Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: اعراف   آیت:
قُلْ لَّاۤ اَمْلِكُ لِنَفْسِیْ نَفْعًا وَّلَا ضَرًّا اِلَّا مَا شَآءَ اللّٰهُ ؕ— وَلَوْ كُنْتُ اَعْلَمُ الْغَیْبَ لَاسْتَكْثَرْتُ مِنَ الْخَیْرِ ۛۚ— وَمَا مَسَّنِیَ السُّوْٓءُ ۛۚ— اِنْ اَنَا اِلَّا نَذِیْرٌ وَّبَشِیْرٌ لِّقَوْمٍ یُّؤْمِنُوْنَ ۟۠
അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ സ്വന്തത്തിന് എന്തെങ്കിലും നന്മ നേടിയെടുക്കാനോ, എന്തെങ്കിലുമൊരു ഉപദ്രവം എന്നിൽ നിന്ന് നീക്കാനോ എനിക്ക് സാധിക്കുകയില്ല; അല്ലാഹു ഉദ്ദേശിച്ചതല്ലാതെ. അതെല്ലാം അല്ലാഹുവിൻ്റെ അടുക്കലാകുന്നു. അല്ലാഹു എനിക്ക് പഠിപ്പിച്ചു നൽകിയതല്ലാതെ മറ്റൊന്നും എനിക്ക് അറിയുകയില്ല. ഞാൻ അദൃശ്യജ്ഞാനം അറിയുന്നില്ല. എനിക്ക് അദൃശ്യജ്ഞാനം അറിയുമായിരുന്നെങ്കിൽ എനിക്ക് പ്രയോജനം നേടിത്തരുന്നതും, എന്നിൽ നിന്ന് ഉപദ്രവം തടുത്തുവെക്കുന്നതുമായ വഴികളെല്ലാം ഞാൻ പ്രവർത്തിക്കുമായിരുന്നു. കാരണം, ഓരോ കാര്യവും സംഭവിക്കുന്നതിന് മുൻപ് തന്നെ അത് അറിയാനും, എന്തെല്ലാമാണ് അവസാനം സംഭവിക്കുക എന്ന് മനസ്സിലാക്കാനും കഴിയുമെങ്കിൽ (ഇപ്രകാരമെല്ലാം എനിക്ക് ചെയ്യാൻ കഴിയുമല്ലോ?!) ഞാൻ അല്ലാഹുവിൽ നിന്നുള്ള ഒരു ദൂതനല്ലാതെ മറ്റൊന്നുമല്ല. അവൻ്റെ വേദനയേറിയ ശിക്ഷയിൽ നിന്ന് ഞാൻ താക്കീത് നൽകുന്നു. ഞാൻ അല്ലാഹുവിൽ നിന്നുള്ള ദൂതനാണെന്ന് വിശ്വസിക്കുകയും, ഞാൻ കൊണ്ടുവന്നത് സത്യപ്പെടുത്തുകയും ചെയ്യുന്നവർക്ക് അല്ലാഹുവിൻ്റെ മാന്യമായ പ്രതിഫലമുണ്ടെന്ന് ഞാൻ സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു.
عربي تفسیرونه:
هُوَ الَّذِیْ خَلَقَكُمْ مِّنْ نَّفْسٍ وَّاحِدَةٍ وَّجَعَلَ مِنْهَا زَوْجَهَا لِیَسْكُنَ اِلَیْهَا ۚ— فَلَمَّا تَغَشّٰىهَا حَمَلَتْ حَمْلًا خَفِیْفًا فَمَرَّتْ بِهٖ ۚ— فَلَمَّاۤ اَثْقَلَتْ دَّعَوَا اللّٰهَ رَبَّهُمَا لَىِٕنْ اٰتَیْتَنَا صَالِحًا لَّنَكُوْنَنَّ مِنَ الشّٰكِرِیْنَ ۟
പുരുഷന്മാരേ! സ്ത്രീകളേ! അല്ലാഹുവാകുന്നു നിങ്ങളെ ഒരു ആത്മാവിൽ നിന്ന് -അതായത് ആദമിൽ നിന്ന്- സൃഷ്ടിച്ചത്. ആദമിൽ നിന്ന് അദ്ദേഹത്തിൻ്റെ ഇണ ഹവ്വാഇനെയും അവൻ സൃഷ്ടിച്ചു. ആദമിന് കൂട്ടായിരിക്കാനും, അവളിൽ സമാധാനം കണ്ടെത്തുന്നതിനും അദ്ദേഹത്തിൻ്റെ വാരിയെല്ലിൽ നിന്നാണ് ഹവ്വയെ സൃഷ്ടിച്ചത്. അങ്ങനെ ഒരു പുരുഷൻ തൻ്റെ ഇണയുമായി ബന്ധപ്പെടുകയും, അവൾ ഒരു ലഘുവായ ഭാരം -ഗർഭം- വഹിക്കുകയും ചെയ്തു; ഗർഭധാരണത്തിൻ്റെ ആരംഭത്തിൽ അവൾ പോലും (താൻ ഗർഭിണിയാണ് എന്നത്) അറിഞ്ഞിട്ടില്ല. അങ്ങനെ അവൾ യാതൊരു ഭാരവും അനുഭവിക്കാത്ത രീതിൽ അവളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് ദിവസങ്ങൾ തുടർന്നു പോയി. അങ്ങനെ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ ഭാരമേറിയപ്പോൾ രണ്ട് പേരും -ഭർത്താവും ഭാര്യയും- അവരുടെ രക്ഷിതാവായ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട് പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്ക് നീ പൂർണമായ ശരീരപ്രകൃതിയുള്ള നല്ല ഒരു സന്താനത്തെ നൽകുകയാണെങ്കിൽ ഞങ്ങൾ നിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുന്നവരിൽ ഉൾപ്പെടുന്നതാണ്; തീർച്ച.
عربي تفسیرونه:
فَلَمَّاۤ اٰتٰىهُمَا صَالِحًا جَعَلَا لَهٗ شُرَكَآءَ فِیْمَاۤ اٰتٰىهُمَا ۚ— فَتَعٰلَی اللّٰهُ عَمَّا یُشْرِكُوْنَ ۟
അങ്ങനെ അല്ലാഹു അവരുടെ രണ്ട് പേരുടെയും പ്രാർത്ഥനക്ക് ഉത്തരം നൽകുകയും, അവർക്ക് പ്രാർത്ഥിച്ചതു പോലെ നല്ല ഒരു സന്താനത്തെ നൽകുകയും ചെയ്തപ്പോൾ അല്ലാഹു അവർക്ക് രണ്ട് പേർക്കും നൽകിയതിൽ അവർ അല്ലാഹുവിന് പങ്കുകാരെ നിശ്ചയിച്ചു. അങ്ങനെ അവർ തങ്ങളുടെ സന്താനത്തിന് അല്ലാഹുവിന് പുറമെയുള്ളവരുടെ അടിമത്വം ദ്യോതിപ്പിക്കുന്ന പേര് നൽകി. 'ഹാരിഥിൻ്റെ അടിമ' എന്നർത്ഥം വരുന്ന അബ്ദുൽ ഹാരിഥ് എന്ന പേരാണ് അവർ കുഞ്ഞിന് നൽകിയത്. എന്നാൽ അല്ലാഹു എല്ലാ പങ്കുകാരിൽ നിന്നും പരിശുദ്ധനും ഔന്നത്യമുള്ളവനുമായിരിക്കുന്നു. സൃഷ്ടികർതൃത്വത്തിലും ആരാധനക്കുള്ള അർഹതയിലും അവൻ ഏകനത്രെ.
عربي تفسیرونه:
اَیُشْرِكُوْنَ مَا لَا یَخْلُقُ شَیْـًٔا وَّهُمْ یُخْلَقُوْنَ ۟ۚ
ഈ വിഗ്രഹങ്ങളെയും മറ്റും അവർ ആരാധനയിൽ അല്ലാഹുവിൻ്റെ പങ്കാളികളാക്കിയിരിക്കുകയാണോ?! അവർക്കറിയാം അവ യാതൊന്നും സൃഷ്ടിക്കുന്നില്ലെന്ന്; (അവ സൃഷ്ടിച്ചിരുന്നെങ്കിലല്ലേ) അവർക്ക് ആരാധന അർഹമാവുകയുള്ളൂ?! എന്നാൽ അവ മുഴുവൻ അല്ലാഹുവിൻ്റെ സൃഷ്ടികൾ മാത്രമാകുന്നു. അപ്പോൾ എങ്ങനെയാണ് അവയെ അവർ അല്ലാഹുവിൻ്റെ പങ്കാളികളാക്കുക?!
عربي تفسیرونه:
وَلَا یَسْتَطِیْعُوْنَ لَهُمْ نَصْرًا وَّلَاۤ اَنْفُسَهُمْ یَنْصُرُوْنَ ۟
ഈ ആരാധ്യവസ്തുക്കൾക്ക് തങ്ങളെ ആരാധിക്കുന്നവരെ സഹായിക്കാനോ, തങ്ങളെ സ്വയം തന്നെ സഹായിക്കാനോ കഴിയില്ല. അപ്പോൾ എങ്ങനെയാണ് അത്തരക്കാരെ അവർ ആരാധിക്കുക?!
عربي تفسیرونه:
وَاِنْ تَدْعُوْهُمْ اِلَی الْهُدٰی لَا یَتَّبِعُوْكُمْ ؕ— سَوَآءٌ عَلَیْكُمْ اَدَعَوْتُمُوْهُمْ اَمْ اَنْتُمْ صَامِتُوْنَ ۟
ബഹുദൈവാരാധകരേ! അല്ലാഹുവിന് പുറമെയുള്ള ആരാധ്യന്മാരായി നിങ്ങൾ സ്വീകരിച്ചിട്ടുള്ള ഈ വിഗ്രഹങ്ങളെ നിങ്ങൾ നേർവഴിയിലേക്ക് ക്ഷണിച്ചാൽ അവ നിങ്ങൾക്ക് ഉത്തരം നൽകുകയോ, നിങ്ങളെ പിൻപറ്റുകയോ ഇല്ല. നിങ്ങൾ അവരെ വിളിക്കുന്നതും, നിശബ്ദത പാലിക്കുന്നതുമെല്ലാം അവർക്ക് ഒരു പോലെയാകുന്നു. കാരണം, അവയെല്ലാം കേവലം നിർജ്ജീവ വസ്തുക്കളാകുന്നു. അവക്ക് ബുദ്ധിയില്ല. അവ കേൾക്കുകയോ സംസാരിക്കുകയോ ഇല്ല.
عربي تفسیرونه:
اِنَّ الَّذِیْنَ تَدْعُوْنَ مِنْ دُوْنِ اللّٰهِ عِبَادٌ اَمْثَالُكُمْ فَادْعُوْهُمْ فَلْیَسْتَجِیْبُوْا لَكُمْ اِنْ كُنْتُمْ صٰدِقِیْنَ ۟
ബഹുദൈവാരാധകരേ! നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്നവയെല്ലാം അല്ലാഹുവിൻ്റെ സൃഷ്ടികളും അവൻ്റെ അടിമകളും മാത്രമാകുന്നു. അക്കാര്യത്തിൽ അവർ നിങ്ങളെ പോലെ തന്നെയാകുന്നു. അല്ല! നിങ്ങൾ അവരെക്കാൾ നല്ല അവസ്ഥയിലാണുള്ളത്. കാരണം, നിങ്ങൾക്ക് ജീവനുണ്ട്; നിങ്ങൾ സംസാരിക്കുകയും നടക്കുകയും കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്. എന്നാൽ നിങ്ങളുടെ വിഗ്രഹങ്ങൾക്ക് അതൊന്നും സാധിക്കുകയില്ല. അതിനാൽ അവരെ നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചു നോക്കുക; അവർ നിങ്ങൾക്ക് മറുപടി നൽകട്ടെ. നിങ്ങൾ അവരുടെ കാര്യത്തിൽ ജൽപ്പിച്ചത് സത്യമാണെങ്കിൽ അതാണല്ലോ വേണ്ടത്?!
عربي تفسیرونه:
اَلَهُمْ اَرْجُلٌ یَّمْشُوْنَ بِهَاۤ ؗ— اَمْ لَهُمْ اَیْدٍ یَّبْطِشُوْنَ بِهَاۤ ؗ— اَمْ لَهُمْ اَعْیُنٌ یُّبْصِرُوْنَ بِهَاۤ ؗ— اَمْ لَهُمْ اٰذَانٌ یَّسْمَعُوْنَ بِهَا ؕ— قُلِ ادْعُوْا شُرَكَآءَكُمْ ثُمَّ كِیْدُوْنِ فَلَا تُنْظِرُوْنِ ۟
നിങ്ങൾ ആരാധ്യന്മാരായി സ്വീകരിച്ചിട്ടുള്ള ഈ വിഗ്രഹങ്ങൾക്ക് നടക്കാൻ കഴിയുന്ന -നിങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു നൽകാൻ കഴിയുന്ന തരത്തിലുള്ള- കാലുകളുണ്ടോ?! അതല്ലെങ്കിൽ നിങ്ങളെ പ്രതിരോധിക്കാൻ സാധിക്കുന്ന കൈകളുണ്ടോ?! അതുമല്ലെങ്കിൽ നിങ്ങൾക്ക് ദൃഷ്ടി ഗോചരമല്ലാത്ത കാര്യങ്ങൾ നിങ്ങളെ അറിയിച്ചു തരാൻ കഴിയുന്ന വിധത്തിൽ, കാണാൻ കഴിയുന്ന കണ്ണുകളുണ്ടോ?! അല്ലെങ്കിൽ നിങ്ങൾക്ക് അവ്യക്തമായ കാര്യങ്ങൾ കേൾക്കാനും, അതിനെ കുറിച്ചുള്ള അറിവ് നിങ്ങൾക്ക് എത്തിച്ചു നൽകാനും സാധിക്കുന്ന കാതുകളുണ്ടോ?! ഇവയൊന്നും ഇല്ലാത്തവരാണ് അവയെങ്കിൽ, പിന്നെങ്ങനെയാണ് നന്മ നേടിയെടുക്കാമെന്നും, തിന്മ തടയാമെന്നുമുള്ള പ്രതീക്ഷയിൽ നിങ്ങൾ അവയെ ആരാധിക്കുക?! അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിനോടൊപ്പം നിങ്ങൾ സമപ്പെടുത്തിയവയെ നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചു നോക്കുക; ശേഷം എന്നെ ഉപദ്രവിക്കാൻ നിങ്ങൾ തന്ത്രം മെനയുകയും ചെയ്തു കൊള്ളുക. എനിക്ക് നിങ്ങൾ അവധി നൽകേണ്ടതില്ല.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• في الآيات بيان جهل من يقصد النبي صلى الله عليه وسلم ويدعوه لحصول نفع أو دفع ضر؛ لأن النفع إنما يحصل من قِبَلِ ما أرسل به من البشارة والنذارة.
• നബി (സ) യെ അവലംബമാക്കുകയും, നന്മകൾ നേടുന്നതിനും തിന്മകൾ തടുക്കുന്നതിനും അവിടുത്തെ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നവരുടെ അജ്ഞത ഈ ആയത്തുകൾ ബോധ്യപ്പെടുത്തുന്നു. കാരണം അവിടുത്തെ കയ്യിൽ കൊടുത്തയക്കപ്പെട്ട സന്തോഷവാർത്തയും താക്കീതും എവിടെ നിന്നാണോ വന്നെത്തിയത്; അവിടെയാണ് (അല്ലാഹുവിൻ്റെ പക്കൽ) എല്ലാ നന്മയുമുള്ളത്.

• جعل الله بمنَّته من نوع الرجل زوجه؛ ليألفها ولا يجفو قربها ويأنس بها؛ لتتحقق الحكمة الإلهية في التناسل.
• മനുഷ്യൻ്റെ ഇണയെ അല്ലാഹു അവനിൽ നിന്ന് തന്നെ സൃഷ്ടിച്ചു എന്നതിൽ അല്ലാഹുവിൻ്റെ കാരുണ്യമുണ്ട്. മനുഷ്യന് ഇണ ചേരാനും, അവളുടെ സാമീപ്യം വിരസമാകാതിരിക്കാനും, അവളിൽ അണഞ്ഞു ചേരാനും അതിലൂടെ കഴിയുന്നു. മനുഷ്യ പരമ്പര തുടരുക എന്ന മഹത്തരമായ അല്ലാഹുവിൻ്റെ ഉദ്ദേശം അതിലൂടെ പൂർത്തീകരിക്കപ്പെടുകയും ചെയ്യുന്നു.

• لا يليق بالأفضل الأكمل الأشرف من المخلوقات وهو الإنسان أن يشتغل بعبادة الأخس والأرذل من الحجارة والخشب وغيرها من الآلهة الباطلة.
• സൃഷ്ടികളിൽ ഏറ്റവും പരിപൂർണ്ണനും ശ്രേഷ്ഠനും മഹത്വമുള്ളവനുമായ മനുഷ്യൻ അവനെക്കാൾ താഴ്ന്നതും നിലവാരമില്ലാത്തതുമായ വസ്തുക്കളെ -കല്ലിനെയും മരത്തിനെയും മറ്റുമെല്ലാം പോലുള്ള നിരർത്ഥകങ്ങളായ ആരാധ്യവസ്തുക്കളെ- ആരാധിക്കുക എന്നത് ഒരിക്കലും അനുയോജ്യമല്ല.

 
د معناګانو ژباړه سورت: اعراف
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول