്ങൾ വ്യത്യസ്ത തരത്തിലുമായി കൊണ്ട്- നാം പുറത്തു കൊണ്ടുവന്നിരിക്കുന്നു. ജനങ്ങളേ! അതിൻ്റെ ഫലങ്ങൾ പൂവിടുന്നതും, അത് അവസാനം പാകമാകുമ്പോഴും നിങ്ങളതിനെ നോക്കൂ! ജനങ്ങളെ! തീർച്ചയായും അല്ലാഹുവിൽ വിശ്വസിക്കുന്നവർക്ക് അവൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളുണ്ട് ഈ പറഞ്ഞതിലെല്ലാം. അവരാകുന്നു (അല്ലാഹുവിൽ വിശ്വസിച്ചവർ) ഈ തെളിവുകളിൽ നിന്നും പ്രമാണങ്ങളിൽ നിന്നുമെല്ലാം പ്രയോജനമെടുക്കുന്നവർ.
Arabic explanations of the Qur’an:
وَجَعَلُوْا لِلّٰهِ شُرَكَآءَ الْجِنَّ وَخَلَقَهُمْ وَخَرَقُوْا لَهٗ بَنِیْنَ وَبَنٰتٍ بِغَیْرِ عِلْمٍ ؕ— سُبْحٰنَهٗ وَتَعٰلٰی عَمَّا یَصِفُوْنَ ۟۠
ബഹുദൈവാരാധകർ ജിന്നുകളെ അല്ലാഹുവിനുള്ള ആരാധനയിൽ അവൻ്റെ പങ്കാളികളാക്കിയിരിക്കുന്നു. അവർ ഉപകാരവും ഉപദ്രവവും ഉടമപ്പെടുത്തുന്നുവെന്നാണ് അക്കൂട്ടർ വിശ്വസിക്കുന്നത്. എന്നാൽ അല്ലാഹുവാകുന്നു ജിന്നുകളെ സൃഷ്ടിച്ചത്; മറ്റാരുമല്ല അവയെ സൃഷ്ടിച്ചത്. അതിനാൽ അല്ലാഹുവാകുന്നു ആരാധിക്കപ്പെടാൻ ഏറ്റവും അർഹതയുള്ളവൻ. അവർ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് കള്ളം പറയുകയും ചെയ്തിരിക്കുന്നു; യഹൂദർ ഉസൈർ അല്ലാഹുവിൻ്റെ പുത്രനാണെന്നും, നസ്വാറാക്കൾ ഈസാ അല്ലാഹുവിൻ്റെ പുത്രനാണെന്നും, മുശ്രിക്കുകൾ മലക്കുകൾ അല്ലാഹുവിൻ്റെ പെൺമക്കളാണെന്നും കള്ളം കെട്ടിച്ചമച്ചിരിക്കുന്നു. അസത്യവാദികൾ അല്ലാഹുവിനെ വിശേഷിപ്പിക്കുന്നതിൽ നിന്ന് അവൻ പരിശുദ്ധനും മഹോന്നതനുമായിരിക്കുന്നു.
Arabic explanations of the Qur’an:
بَدِیْعُ السَّمٰوٰتِ وَالْاَرْضِ ؕ— اَنّٰی یَكُوْنُ لَهٗ وَلَدٌ وَّلَمْ تَكُنْ لَّهٗ صَاحِبَةٌ ؕ— وَخَلَقَ كُلَّ شَیْءٍ ۚ— وَهُوَ بِكُلِّ شَیْءٍ عَلِیْمٌ ۟
അല്ലാഹുവാകുന്നു ആകാശങ്ങളെയും ഭൂമിയെയും മുൻമാതൃകയില്ലാതെ സൃഷ്ടിച്ച, അവയുടെയെല്ലാം സ്രഷ്ടാവ്. അവനെങ്ങനെ ഒരു സന്താനമുണ്ടാകും; അവനൊരു ഇണയില്ലല്ലോ?! സർവ്വതിനെയും സൃഷ്ടിച്ചത് അവനാകുന്നു. എല്ലാ കാര്യവും അവൻ അങ്ങേയറ്റം അറിയുകയും ചെയ്യുന്നു. അവന് യാതൊരു കാര്യവും അവ്യക്തമാവുകയില്ല.
Arabic explanations of the Qur’an:
Benefits of the verses in this page:
• الاستدلال ببرهان الخلق والرزق (تخليق النبات ونموه وتحول شكله وحجمه ونزول المطر) وببرهان الحركة (حركة الأفلاك وانتظام سيرها وانضباطها)؛ وكلاهما ظاهر مشاهَد - على انفراد الله سبحانه وتعالى بالربوبية واستحقاق الألوهية.
• സൃഷ്ടിപ്പും ഉപജീവനവും അറിയിക്കുന്ന തെളിവുകളും (ചെടികളുടെ സൃഷ്ടിപ്പും, അവയുടെ വളർച്ചയും രൂപമാറ്റങ്ങളും വലിപ്പവും മഴ പെയ്യിക്കുന്നതുമെല്ലാമാണ് ഉദ്ദേശം) ചലനത്തിൽ നിന്നുള്ള തെളിവുകളും (ഗ്രഹങ്ങളുടെ ചലനവും അവയുടെ കൃത്യമായ നീക്കവും കെട്ടുറപ്പുമെല്ലാം ഉദ്ദേശം) ഈ ആയത്തുകളിൽ അല്ലാഹു കൊണ്ടുവന്നിരിക്കുന്നു. ഈ രണ്ടു തെളിവുകളും അല്ലാഹുവിൻ്റെ സൃഷ്ടിപ്പിലുള്ള ഏകത്വവും ആരാധിക്കപ്പെടാനുള്ള അർഹതയും ബോധ്യപ്പെടുത്തുന്ന, സർവ്വർക്കും കണ്ടുമനസ്സിലാക്കാവുന്ന ദൃശ്യമായ തെളിവുകളാണ്.

• بيان ضلال وسخف عقول المشركين في عبادتهم للجن.
• ജിന്നുകളെ ആരാധിക്കുന്ന ബഹുദൈവാരാധകരുടെ വഴികേടും, ബുദ്ധിശൂന്യതയും അല്ലാഹു ബോധ്യപ്പെടുത്തിയിരിക്കുന്നു.

 
Translation of the meanings Surah: Al-An‘ām
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close