Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: اعراف   آیت:
قَالَا رَبَّنَا ظَلَمْنَاۤ اَنْفُسَنَا ٚ— وَاِنْ لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُوْنَنَّ مِنَ الْخٰسِرِیْنَ ۟
ആദമും ഹവ്വാഉം പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! നീ ഞങ്ങളെ വിലക്കിയ വൃക്ഷത്തിൽ നിന്ന് ഭക്ഷിച്ചു കൊണ്ട് ഞങ്ങൾ ഞങ്ങളോട് തന്നെ അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. നീ ഞങ്ങളുടെ തിന്മകൾ പൊറുത്തു നൽകുകയും, ഞങ്ങൾക്ക് മേൽ നിൻ്റെ കാരുണ്യം വർഷിക്കുകയും ചെയ്തില്ലെങ്കിൽ ഐഹികജീവിതത്തിലും പാരത്രികലോകത്തും വിഹിതം നഷ്ടപ്പെടുത്തിയ നഷ്ടക്കാരിൽ ഞങ്ങൾ ഉൾപ്പെടുന്നതാണ്; തീർച്ച.
عربي تفسیرونه:
قَالَ اهْبِطُوْا بَعْضُكُمْ لِبَعْضٍ عَدُوٌّ ۚ— وَلَكُمْ فِی الْاَرْضِ مُسْتَقَرٌّ وَّمَتَاعٌ اِلٰی حِیْنٍ ۟
അല്ലാഹു ആദമിനോടും ഹവ്വാഇനോടും ഇബ്'ലീസിനോടുമായി പറഞ്ഞു: സ്വർഗത്തിൽ നിന്ന് നിങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിപ്പോവുക. നിങ്ങളിൽ ചിലർ മറ്റു ചിലർക്ക് ശത്രുക്കളായിരിക്കും. നിശ്ചയിക്കപ്പെട്ട ഒരു സമയം വരെ നിങ്ങൾക്ക് ഭൂമിയിൽ വാസസ്ഥലമുണ്ടായിരിക്കും. നിർണ്ണയിക്കപ്പെട്ട ഒരു അവധി വരെ അവിടെയുള്ളത് നിങ്ങൾക്ക് ആസ്വദിക്കുകയും ചെയ്യാം.
عربي تفسیرونه:
قَالَ فِیْهَا تَحْیَوْنَ وَفِیْهَا تَمُوْتُوْنَ وَمِنْهَا تُخْرَجُوْنَ ۟۠
ആദമിനോടും ഹവ്വാഇനോടും അവരുടെ സന്താനങ്ങളോടുമായി അല്ലാഹു പറയുന്നു: നിങ്ങൾക്ക് അല്ലാഹു നിശ്ചയിച്ചു തന്ന അവധി വരെ ഈ ഭൂമിയിൽ തന്നെ നിങ്ങൾ ജീവിക്കുന്നതാണ്. അവിടെ തന്നെ നിങ്ങൾ മരിക്കുകയും മറമാടപ്പെടുകയും ചെയ്യും. (പിന്നീട്) ഖബ്റുകളിൽ നിന്ന് പുനരുത്ഥാനത്തിനായി നിങ്ങൾ പുറത്തു കൊണ്ടുവരപ്പെടുകയും ചെയ്യും.
عربي تفسیرونه:
یٰبَنِیْۤ اٰدَمَ قَدْ اَنْزَلْنَا عَلَیْكُمْ لِبَاسًا یُّوَارِیْ سَوْاٰتِكُمْ وَرِیْشًا ؕ— وَلِبَاسُ التَّقْوٰی ۙ— ذٰلِكَ خَیْرٌ ؕ— ذٰلِكَ مِنْ اٰیٰتِ اللّٰهِ لَعَلَّهُمْ یَذَّكَّرُوْنَ ۟
ആദം സന്തതികളേ! നിങ്ങളുടെ ഗോപ്യസ്ഥാനങ്ങൾ മറക്കുവാൻ നാം നിങ്ങൾക്ക് അനിവാര്യമായും വേണ്ട വസ്ത്രം നൽകിയിരിക്കുന്നു. ജനങ്ങൾക്കിടയിൽ അലങ്കാരം സ്വീകരിക്കാനായി പൂർണ്ണതയുടെ വസ്ത്രവും നാം നിങ്ങൾക്ക് നൽകിയിരിക്കുന്നു. പ്രകടമായ ഈ വസ്ത്രങ്ങളെക്കാൾ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് നിങ്ങളണിയുന്ന തഖ്'വയുടെ (സൂക്ഷ്മത) വസ്ത്രമാകുന്നു കൂടുതൽ ശ്രേഷ്ഠകരമായിട്ടുള്ളത്. അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തി നൽകുന്ന ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു ഈ പറയപ്പെട്ട വസ്ത്രം. അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ നിങ്ങൾ ഓർക്കുന്നതിനും, അവക്ക് നിങ്ങൾ നന്ദി പ്രകടിപ്പിക്കുന്നതിനുമത്രെ അത്.
عربي تفسیرونه:
یٰبَنِیْۤ اٰدَمَ لَا یَفْتِنَنَّكُمُ الشَّیْطٰنُ كَمَاۤ اَخْرَجَ اَبَوَیْكُمْ مِّنَ الْجَنَّةِ یَنْزِعُ عَنْهُمَا لِبَاسَهُمَا لِیُرِیَهُمَا سَوْاٰتِهِمَا ؕ— اِنَّهٗ یَرٰىكُمْ هُوَ وَقَبِیْلُهٗ مِنْ حَیْثُ لَا تَرَوْنَهُمْ ؕ— اِنَّا جَعَلْنَا الشَّیٰطِیْنَ اَوْلِیَآءَ لِلَّذِیْنَ لَا یُؤْمِنُوْنَ ۟
ആദമിൻ്റെ സന്തതികളേ! നിങ്ങളുടെ ഗോപ്യസ്ഥാനങ്ങൾ മറക്കാൻ വേണ്ട പ്രകടവസ്ത്രമോ, സൂക്ഷ്മതയുടെ വസ്ത്രമോ എടുത്തു നീക്കി കൊണ്ട് തിന്മകൾ അലങ്കൃതമാക്കി നൽകിക്കൊണ്ട് പിശാച് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. (അല്ലാഹു വിലക്കിയ) വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കുക എന്നത് മനോഹരമാക്കി തോന്നിപ്പിച്ചു കൊണ്ട് നിങ്ങളുടെ മാതാപിതാക്കളെ അവൻ വഞ്ചിട്ടുണ്ട്. അവർ രണ്ട് പേരും സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെടുകയും, അവരുടെ ഗോപ്യസ്ഥാനങ്ങൾ അവർക്ക് വെളിവാവുകയും ചെയ്തു എന്നതായിരുന്നു അതിൻ്റെ പര്യവസാനം. തീർച്ചയായും പിശാചും അവൻ്റെ സന്താനങ്ങളും നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയും, നിങ്ങളെ വീക്ഷിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളാകട്ടെ അവരെ കാണുകയോ വീക്ഷിക്കുകയോ ചെയ്യുന്നില്ല. അതിനാൽ അവരിൽ നിന്നും അവരുടെ സന്താനങ്ങളിൽ നിന്നും ജാഗ്രത കൈക്കൊള്ളുക എന്നത് നിങ്ങൾക്ക് മേൽ നിർബന്ധമാകുന്നു. അല്ലാഹുവിൽ വിശ്വസിക്കാത്തവർക്ക് പിശാചുക്കളെ നാം കൂട്ടാളികളാക്കി നൽകിയിരിക്കുന്നു. എന്നാൽ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്ന (അല്ലാഹുവിൽ) വിശ്വസിച്ചവരായ ജനങ്ങളുടെ മേൽ അവർക്ക് യാതൊരു മാർഗവുമില്ല.
عربي تفسیرونه:
وَاِذَا فَعَلُوْا فَاحِشَةً قَالُوْا وَجَدْنَا عَلَیْهَاۤ اٰبَآءَنَا وَاللّٰهُ اَمَرَنَا بِهَا ؕ— قُلْ اِنَّ اللّٰهَ لَا یَاْمُرُ بِالْفَحْشَآءِ ؕ— اَتَقُوْلُوْنَ عَلَی اللّٰهِ مَا لَا تَعْلَمُوْنَ ۟
ബഹുദൈവാരാധകർ അങ്ങേയറ്റം നീചമായ വല്ല പ്രവൃത്തികളും ചെയ്താൽ -ബഹുദൈവാരാധനയോ കഅ്ബയെ നഗ്നരായി ത്വവാഫ് ചെയ്യുകയോ മറ്റോ പോലുള്ളവ പ്രവർത്തിച്ചാൽ- ഞങ്ങളുടെ പിതാക്കൾ ഇപ്രകാരം ചെയ്യുന്നതായി ഞങ്ങൾ കണ്ടിട്ടുണ്ട് എന്നും, അല്ലാഹു അവരോട് അപ്രകാരം കൽപ്പിച്ചിട്ടുണ്ടെന്നുമായിരിക്കും തങ്ങളുടെ ന്യായമായി പറയുക. അല്ലാഹുവിൻ്റെ റസൂലേ! അവർക്ക് മറുപടിയായി പറയുക: തീർച്ചയായും അല്ലാഹു തിന്മകൾ പ്രവർത്തിക്കാൻ കൽപ്പിക്കുകയില്ല. മറിച്ച് അവൻ അവയെ വിരോധിക്കുകയാണ് ചെയ്യുക. പിന്നെങ്ങനെയാണ് അല്ലാഹുവിൻ്റെ മേൽ നിങ്ങളിങ്ങനെ പറയുക?! ബഹുദൈവാരാധകരേ! അല്ലാഹുവിൻ്റെ മേൽ നിങ്ങൾക്കറിയാത്ത കാര്യങ്ങൾ കള്ളമായും കെട്ടിച്ചമച്ചു കൊണ്ടും നിങ്ങൾ പറഞ്ഞുണ്ടാക്കുകയാണോ?!
عربي تفسیرونه:
قُلْ اَمَرَ رَبِّیْ بِالْقِسْطِ ۫— وَاَقِیْمُوْا وُجُوْهَكُمْ عِنْدَ كُلِّ مَسْجِدٍ وَّادْعُوْهُ مُخْلِصِیْنَ لَهُ الدِّیْنَ ؕ۬— كَمَا بَدَاَكُمْ تَعُوْدُوْنَ ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: തീർച്ചയായും അല്ലാഹു നീതി പാലിക്കാൻ കൽപ്പിച്ചിരിക്കുന്നു. മ്ലേഛതകളോ തിന്മകളോ അവൻ കൽപ്പിച്ചിട്ടില്ല. എല്ലാ ആരാധനകളും അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കണമെന്ന് പൊതുവെ അവൻ കൽപ്പിച്ചിരിക്കുന്നു. മസ്ജിദുകളിൽ വെച്ചുള്ളവ പ്രത്യേകിച്ചും അവൻ (അല്ലാഹുവിന് നിഷ്കളങ്കമാക്കണമെന്ന്) കൽപ്പിച്ചിരിക്കുന്നു. അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കണമെന്നും അവൻ നിങ്ങളോട് കൽപ്പിച്ചിരിക്കുന്നു. ശൂന്യതയിൽ നിന്ന് നിങ്ങളെ ആദ്യത്തെ തവണ സൃഷ്ടിച്ചത് പോലെ, ഒരിക്കൽ കൂടി നിങ്ങളെ അവൻ ജീവനോടെ തിരിച്ചു കൊണ്ടുവരുന്നതാണ്. നിങ്ങളെ ആദ്യമായി സൃഷ്ടിച്ചവൻ നിങ്ങളെ വീണ്ടും മടക്കിക്കൊണ്ടു വരാനും പുനരുജ്ജീവിപ്പിക്കാനും കഴിവുള്ളവനാകുന്നു.
عربي تفسیرونه:
فَرِیْقًا هَدٰی وَفَرِیْقًا حَقَّ عَلَیْهِمُ الضَّلٰلَةُ ؕ— اِنَّهُمُ اتَّخَذُوا الشَّیٰطِیْنَ اَوْلِیَآءَ مِنْ دُوْنِ اللّٰهِ وَیَحْسَبُوْنَ اَنَّهُمْ مُّهْتَدُوْنَ ۟
അല്ലാഹു ജനങ്ങളെ രണ്ട് വിഭാഗമാക്കി തിരിച്ചിരിക്കുന്നു. നിങ്ങളിൽ ഒരു വിഭാഗത്തെ അവൻ സന്മാർഗത്തിലേക്ക് നയിക്കുകയും, അവർക്ക് സന്മാർഗത്തിൻ്റെ വഴികൾ എളുപ്പമാക്കി നൽകുകയും, അതിൽ നിന്ന് തടസ്സമുണ്ടാക്കുന്ന കാര്യങ്ങൾ അവരിൽ നിന്ന് അകറ്റുകയും ചെയ്തിരിക്കുന്നു. മറ്റൊരു വിഭാഗത്തിൻ്റെ മേലാകട്ടെ; സത്യപാതയിൽ നിന്ന് വഴിതെറ്റുക എന്നത് അവർക്ക് അനിവാര്യമായിരിക്കുന്നു. കാരണം, അല്ലാഹുവിന് പുറമെ പിശാചുക്കളെയാണ് അവർ രക്ഷാധികാരികളായി സ്വീകരിച്ചിരിക്കുന്നത്. വിവരമില്ലാതെ, പിശാചുക്കൾക്ക് അവർ കീഴൊതുങ്ങിയിരിക്കുന്നു. തങ്ങൾ സ്വിറാത്വുൽ മുസ്തഖീമിൽ (അല്ലാഹുവിൻ്റെ സത്യമാർഗം) എത്തിപ്പെട്ടവരാണെന്ന് അവർ ധരിക്കുകയും ചെയ്യുന്നു.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• من أَشْبَهَ آدم بالاعتراف وسؤال المغفرة والندم والإقلاع - إذا صدرت منه الذنوب - اجتباه ربه وهداه. ومن أَشْبَهَ إبليس - إذا صدر منه الذنب بالإصرار والعناد - فإنه لا يزداد من الله إلا بُعْدًا.
• തെറ്റുകളും തിന്മകളും സംഭവിച്ചാൽ ആദമിനോട് സാദൃശ്യപ്പെട്ടുകൊണ്ട് തെറ്റ് ഏറ്റു പറയുകയും, അല്ലാഹുവിനോട് പാപമോചനം തേടുകയും, സംഭവിച്ചു പോയ തെറ്റിൽ ഖേദിക്കുകയും, പിന്നീട് തിന്മ ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു അവനെ തെരഞ്ഞെടുക്കുകയും സന്മാർഗത്തിലേക്ക് നയിക്കുകയും ചെയ്യും. എന്നാൽ തെറ്റുകൾ സംഭവിച്ചാൽ ഇബ്'ലീസിനോട് സാദൃശ്യപ്പെട്ടുകൊണ്ട് തൻ്റെ തിന്മയിൽ തന്നെ തുടരുകയും ധിക്കാരം കാണിക്കുകയും ചെയ്താൽ അവൻ അല്ലാഹുവിൽ നിന്ന് അകൽച്ചയല്ലാതെ മറ്റൊന്നും നേടുകയില്ല.

• اللباس نوعان: ظاهري يستر العورةَ، وباطني وهو التقوى الذي يستمر مع العبد، وهو جمال القلب والروح.
• വസ്ത്രം രണ്ട് രൂപത്തിലുണ്ട്. ഒന്ന് ഗുഹ്യസ്ഥാനങ്ങളെ മറക്കുന്ന ബാഹ്യമായ വസ്ത്രം. രണ്ടാമത്തേത് ഒരു അടിമയോടൊപ്പം എപ്പോഴും നിലകൊള്ളുന്ന തഖ്'വയാകുന്ന (അല്ലാഹുവിനോടുള്ള സൂക്ഷ്മത) ഉൾവസ്ത്രവും. ഹൃദയത്തിൻ്റെയും ആത്മാവിൻ്റെയും ഭംഗി അതിലാകുന്നു.

• كثير من أعوان الشيطان يدعون إلى نزع اللباس الظاهري؛ لتنكشف العورات، فيهون على الناس فعل المنكرات وارتكاب الفواحش.
• പിശാചിൻ്റെ സഹായികളിൽ അധികപേരും ബാഹ്യമായ വസ്ത്രം ഊരിയെറിയാൻ ക്ഷണിക്കുന്നവരാണ്. അപ്പോഴാണ് ഗോപ്യസ്ഥാനങ്ങൾ വെളിപ്പെടുക. അതോടെ തിന്മകൾ പ്രവർത്തിക്കുന്നതും, വൃത്തികേടുകൾ ചെയ്യുന്നതും മനുഷ്യർക്ക് നിസ്സാരമായി തീരും.

• أن الهداية بفضل الله ومَنِّه، وأن الضلالة بخذلانه للعبد إذا تولَّى -بجهله وظلمه- الشيطانَ، وتسبَّب لنفسه بالضلال.
• സന്മാർഗം സ്വീകരിക്കാനുള്ള സൗഭാഗ്യം അല്ലാഹുവിൻ്റെ പക്കൽ മാത്രമാണ്. അവൻ്റെ ഔദാര്യവും അനുഗ്രഹവും മാത്രമാണത്. അല്ലാഹു ഒരുവനെ കൈവിട്ടാലാണ് അവൻ വഴികേടിലാവുക. അജ്ഞതയും അതിക്രമവും കാരണം പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുകയും സ്വയം വഴികേടിന് കാരണമാവുകയും ചെയ്താലാണ് അത് സംഭവിക്കുക.

 
د معناګانو ژباړه سورت: اعراف
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول