Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: അഅ്റാഫ്   ആയത്ത്:
وَالْبَلَدُ الطَّیِّبُ یَخْرُجُ نَبَاتُهٗ بِاِذْنِ رَبِّهٖ ۚ— وَالَّذِیْ خَبُثَ لَا یَخْرُجُ اِلَّا نَكِدًا ؕ— كَذٰلِكَ نُصَرِّفُ الْاٰیٰتِ لِقَوْمٍ یَّشْكُرُوْنَ ۟۠
നല്ല ഭൂമി അതിൻ്റെ സസ്യങ്ങളെ നല്ല രൂപത്തിൽ പൂർണ്ണമായി മുളപ്പിക്കും; അല്ലാഹുവിൻ്റെ അനുമതിയോടെ. ഇതു പോലെയാണ് (അല്ലാഹുവിൽ) വിശ്വസിച്ച വ്യക്തിയും. അവൻ ഉപദേശം കേൾക്കുകയും, അത് പ്രയോജനപ്പെടുത്തുകയും, അങ്ങനെ അതിലൂടെ സൽകർമ്മങ്ങൾ മുളപൊട്ടുകയും ചെയ്യും. ചെളി നിറഞ്ഞ ഉപ്പുരസമുള്ള ഭൂമിയാകട്ടെ; അതിലെ ചെടികൾ ഉപകാരമില്ലാത്ത രൂപത്തിൽ പ്രയാസകരമായല്ലാതെ മുളക്കുകയില്ല. ഇതു പോലെയാണ് (അല്ലാഹുവിനെ) നിഷേധിച്ചവൻ; അവൻ ഉപദേശങ്ങളിൽ നിന്ന് പ്രയോജനം ഉൾക്കൊള്ളുകയില്ല. അവനിൽ സൽകർമ്മങ്ങൾ മുളപൊട്ടുകയില്ല. ഈ രൂപത്തിൽ സത്യം സ്ഥാപിക്കുന്നതിനായി വൈവിധ്യമാർന്ന നിലക്ക് നാം തെളിവുകളും പ്രമാണങ്ങളും വ്യത്യസ്തമായി നൽകുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുകയും, അതിനെ നിഷേധിക്കാതിരിക്കുകയും, അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുന്ന ജനങ്ങൾക്ക് വേണ്ടിയാകുന്നു അത്.
അറബി ഖുർആൻ വിവരണങ്ങൾ:
لَقَدْ اَرْسَلْنَا نُوْحًا اِلٰی قَوْمِهٖ فَقَالَ یٰقَوْمِ اعْبُدُوا اللّٰهَ مَا لَكُمْ مِّنْ اِلٰهٍ غَیْرُهٗ ؕ— اِنِّیْۤ اَخَافُ عَلَیْكُمْ عَذَابَ یَوْمٍ عَظِیْمٍ ۟
തീർച്ചയായും നൂഹിനെ അദ്ദേഹത്തിൻ്റെ ജനതയിലേക്കുള്ള ദൂതനായി നാം നിയോഗിച്ചു. അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും, അവന് പുറമെയുള്ളവർക്കുള്ള ആരാധന ഉപേക്ഷിക്കാനും അവരോട് അദ്ദേഹം കൽപ്പിച്ചു. നൂഹ് അവരോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക! അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരു ആരാധ്യനും നിങ്ങൾക്കില്ല. എൻ്റെ ജനങ്ങളേ! നിങ്ങൾ ഈ നിഷേധത്തിൽ തുടർന്നു പോയാൽ തീർച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ ബാധിക്കുമെന്ന് ഞാൻ ഭയക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ الْمَلَاُ مِنْ قَوْمِهٖۤ اِنَّا لَنَرٰىكَ فِیْ ضَلٰلٍ مُّبِیْنٍ ۟
അദ്ദേഹത്തിൻ്റെ ജനതയിലെ നേതാക്കന്മാരും പ്രമാണിമാരുമായവർ പറഞ്ഞു: നൂഹ്! തീർച്ചയായും സത്യത്തിൽ നിന്ന് വ്യക്തമായി അകന്നു പോയിട്ടുള്ളവനായാണ് നിന്നെ ഞങ്ങൾ മനസ്സിലാക്കുന്നത്.
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ یٰقَوْمِ لَیْسَ بِیْ ضَلٰلَةٌ وَّلٰكِنِّیْ رَسُوْلٌ مِّنْ رَّبِّ الْعٰلَمِیْنَ ۟
നൂഹ് തൻ്റെ ജനതയിലെ നേതാക്കന്മാരോട് പറഞ്ഞു: നിങ്ങൾ ആരോപിക്കുന്നത് പോലെ ഞാൻ വഴിപിഴച്ച ഒരാളല്ലേയല്ല. എൻ്റെ രക്ഷിതാവിൽ നിന്നുള്ള സന്മാർഗത്തിൽ നിലകൊള്ളുന്ന ഒരാൾ മാത്രമാകുന്നു ഞാൻ. എൻ്റെയും നിങ്ങളുടെയും സർവ്വ ലോകങ്ങളുടെയും രക്ഷിതാവിൽ നിന്നുള്ള, നിങ്ങളിലേക്കുള്ള ദൂതനാകുന്നു ഞാൻ.
അറബി ഖുർആൻ വിവരണങ്ങൾ:
اُبَلِّغُكُمْ رِسٰلٰتِ رَبِّیْ وَاَنْصَحُ لَكُمْ وَاَعْلَمُ مِنَ اللّٰهِ مَا لَا تَعْلَمُوْنَ ۟
അല്ലാഹു എന്തൊരു കാര്യം എനിക്ക് സന്ദേശമായി അറിയിച്ചു തന്നു കൊണ്ട് നിങ്ങളിലേക്ക് എന്നെ അയച്ചുവോ; അത് നിങ്ങൾക്ക് എത്തിച്ചു നൽകുകയാണ് ഞാൻ ചെയ്യുന്നത്. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുവാനും അതുവഴി പ്രതിഫലം നേടുവാനും പ്രേരിപ്പിച്ചുകൊണ്ട് ഞാൻ നിങ്ങൾക്ക് നന്മ ഉദ്ദേശിക്കുന്നു. അല്ലാഹുവിൻ്റെ വിലക്കുകൾ പ്രവർത്തിക്കുന്നതിൽ നിന്നും അതിൻ്റെ ശിക്ഷയിൽ നിന്നും നിങ്ങളെ ഭയപ്പെടുത്തുകയും ചെയ്യുന്നതിലൂടെയും ഞാൻ നിങ്ങൾക്ക് നന്മ ഉദ്ദേശിക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലാഹു അവൻ്റെ സന്ദേശത്തിലൂടെ എനിക്ക് അറിയിച്ചു തന്നതിനാൽ നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ പലതും ഞാൻ അറിയുകയും ചെയ്യുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
اَوَعَجِبْتُمْ اَنْ جَآءَكُمْ ذِكْرٌ مِّنْ رَّبِّكُمْ عَلٰی رَجُلٍ مِّنْكُمْ لِیُنْذِرَكُمْ وَلِتَتَّقُوْا وَلَعَلَّكُمْ تُرْحَمُوْنَ ۟
നിങ്ങൾക്ക് പരിചയമുള്ള ഒരു വ്യക്തിയുടെ നാവിലൂടെ നിങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള ഉപദേശവും സന്ദേശവും നിങ്ങൾക്ക് വന്നുചേർന്നു എന്നതാണോ നിങ്ങളിൽ അത്ഭുതവും ആശ്ചര്യവും ഉയർത്തിയിരിക്കുന്നത്?! അദ്ദേഹമാകട്ടെ നിങ്ങൾക്കിടയിൽ വളർന്നു വന്ന, ഒരിക്കലെങ്കിലും കളവ് പറയുകയോ വഴികേട് പ്രവർത്തിക്കുകയോ ചെയ്യാത്ത,മറ്റേതെങ്കിലും വർഗത്തിൽ പെട്ടതല്ലാത്ത വ്യക്തിയുമാകുന്നു. നിങ്ങൾ നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്താൽ അല്ലാഹുവിൻ്റെ ശിക്ഷ നിങ്ങൾക്ക് ബാധിക്കുമെന്ന് താക്കീത് നൽകുന്നതിനത്രെ അദ്ദേഹം നിങ്ങളിലേക്ക് വന്നിരിക്കുന്നത്. അങ്ങനെ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുന്നതിനുമത്രെ അത്. ആ നബിയിൽ നിങ്ങൾ വിശ്വസിച്ചാൽ നിങ്ങൾക്ക് മേൽ (അല്ലാഹുവിൻ്റെ) കാരുണ്യം ചൊരിയപ്പെടുന്നതിനത്രെ ഇതെല്ലാം.
അറബി ഖുർആൻ വിവരണങ്ങൾ:
فَكَذَّبُوْهُ فَاَنْجَیْنٰهُ وَالَّذِیْنَ مَعَهٗ فِی الْفُلْكِ وَاَغْرَقْنَا الَّذِیْنَ كَذَّبُوْا بِاٰیٰتِنَا ؕ— اِنَّهُمْ كَانُوْا قَوْمًا عَمِیْنَ ۟۠
അപ്പോൾ അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തെ നിഷേധിച്ചു തള്ളി. അവർ അദ്ദേഹത്തിൽ വിശ്വസിച്ചില്ല. മറിച്ച് തങ്ങളുടെ നിഷേധത്തിൽ അവർ ഉറച്ചു നിലകൊള്ളുകയാണ് ചെയ്തത്. അങ്ങനെ അല്ലാഹു അവരെ നശിപ്പിക്കുന്നതിനായി നൂഹ് അവർക്കെതിരെ പ്രാർത്ഥിച്ചു. അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുങ്ങിനശിക്കാതെ, കപ്പലിൽ നാം രക്ഷപ്പെടുത്തി. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, അതിൽ തന്നെ ഉറച്ചു നിലകൊള്ളുകയും ചെയ്തവരെ, അവർക്ക് മേൽ ശിക്ഷയായി പെയ്ത പേമാരിയിലൂടെ നാം പ്രളയത്തിൽ മുക്കി നശിപ്പിച്ചു. തീർച്ചയായും അവരുടെ ഹൃദയങ്ങൾ സത്യത്തോട് അന്ധത പുലർത്തുന്നതായിരുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَاِلٰی عَادٍ اَخَاهُمْ هُوْدًا ؕ— قَالَ یٰقَوْمِ اعْبُدُوا اللّٰهَ مَا لَكُمْ مِّنْ اِلٰهٍ غَیْرُهٗ ؕ— اَفَلَا تَتَّقُوْنَ ۟
ആദ് ഗോത്രത്തിലേക്ക് നാം അവരിൽ നിന്ന് തന്നെയുള്ള ഹൂദിനെ നമ്മുടെ ദൂതനായി നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക! അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരു ആരാധ്യനും നിങ്ങൾക്കില്ല. അതിനാൽ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതിനായി അവൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുന്നില്ലേ?!
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ الْمَلَاُ الَّذِیْنَ كَفَرُوْا مِنْ قَوْمِهٖۤ اِنَّا لَنَرٰىكَ فِیْ سَفَاهَةٍ وَّاِنَّا لَنَظُنُّكَ مِنَ الْكٰذِبِیْنَ ۟
അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതനെ കളവാക്കുകയും ചെയ്ത, അദ്ദേഹത്തിൻ്റെ ജനതയിലെ നേതാക്കളും പ്രമാണിമാരുമായവർ പറഞ്ഞു: ഹൂദ്! അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും, വിഗ്രഹങ്ങളെ ആരാധിക്കുന്നത് ഉപേക്ഷിക്കണമെന്നും ഞങ്ങളോട് കൽപ്പിക്കുന്ന നിനക്ക് ബുദ്ധിയില്ലെന്നും, നീയൊരു വിഡ്ഢിയാണെന്നും ഞങ്ങൾക്കറിയാം. അല്ലാഹുവിൻ്റെ ദൂതനാണെന്ന നിൻ്റെ ഈ അവകാശവാദം ഒരു കള്ളത്തരം മാത്രമാണെന്ന് ഞങ്ങൾക്ക് ഉറച്ച ബോധ്യമുണ്ട്.
അറബി ഖുർആൻ വിവരണങ്ങൾ:
قَالَ یٰقَوْمِ لَیْسَ بِیْ سَفَاهَةٌ وَّلٰكِنِّیْ رَسُوْلٌ مِّنْ رَّبِّ الْعٰلَمِیْنَ ۟
തൻ്റെ ജനതയോട് മറുപടിയായി ഹൂദ് പറഞ്ഞു: എനിക്ക് ബുദ്ധികുറവോ വിഡ്ഢിത്തരമോ ഇല്ല. മറിച്ച് ലോകങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള ഒരു ദൂതൻ തന്നെയാകുന്നു ഞാൻ.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الأرض الطيبة مثال للقلوب الطيبة حين ينزل عليها الوحي الذي هو مادة الحياة، وكما أن الغيث مادة الحياة، فإن القلوب الطيبة حين يجيئها الوحي، تقبله وتعلمه وتنبت بحسب طيب أصلها، وحسن عنصرها، والعكس.
• നല്ല ഹൃദയത്തിൻ്റെ ഉപമയാണ് നല്ല മണ്ണുള്ള ഭൂമി. ഭൂമിയിലെ ജീവിതത്തിൻ്റെ അടിസ്ഥാനമാണ് മഴയെന്ന പോലെ, ആത്മീയ ജീവിതത്തിൻ്റെ അടിത്തറയാണ് അല്ലാഹുവിൽ നിന്നുള്ള സന്ദേശം. നല്ല ഹൃദയത്തിൽ അത് പെയ്തിറങ്ങിയാൽ ആ മഴയെ അത് സ്വീകരിക്കുകയും, തിരിച്ചറിയുകയും, അതിൻ്റെ നന്മയുടെ തോതനുസരിച്ച് ഫലങ്ങൾ പുറത്തു കൊണ്ടുവരികയും ചെയ്യും. ചീത്ത ഹൃദയത്തിൻ്റെ ഉപമ ഇതു പോലെ ചീത്ത മണ്ണുമാണ്.

• الأنبياء والمرسلون يشفقون على الخلق أعظم من شفقة آبائهم وأمهاتهم.
• നബിമാരും റസൂലുകളും മനുഷ്യരോട് അവരുടെ മാതാപിതാക്കളെക്കാൾ അനുകമ്പയും സ്നേഹവുമുള്ളവരാണ്.

• من سُنَّة الله إرسال كل رسول من قومه وبلسانهم؛ تأليفًا لقلوب الذين لم تفسد فطرتهم، وتيسيرًا على البشر.
• റസൂലുകളെ അവരുടെ ജനതയിൽ നിന്ന് തന്നെ അവരുടെ ഭാഷ സംസാരിക്കുന്നവരായി നിയോഗിക്കുക എന്നത് അല്ലാഹുവിൻ്റെ നടപടിക്രമത്തിൽ പെട്ടതാണ്. ശുദ്ധപ്രകൃതി നശിച്ചു പോകാത്തവരുടെ ഹൃദയങ്ങളെ അടുപ്പിക്കാനാണത്. മനുഷ്യർക്ക് എളുപ്പവും അതു തന്നെ.

• من أعظم السفهاء من قابل الحق بالرد والإنكار، وتكبر عن الانقياد للعلماء والنصحاء، وانقاد قلبه وقالبه لكل شيطان مريد.
• ഏറ്റവും വലിയ വിഡ്ഢിത്തരം നിഷേധവും നിരാകരണവുമായി സത്യത്തെ എതിരിടുന്നതാണ്. അറിവുള്ളവർക്കും ഗുണകാംക്ഷികൾക്കും കീഴൊതുങ്ങാതെ, എല്ലാ ധിക്കാരികളായ പിശാചുക്കളുടെ മുൻപിലും കീഴൊതുങ്ങുന്നതാണ് യഥാർത്ഥ വിഡ്ഢിത്തം.

 
പരിഭാഷ അദ്ധ്യായം: അഅ്റാഫ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക