ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߛߍ߲ߞߍߟߌ ߝߐߘߊ   ߟߝߊߙߌ ߘߏ߫:

സൂറത്തുൽ ഇൻശിഖാഖ്

ߝߐߘߊ ߟߊߢߌߣߌ߲ ߘߏ߫:
تذكير الإنسان برجوعه لربه، وبيان ضعفه، وتقلّب الأحوال به.
മനുഷ്യൻ തൻ്റെ രക്ഷിതാവിലേക്ക് മടങ്ങുന്നതിനെ കുറിച്ചും, അവൻ്റെ ദുർബലതയെ കുറിച്ചും, അവൻ്റെ അവസ്ഥകൾ മാറിമറിയുന്നതിനെ കുറിച്ചും ഓർമ്മപ്പെടുത്തുന്നു.

اِذَا السَّمَآءُ انْشَقَّتْ ۟ۙ
മലക്കുകൾ ഇറങ്ങി വരുന്നത് കാരണത്താൽ ആകാശം പൊട്ടിപ്പിളർന്നാൽ;
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاَذِنَتْ لِرَبِّهَا وَحُقَّتْ ۟ۙ
ആകാശം അതിൻ്റെ രക്ഷിതാവിൻ്റെ (കൽപ്പന) കീഴൊതുക്കത്തോടെ കേൾക്കുകയും ചെയ്താൽ; അങ്ങനെ കീഴ്പ്പെടാൻ അത് ബാധ്യതപ്പെട്ടിരിക്കുന്നു താനും.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاِذَا الْاَرْضُ مُدَّتْ ۟ؕ
മാവ് പരത്തപ്പെടുന്നതു പോലെ ഭൂമിയെ അല്ലാഹു പരത്തിയാൽ
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاَلْقَتْ مَا فِیْهَا وَتَخَلَّتْ ۟ۙ
ഭൂമി അതിലുള്ള നിധികളും സമ്പാദ്യങ്ങളും പുറന്തള്ളുകയും, അവയിൽ നിന്നെല്ലാം മുക്തമാവുകയും ചെയ്താൽ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاَذِنَتْ لِرَبِّهَا وَحُقَّتْ ۟ؕ
ആകാശം അതിൻ്റെ രക്ഷിതാവിൻ്റെ (കൽപ്പന) കീഴൊതുക്കത്തോടെ കേൾക്കുകയും ചെയ്താൽ; അങ്ങനെ കീഴ്പ്പെടാൻ അത് ബാധ്യതപ്പെട്ടിരിക്കുന്നു താനും.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
یٰۤاَیُّهَا الْاِنْسَانُ اِنَّكَ كَادِحٌ اِلٰی رَبِّكَ كَدْحًا فَمُلٰقِیْهِ ۟ۚ
അല്ലയോ മനുഷ്യാ! നീ ഒന്നല്ലെങ്കിൽ നന്മയോ, അതല്ലെങ്കിൽ തിന്മയോ പ്രവർത്തിക്കുന്നവനായി കൊണ്ട് നിൻ്റെ രക്ഷിതാവിനെ അന്ത്യനാളിൽ കണ്ടുമുട്ടുന്നതാണ്. അവൻ നിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നതുമാണ്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
فَاَمَّا مَنْ اُوْتِیَ كِتٰبَهٗ بِیَمِیْنِهٖ ۟ۙ
എന്നാൽ ഏതൊരാൾക്ക് തൻ്റെ പ്രവർത്തനങ്ങളുടെ രേഖ വലതു കയ്യിൽ നൽകപ്പെട്ടുവോ;
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
فَسَوْفَ یُحَاسَبُ حِسَابًا یَّسِیْرًا ۟ۙ
അവനെ അല്ലാഹു വളരെ എളുപ്പമുള്ള ഒരു വിചാരണക്ക് വിധേയനാക്കുന്നതാണ്; ഒരു ശിക്ഷയും വിധിക്കാതെ, അവൻ ചെയ്ത പ്രവർത്തനങ്ങൾ അവന് കാണിച്ചു കൊടുക്കുക മാത്രമാണുണ്ടാവുക.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَّیَنْقَلِبُ اِلٰۤی اَهْلِهٖ مَسْرُوْرًا ۟ؕ
അവൻ തൻ്റെ കുടുംബക്കാരുടെ അടുക്കലേക്ക് സന്തോഷവാനായി തിരിച്ചു പോകും.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاَمَّا مَنْ اُوْتِیَ كِتٰبَهٗ وَرَآءَ ظَهْرِهٖ ۟ۙ
എന്നാൽ ഏതൊരുവന് അവൻ്റെ മുതുകിന് പിന്നിലൂടെ, ഇടതു കയ്യിൽ തൻ്റെ രേഖ നൽകപ്പെട്ടുവോ;
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
فَسَوْفَ یَدْعُوْا ثُبُوْرًا ۟ۙ
സ്വയം നാശമേ എന്നവൻ വിലപിച്ചു കൊണ്ടിരിക്കും.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَّیَصْلٰی سَعِیْرًا ۟ؕ
അവൻ നരകത്തിൻ്റെ തീയിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂട് അനുഭവിക്കുകയും ചെയ്യും.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اِنَّهٗ كَانَ فِیْۤ اَهْلِهٖ مَسْرُوْرًا ۟ؕ
അവൻ ഇഹലോകജീവിതത്തിൽ തൻ്റെ കുടുംബത്തോടൊപ്പം, അവൻ നിലകൊള്ളുന്ന നിഷേധത്തിലും തിന്മകളിലും സന്തോഷവാനായി ജീവിച്ചിരുന്നവനായിരുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اِنَّهٗ ظَنَّ اَنْ لَّنْ یَّحُوْرَ ۟ۚۛ
തൻ്റെ മരണത്തിന് ശേഷം ഒരിക്കൽ കൂടി ജീവിതത്തിലേക്ക് മടങ്ങേണ്ടി വരികയേ ഇല്ലെന്ന് അവൻ ധരിച്ചു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
بَلٰۤی ۛۚ— اِنَّ رَبَّهٗ كَانَ بِهٖ بَصِیْرًا ۟ؕ
അതെ! അവനെ അല്ലാഹു ആദ്യം സൃഷ്ടിച്ചതു പോലെ ഒരിക്കൽ കൂടി ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരിക തന്നെ ചെയ്യുന്നതാണ്. അവൻ്റെ രക്ഷിതാവ് അവൻ്റെ അവസ്ഥ കാണുന്നവനാകുന്നു. ഒന്നും അവനിൽ നിന്നും മറഞ്ഞുപോകുന്നില്ല. അവൻ്റെ പ്രവർത്തനങ്ങൾക്കനുസരിച്ച് അവൻ പ്രതിഫലം നൽകുകയും ചെയ്യും.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
فَلَاۤ اُقْسِمُ بِالشَّفَقِ ۟ۙ
സൂര്യാസ്തമയത്തിന് ശേഷം ചക്രവാളത്തിൽ കാണപ്പെടുന്ന അസ്തമയശോഭ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَالَّیْلِ وَمَا وَسَقَ ۟ۙ
രാത്രിയെ കൊണ്ടും അതിൽ ഒരുമിച്ചു ചേർക്കപ്പെട്ടവ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَالْقَمَرِ اِذَا اتَّسَقَ ۟ۙ
ചന്ദ്രൻ ഒരുമിച്ചു കൂടുകയും, പൂർണ്ണചന്ദ്രനായി തീരുകയും ചെയ്യുന്ന വേളയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
لَتَرْكَبُنَّ طَبَقًا عَنْ طَبَقٍ ۟ؕ
അല്ലയോ ജനങ്ങളേ! നിങ്ങൾ ഒരവസ്ഥയിൽ നിന്ന് മറ്റൊരവസ്ഥയിലേക്ക് കയറിക്കൊണ്ടേ ഇരിക്കുന്നവരാണ്. ബീജത്തിൽ നിന്നും അണ്ഡമായും ശേഷം സിക്താണ്ഡമായും തീരുന്നത് പോലെ. ജീവിതത്തിൽ നിന്ന് മരണത്തിലേക്കും, ശേഷം പുനരുജ്ജീവനത്തിലേക്കും.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
فَمَا لَهُمْ لَا یُؤْمِنُوْنَ ۟ۙ
(ഇസ്ലാമിനെ) നിഷേധിച്ച ഇക്കൂട്ടർക്കെന്തു പറ്റി? അവർ അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വസിക്കുന്നില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاِذَا قُرِئَ عَلَیْهِمُ الْقُرْاٰنُ لَا یَسْجُدُوْنَ ۟
അവർക്ക് ഖുർആൻ ഓതികേൾപ്പിക്കപ്പെട്ടാൽ അവർ തങ്ങളുടെ രക്ഷിതാവിന് സുജൂദ് (സാഷ്ടാംഘം) ചെയ്യുന്നുമില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
بَلِ الَّذِیْنَ كَفَرُوْا یُكَذِّبُوْنَ ۟ؗۖ
പക്ഷേ ഇസ്ലാമിനെ നിഷേധിച്ചവർ അവരുടെ റസൂൽ അവർക്ക് കൊണ്ടു വന്നതിനെ കളവാക്കുകയാണ്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَاللّٰهُ اَعْلَمُ بِمَا یُوْعُوْنَ ۟ؗۖ
അവരുടെ ഹൃദയങ്ങൾ മൂടിവെക്കുന്നതിനെ കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനാകുന്നു; അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അല്ലാഹുവിന് മറഞ്ഞു പോവുകയില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
فَبَشِّرْهُمْ بِعَذَابٍ اَلِیْمٍ ۟ۙ
അല്ലയോ റസൂലേ! അവരെ കാത്തിരിക്കുന്ന വേദനാജനകമായ ശിക്ഷയെ കുറിച്ച് അവരെ അറിയിക്കുക.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• خضوع السماء والأرض لربهما.
* ആകാശവും ഭൂമിയും അവയുടെ രക്ഷിതാവിന് കീഴൊതുങ്ങുന്നു.

• كل إنسان ساعٍ إما لخير وإما لشرّ.
* എല്ലാ മനുഷ്യരും പരിശ്രമിക്കുന്നവരാണ്; ഒന്നല്ലെങ്കിൽ നന്മക്കോ അല്ലെങ്കിൽ തിന്മക്കോ വേണ്ടി.

• علامة السعادة يوم القيامة أخذ الكتاب باليمين، وعلامة الشقاء أخذه بالشمال.
* അന്ത്യനാളിൽ സൗഭാഗ്യം നേടിയവൻ്റെ അടയാളം അവൻ്റെ ഗ്രന്ഥം വലതു കയ്യിൽ വാങ്ങുക എന്നതാണ്. ദൗർഭാഗ്യത്തിൻ്റെ അടയാളം ഇടതു കയ്യിൽ വാങ്ങുന്നതും.

اِلَّا الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ لَهُمْ اَجْرٌ غَیْرُ مَمْنُوْنٍ ۟۠
അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ; അവർക്ക് ഒരിക്കലും മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്; സ്വർഗമാണത്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• يكون ابتلاء المؤمن على قدر إيمانه.
* (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് അവരുടെ വിശ്വാസത്തിൻ്റെ ശക്തിയനുസരിച്ച് പരീക്ഷണങ്ങൾ ഉണ്ടായിരിക്കും.

• إيثار سلامة الإيمان على سلامة الأبدان من علامات النجاة يوم القيامة.
* (ഇസ്ലാമിലുള്ള) വിശ്വാസ സംരക്ഷണത്തിന് ജീവൻ സംരക്ഷിക്കുന്നതിനെക്കാൾ പ്രാധാന്യം കൽപ്പിക്കുക എന്നത് അന്ത്യനാളിലെ വിജയത്തിൻ്റെ അടയാളമാണ്.

• التوبة بشروطها تهدم ما قبلها.
* നിബന്ധനകൾ പാലിച്ചു കൊണ്ടുള്ള പശ്ചാത്താപം മുൻ കഴിഞ്ഞ തിന്മകളെ ഇല്ലാതാക്കുന്നതാണ്.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߛߍ߲ߞߍߟߌ ߝߐߘߊ
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫߸ ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߢߊߢߌߣߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫.

ߘߊߕߎ߲߯ߠߌ߲