Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: بقره   آیت:
اَلَّذِیْنَ اٰتَیْنٰهُمُ الْكِتٰبَ یَعْرِفُوْنَهٗ كَمَا یَعْرِفُوْنَ اَبْنَآءَهُمْ ؕ— وَاِنَّ فَرِیْقًا مِّنْهُمْ لَیَكْتُمُوْنَ الْحَقَّ وَهُمْ یَعْلَمُوْنَ ۟ؔ
നാം വേദം നൽകിയിട്ടുള്ള ജൂത ക്രൈസ്തവ പണ്ഡിതന്മാർ സ്വന്തം മക്കളെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചറിയുന്നതു പോലെ ഖിബ്'ല മാറ്റം മുഹമ്മദ് നബി (ﷺ) യുടെ പ്രവാചകത്വത്തിൻറെ അടയാളമാണെന്ന് അറിയാവുന്നവരാണ്. എന്നിട്ടും അവരിൽ ഒരു വിഭാഗം അസൂയ നിമിത്തം അറിഞ്ഞുകൊണ്ട് തന്നെ അദ്ദേഹം കൊണ്ടുവന്ന സത്യം മറച്ചുവെക്കുകയാകുന്നു. അതാണ് സത്യം എന്നറിഞ്ഞുകൊണ്ടാണ് അവരങ്ങനെ ചെയ്യുന്നത്.
عربي تفسیرونه:
اَلْحَقُّ مِنْ رَّبِّكَ فَلَا تَكُوْنَنَّ مِنَ الْمُمْتَرِیْنَ ۟۠
നബിയേ, നിൻറെ റബ്ബിന്റെ പക്കൽ നിന്നുള്ള സത്യമാകുന്നു ഇത്. അതിനാൽ അതിൻറെ സത്യതയിൽ സംശയമുള്ളവരുടെ കൂട്ടത്തിൽ നീ പെട്ടുപോകരുത്.
عربي تفسیرونه:
وَلِكُلٍّ وِّجْهَةٌ هُوَ مُوَلِّیْهَا فَاسْتَبِقُوْا الْخَیْرٰتِ ؔؕ— اَیْنَ مَا تَكُوْنُوْا یَاْتِ بِكُمُ اللّٰهُ جَمِیْعًا ؕ— اِنَّ اللّٰهَ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟
എല്ലാ വിഭാഗക്കാർക്കും അവർ തിരിഞ്ഞുനിൽക്കേണ്ട ദിശയുണ്ട്. ശരീരം കൊണ്ടു തന്നെ തിരിയേണ്ടതോ അല്ലെങ്കിൽ, ആശയപരമായതോ ആയ ദിശ. അതിൽ പെട്ടതാണ് മുൻകഴിഞ്ഞ സമുദായങ്ങൾക്കിടയിലുള്ള ഖിബ്'ലവ്യത്യാസവും അവർക്ക് അല്ലാഹു നിയമമാക്കിയ നിയമങ്ങളിലെ വ്യത്യാസവും. അല്ലാഹുവിൻറെ കൽപ്പനയും നിയമവുമനുസരിച്ചാണെങ്കിൽ ആ വൈവിധ്യം ഉപദ്രവകരമല്ല. അതിനാൽ മുഅ്മിനുകളേ, നിങ്ങൾ നിങ്ങളോട് കൽപ്പിക്കപ്പെട്ട സൽപ്രവർത്തനങ്ങൾക്കായി മുന്നോട്ട് വരിക. നിങ്ങൾ എവിടെയൊക്കെയായിരുന്നാലും നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകാൻ ഖിയാമത്ത് നാളിൽ അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചു കൊണ്ടുവരുന്നതാണ്. തീർച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. നിങ്ങളെ ഒരുമിച്ചുകൂട്ടാനും പ്രതിഫലം നൽകാനും അല്ലാഹു അശക്തനല്ല.
عربي تفسیرونه:
وَمِنْ حَیْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ؕ— وَاِنَّهٗ لَلْحَقُّ مِنْ رَّبِّكَ ؕ— وَمَا اللّٰهُ بِغَافِلٍ عَمَّا تَعْمَلُوْنَ ۟
നബിയേ, ഏതൊരിടത്ത് നിന്ന് താങ്കളും താങ്കളുടെ അനുയായികളും പുറപ്പെടുകയാണെങ്കിലും എവിടെയായിരുന്നാലും നമസ്കാരം ഉദ്ദേശിക്കുമ്പോൾ മസ്ജിദുൽ ഹറാമിൻറെ നേർക്ക് മുഖം തിരിക്കേണ്ടതാണ്. തീർച്ചയായും അത് നിൻറെ റബ്ബിങ്കൽനിന്ന് വഹ്'യ് നൽകപ്പെട്ട യഥാർത്ഥ സത്യമാകുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. അവൻ എല്ലാം കാണുന്നവനും അതിന് പ്രതിഫലം നൽകുന്നവനുമാണ്.
عربي تفسیرونه:
وَمِنْ حَیْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ؕ— وَحَیْثُ مَا كُنْتُمْ فَوَلُّوْا وُجُوْهَكُمْ شَطْرَهٗ ۙ— لِئَلَّا یَكُوْنَ لِلنَّاسِ عَلَیْكُمْ حُجَّةٌ ۗ— اِلَّا الَّذِیْنَ ظَلَمُوْا مِنْهُمْ ۗ— فَلَا تَخْشَوْهُمْ وَاخْشَوْنِیْ ۗ— وَلِاُتِمَّ نِعْمَتِیْ عَلَیْكُمْ وَلَعَلَّكُمْ تَهْتَدُوْنَ ۟ۙۛ
നബിയേ! താങ്കൾ എവിടെ നിന്ന് യാത്ര തിരിച്ചാലും നിസ്കാരം ഉദ്ദേശിച്ചാൽ മസ്ജിദുൽ ഹറാമിൻറെ നേർക്ക് തിരിഞ്ഞു നിൽക്കുക. (അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ എവിടെയൊക്കെയായിരുന്നാലും നിസ്കാരം ഉദ്ദേശിച്ചാൽ അതിൻറെ നേർക്കാണ് നിങ്ങളുടെ മുഖങ്ങൾ തിരിക്കേണ്ടത്. നിങ്ങൾക്കെതിരായി ജനങ്ങൾക്ക് ഇനി യാതൊരു ന്യായവും ഇല്ലാതിരിക്കുവാൻ വേണ്ടിയാണിത്. അവരിൽ പെട്ട ചില അതിക്രമകാരികൾ (തർക്കിച്ചേക്കാമെന്നത്) അല്ലാതെ. അവർ അവരുടെ ശാഠ്യത്തിൽ ഉറച്ചുനിൽക്കും. ദുർബലമായ തെളിവുകൾ നിങ്ങൾക്കെതിരെ അവർ കൊണ്ടുവരികയും ചെയ്യും. എന്നാൽ നിങ്ങൾ അവരെ ഭയപ്പെടേണ്ടതില്ല. മറിച്ച്, നിങ്ങളുടെ രക്ഷിതാവിൻറെ കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും അവനെ മാത്രം ഭയപ്പെടുക. കഅ്ബ നിങ്ങളുടെ ദിശയായി അല്ലാഹു നിശ്ചയിച്ചത് നിങ്ങൾക്ക് മേലുള്ള അവൻ്റെ അനുഗ്രഹം പൂർത്തീകരിക്കുന്നതിനത്രെ. ഇതിലൂടെ മറ്റെല്ലാ സമുദായങ്ങളിൽ നിന്നും നിങ്ങളെ അവൻ വേർതിരിച്ചിരിക്കുന്നു. അതോടൊപ്പം ജനങ്ങൾക്ക് നിശ്ചയിക്കപ്പെട്ട ദിശകളിൽ ഏറ്റവും ശ്രേഷ്ഠമായതിലേക്ക് നിങ്ങളെ നയിക്കുന്നതിനുമത്രെ ഈ നിയമം.
عربي تفسیرونه:
كَمَاۤ اَرْسَلْنَا فِیْكُمْ رَسُوْلًا مِّنْكُمْ یَتْلُوْا عَلَیْكُمْ اٰیٰتِنَا وَیُزَكِّیْكُمْ وَیُعَلِّمُكُمُ الْكِتٰبَ وَالْحِكْمَةَ وَیُعَلِّمُكُمْ مَّا لَمْ تَكُوْنُوْا تَعْلَمُوْنَ ۟ؕۛ
നിങ്ങൾക്ക് നാം മറ്റൊരു അനുഗ്രഹം കൂടി ചെയ്തതുപോലെ. അഥവാ, നിങ്ങളിൽ നിന്നുള്ള ഒരു റസൂലിനെ നിങ്ങളിലേക്ക് നാം നിയോഗിച്ചു. അദ്ദേഹം നിങ്ങൾക്ക് നമ്മുടെ ആയത്തുകൾ ഓതിത്തരുന്നു. നന്മയും ശ്രേഷ്ടഗുണങ്ങളും നിങ്ങളോട് കൽപ്പിച്ചുകൊണ്ടും, മ്ലേച്ഛമായതും വെറുക്കപ്പെട്ടതും വിരോധിച്ചുകൊണ്ടും ആ റസൂൽ നിങ്ങളെ ശുദ്ധീകരിക്കുന്നു. ഖുർആനും സുന്നത്തും അദ്ദേഹം നിങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് അറിയുമായിരുന്നില്ലാത്ത മത - ഭൗതിക കാര്യങ്ങൾ നിങ്ങൾക്ക് പഠിപ്പിച്ചു തരുകയും ചെയ്യുന്നു.
عربي تفسیرونه:
فَاذْكُرُوْنِیْۤ اَذْكُرْكُمْ وَاشْكُرُوْا لِیْ وَلَا تَكْفُرُوْنِ ۟۠
ആകയാൽ എന്നെ നിങ്ങൾ ഹൃദയം കൊണ്ടും അവയവങ്ങൾ കൊണ്ടും ഓർക്കുക. നിങ്ങളെ സംരക്ഷിച്ചുകൊണ്ടും പ്രശംസിച്ചുകൊണ്ടും ഞാനും നിങ്ങളെ ഓർക്കുന്നതാണ്. പ്രവർത്തനം പോലെയുള്ള പ്രതിഫലം. ഞാൻ നിങ്ങൾക്ക് ചെയ്തുതന്ന അനുഗ്രഹങ്ങൾക്ക് എന്നോട് നിങ്ങൾ നന്ദികാണിക്കുക. ആ അനുഗ്രഹങ്ങളെ നിഷേധിച്ചും വിരോധിക്കപ്പെട്ട മാർഗ്ഗത്തിൽ ഉപയോഗിച്ചും നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്.
عربي تفسیرونه:
یٰۤاَیُّهَا الَّذِیْنَ اٰمَنُوا اسْتَعِیْنُوْا بِالصَّبْرِ وَالصَّلٰوةِ ؕ— اِنَّ اللّٰهَ مَعَ الصّٰبِرِیْنَ ۟
മുഅ്മിനുകളേ, നിങ്ങൾ സഹനവും നമസ്കാരവും മുഖേന സഹായം തേടുക. എന്നെ അനുസരിക്കാനും എൻറെ കൽപനകളെ അംഗീകരിക്കാനും സാധിക്കാനുള്ള സഹായം ചോദിക്കുക. തീർച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു. അവരെ അവൻ സഹായിക്കുകയും നന്മകൾ ചെയ്യാൻ സൗകര്യപ്പെടുത്തുകയും ചെയ്യും.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• إطالة الحديث في شأن تحويل القبلة؛ لما فيه من الدلالة على نبوة محمد صلى الله عليه وسلم.
• ഖിബ്'ല മാറ്റവുമായി ബന്ധപ്പെട്ട് ദീർഘമായി പ്രതിപാദിച്ചത്, അതിൽ നബി (ﷺ) യുടെ പ്രവാചകത്വത്തിന് തെളിവുള്ളതിനാലാണ്

• ترك الجدال والاشتغالُ بالطاعات والمسارعة إلى الله أنفع للمؤمن عند ربه يوم القيامة.
• തർക്കങ്ങൾ ഒഴിവാക്കലും പുണ്യകർമ്മങ്ങളിൽ മുഴുകലും വേഗത്തിൽ അല്ലാഹുവിലേക്ക് അടുക്കലുമാണ് ഖിയാമത്ത് നാളിൽ മുഅ്മിനിന് ഏറ്റവും പ്രയോജനപ്രദം.

• أن الأعمال الصالحة الموصلة إلى الله متنوعة ومتعددة، وينبغي للمؤمن أن يسابق إلى فعلها؛ طلبًا للأجر من الله تعالى.
അല്ലാഹുവിലേക്ക് എത്തിക്കുന്ന സൽകർമ്മങ്ങൾ വ്യത്യസ്തവും അനേകവുമുണ്ട്. അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് അവയിലേക്ക് മത്സരിച്ചു മുന്നേറുക എന്നതാണ് ഒരു വിശ്വാസിയിൽ നിന്നുണ്ടാകേണ്ടത്.

• عظم شأن ذكر الله -جلّ وعلا- حيث يكون ثوابه ذكر العبد في الملأ الأعلى.
• അല്ലാഹുവിനെ സ്മരിക്കുന്നതിൻറെ മഹത്വം. ഏറ്റവും മുകളിൽ അല്ലാഹു അവൻറെ അരികിലുള്ളവരോട് അടിമയെ സ്മരിക്കലാണ് അതിൻറെ പ്രതിഫലം.

 
د معناګانو ژباړه سورت: بقره
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول