Check out the new design

Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran. * - Lexique des traductions


Traduction des sens Sourate: Al Baqarah   Verset:
لَیْسَ الْبِرَّ اَنْ تُوَلُّوْا وُجُوْهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلٰكِنَّ الْبِرَّ مَنْ اٰمَنَ بِاللّٰهِ وَالْیَوْمِ الْاٰخِرِ وَالْمَلٰٓىِٕكَةِ وَالْكِتٰبِ وَالنَّبِیّٖنَ ۚ— وَاٰتَی الْمَالَ عَلٰی حُبِّهٖ ذَوِی الْقُرْبٰی وَالْیَتٰمٰی وَالْمَسٰكِیْنَ وَابْنَ السَّبِیْلِ ۙ— وَالسَّآىِٕلِیْنَ وَفِی الرِّقَابِ ۚ— وَاَقَامَ الصَّلٰوةَ وَاٰتَی الزَّكٰوةَ ۚ— وَالْمُوْفُوْنَ بِعَهْدِهِمْ اِذَا عٰهَدُوْا ۚ— وَالصّٰبِرِیْنَ فِی الْبَاْسَآءِ وَالضَّرَّآءِ وَحِیْنَ الْبَاْسِ ؕ— اُولٰٓىِٕكَ الَّذِیْنَ صَدَقُوْا ؕ— وَاُولٰٓىِٕكَ هُمُ الْمُتَّقُوْنَ ۟
കിഴക്കോ പടിഞ്ഞാറോ മറ്റുള്ളതോ ആയ ഭാഗത്തേക്ക് മുഖം തിരിക്കുക, എന്നത് മാത്രം അല്ലാഹുവിങ്കൽ തൃപ്തികരമായ പുണ്യമാവുകയില്ല. എന്നാൽ എല്ലാവിധ നന്മയുമുള്ളത് ഏകആരാധ്യനായ അല്ലാഹുവിൽ വിശ്വസിച്ചവനിലാണ്. അതോടൊപ്പം അന്ത്യദിനത്തിലും, മുഴുവൻ മലക്കുകളിലും, മുഴുവൻ അല്ലാഹുവിൽ നിന്ന് അവതരിച്ച മുഴുവൻ ഗ്രന്ഥങ്ങളിലും, വേർതിരിവ് കാണിക്കാതെ മുഴുവൻ പ്രവാചകന്മാരിലും വിശ്വസിച്ചവരിൽ. കൂടാതെ, സ്വത്തിനോട് പ്രിയമുണ്ടായിട്ടും ബന്ധുക്കൾക്കും, പ്രായപൂർത്തിയാകും മുൻപേ പിതാവിനെ നഷ്ടപെട്ട അനാഥകൾക്കും, അഗതികൾക്കും, യാത്രയിലായതിനാൽ നാടും കുടുംബവുമായുള്ള ബന്ധം മുറിഞ്ഞുപോയ വഴിപോക്കന്നും, ജനങ്ങളോട് ചോദിക്കേണ്ടിവന്ന അത്യാവശ്യക്കാരനും, അടിമകളെയും തടവുകാരെയും മോചിപ്പിക്കാനും സമ്പത്ത് നൽകുകയും ചെയ്യുന്നവരിലാണ് നന്മയുള്ളത്. നമസ്കാരം അല്ലാഹു കൽപിച്ച മുറപ്രകാരം പൂർണമായ രൂപത്തിൽ നിർവ്വഹിക്കുകയും, നിർബന്ധ സകാത്ത് നൽകുകയും, കരാറിൽ ഏർപെട്ടാൽ അത് നിറവേറ്റുകയും ചെയ്യുന്നവരിലാണ് നന്മയുള്ളത്. കൂടാതെ, ദാരിദ്ര്യവും ദുരിതങ്ങളും രോഗവും നേരിടുമ്പോഴും, യുദ്ധം കടുക്കുമ്പോൾ ഒളിച്ചോടാതെയും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു നന്മയുള്ളവർ. ഈ വിശേഷണങ്ങളുള്ളവരാണ് സ്വന്തം വിശ്വാസത്തിലും കർമ്മങ്ങളിലും അല്ലാഹുവിനോട് സത്യസന്ധരായവർ. അവർ തന്നെയാകുന്നു അല്ലാഹുവിൻറെ കൽപ്പനകൾ സൂക്ഷിച്ചും വിരോധങ്ങൾ വെടിഞ്ഞും തഖ്വ പാലിച്ചവർ.
Les exégèses en arabe:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا كُتِبَ عَلَیْكُمُ الْقِصَاصُ فِی الْقَتْلٰی ؕ— اَلْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْاُ بِالْاُ ؕ— فَمَنْ عُفِیَ لَهٗ مِنْ اَخِیْهِ شَیْءٌ فَاتِّبَاعٌ بِالْمَعْرُوْفِ وَاَدَآءٌ اِلَیْهِ بِاِحْسَانٍ ؕ— ذٰلِكَ تَخْفِیْفٌ مِّنْ رَّبِّكُمْ وَرَحْمَةٌ ؕ— فَمَنِ اعْتَدٰی بَعْدَ ذٰلِكَ فَلَهٗ عَذَابٌ اَلِیْمٌ ۟ۚ
അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ റസൂലിനെ പിൻപറ്റുകയും ചെയ്യുന്ന വിശ്വാസികളേ, മനഃപൂർവ്വവും ശത്രുതയോടെയും മറ്റുള്ളവരെ കൊലചെയ്യുന്നവരുടെ കാര്യത്തിൽ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങൾക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. കൊലയാളിക്ക് അവന്റെ കുറ്റകൃത്യത്തിനനുസരിച്ച ശിക്ഷയായിരിക്കണം. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും കൊല്ലപ്പെടേണ്ടതാണ്. ഇനി കൊല്ലപ്പെട്ടവൻ മരണത്തിനുമുമ്പ് ഇളവ് നൽകുകയോ, മരണപ്പെട്ടവൻറെ രക്ഷാകർത്താക്കൾ ദിയ (നഷ്ടപരിഹാരം) - മാപ്പുനൽകുന്നതിന് വേണ്ടി കൊലയാളി നൽകുന്ന ധനം - സ്വീകരിച്ച് ഇളവ് നൽകുകയോ ചെയ്താൽ, മാപ്പുനൽകിയവർ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിൽ മര്യാദ പാലിക്കണം; എടുത്തുപറഞ്ഞും ഉപദ്രവിച്ചുമാവരുത്. കൊന്നവൻ നഷ്ടപരിഹാരം കാലതാമസം വരുത്തിയും താമസിപ്പിച്ചും പിന്തിപ്പിക്കാതെ നല്ല നിലയിൽ കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നഷ്ടപരിഹാരം സ്വീകരിക്കാനും മാപ്പുനൽകാനുമുള്ള അവസരം നിശ്ചയിച്ചു എന്നത് നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള ഒരു വിട്ടുവീഴ്ചയും ഈ സമുദായത്തോടുള്ള അവന്റെ കാരുണ്യവുമാകുന്നു. ഇനി മാപ്പുനൽകി നഷ്ടപരിഹാരം സ്വീകരിച്ച ശേഷവും ആരെങ്കിലും കൊലയാളിയോട് അതിക്രമം പ്രവർത്തിക്കുകയാണെങ്കിൽ അവന് അല്ലാഹുവിൽ നിന്ന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
Les exégèses en arabe:
وَلَكُمْ فِی الْقِصَاصِ حَیٰوةٌ یّٰۤاُولِی الْاَلْبَابِ لَعَلَّكُمْ تَتَّقُوْنَ ۟
പ്രതിക്രിയ നടപ്പാക്കൽ അല്ലാഹു നിയമമാക്കിയതിലാണ് നിങ്ങളുടെ ജീവിതത്തിൻറെ നിലനിൽപ്. അത് നിങ്ങളുടെ രക്തം സംരക്ഷിക്കുകയും അതിക്രമം തടയുകയും ചെയ്യുന്നു. അല്ലാഹുവിൻറെ നിയമങ്ങൾ സൂക്ഷിച്ചും കൽപ്പനകളനുസരിച്ച് പ്രവർത്തിച്ചും അവനെ സൂക്ഷിക്കുന്ന ബുദ്ധിമാന്മാർക്കാണ് അത് മനസ്സിലാക്കാൻ സാധിക്കുക.
Les exégèses en arabe:
كُتِبَ عَلَیْكُمْ اِذَا حَضَرَ اَحَدَكُمُ الْمَوْتُ اِنْ تَرَكَ خَیْرَا ۖۚ— ١لْوَصِیَّةُ لِلْوَالِدَیْنِ وَالْاَقْرَبِیْنَ بِالْمَعْرُوْفِ ۚ— حَقًّا عَلَی الْمُتَّقِیْنَ ۟ؕ
നിങ്ങളിലാർക്കെങ്കിലും മരണത്തിൻറെ അടയാളങ്ങളും കാരണങ്ങളും ആസന്നമാവുകയാണെങ്കിൽ, അയാൾ ഒരുപാട് ധനം വിട്ടുപോകുന്നുണ്ടെങ്കിൽ മാതാപിതാക്കൾക്കും, അടുത്ത ബന്ധുക്കൾക്കും വേണ്ടി മതം നിശ്ചയിച്ച പരിധിയായ മൂന്നിലൊന്നിൽ കൂടാതെ വസ്വിയ്യത്ത് ചെയ്യുവാൻ നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലർത്തുന്നവർക്ക് ശക്തമായ ഒരു കടമയത്രെ അത്. ഈ വിധി അനന്തരാവകാശ നിയമങ്ങൾ വിവരിക്കുന്ന ആയത്തുകൾ അവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് അവതരിപ്പിക്കപ്പെട്ടതാണ്. അനന്തരാവകാശ നിയമങ്ങൾ അവതരിപ്പിക്കപ്പെട്ട ശേഷം മയ്യിത്തിന്റെ സ്വത്ത് അനന്തരമെടുക്കുന്നവർ ആരൊക്കെയെന്നും ഓരോരുത്തരുടെയും ഓഹരി എത്ര എന്നും വിശദമാക്കപ്പെട്ടിട്ടുണ്ട്.
Les exégèses en arabe:
فَمَنْ بَدَّلَهٗ بَعْدَ مَا سَمِعَهٗ فَاِنَّمَاۤ اِثْمُهٗ عَلَی الَّذِیْنَ یُبَدِّلُوْنَهٗ ؕ— اِنَّ اللّٰهَ سَمِیْعٌ عَلِیْمٌ ۟ؕ
വസ്വിയ്യത്ത് അറിഞ്ഞതിനു ശേഷം ആരെങ്കിലും അത് കുറച്ചോ കൂടുതലാക്കിയോ കൊടുക്കാതെ മുടക്കിയോ മാറ്റിമറിക്കുകയാണെങ്കിൽ അതിൻറെ കുറ്റം മാറ്റിമറിക്കുന്നവർക്ക് മാത്രമാകുന്നു; വസിയ്യത്ത് ചെയ്തവർക്കല്ല. തീർച്ചയായും അല്ലാഹു തൻറെ അടിമകളുടെ വാക്കുകൾ കേൾക്കുന്നവനും പ്രവർത്തനങ്ങൾ അറിയുന്നവനുമാകുന്നു. അവരുടെ അവസ്ഥകളിൽ നിന്ന് ഒന്നും അവന് വിട്ടുപോവുകയില്ല.
Les exégèses en arabe:
Parmi les bénéfices ( méditations ) des versets de cette page:
• البِرُّ الذي يحبه الله يكون بتحقيق الإيمان والعمل الصالح، وأما التمسك بالمظاهر فقط فلا يكفي عنده تعالى.
• അല്ലാഹു ഇഷ്ടപ്പെടുന്ന പുണ്യമെന്നാൽ ശരിയായ വിശ്വാസവും സൽക്കർമ്മങ്ങളുമാണ്. ബാഹ്യമായ കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുകയെന്നത് അല്ലാഹുവിങ്കൽ മതിയാവുകയില്ല.

• من أعظم ما يحفظ الأنفس، ويمنع من التعدي والظلم؛ تطبيق مبدأ القصاص الذي شرعه الله في النفس وما دونها.
• മനുഷ്യരുടെ സംരക്ഷണത്തിനും, അതിക്രമങ്ങളും അന്യായവും തടയുന്നതിനുമുള്ള ഏറ്റവും വലിയ മാർഗങ്ങളിലൊന്ന് അല്ലാഹു നിശ്ചയിച്ച ശിക്ഷാമുറകൾ കൊലപാതകങ്ങൾക്കും അതിനു താഴെയുള്ള എല്ലാ കുറ്റകൃത്യങ്ങൾക്കും നടപ്പിലാക്കുക എന്നതാണ്.

• عِظَمُ شأن الوصية، ولا سيما لمن كان عنده شيء يُوصي به، وإثمُ من غيَّر في وصية الميت وبدَّل ما فيها.
• വസിയ്യത്തിൻറെ പ്രാധാന്യം; പ്രത്യേകിച്ച് വസിയ്യത്ത് ചെയ്യാൻ വല്ലതും കൈവശമുള്ളവർ. മയ്യിത്തിൻറെ വസിയ്യത്തിൽ മാറ്റം വരുത്തുന്നതിനുള്ള പാപം.

 
Traduction des sens Sourate: Al Baqarah
Lexique des sourates Numéro de la page
 
Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran. - Lexique des traductions

Émanant du Centre d'Exégèse pour les Études Coraniques.

Fermeture