Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: بقره   آیت:
وَاِذْ نَجَّیْنٰكُمْ مِّنْ اٰلِ فِرْعَوْنَ یَسُوْمُوْنَكُمْ سُوْٓءَ الْعَذَابِ یُذَبِّحُوْنَ اَبْنَآءَكُمْ وَیَسْتَحْیُوْنَ نِسَآءَكُمْ ؕ— وَفِیْ ذٰلِكُمْ بَلَآءٌ مِّنْ رَّبِّكُمْ عَظِیْمٌ ۟
ഇസ്രായീൽ സന്തതികളേ, ഫിർഔനിൻറെ അനുയായികളിൽ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയത് നിങ്ങൾ ഓർക്കുവിൻ! അവർ നിങ്ങളെ പല വിധ ശിക്ഷമുറകളുപയോഗിച്ച് പീഡിപ്പിച്ചു. നിങ്ങൾക്ക് തലമുറ നിലനിൽക്കാതിരിക്കാൻ നിങ്ങളുടെ ആൺകുട്ടികളെ അവർ അറുത്തു കളഞ്ഞിരുന്നു. അവർക്ക് സേവനം ചെയ്യാൻ പെൺകുട്ടികളെ ജീവിക്കാനനുവദിച്ചു. അങ്ങനെ അവർ നിങ്ങളെ അങ്ങേയറ്റം അപമാനിക്കുകയും നിന്ദിക്കുകയും ചെയ്തു. ഫിർഔനിൻറെയും അവൻറെ അനുയായികളുടെയും പീഡനത്തിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയതിൽ നിങ്ങളുടെ റബ്ബിന്റെ മഹത്തായ പരീക്ഷണമുണ്ട്. നിങ്ങൾ നന്ദി കാണിക്കുന്നവരാകാൻ വേണ്ടി.
عربي تفسیرونه:
وَاِذْ فَرَقْنَا بِكُمُ الْبَحْرَ فَاَنْجَیْنٰكُمْ وَاَغْرَقْنَاۤ اٰلَ فِرْعَوْنَ وَاَنْتُمْ تَنْظُرُوْنَ ۟
കടൽ പിളർത്തി നിങ്ങൾക്ക് സഞ്ചരിക്കാൻ ഉണങ്ങിയ വഴി ഉണ്ടാക്കി നിങ്ങളെ രക്ഷപ്പെടുത്തുകയും, നിങ്ങളുടെ ശത്രുവായ ഫിർഔനെയും അനുയായികളെയും നിങ്ങൾ കണ്ട് കൊണ്ടിരിക്കെ മുക്കിക്കൊല്ലുകയും ചെയ്ത് നിങ്ങളെ നാം അനുഗ്രഹിച്ചത് നിങ്ങൾ ഓർക്കുക.
عربي تفسیرونه:
وَاِذْ وٰعَدْنَا مُوْسٰۤی اَرْبَعِیْنَ لَیْلَةً ثُمَّ اتَّخَذْتُمُ الْعِجْلَ مِنْ بَعْدِهٖ وَاَنْتُمْ ظٰلِمُوْنَ ۟
സന്മാർഗ്ഗവും പ്രകാശവുമായ തൗറാത്ത് അവതരണം പൂർത്തിയാക്കാൻ മൂസാ നബി (അ) ക്ക് നാം നാൽപ്പത് ദിവസം നിശ്ചയിച്ചു. നാം ചെയ്തുതന്ന അനുഗ്രഹങ്ങളിൽ അതും നിങ്ങളോർത്ത് നോക്കുക . പക്ഷെ നിങ്ങൾ ഈ കാലയളവിൽ കാളക്കുട്ടിയെ ആരാധിക്കുകയാണ് ചെയ്തത്. ഈ പ്രവർത്തനം ചെയ്യുക വഴി കടുത്ത അക്രമമാണ് നിങ്ങൾ ചെയ്തത്.
عربي تفسیرونه:
ثُمَّ عَفَوْنَا عَنْكُمْ مِّنْ بَعْدِ ذٰلِكَ لَعَلَّكُمْ تَشْكُرُوْنَ ۟
എന്നിട്ട് നിങ്ങൾ തൗബ ചെയ്ത ശേഷം നിങ്ങൾക്ക് നാം മാപ്പുനൽകി. നിങ്ങളെ നാം ശിക്ഷിച്ചില്ല. അല്ലാഹുവിനെ നല്ല രൂപത്തിൽ ഇബാദത് ചെയ്യുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാൻ വേണ്ടിയത്രെ അത്.
عربي تفسیرونه:
وَاِذْ اٰتَیْنَا مُوْسَی الْكِتٰبَ وَالْفُرْقَانَ لَعَلَّكُمْ تَهْتَدُوْنَ ۟
മൂസാ നബിക്ക് തൗറാത്ത് നൽകിയെന്ന നമ്മുടെ അനുഗ്രഹവും നിങ്ങളോർത്ത് നോക്കുക. തൗറാത്ത്, സത്യവും അസത്യവും വേർതിരിക്കുന്ന, സന്മാർഗ്ഗവും ദുർമാർഗ്ഗവും തമ്മിൽ വേർപെടുത്തുന്ന കിതാബായിരുന്നു. അത് മുഖേന നിങ്ങൾ സന്മാർഗം പ്രാപിക്കാൻ വേണ്ടിയത്രെ അത്.
عربي تفسیرونه:
وَاِذْ قَالَ مُوْسٰی لِقَوْمِهٖ یٰقَوْمِ اِنَّكُمْ ظَلَمْتُمْ اَنْفُسَكُمْ بِاتِّخَاذِكُمُ الْعِجْلَ فَتُوْبُوْۤا اِلٰی بَارِىِٕكُمْ فَاقْتُلُوْۤا اَنْفُسَكُمْ ؕ— ذٰلِكُمْ خَیْرٌ لَّكُمْ عِنْدَ بَارِىِٕكُمْ ؕ— فَتَابَ عَلَیْكُمْ ؕ— اِنَّهٗ هُوَ التَّوَّابُ الرَّحِیْمُ ۟
ഈ അനുഗ്രഹങ്ങളിൽ നിന്നും നിങ്ങളോർക്കുക; കാളക്കുട്ടിയെ ആരാധിച്ച ശേഷവും പശ്ചാത്താപത്തിന് അല്ലാഹു നിങ്ങൾക്ക് അവസരം നൽകി എന്നത്. മൂസാ (അ) നിങ്ങളോട് പറഞ്ഞു: കാളക്കുട്ടിയെ ആരാധിക്കാനുള്ള ഇലാഹായി സ്വീകരിക്കുക വഴി നിങ്ങൾ നിങ്ങളോട് തന്നെ അക്രമം പ്രവർത്തിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ നിങ്ങളുടെ സ്രഷ്ടാവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. പരസ്പരം കൊലപ്പെടുത്തലാണ് നിങ്ങൾക്കുള്ള പശ്ചാത്താപം.ഈ രൂപത്തിൽ പശ്ചാത്തപിക്കലാണ് നരകത്തിൽ ശാശ്വതമാവുന്ന കുഫ്റിൽ ഉറച്ച് നിൽക്കുന്നതിനേക്കാൾ നിങ്ങൾക്ക് നല്ലത്. അങ്ങനെ, അല്ലാഹുവിൻറെ തൗഫീഖും അവന്റെ സഹായവും കൊണ്ട് നിങ്ങൾ അപ്രകാരം പ്രവർത്തിച്ചു. അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തു. അവൻ ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനും തൻറെ അടിമകളോട് ഏറെ റഹ്മത് ചെയ്യുന്നവനുമാകുന്നു.
عربي تفسیرونه:
وَاِذْ قُلْتُمْ یٰمُوْسٰی لَنْ نُّؤْمِنَ لَكَ حَتّٰی نَرَی اللّٰهَ جَهْرَةً فَاَخَذَتْكُمُ الصّٰعِقَةُ وَاَنْتُمْ تَنْظُرُوْنَ ۟
നിങ്ങളുടെ പൂർവപിതാക്കൾ മൂസാ നബിയോട് ഇങ്ങനെ ചോദിക്കാൻ ധൈര്യം കാണിച്ചതും നിങ്ങളോർക്കുക. "അല്ലാഹുവിനെ ഒരു മറയുമില്ലാതെ, നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്നത് വരെ ഞങ്ങൾ നിന്നിൽ വിശ്വസിക്കുകയില്ല!" ആ കടുത്ത ധിക്കാരത്തിന്റെ ഫലമായി നിങ്ങൾ പരസ്പരം നോക്കികൊണ്ടിരിക്കെ, കരിച്ച് കളയുന്ന തീ നിങ്ങളെ പിടികൂടി.
عربي تفسیرونه:
ثُمَّ بَعَثْنٰكُمْ مِّنْ بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُوْنَ ۟
എന്നിട്ട് നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം പുനർജീവിപ്പിച്ചു. അവൻ ചെയ്തു തന്ന ആ അനുഗ്രഹത്തിന് നിങ്ങൾ നന്ദി ചെയ്യാൻ വേണ്ടിയായിരുന്നു അത്.
عربي تفسیرونه:
وَظَلَّلْنَا عَلَیْكُمُ الْغَمَامَ وَاَنْزَلْنَا عَلَیْكُمُ الْمَنَّ وَالسَّلْوٰی ؕ— كُلُوْا مِنْ طَیِّبٰتِ مَا رَزَقْنٰكُمْ ؕ— وَمَا ظَلَمُوْنَا وَلٰكِنْ كَانُوْۤا اَنْفُسَهُمْ یَظْلِمُوْنَ ۟
ഭൂമിയിൽ നിങ്ങൾ അലഞ്ഞു നടന്നപ്പോൾ സൂര്യതാപത്തിൽ നിന്ന് തണലായി മേഘത്തെ അയച്ചത് നാം നിങ്ങൾക്ക് നൽകിയ അനുഗ്രഹമായിരുന്നു. തേനിനോട് സാദൃശ്യമുള്ള മന്നയെന്ന മധുരമുള്ള പാനീയവും, കാടപ്പക്ഷിയോട് സാദൃശ്യമുള്ള സൽവയെന്ന, നല്ല മാംസമുള്ള ചെറിയ പക്ഷിയെയും നിങ്ങൾക്ക് നാം ഇറക്കിത്തന്നു. എന്നിട്ട് നാം നിങ്ങളോട് പറഞ്ഞു: നാം നൽകിയ വിശിഷ്ടമായ ആഹാരം നിങ്ങൾ ഭക്ഷിച്ചുകൊള്ളുക. ഈ അനുഗ്രഹങ്ങളെ നിഷേധിക്കുകയും നന്ദികേട് കാണിക്കുകയും ചെയ്തത് നിമിത്തം നമുക്ക് ഒരു കുറവും അവർ വരുത്തിയിട്ടില്ല. മറിച്ച്, പ്രതിഫലം നഷ്ടപ്പെടുത്തുകയും ശിക്ഷക്ക് വിധേയരാവുകയും ചെയ്ത് കൊണ്ട് അവർ അവരോട് തന്നെയാണ് അക്രമം പ്രവർത്തിച്ചത്.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• عِظَمُ نعم الله وكثرتها على بني إسرائيل، ومع هذا لم تزدهم إلا تكبُّرًا وعنادًا.
• ബനൂ ഇസ്രാഈലുകാർക്ക് അല്ലാഹു ചെയ്ത് കൊടുത്ത അനുഗ്രഹങ്ങളുടെ മഹത്വവും ആധിക്യവും. എന്നിട്ടും അവരിൽ അഹങ്കാരവും ധിക്കാരവും വർദ്ധിക്കുക മാത്രമെ ഉണ്ടായുള്ളൂ.

• سَعَةُ حِلم الله تعالى ورحمته بعباده، وإن عظمت ذنوبهم.
• അടിമകൾ ചെയ്യുന്ന പാപങ്ങൾ എത്ര വലുതായിരുന്നാലും അല്ലാഹുവിന്റെ വിശാലമായ ക്ഷമ. തൻറെ അടിമകളോടുള്ള അല്ലാഹുവിൻറെ കാരുണ്യത്തിൻറെ വിശാലതയും.

• الوحي هو الفَيْصَلُ بين الحق والباطل.
• ശരിയും തെറ്റും തമ്മിൽ വേർതിരിക്കാനുള്ള മാനദണ്ഡം, വഹ്'യ് (അല്ലാഹു നബിമാർക്ക് നൽകുന്ന സന്ദേശം)മാത്രമാകുന്നു,

 
د معناګانو ژباړه سورت: بقره
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول