Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: اعراف   آیت:
اِنَّ وَلِیِّ اللّٰهُ الَّذِیْ نَزَّلَ الْكِتٰبَ ۖؗ— وَهُوَ یَتَوَلَّی الصّٰلِحِیْنَ ۟
എന്നെ സംരക്ഷിക്കുന്നവനായ അല്ലാഹുവാകുന്നു എൻ്റെ സഹായിയും രക്ഷാധികാരിയും; തീർച്ച. അവനിലല്ലാതെ മറ്റാരിലും ഞാൻ പ്രതീക്ഷയർപ്പിക്കുന്നില്ല. നിങ്ങളുടെ വിഗ്രഹങ്ങളിൽ ഒന്നിനെയും ഞാൻ ഭയക്കുന്നുമില്ല. എൻ്റെ മേൽ ജനങ്ങൾക്ക് മാർഗദർശനമായി ഖുർആൻ അവതരിപ്പിച്ചവൻ അവനാകുന്നു. തൻ്റെ ദാസന്മാരിലെ സച്ചരിതരായവരെ ഏറ്റെടുത്തിരിക്കുന്നവനും അവനത്രെ; അവരെ അവൻ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നു.
عربي تفسیرونه:
وَالَّذِیْنَ تَدْعُوْنَ مِنْ دُوْنِهٖ لَا یَسْتَطِیْعُوْنَ نَصْرَكُمْ وَلَاۤ اَنْفُسَهُمْ یَنْصُرُوْنَ ۟
ബഹുദൈവാരാധകരേ! നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഈ വിഗ്രഹങ്ങൾക്കൊന്നും നിങ്ങളെ സഹായിക്കാൻ സാധിക്കുകയില്ല. അവർക്ക് സ്വയം തന്നെ സഹായിക്കാൻ കഴിയില്ല. തീർത്തും ദുർബലരാണവർ. അപ്പോൾ എങ്ങനെയാണ് അല്ലാഹുവിനെ പുറമെ ഇവയെ നിങ്ങൾ വിളിച്ചാരാധിക്കുക?!
عربي تفسیرونه:
وَاِنْ تَدْعُوْهُمْ اِلَی الْهُدٰی لَا یَسْمَعُوْا ؕ— وَتَرٰىهُمْ یَنْظُرُوْنَ اِلَیْكَ وَهُمْ لَا یُبْصِرُوْنَ ۟
ബഹുദൈവാരാധകരേ! അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്ന നിങ്ങളുടെ വിഗ്രഹങ്ങളെ നേരെ നിലകൊള്ളുന്നതിനായി നിങ്ങൾ ക്ഷണിച്ചാൽ അവർ നിങ്ങളുടെ വിളി കേൾക്കുകയേയില്ല. അവ നിർമ്മിച്ചവർ വെച്ചു നൽകിയ കണ്ണുകളുമായി നിന്നെ അവ അഭിമുഖീകരിക്കുന്നത് നിനക്ക് കാണാം; എന്നാൽ കാണാൻ കഴിയാത്ത നിർജീവ വസ്തുക്കളാകുന്നു അവ. മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപത്തിലായിരുന്നു അവർ (ബഹുദൈവാരാധകർ) വിഗ്രഹങ്ങളെ നിർമ്മിച്ചിരുന്നത്; അതു കൊണ്ട് അവക്ക് കൈകളും കാലുകളും കണ്ണുകളുമുണ്ടായിരുന്നു. എന്നാൽ അവ നിർജീവവസ്തുക്കൾ മാത്രമാണ്; ജീവനോ ചലനമോ ഒന്നും അവയ്ക്കില്ല.
عربي تفسیرونه:
خُذِ الْعَفْوَ وَاْمُرْ بِالْعُرْفِ وَاَعْرِضْ عَنِ الْجٰهِلِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! ജനങ്ങളിൽ നിന്ന് അവർ സുമനസാലെ വിട്ടുതന്നതെന്തോ അതും, അവർക്ക് എളുപ്പമുള്ളതുമായ പ്രവർത്തനങ്ങളും സ്വഭാവങ്ങളും നീ സ്വീകരിക്കുക. അവരുടെ പ്രകൃത്യാലെ അനുവദിച്ചുതരാൻ പ്രയാസകരമായത് ചെയ്യുവാൻ അവരെ നിർബന്ധിക്കാതിരിക്കുക. അത് അവരെ അകറ്റിക്കളയുന്നതാണ്. എല്ലാ നല്ല വാക്കുകളും പ്രവൃത്തികളും അവരോട് കൽപ്പിക്കുകയും ചെയ്യുക. വിഡ്ഢികളിൽ നിന്ന് താങ്കൾ തിരിഞ്ഞു കളയുകയും ചെയ്യുക. അവരുടെ അതേ അവിവേകം തിരിച്ചുപ്രയോഗിക്കരുത്. ആരെങ്കിലും താങ്കളെ ഉപദ്രവിച്ചെങ്കിൽ അവരെ താങ്കൾ ഉപദ്രവിക്കാതിരിക്കുക. ആരെങ്കിലും താങ്കൾക്ക് വല്ലതും തടഞ്ഞുവെച്ചെങ്കിൽ താങ്കൾ അവർക്ക് തടസ്സമുണ്ടാക്കാതിരിക്കുക.
عربي تفسیرونه:
وَاِمَّا یَنْزَغَنَّكَ مِنَ الشَّیْطٰنِ نَزْغٌ فَاسْتَعِذْ بِاللّٰهِ ؕ— اِنَّهٗ سَمِیْعٌ عَلِیْمٌ ۟
അല്ലാഹുവിൻ്റെ റസൂലേ! പിശാച് താങ്കളെ വല്ല ദുർബോധനം ബാധിപ്പിക്കുകയോ, ഏതെങ്കിലും നന്മ പ്രവർത്തിക്കുന്നതിൽ നിന്ന് മടി തോന്നിക്കുകയോ ചെയ്തുവെന്ന് അനുഭവപ്പെട്ടാൽ ഉടനെ താങ്കൾ അല്ലാഹുവിലേക്ക് അഭയം പ്രാപിക്കുകയും, അവനെ അവലംബമാക്കുകയും ചെയ്യുക. താങ്കൾ പറയുന്നത് അവൻ കേൾക്കുന്നുണ്ട്. താങ്കളുടെ അഭയതേട്ടത്തെ കുറിച്ച് അവൻ അറിയുന്നുണ്ട്. അവൻ താങ്കളെ പിശാചിൽ നിന്ന് സംരക്ഷിക്കുന്നതാണ്.
عربي تفسیرونه:
اِنَّ الَّذِیْنَ اتَّقَوْا اِذَا مَسَّهُمْ طٰٓىِٕفٌ مِّنَ الشَّیْطٰنِ تَذَكَّرُوْا فَاِذَا هُمْ مُّبْصِرُوْنَ ۟ۚ
അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നവർ; അവർക്ക് പിശാചിൽ നിന്ന് എന്തെങ്കിലും ദുർബോധനം ഏൽക്കുകയും, തിന്മ അവർ പ്രവർത്തിച്ചു പോവുകയും ചെയ്താൽ ഉടനടി അവർ അല്ലാഹുവിൻ്റെ മഹത്വവും ധിക്കാരികൾക്ക് അവൻ ഒരുക്കി വെച്ച ശിക്ഷയും അവനെ അനുസരിച്ചവർക്ക് ഒരുക്കി വെച്ച പ്രതിഫലവും ഓർക്കുകയും, തങ്ങളുടെ തിന്മകളിൽ നിന്ന് ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങുകയും, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് തങ്ങളുടെ രക്ഷിതാവിലേക്ക് അണയുകയും ചെയ്യും. അപ്പോഴതാ അവർ സത്യത്തിന് മേൽ അടിയുറച്ചു നിന്നവരായിത്തീരുന്നു. തങ്ങൾക്ക് സംഭവിച്ചു പോയതിൽ നിന്ന് അവർ ഉണരുകയും, അത് അവർ വെടിയുകയും ചെയ്യും.
عربي تفسیرونه:
وَاِخْوَانُهُمْ یَمُدُّوْنَهُمْ فِی الْغَیِّ ثُمَّ لَا یُقْصِرُوْنَ ۟
പിശാചുക്കളുടെ കൂട്ടുകാരായ അധർമ്മികളും (അല്ലാഹുവിനെ) നിഷേധിച്ചവരും; പിശാച് എപ്പോഴും അവർക്ക് വഴികേട് വർദ്ധിപ്പിച്ചു നൽകിക്കൊണ്ടേയിരിക്കും. ഒരു തിന്മക്ക് ശേഷം മറ്റൊന്ന് എന്ന നിലയിൽ (അവരെ അവൻ തിന്മകളിലേക്ക് നയിക്കും). അവർ ഒരിക്കലും നിർത്തുകയില്ല. (ജനങ്ങളെ) വഴികേടിലും പിഴവിലുമെത്തിക്കുന്നത് പിശാചുക്കളോ, (പിശാചുക്കളെ) അനുസരിക്കുകയും തിന്മ പ്രവർത്തിക്കുകയും ചെയ്യുന്നത് തെമ്മാടികളായ മനുഷ്യരോ അവസാനിപ്പിക്കില്ല.
عربي تفسیرونه:
وَاِذَا لَمْ تَاْتِهِمْ بِاٰیَةٍ قَالُوْا لَوْلَا اجْتَبَیْتَهَا ؕ— قُلْ اِنَّمَاۤ اَتَّبِعُ مَا یُوْحٰۤی اِلَیَّ مِنْ رَّبِّیْ ۚ— هٰذَا بَصَآىِٕرُ مِنْ رَّبِّكُمْ وَهُدًی وَّرَحْمَةٌ لِّقَوْمٍ یُّؤْمِنُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ എന്തെങ്കിലും ആയത്ത് (ദൃഷ്ടാന്തം/ഖുർആനിലെ വാചകം) കൊണ്ടുവന്നു നൽകിയാൽ അവർ താങ്കളെ കളവാക്കുകയും, അതിനെ അവഗണിച്ചു കളയുകയും ചെയ്യും. താങ്കൾ അവർക്ക് ആയത്ത് നൽകിയില്ലെങ്കിൽ അവർ ചോദിക്കും: നിനക്ക് സ്വയം തന്നെ ഒരു ആയത്ത് ഉണ്ടാക്കുകയും, കെട്ടിച്ചമക്കുകയും ചെയ്തു കൂടേ?! അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: എനിക്ക് സ്വയം ഒരു ആയത്ത് കൊണ്ടുവരിക എന്നത് സാധിക്കുകയില്ല. അല്ലാഹു എനിക്ക് സന്ദേശമായി നൽകിയത് പിൻപറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത്. നിങ്ങൾക്ക് മേൽ ഞാൻ പാരായണം ചെയ്തു കേൾപ്പിക്കുന്ന ഈ ഖുർആൻ നിങ്ങളുടെ സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിൽ നിന്ന് നിങ്ങൾക്കുള്ള വ്യക്തമായ പ്രമാണങ്ങളും തെളിവുകളുമാകുന്നു. തൻ്റെ ദാസന്മാരിൽ നിന്ന് അല്ലാഹുവിൽ വിശ്വസിച്ചവർക്കുള്ള മാർഗദർശനവും കാരുണ്യവുമാകുന്നു അത്. എന്നാൽ (അല്ലാഹുവിൽ) വിശ്വസിക്കാത്തവരാകട്ടെ; അവർ വഴിപിഴച്ചവരും ദൗർഭാഗ്യവാന്മാരുമത്രെ.
عربي تفسیرونه:
وَاِذَا قُرِئَ الْقُرْاٰنُ فَاسْتَمِعُوْا لَهٗ وَاَنْصِتُوْا لَعَلَّكُمْ تُرْحَمُوْنَ ۟
ഖുർആൻ പാരായണം ചെയ്യപ്പെട്ടാൽ നിങ്ങൾ ആ പാരായണം ശ്രദ്ധിച്ചു കേൾക്കുകയും, സംസാരിക്കാതിരിക്കുകയും ചെയ്യുക. (ഖുർആനിനെ വിട്ട്) മറ്റൊരു കാര്യത്തിലും നിങ്ങൾ വ്യാപൃതരാകരുത്. (എങ്കിൽ) അല്ലാഹു നിങ്ങൾക്ക് മേൽ കാരുണ്യം ചൊരിയുന്നതാണ്.
عربي تفسیرونه:
وَاذْكُرْ رَّبَّكَ فِیْ نَفْسِكَ تَضَرُّعًا وَّخِیْفَةً وَّدُوْنَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْاٰصَالِ وَلَا تَكُنْ مِّنَ الْغٰفِلِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവായ അല്ലാഹുവിനെ താഴ്മയോടും വിനയത്തോടും ഭയഭക്തിയോടും കൂടി സ്മരിക്കുക. നിൻ്റെ പ്രാർത്ഥനയുടെ ശബ്ദം ഏറെ ഉയർത്തുന്നതിനും തീരെ താഴ്ത്തുന്നതിനും ഇടയിൽ ആക്കുക. പകലിൻ്റെ ആദ്യത്തിലും അവസാനത്തിലും ഇപ്രകാരം നീ അല്ലാഹുവിനോട് പ്രാർത്ഥിക്കുക; കാരണം ഈ രണ്ട് സമയങ്ങൾക്കും പ്രത്യേക ശ്രേഷ്ഠതകളുണ്ട്. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അശ്രദ്ധരാകുന്നവരിൽ നീ ഉൾപ്പെടുകയുമരുത്.
عربي تفسیرونه:
اِنَّ الَّذِیْنَ عِنْدَ رَبِّكَ لَا یَسْتَكْبِرُوْنَ عَنْ عِبَادَتِهٖ وَیُسَبِّحُوْنَهٗ وَلَهٗ یَسْجُدُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കളുടെ രക്ഷിതാവിൻ്റെ അടുക്കലുള്ള മലക്കുകൾ അവനെ ആരാധിക്കാതെ ഔന്നത്യം നടിക്കുന്നവരല്ല. മറിച്ച്, അവർ അല്ലാഹുവിനെ ആരാധിക്കാൻ കീഴൊതുങ്ങിയവരും, അവനെ വണങ്ങിയവരുമാകുന്നു; അവർ ഒരു നേരവും അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്ന് മാറിനിൽക്കുകയുമില്ല. അല്ലാഹുവിന് യോജ്യമല്ലാത്തവയിൽ നിന്ന് അവനെ അവർ രാത്രിയും പകലുമെല്ലാം പരിശുദ്ധപ്പെടുത്തി കൊണ്ടിരിക്കുന്നു. അവന് മാത്രമാണ് അവർ സാഷ്ടാംഗം (സുജൂദ്) ചെയ്യുന്നത്.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• في الآيات بشارة للمسلمين المستقيمين على صراط نبيهم صلى الله عليه وسلم بأن ينصرهم الله كما نصر نبيه وأولياءه.
ബുദ്ധിയുള്ളവൻ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. കാരണം മതപരമായ നന്മകൾ അവനാണ് പൂർത്തീകരിച്ചു നൽകുന്നവൻ; മതത്തിൻ്റെ വിഷയത്തിൽ മഹത്തരമായ വിജ്ഞാനങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങൾ അവതരിപ്പിച്ചത് അവനാകുന്നു. ഭൗതിക നന്മകളും അവൻ്റെ പക്കൽ തന്നെയാണുള്ളത്. കാരണം, അവൻ തൻ്റെ ദാസന്മാരിലെ സൽകർമ്മികളുടെ രക്ഷാധികാരം ഏറ്റെടുക്കുകയും, അവരെ സംരക്ഷിക്കുകയും, സഹായിക്കുകയും ചെയ്യുന്നു. അവരോട് ശത്രുത പുലർത്തുന്നവർക്ക് അവർക്ക് യാതൊരു ഉപദ്രവവും ഏൽപ്പിക്കുക സാധ്യമല്ല.

• في الآيات جماع الأخلاق، فعلى العبد أن يعفو عمن ظلمه، ويعطي من حرمه، ويصل من قطعه.
• നബി -ﷺ- യെയും, അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരെയും (ഔലിയാക്കൾ) അവൻ സഹായിച്ചതു പോലെ, നബി -ﷺ- യുടെ മാർഗത്തിൽ നേരെനിലകൊള്ളുന്ന, അല്ലാഹുവിൽ വിശ്വസിച്ച മുസ്ലിംകളെ അവൻ സഹായിക്കുന്നതാണ് എന്ന സന്തോഷവാർത്ത ഈ ആയത്തുകളിലുണ്ട്.

• على العبد إذا مَسَّه سوء من الشيطان - فأذنب بفعل محرم، أو ترك واجب - أن يستغفر الله تعالى، ويستدرك ما فرط منه بالتوبة النصوح والحسنات الماحية.
ഈ ആയത്തുകളിൽ സൽസ്വഭാവങ്ങൾ മുഴുവൻ ഉൾക്കൊണ്ടിരിക്കുന്നു. തന്നോട് അതിക്രമം പ്രവർത്തിച്ചവരോട് വിട്ടുവീഴ്ച നൽകുകയും, തനിക്ക് തടസ്സം സൃഷ്ടിച്ചവർക്ക് അങ്ങോട്ട് (നന്മകൾ) നൽകുകയും, തന്നോട് ബന്ധം മുറിച്ചവരോട് അങ്ങോട്ട് ബന്ധം ചേർക്കുകയും ചെയ്യണം എന്ന് അവ അറിയിക്കുന്നു.

• الواجب على العاقل عبادة الله تعالى؛ لأنه هو الذي يحقق له منافع الدين بإنزال الكتاب المشتمل على العلوم العظيمة في الدّين، ومنافع الدنيا بتولّي الصالحين من عباده وحفظه لهم ونصرته إياهم، فلا تضرهم عداوة من عاداهم.
പിശാച് എന്തെങ്കിലും തിന്മ ഏൽപ്പിക്കുകയും, അങ്ങനെ ഏതെങ്കിലും ഹറാം (നിഷിദ്ധം) പ്രവർത്തിച്ചു കൊണ്ടോ, വാജിബ് (നിർബന്ധകാര്യം) ഉപേക്ഷിച്ചു കൊണ്ടോ ഒരാൾ തിന്മ പ്രവർത്തിച്ചു പോയാൽ അവൻ അല്ലാഹുവിനോട് പാപമോചനം തേടുകയും, തനിക്ക് സംഭവിച്ച കുറവ് ആത്മാർത്ഥമായ പശ്ചാത്താപത്തിലൂടെയും തിന്മകളെ മായ്ച്ചു കളയുന്ന നന്മകളിലൂടെയും മറികടക്കുകയും വേണം.

 
د معناګانو ژباړه سورت: اعراف
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول