Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: بقره   آیت:
تِلْكَ الرُّسُلُ فَضَّلْنَا بَعْضَهُمْ عَلٰی بَعْضٍ ۘ— مِنْهُمْ مَّنْ كَلَّمَ اللّٰهُ وَرَفَعَ بَعْضَهُمْ دَرَجٰتٍ ؕ— وَاٰتَیْنَا عِیْسَی ابْنَ مَرْیَمَ الْبَیِّنٰتِ وَاَیَّدْنٰهُ بِرُوْحِ الْقُدُسِ ؕ— وَلَوْ شَآءَ اللّٰهُ مَا اقْتَتَلَ الَّذِیْنَ مِنْ بَعْدِهِمْ مِّنْ بَعْدِ مَا جَآءَتْهُمُ الْبَیِّنٰتُ وَلٰكِنِ اخْتَلَفُوْا فَمِنْهُمْ مَّنْ اٰمَنَ وَمِنْهُمْ مَّنْ كَفَرَ ؕ— وَلَوْ شَآءَ اللّٰهُ مَا اقْتَتَلُوْا ۫— وَلٰكِنَّ اللّٰهَ یَفْعَلُ مَا یُرِیْدُ ۟۠
നാം നിനക്ക് വിവരിച്ചു തന്ന ആ ദൂതന്മാരിൽ ചിലർക്ക് നാം മറ്റു ചിലരെക്കാൾ അവർക്ക് നൽകിയ സന്ദേശത്തിലും അവരുടെ അനുയായികളുടെ എണ്ണത്തിലും സ്ഥാനങ്ങളിലും ശ്രേഷ്ഠത നല്കിയിരിക്കുന്നു. അല്ലാഹു നേരിൽ സംസാരിച്ചിട്ടുള്ളവർ അവരിലുണ്ട്; മൂസാ നബിയെ (അ) പോലെ. മുഹമ്മദ് നബി (സ) യെ പോലെ ഉന്നതമായ പദവികളിലേക്ക് ഉയർത്തിയവരും അവരിലുണ്ട്. കാരണം അദ്ദേഹം നിയോഗിക്കപ്പെട്ടത് സർവ്വ ജനങ്ങളിലേക്കുമായിട്ടായിരുന്നു. അദ്ദേഹത്തിലൂടെ പ്രവാചകത്വം പൂർത്തീകരിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിൻറെ സമുദായം മറ്റ് സമുദായങ്ങളേക്കാൾ ശ്രേഷ്ഠരാക്കപ്പെടുകയും ചെയ്തു. മർയമിന്റെ മകൻ ഈസാക്ക് അദ്ദേഹം നബിയാണെന്നതിനുള്ള തെളിവായി -മരിച്ചവരെ ജീവിപ്പിക്കുക, അന്ധനെയും വെള്ളപ്പാണ്ടുകാരനെയും സുഖപ്പെടുത്തുക പോലുള്ള- വ്യക്തമായ ദൃഷ്ടാന്തങ്ങൾ നാം നൽകുകയും ചെയ്തു. അല്ലാഹുവിൻറെ കൽപ്പനകൾ നിർവ്വഹിക്കാൻ ജിബ്രീൽ (അ) മുഖേന അദ്ദേഹത്തിന് നാം പിൻബലം നല്കുകയും ചെയ്തു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ നബിമാരുടെ പിൻഗാമികൾ വ്യക്തമായ തെളിവ് വന്നുകിട്ടിയതിനു ശേഷവും അന്യോന്യം പോരടിക്കുമായിരുന്നില്ല. എന്നാൽ അവർ അഭിപ്രായഭിന്നതയിലാവുകയും, അങ്ങനെ ചിന്നിച്ചിതറുകയും ചെയ്തു. അങ്ങനെ അല്ലാഹുവിൽ വിശ്വസിച്ചവരും അവനെ നിഷേധിച്ചവരും അവരുടെ കൂട്ടത്തിലുണ്ടായി. അവർ പോരടിക്കരുതെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവർ പോരടിക്കുമായിരുന്നില്ല. പക്ഷെ അല്ലാഹു താൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നു. അവനുദ്ദേശിക്കുന്നവരെ അവൻ്റെ കാരുണ്യവും അനുഗ്രഹവും മുഖേന നേർമാർഗ്ഗത്തിലേക്ക് നയിക്കുകയും അവനുദ്ദേശിക്കുന്നവരെ അവൻ്റെ യുക്തിയും നീതിയും മുഖേന വഴി പിഴവിലാക്കുകയും ചെയ്യുന്നു.
عربي تفسیرونه:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اَنْفِقُوْا مِمَّا رَزَقْنٰكُمْ مِّنْ قَبْلِ اَنْ یَّاْتِیَ یَوْمٌ لَّا بَیْعٌ فِیْهِ وَلَا خُلَّةٌ وَّلَا شَفَاعَةٌ ؕ— وَالْكٰفِرُوْنَ هُمُ الظّٰلِمُوْنَ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! ഖിയാമത്ത് നാൾ വന്നെത്തുന്നതിന് മുൻപ് നിങ്ങൾക്ക് നാം നല്കിയിട്ടുള്ള അനുവദനീയമായ സമ്പാദ്യങ്ങളിൽ നിന്ന് നിങ്ങൾ ചെലവഴിക്കുവിൻ. തനിക്ക് ഉപകാരപ്രദമായത് സമ്പാദിച്ചു കൂട്ടാവുന്ന രൂപത്തിലുള്ള കച്ചവടമോ, പ്രയാസങ്ങളിൽ സഹായകമാവുന്ന സുഹൃദ്ബന്ധങ്ങളോ ഇല്ലാത്ത; അല്ലാഹു തൃപ്തിപ്പെടുകയും ഉദ്ദേശിക്കുകയും ചെയ്താലല്ലാതെ ഉപകാരം ചെയ്യുകയോ ഉപദ്രവം തടയുകയോ ചെയ്യുന്ന ഒരു ശുപാർശയോ ഇല്ലാത്ത ദിവസമത്രെ അത്. അല്ലാഹുവിൽ അവിശ്വസിച്ചതിനാൽ സത്യനിഷേധികൾ തന്നെയാകുന്നു യഥാർത്ഥ അതിക്രമകാരികൾ.
عربي تفسیرونه:
اَللّٰهُ لَاۤ اِلٰهَ اِلَّا هُوَ ۚ— اَلْحَیُّ الْقَیُّوْمُ ۚ۬— لَا تَاْخُذُهٗ سِنَةٌ وَّلَا نَوْمٌ ؕ— لَهٗ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ؕ— مَنْ ذَا الَّذِیْ یَشْفَعُ عِنْدَهٗۤ اِلَّا بِاِذْنِهٖ ؕ— یَعْلَمُ مَا بَیْنَ اَیْدِیْهِمْ وَمَا خَلْفَهُمْ ۚ— وَلَا یُحِیْطُوْنَ بِشَیْءٍ مِّنْ عِلْمِهٖۤ اِلَّا بِمَا شَآءَ ۚ— وَسِعَ كُرْسِیُّهُ السَّمٰوٰتِ وَالْاَرْضَ ۚ— وَلَا یَـُٔوْدُهٗ حِفْظُهُمَا ۚ— وَهُوَ الْعَلِیُّ الْعَظِیْمُ ۟
അല്ലാഹു; ആരാധിക്കപ്പെടാൻ അർഹതയുള്ള ആരാധ്യനായി അവനല്ലാതെ മറ്റൊരാളുമില്ല. മരണമോ എന്തെങ്കിലുമൊരു ന്യൂനതയോ ഇല്ലാത്ത പരിപൂർണ്ണമായ ജീവിതമുള്ളവൻ (ഹയ്യ്). മറ്റൊരു സൃഷ്ടിയുടെയും ആശ്രയമില്ലാതെ സ്വയം നിലനിൽക്കുന്ന, സർവ്വ സൃഷ്ടികൾക്കും അവരുടെ എല്ലാ അവസ്ഥാന്തരങ്ങളിലും ആശ്രയമായിട്ടുള്ള, അവരെ നിലനിർത്തുന്നവനായ നിയന്താവ് (ഖയ്യൂം). പരിപൂർണ്ണമായ ജീവിതവും സർവ്വതിനെയും നിയന്ത്രിക്കുന്നവനുമായ അവന് ഉറക്കമോ മയക്കമോ ബാധിക്കുകയില്ല. ഭൂമിയിലുള്ളതിൻ്റെയും ആകാശത്തുള്ളതിൻ്റെയും ആധിപത്യം അവന് മാത്രമാണ്. അവൻ്റെ അനുമതിയും തൃപ്തിയുമില്ലാതെ ഒരാൾക്കും മറ്റൊരാൾക്ക് വേണ്ടി അവങ്കൽ ശുപാർശ പറയാൻ കഴിയുകയില്ല. സംഭവിച്ചു കഴിഞ്ഞ ഭൂതകാല കാര്യങ്ങളും വരാനിരിക്കുന്ന ഭാവി കാര്യങ്ങളും അവൻ അറിയുന്നു. അവൻ്റെ ജ്ഞാനത്തിൽ നിന്ന് അവനുദ്ദേശിക്കുന്നവർക്ക് അവനറിയിച്ചു കൊടുത്തതല്ലാതെ ഒരു കാര്യവും ആർക്കും ചൂഴ്ന്നറിയുക സാധ്യമല്ല. അല്ലാഹുവിൻ്റെ പാദപീഠം ആകാശങ്ങളെയും ഭൂമിയെയും -മഹത്തരമായ വിശാലതയും വലിപ്പവുമുള്ളതാണ് അവയെന്നിരിക്കെ- അവയെ മുഴുവനായി വലയം ചെയ്തിരിക്കുന്നു. അവ സംരക്ഷിക്കുന്നത് അവന് പ്രയാസമുണ്ടാക്കുകയോ ബുദ്ധിമുട്ട് സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. തൻ്റെ അസ്തിത്വത്തിലും വിശേഷണങ്ങളിലും അധീശത്വത്തിലും അവൻ പരമോന്നതനാകുന്നു. തൻ്റെ അധികാരത്തിലും ആധിപത്യത്തിലും അവൻ അങ്ങേയറ്റം മഹത്വമുള്ളവനാകുന്നു.
عربي تفسیرونه:
لَاۤ اِكْرَاهَ فِی الدِّیْنِ ۚ— قَدْ تَّبَیَّنَ الرُّشْدُ مِنَ الْغَیِّ ۚ— فَمَنْ یَّكْفُرْ بِالطَّاغُوْتِ وَیُؤْمِنْ بِاللّٰهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقٰی ۗ— لَا انْفِصَامَ لَهَا ؕ— وَاللّٰهُ سَمِیْعٌ عَلِیْمٌ ۟
ഇസ്ലാം മതത്തിൽ പ്രവേശിക്കാൻ ഒരാളുടെ മേലും ഭീഷണിയില്ല. കാരണം അത് വ്യക്തമായ സത്യത്തിൻ്റെ മതമാകുന്നു. അതിനാൽ ഒരാളെയും അതിലേക്ക് നിർബന്ധിക്കേണ്ട ആവശ്യമേയില്ല. സന്മാർഗം ദുർമാർഗത്തിൽ നിന്ന് വ്യക്തമായി വേർതിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ഏതൊരാൾ അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്ന സകല വസ്തുക്കളെയും നിഷേധിക്കുകയും അതിൽ നിന്നെല്ലാം അകൽച്ച പാലിക്കുകയും, അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും ചെയ്യുന്നുവെങ്കിൽ പരലോക രക്ഷക്ക് കാരണമാകുന്ന ദീനിലെ ഏറ്റവും ശക്തമായ -മുറിഞ്ഞു പോകാത്ത- വഴിയാണ് അവൻ മുറുകെ പിടിച്ചിരിക്കുന്നത്. അല്ലാഹു അവൻ്റെ അടിമകളുടെ വാക്കുകൾ കേൾക്കുന്നവനും അവരുടെ പ്രവർത്തനങ്ങൾ നന്നായി അറിയുന്നവനുമാകുന്നു. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുകയും ചെയ്യും.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• أن الله تعالى قد فاضل بين رسله وأنبيائه، بعلمه وحكمته سبحانه.
• അല്ലാഹു അവൻ്റെ യുക്തിയുടെയും അറിവിൻ്റെയും അടിസ്ഥാനത്തിൽ നബിമാരിൽ നിന്നും റസൂലുകളിൽ നിന്നും ചിലർക്ക് മറ്റുള്ളവരെക്കാൾ ശ്രേഷ്ഠത നൽകിയിരിക്കുന്നു.

• إثبات صفة الكلام لله تعالى على ما يليق بجلاله، وأنه قد كلم بعض رسله كموسى ومحمد عليهما الصلاة والسلام.
• കലാം (സംസാരം) എന്ന അല്ലാഹുവിൻ്റെ വിശേഷണം അവൻ്റെ മഹത്വത്തിന് യോജിക്കുന്ന തരത്തിൽ സ്ഥിരപ്പെടുത്തുന്നു. മൂസാ നബി (അ), മുഹമ്മദ് നബി (സ) പോലുള്ള ചില റസൂലുകളോട് അല്ലാഹു സംസാരിച്ചിട്ടുണ്ട്.

• الإيمان والهدى والكفر والضلال كلها بمشيئة الله وتقديره، فله الحكمة البالغة، ولو شاء لهدى الخلق جميعًا.
• (അല്ലാഹുവിലുള്ള) വിശ്വാസവും സന്മാർഗ്ഗവും, (അല്ലാഹുവിനെ) നിഷേധിക്കുന്നതും വഴികേടുമെല്ലാം അല്ലാഹുവിൻ്റെ ഉദ്ദേശത്താലും വിധിയാലുമാണ്. അതിൽ അവന് തികഞ്ഞ യുക്തിയുമുണ്ട്. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ എല്ലാവരെയും അവൻ സന്മാർഗ്ഗത്തിലാക്കുമായിരുന്നു.

• آية الكرسي هي أعظم آية في كتاب الله، لما تضمنته من ربوبية الله وألوهيته وبيان أوصافه .
• അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ ഏറ്റവും ശ്രേഷ്ഠമായ ആയത്താണ് ആയത്തുൽ കുർസിയ്യ്. അല്ലാഹുവാണ് സർവ്വരുടെയും രക്ഷിതാവെന്നും, അവൻ മാത്രമാണ് ആരാധനക്ക് അർഹതയുള്ളവനെന്നും അറിയിക്കുകയും, അവൻ്റെ വിശേഷണങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നതിനാലാണ് ഈ ശ്രേഷ്ഠത ആയത്തിന് ഉണ്ടായത്.

• اتباع الإسلام والدخول فيه يجب أن يكون عن رضًا وقَبول، فلا إكراه في دين الله تعالى.
• ഇസ്ലാം പിൻപറ്റുന്നതും സ്വീകരിക്കുന്നതുമെല്ലാം സ്വേഛപ്രകാരവും സ്വയം ഉൾക്കൊണ്ടു കൊണ്ടുമായിരിക്കണം എന്നത് നിർബന്ധമാണ്. അല്ലാഹുവിൻ്റെ മതത്തിൽ ബലാൽക്കാരമില്ല.

• الاستمساك بكتاب الله وسُنَّة رسوله أعظم وسيلة للسعادة في الدنيا، والفوز في الآخرة.
• ഐഹിക സൗഭാഗ്യത്തിനും പരലോക വിജയത്തിനുമുള്ള ഏറ്റവും വലിയ വഴി അല്ലാഹുവിൻ്റെ കിതാബും അവൻ്റെ പ്രവാചകൻറെ സുന്നത്തും മുറുകെ പിടിക്കലാകുന്നു.

 
د معناګانو ژباړه سورت: بقره
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول