Check out the new design

Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran. * - Lexique des traductions


Traduction des sens Sourate: Al Baqarah   Verset:
فِی الدُّنْیَا وَالْاٰخِرَةِ ؕ— وَیَسْـَٔلُوْنَكَ عَنِ الْیَتٰمٰی ؕ— قُلْ اِصْلَاحٌ لَّهُمْ خَیْرٌ ؕ— وَاِنْ تُخَالِطُوْهُمْ فَاِخْوَانُكُمْ ؕ— وَاللّٰهُ یَعْلَمُ الْمُفْسِدَ مِنَ الْمُصْلِحِ ؕ— وَلَوْ شَآءَ اللّٰهُ لَاَعْنَتَكُمْ ؕ— اِنَّ اللّٰهَ عَزِیْزٌ حَكِیْمٌ ۟
ഐഹിക പാരത്രിക ലോകത്ത് നിങ്ങൾക്ക് ഉപകാരപ്രദമായവയെ സംബന്ധിച്ച് നിങ്ങൾ ചിന്തിക്കുന്നതിനാണ് അത് നിയമമാക്കിയത്. അനാഥകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനെപ്പറ്റിയും താങ്കളുടെ അനുയായികൾ താങ്കളോട് ചോദിക്കുന്നു: എങ്ങിനെയാണ് അവരുമായി ബന്ധപ്പെട്ട ഇടപാടുകൾ കൈകാര്യം ചെയ്യേണ്ടതെന്ന്? ചെലവിനും ഭക്ഷണത്തിനും താമസത്തിനുമുള്ള അവരുടെ ധനം തങ്ങളുടേതുമായി കൂട്ടിക്കലർത്താൻ പാടുണ്ടോ ? പറയുക: അവരുടെ ധനത്തിന് നന്മ ഉദ്ദേശിച്ചും പകരം വാങ്ങാതെയും കൂട്ടിക്കലർത്താതെയും ക്രയവിക്രയം ചെയ്യലാണ് അല്ലാഹുവിൻറെ അടുക്കൽ കൂടുതൽ പ്രതിഫലാർഹവും നിങ്ങൾക്ക് ഉത്തമവും. അവരുടെ സമ്പത്ത് സംരക്ഷിക്കപ്പെടാനും ഉത്തമം അതത്രെ. താമസം ചിലവ് തുടങ്ങിയവക്കുള്ളതിൽ അവരുടെ ധനം നിങ്ങളുടെ സമ്പത്തുമായി കൂട്ടിക്കലർത്തുന്നതിൽ തെറ്റില്ല. അവർ നിങ്ങളുടെ സഹോദരങ്ങളാണല്ലോ ? സഹോദരങ്ങൾ പരസ്പരം സഹായിക്കുന്നവരും പരസ്പരം കാര്യങ്ങൾ നോക്കിനടത്തുന്നവരുമാണ്. അനാഥകളുടെ സമ്പത്ത് കൂട്ടിക്കലർത്തി നാശമുണ്ടാക്കുന്നവനെയും നന്മവരുത്തുന്നവനെയും അല്ലാഹു വേർതിരിച്ചറിയുന്നതാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ യതീമുകളുടെ കാര്യത്തിൽ അവൻ നിങ്ങൾക്ക് ക്ലേശമുണ്ടാക്കുമായിരുന്നു. എന്നാൽ അവരുമായുള്ള ഇടപാട് അവൻ നിങ്ങൾക്ക് എളുപ്പമാക്കിത്തരികയാണ് ചെയ്തത്. തീർച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. അല്ലാഹുവിൻറെ മതം എളുപ്പത്തിൻറെ മതമാകുന്നു. ഒരാൾക്കും അതിജയിക്കാൻ കഴിയാത്ത പ്രതാപശാലിയും, സൃഷ്ടിപ്പിലും നിയന്ത്രണത്തിലും നിയമനിർമാണത്തിലും യുക്തിജ്ഞാനിയുമാകുന്നു അല്ലാഹു.
Les exégèses en arabe:
وَلَا تَنْكِحُوا الْمُشْرِكٰتِ حَتّٰی یُؤْمِنَّ ؕ— وَلَاَمَةٌ مُّؤْمِنَةٌ خَیْرٌ مِّنْ مُّشْرِكَةٍ وَّلَوْ اَعْجَبَتْكُمْ ۚ— وَلَا تُنْكِحُوا الْمُشْرِكِیْنَ حَتّٰی یُؤْمِنُوْا ؕ— وَلَعَبْدٌ مُّؤْمِنٌ خَیْرٌ مِّنْ مُّشْرِكٍ وَّلَوْ اَعْجَبَكُمْ ؕ— اُولٰٓىِٕكَ یَدْعُوْنَ اِلَی النَّارِ ۖۚ— وَاللّٰهُ یَدْعُوْۤا اِلَی الْجَنَّةِ وَالْمَغْفِرَةِ بِاِذْنِهٖ ۚ— وَیُبَیِّنُ اٰیٰتِهٖ لِلنَّاسِ لَعَلَّهُمْ یَتَذَكَّرُوْنَ ۟۠
മുഅ്മിനുകളേ, മുശ്രിക്കുകളായ (ബഹുദൈവവിശ്വാസികൾ) സ്ത്രീകൾ അല്ലാഹുവിൽ വിശ്വസിക്കുകയും ഇസ്ലാമിൽ പ്രവേശിക്കുകയും ചെയ്യുന്നത് വരെ നിങ്ങളവരെ വിവാഹം കഴിക്കരുത്. അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്ന ഒരു അടിമസ്ത്രീയാണ് ബിംബങ്ങളെ ആരാധിക്കുന്ന സ്വതന്ത്രയായ സ്ത്രീയേക്കാൾ നല്ലത്. അവളുടെ സൗന്ദര്യവും സമ്പത്തും നിങ്ങൾക്ക് കൗതുകം ജനിപ്പിച്ചാലും ശരി. മുശ്രിക്കുകളായ പുരുഷന്മാർക്ക് മുസ്ലിം സ്ത്രീകളെ നിങ്ങൾ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്. അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന ഒരു അടിമയാണ് മുശ്രിക്കായ സ്വതന്ത്രനെക്കാൾ നല്ലത്. അവൻ നിങ്ങൾക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ശിർക്കിന്റെ ആളുകളായ ആ പുരുഷന്മാരും സ്ത്രീകളും അവരുടെ വാക്കുകൊണ്ടും പ്രവർത്തനം കൊണ്ടും നരകത്തിലകപ്പെടുന്നതിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവൻറെ ഹിതമനുസരിച്ചുകൊണ്ടും അവന്റെ ഔദാര്യത്താലും സ്വർഗത്തിലേക്കും, പാപമോചനത്തിലേക്കും എത്തുന്ന സൽക്കർമ്മങ്ങളിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹു തൻറെ ആയത്തുകൾ മനുഷ്യർക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു. അവ ചൂണ്ടികാട്ടുന്ന കാര്യങ്ങൾ അവർ ശ്രദ്ധിച്ച് മനസ്സിലാക്കുവാനും അതനുസരിച്ചു പ്രവർത്തിക്കാനും വേണ്ടി.
Les exégèses en arabe:
وَیَسْـَٔلُوْنَكَ عَنِ الْمَحِیْضِ ؕ— قُلْ هُوَ اَذًی ۙ— فَاعْتَزِلُوا النِّسَآءَ فِی الْمَحِیْضِ ۙ— وَلَا تَقْرَبُوْهُنَّ حَتّٰی یَطْهُرْنَ ۚ— فَاِذَا تَطَهَّرْنَ فَاْتُوْهُنَّ مِنْ حَیْثُ اَمَرَكُمُ اللّٰهُ ؕ— اِنَّ اللّٰهَ یُحِبُّ التَّوَّابِیْنَ وَیُحِبُّ الْمُتَطَهِّرِیْنَ ۟
നബിയേ, താങ്കളുടെ അനുയായികൾ ആർത്തവത്തെപ്പറ്റി താങ്കളോട് ചോദിക്കുന്നു. (പ്രത്യേക സമയങ്ങളിൽ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിന്ന് പുറപ്പെടുന്ന പ്രകൃതി പരമായ രക്തമാണത്) പറയുക; സ്ത്രീക്കും പുരുഷനും ആർത്തവം ഒരു പ്രയാസമാകുന്നു. അതിനാൽ ആർത്തവഘട്ടത്തിൽ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് നിങ്ങൾ അകന്നു നിൽക്കേണ്ടതാണ്. രക്തം നിലക്കുകയും അവർ കുളിച്ചു ശുദ്ധിയാവുകയും ചെയ്യുന്നത് വരെ അതിനുവേണ്ടി അവരെ സമീപിക്കുവാൻ പാടില്ല. എന്നാൽ രക്തം നിലക്കുകയും അവർ ശുചീകരിക്കുകയും ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്കനുവദിക്കപ്പെട്ട വിധത്തിൽ നിങ്ങൾ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുകൊള്ളുക. അഥവാ ശുദ്ധയിലുള്ള അവരുടെ യോനിയിലൂടെ ബന്ധപ്പെടുക. തീർച്ചയായും അല്ലാഹു പാപങ്ങളിൽ നിന്ന് ധാരാളമായി പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. മാലിന്യങ്ങളിൽ നിന്ന് നന്നായി ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.
Les exégèses en arabe:
نِسَآؤُكُمْ حَرْثٌ لَّكُمْ ۪— فَاْتُوْا حَرْثَكُمْ اَنّٰی شِئْتُمْ ؗ— وَقَدِّمُوْا لِاَنْفُسِكُمْ ؕ— وَاتَّقُوا اللّٰهَ وَاعْلَمُوْۤا اَنَّكُمْ مُّلٰقُوْهُ ؕ— وَبَشِّرِ الْمُؤْمِنِیْنَ ۟
നിങ്ങളുടെ ഭാര്യമാർ നിങ്ങൾക്ക് സന്താനങ്ങളെ പ്രസവിക്കുന്ന കൃഷിയിടമാകുന്നു. ഫലം ഉൽപ്പാദിപ്പിക്കുന്ന ഭൂമി പോലെ. അതിനാൽ നിങ്ങൾ ഇച്ഛിക്കുന്ന ഭാഗത്ത് കൂടെയും ഉദ്ദേശിക്കുന്ന രൂപത്തിലും നിങ്ങളുടെ കൃഷിയിടത്തിൽ ചെല്ലാവുന്നതാണ്. അഥവാ, യോനിയിലൂടെ നിങ്ങൾക്കിഷ്ടമുള്ള വശത്തുകൂടെ ബന്ധപ്പെടാം. നന്മകൾ പ്രവർത്തിച്ചുകൊണ്ട് നിങ്ങൾക്കു വേണ്ടത് നിങ്ങൾ മുൻകൂട്ടി ചെയ്തു വെക്കേണ്ടതുമാണ്. അല്ലാഹുവിലേക്കടുക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഭാര്യമാരെ സമീപിക്കലും നല്ല മക്കളെ ആഗ്രഹിക്കലും അത്തരം നന്മകളിൽ പെട്ടതത്രെ. നിങ്ങൾ അല്ലാഹുവിൻറെ കൽപനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും അവനെ സൂക്ഷിക്കുക. സ്ത്രീകളുടെ കാര്യത്തിൽ അല്ലാഹു പഠിപ്പിച്ച നിയമങ്ങൾ അതിൽപെട്ടതാണ്. അല്ലാഹുവിനെ നിങ്ങൾ ഖിയാമത്ത് നാളിൽ കണ്ടുമുട്ടേണ്ടതുണ്ടെന്നും അവൻറെ മുമ്പിൽ നിൽക്കേണ്ടവരാണെന്നും അറിഞ്ഞിരിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യും. നബിയേ, മുഅ്മിനുകൾക്ക് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ ലഭിക്കാനിരിക്കുന്ന നിത്യാനുഗ്രഹങ്ങളെപ്പറ്റിയും അവന്റെ തിരു മുഖദർശനത്തെ പറ്റിയും സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക.
Les exégèses en arabe:
وَلَا تَجْعَلُوا اللّٰهَ عُرْضَةً لِّاَیْمَانِكُمْ اَنْ تَبَرُّوْا وَتَتَّقُوْا وَتُصْلِحُوْا بَیْنَ النَّاسِ ؕ— وَاللّٰهُ سَمِیْعٌ عَلِیْمٌ ۟
അല്ലാഹുവിൻറെ പേരിൽ നിങ്ങൾ ചെയ്ത ശപഥം നന്മയും ധർമ്മവും ചെയ്യുന്നതിനോ ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കുന്നതിനോ നിങ്ങൾ ഒരു തടസ്സമാക്കി വെക്കരുത്. മറിച്ചു പുണ്യകരമായത് ഉപേക്ഷിക്കാൻ നിങ്ങൾ ശപഥം ചെയ്താൽ നിങ്ങൾ നന്മ ചെയ്യുകയും ശപഥം ചെയ്തതിനു പ്രായശ്ചിത്തം ചെയ്യുകയും ചെയ്യുക. അല്ലാഹു നിങ്ങളുടെ വാക്കുകൾ കേൾക്കുന്നവനും പ്രവർത്തനങ്ങൾ അറിയുന്നവനുമാകുന്നു. അതിനവൻ പ്രതിഫലം നൽകുകയും ചെയ്യും.
Les exégèses en arabe:
Parmi les bénéfices ( méditations ) des versets de cette page:
• تحريم النكاح بين المسلمين والمشركين، وذلك لبُعد ما بين الشرك والإيمان.
• മുസ്ലിംകളും മുശ്രിക്കുകളും പരസ്പരം വിവാഹം ചെയ്യൽ നിഷിദ്ധമാണ്. ഈമാനും ശിർക്കും തമ്മിൽ അത്ര മാത്രം അകൽച്ചയുണ്ട് എന്നതുകൊണ്ടാണത്.

• دلت الآية على اشتراط الولي عند عقد النكاح؛ لأن الله تعالى خاطب الأولياء لمّا نهى عن تزويج المشركين.
• വിവാഹത്തിന് സ്ത്രീകൾക്ക് പുരുഷരക്ഷാധികാരി നിർബന്ധമാണ് എന്ന് ആയത്ത് അറിയിക്കുന്നു. കാരണം സ്ത്രീകളെ മുശ്രിക്കുകൾക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കരുത് എന്ന് അല്ലാഹു അഭിസംബോധന ചെയ്തു പറഞ്ഞത് അവരുടെ രക്ഷാകർത്താക്കളായ പുരുഷന്മാരോടാണ്.

• حث الشريعة على الطهارة الحسية من النجاسات والأقذار، والطهارة المعنوية من الشرك والمعاصي.
• മാലിന്യങ്ങളിൽ നിന്നും മ്ലേച്ഛതകളിൽ നിന്നും ശുദ്ധിയാവുന്ന ബാഹ്യ ശുദ്ധിക്കും, പാപം, ബഹുദൈവ വിശ്വാസം എന്നിവയിൽ നിന്നുള്ള ആന്തരിക ശുദ്ധീകരണത്തിനും ഇസ്ലാം പ്രേരണ നൽകുന്നു.

• ترغيب المؤمن في أن يكون نظره في أعماله - حتى ما يتعلق بالملذات - إلى الدار الآخرة، فيقدم لنفسه ما ينفعه فيها.
• സുഖം അനുഭവിക്കുന്നതിനു വേണ്ടിയുള്ളതായാൽപോലും പ്രവർത്തനങ്ങളോടുള്ള മുഅ്മിനിന്റെ വീക്ഷണം പരലോകവുമായി ബന്ധപ്പെട്ടു കൊണ്ടാവാൻ പ്രേരിപ്പിക്കുന്നു. അതിൽ പോലും അവിടെ ഉപകാരപ്രദമായത് അവൻ പ്രവർത്തിക്കണം.

 
Traduction des sens Sourate: Al Baqarah
Lexique des sourates Numéro de la page
 
Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran. - Lexique des traductions

Émanant du Centre d'Exégèse pour les Études Coraniques.

Fermeture