Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: توبه   آیت:
وَالسّٰبِقُوْنَ الْاَوَّلُوْنَ مِنَ الْمُهٰجِرِیْنَ وَالْاَنْصَارِ وَالَّذِیْنَ اتَّبَعُوْهُمْ بِاِحْسَانٍ ۙ— رَّضِیَ اللّٰهُ عَنْهُمْ وَرَضُوْا عَنْهُ وَاَعَدَّ لَهُمْ جَنّٰتٍ تَجْرِیْ تَحْتَهَا الْاَنْهٰرُ خٰلِدِیْنَ فِیْهَاۤ اَبَدًا ؕ— ذٰلِكَ الْفَوْزُ الْعَظِیْمُ ۟
മുഹാജിറുകളിൽ നിന്ന് ആദ്യമായി വിശ്വാസത്തിലേക്ക് മുന്നോട്ട് വരികയും നാടും വീടും ഒഴിവാക്കി അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ ഹിജ്റ പോകുകയും ചെയ്തവരും, അവൻ്റെ നബിയെ സഹായിച്ച അൻസാറുകളും, വിശ്വാസത്തിലും കർമ്മത്തിലും വാക്കുകളിലും സുകൃതം ചെയ്തുകൊണ്ട് മുഹാജിറുകളെയും അൻസാറുകളെയും പിന്തുടർന്നവരുമാരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനാവുകയും അവരുടെ പ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. അവൻ അവർക്ക് നൽകിയ മഹത്തായ പ്രതിഫലം നിമിത്തം അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. കൊട്ടാരങ്ങൾക്ക് താഴെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗത്തോപ്പുകൾ അവർക്ക് അവൻ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതിൽ നിത്യവാസികളായിരിക്കും. ആ പ്രതിഫലമാകുന്നു മഹത്തായ വിജയം.
عربي تفسیرونه:
وَمِمَّنْ حَوْلَكُمْ مِّنَ الْاَعْرَابِ مُنٰفِقُوْنَ ۛؕ— وَمِنْ اَهْلِ الْمَدِیْنَةِ ؔۛ۫— مَرَدُوْا عَلَی النِّفَاقِ ۫— لَا تَعْلَمُهُمْ ؕ— نَحْنُ نَعْلَمُهُمْ ؕ— سَنُعَذِّبُهُمْ مَّرَّتَیْنِ ثُمَّ یُرَدُّوْنَ اِلٰی عَذَابٍ عَظِیْمٍ ۟ۚ
നിങ്ങളുടെ ചുറ്റും താമസിക്കുന്ന മരുഭൂവാസികളുടെ കൂട്ടത്തിലും, മദീനക്കാരുടെ കൂട്ടത്തിലും കപടവിശ്വാസത്തിൽ നിലയുറപ്പിക്കുന്നവരും അതിൽ കടുത്തുപോയവരുമുണ്ട്. നബിയേ, താങ്കൾക്ക് അവരെ അറിയില്ല. അല്ലാഹുവാണ് അവരെക്കുറിച്ചറിയുന്നവൻ. രണ്ട് പ്രാവശ്യം അല്ലാഹു അവരെ ശിക്ഷിക്കുന്നതാണ്. ഒരു പ്രാവശ്യം ഇഹലോകത്ത് വെച്ച് അവരുടെ കാപട്യം വെളിവാക്കിയും, കൊലയും ബന്ധനവും മുഖേനയും, രണ്ടാമത് ഖബ്ർശിക്ഷ കൊണ്ട് പരലോകത്തും. പിന്നീട് ഖിയാമത്ത് നാളിൽ നരകത്തിൻ്റെ അടിത്തട്ടിലെ വമ്പിച്ച ശിക്ഷയിലേക്ക് അവർ തള്ളപ്പെടുന്നതുമാണ്
عربي تفسیرونه:
وَاٰخَرُوْنَ اعْتَرَفُوْا بِذُنُوْبِهِمْ خَلَطُوْا عَمَلًا صَالِحًا وَّاٰخَرَ سَیِّئًا ؕ— عَسَی اللّٰهُ اَنْ یَّتُوْبَ عَلَیْهِمْ ؕ— اِنَّ اللّٰهَ غَفُوْرٌ رَّحِیْمٌ ۟
ഒഴിവുകഴിവില്ലാതെ യുദ്ധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്തിനിന്ന ചിലർ മദീനയിലുണ്ട്. അവർക്ക് ഒഴിവുകഴിവുകളില്ലെന്ന് സ്വയം അംഗീകരിക്കുകയും തെറ്റായ ഒഴികഴിവുകൾ കൊണ്ടുവരാതിരിക്കുകയും ചെയ്തവരാണവർ. അല്ലാഹുവിനെ അനുസരിക്കുക, അവൻ്റെ മതനിയമങ്ങൾ മുറുകെ പിടിക്കുക, അവൻ്റെ മാർഗത്തിൽ ജിഹാദ് ചെയ്യുക തുടങ്ങിയ മുൻപ് അവർ ചെയ്തിട്ടുള്ള സൽക്കർമ്മങ്ങളെ, അല്ലാഹു പൊറുത്ത് കൊടുക്കാനും മാപ്പാക്കാനുമാഗ്രഹിക്കുന്ന വേറെ ദുഷ്കർമ്മവുമായി അവർ കൂട്ടികലർത്തിയിരിക്കുന്നു. തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്ന അവൻ്റെ അടിമകളുടെ പാപം പൊറുക്കുന്നവനും അവരോട് കരുണയുള്ളവനുമാകുന്നു
عربي تفسیرونه:
خُذْ مِنْ اَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّیْهِمْ بِهَا وَصَلِّ عَلَیْهِمْ ؕ— اِنَّ صَلٰوتَكَ سَكَنٌ لَّهُمْ ؕ— وَاللّٰهُ سَمِیْعٌ عَلِیْمٌ ۟
പ്രവാചകരേ, അവരെ പാപത്തിൻ്റെയും തെറ്റുകളുടെയും കറകളിൽ നിന്ന് ശുദ്ധീകരിക്കാനുതകുന്നതും, അവരുടെ നന്മകൾ വളർത്താനുതകുന്നതുമായ ദാനം (സകാത്ത്) അവരുടെ സ്വത്തുക്കളിൽ നിന്ന് നീ വാങ്ങുകയും, അതിന് ശേഷം അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. തീർച്ചയായും നിൻറെ പ്രാർത്ഥന അവർക്ക് സമാധാനവും കാരുണ്യവുമത്രെ. അല്ലാഹു നിൻ്റെ പ്രാർത്ഥന കേൾക്കുന്നവനും അവരുടെ പ്രവർത്തനങ്ങളും ഉദ്ദേശങ്ങളും അറിയുന്നവനുമാകുന്നു
عربي تفسیرونه:
اَلَمْ یَعْلَمُوْۤا اَنَّ اللّٰهَ هُوَ یَقْبَلُ التَّوْبَةَ عَنْ عِبَادِهٖ وَیَاْخُذُ الصَّدَقٰتِ وَاَنَّ اللّٰهَ هُوَ التَّوَّابُ الرَّحِیْمُ ۟
അവനിലേക്ക് പശ്ചാത്തപിക്കുന്നവരുടെ തൗബ അല്ലാഹു സ്വീകരിക്കുമെന്ന് ജിഹാദിൽ നിന്ന് പിന്തിനിൽക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തവർ അറിയട്ടെ. തീർച്ചയായും അവൻ ദാനങ്ങളെ ഏറ്റുവാങ്ങും; അവൻ അതാവശ്യമില്ലാത്ത ധന്യനുമാണ്. ദാനം ചെയ്യുന്നവരുടെ ദാനങ്ങൾക്ക് അവൻ പ്രതിഫലം നൽകും. അല്ലാഹു തന്നെയാണ് തൻ്റെ അടിമകളുടെ പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും അവരോട് കരുണ ചൊരിയുന്നവനും.
عربي تفسیرونه:
وَقُلِ اعْمَلُوْا فَسَیَرَی اللّٰهُ عَمَلَكُمْ وَرَسُوْلُهٗ وَالْمُؤْمِنُوْنَ ؕ— وَسَتُرَدُّوْنَ اِلٰی عٰلِمِ الْغَیْبِ وَالشَّهَادَةِ فَیُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُوْنَ ۟ۚ
(നബിയേ), ജിഹാദിൽ നിന്ന് പിന്തിനിൽക്കുകയും പാപങ്ങളിൽ നിന്ന് പശ്ചാത്തപിക്കുകയും ചെയ്തവരോട് പറയുക: നിങ്ങൾക്ക് നഷ്ടപ്പെട്ട കോട്ടം നിങ്ങൾ പരിഹരിക്കുകയും പ്രവർത്തനങ്ങൾ അല്ലാഹുവിന് നിഷ്കളങ്കമാക്കുകയും ചെയ്യുക.അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന പ്രവർത്തനം നിങ്ങൾ പ്രവർത്തിച്ച് കൊള്ളുക. അല്ലാഹുവും അവൻ്റെ ദൂതനും യഥാർത്ഥ വിശ്വാസികളും നിങ്ങളുടെ പ്രവർത്തനം കണ്ടുകൊള്ളും. എല്ലാം അറിയുന്നവനായ നിങ്ങളുടെ റബ്ബിൻ്റെ അടുക്കലേക്ക് ഖിയാമത്ത് നാളിൽ നിങ്ങൾ മടക്കപ്പെടും. നിങ്ങൾ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവനറിയും. നിങ്ങൾ ഇഹലോകത്ത് പ്രവർത്തിച്ചിരുന്നതിനെപ്പറ്റി അപ്പോൾ അവൻ നിങ്ങളെ വിവരമറിയിക്കുന്നതും അതിന് പ്രതിഫലം നൽകുകയും ചെയ്യും.
عربي تفسیرونه:
وَاٰخَرُوْنَ مُرْجَوْنَ لِاَمْرِ اللّٰهِ اِمَّا یُعَذِّبُهُمْ وَاِمَّا یَتُوْبُ عَلَیْهِمْ ؕ— وَاللّٰهُ عَلِیْمٌ حَكِیْمٌ ۟
തബൂക്ക് യുദ്ധത്തിൽ നിന്ന് കാരണമില്ലാതെ പിന്തിനിന്ന ചിലരുണ്ട്. അല്ലാഹുവിൻ്റെ തീരുമാനത്തിനും വിധിക്കും കാത്തിരിക്കുന്നവരാണവർ. അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ വിധിക്കും: അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങിയില്ലെങ്കിൽ അവൻ അവരെ ശിക്ഷിക്കാം. അല്ലെങ്കിൽ പശ്ചാത്തപിച്ചാൽ പൊറുത്ത് കൊടുത്തേക്കാം. ശിക്ഷ അർഹിക്കുന്നവരെയും മാപ്പർഹിക്കുന്നവരെയും അല്ലാഹുവിന്നറിയാം. തൻ്റെ നിയന്ത്രണത്തിലും നിയമങ്ങളിലും യുക്തിജ്ഞനത്രെ അവൻ. ഇവിടെ പരാമർശിക്കപ്പെട്ടവർ: മുറാറത്തുബ്നു റബീഅ്, കഅ്ബുബ്നു മാലിക്, ഹിലാലുബ്നു ഉമയ്യഃ എന്നിവരാകുന്നു.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• فضل المسارعة إلى الإيمان، والهجرة في سبيل الله، ونصرة الدين، واتباع طريق السلف الصالح.
• വേഗം ഈമാൻ കൈക്കൊള്ളുക, അല്ലാഹുവിൻ്റെ മാർഗത്തിൽ ഹിജ്റ ചെയ്യുക, ദീനിനെ സഹായിക്കുക, പൂർവികരുടെ പാത പിൻപറ്റുക തുടങ്ങിയ കാര്യങ്ങളുടെ മഹത്വം വ്യക്തമാക്കുന്നു.

• استئثار الله عز وجل بعلم الغيب، فلا يعلم أحد ما في القلوب إلا الله.
• അദൃശ്യ ജ്ഞാനം അല്ലാഹുവിൽ മാത്രം പരിമിതമാണ്. ഹൃദയത്തിലുള്ളത് അല്ലാഹുവല്ലാതെ മറ്റാരും അറിയുകയില്ല.

• الرجاء لأهل المعاصي من المؤمنين بتوبة الله عليهم ومغفرته لهم إن تابوا وأصلحوا عملهم.
• പാപികളായ വിശ്വാസികൾ പശ്ചാത്തപിക്കുകയും കർമ്മങ്ങൾ നന്നാക്കുകയും ചെയ്താൽ അല്ലാഹു അവർക്ക് പൊറുത്ത് കൊടുക്കുമെന്നും പാപമോചനം സ്വീകരിക്കുമെന്നും പ്രതീക്ഷിക്കാം.

• وجوب الزكاة وبيان فضلها وأثرها في تنمية المال وتطهير النفوس من البخل وغيره من الآفات.
• സകാത് നിർബന്ധമാണ് എന്നതും, അതിൻ്റെ ശ്രേഷ്ഠതയും, സമ്പത്തിൻ്റെ വളർച്ചയിലും പിശുക്കിൽ നിന്നും മറ്റ് വിപത്തുകളിൽ നിന്നും മനസ്സിനെ ശുദ്ധീകരിക്കുന്നതിലും അതിൻ്റെ പങ്കും വ്യക്തമാക്കുന്നു.

 
د معناګانو ژباړه سورت: توبه
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول