Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: توبه   آیت:
یُرِیْدُوْنَ اَنْ یُّطْفِـُٔوْا نُوْرَ اللّٰهِ بِاَفْوَاهِهِمْ وَیَاْبَی اللّٰهُ اِلَّاۤ اَنْ یُّتِمَّ نُوْرَهٗ وَلَوْ كَرِهَ الْكٰفِرُوْنَ ۟
അല്ലാഹുവിനെ നിഷേധിച്ചവരും അനിസ്ലാമികതയുടെ വഴി സ്വീകരിച്ച മറ്റു സമുദായങ്ങളും തങ്ങളുടെ കളവുകളിലൂടെയും, മുഹമ്മദ് നബി -ﷺ- യെ നിഷേധിക്കുന്നതിലൂടെയും ഇസ്ലാമിനെ തകർക്കുകയും നാമാവശേഷമാക്കുകയും ചെയ്യാമെന്നാണ് ധരിക്കുന്നത്. അങ്ങനെ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും, നബി -ﷺ- കൊണ്ടു വന്നത് സത്യമാണെന്നും ബോധ്യപ്പെടുത്തുന്ന വ്യക്തമായ പ്രമാണങ്ങളും തെളിവുകളും നിരർത്ഥകമാക്കാൻ കഴിയുമെന്നാണ് അവർ വിചാരിക്കുന്നത്. എന്നാൽ തൻ്റെ ദീൻ (ഇസ്ലാം) പൂർത്തീകരിക്കുകയും അതിനെ വിജയിപ്പിക്കുകയും, മറ്റെല്ലാത്തിനും മുകളിൽ ഇസ്ലാമിന് ഔന്നത്യം നൽകുകയും ചെയ്യാതെ അല്ലാഹു സമ്മതിക്കുകയില്ല. (അല്ലാഹുവിനെ) നിഷേധിച്ചവർ ഇസ്ലാമിൻ്റെ പൂർത്തീകരണവും വിജയവും ഔന്നത്യവും വെറുക്കുന്നെങ്കിലും അല്ലാഹു ഇസ്ലാം പൂർത്തീകരിക്കുകയും, അതിന് വിജയവും ഔന്നത്യവും നൽകുകയും ചെയ്യുന്നതാണ്. അല്ലാഹു ഒരു കാര്യം ഉദ്ദേശിച്ചാൽ മറ്റാരുടെയും ഉദ്ദേശത്തിന് പിന്നെ യാതൊരു അർത്ഥവുമില്ല.
عربي تفسیرونه:
هُوَ الَّذِیْۤ اَرْسَلَ رَسُوْلَهٗ بِالْهُدٰی وَدِیْنِ الْحَقِّ لِیُظْهِرَهٗ عَلَی الدِّیْنِ كُلِّهٖ ۙ— وَلَوْ كَرِهَ الْمُشْرِكُوْنَ ۟
അല്ലാഹുവാകുന്നു തൻ്റെ റസൂലായ മുഹമ്മദ് -ﷺ- യെ ജനങ്ങൾക്ക് സന്മാർഗമായ ഖുർആനും, സത്യമതമായ ഇസ്ലാമുമായി നിയോഗിച്ചത്. അവയിൽ അടങ്ങിയിട്ടുള്ള പ്രമാണങ്ങളും തെളിവുകളും വിധിവിലക്കുകളും മുഖേന ഇസ്ലാം മറ്റെല്ലാ മതങ്ങൾക്കും മേൽ ഔന്നത്യം നേടുന്നതിനത്രെ അത്. ബഹുദൈവാരാധകർ അത് വെറുത്താലും (അല്ലാഹു അത് നടപ്പിലാക്കുന്നതാണ്).
عربي تفسیرونه:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اِنَّ كَثِیْرًا مِّنَ الْاَحْبَارِ وَالرُّهْبَانِ لَیَاْكُلُوْنَ اَمْوَالَ النَّاسِ بِالْبَاطِلِ وَیَصُدُّوْنَ عَنْ سَبِیْلِ اللّٰهِ ؕ— وَالَّذِیْنَ یَكْنِزُوْنَ الذَّهَبَ وَالْفِضَّةَ وَلَا یُنْفِقُوْنَهَا فِیْ سَبِیْلِ اللّٰهِ ۙ— فَبَشِّرْهُمْ بِعَذَابٍ اَلِیْمٍ ۟ۙ
(അല്ലാഹുവിൽ) വിശ്വസിക്കുകയും, അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! തീർച്ചയായും യഹൂദ പണ്ഡിതന്മാരിലും, നസ്വാറാ പുരോഹിതന്മാരിലും പെട്ട ധാരാളം പേർ ജനങ്ങളുടെ സമ്പാദ്യം യാതൊരു അർഹതയുമില്ലാതെ എടുക്കുന്നവരാകുന്നു. കൈക്കൂലിയിലൂടെയും മറ്റും അവരത് കൈക്കലാക്കുന്നു. അല്ലാഹുവിൻ്റെ ദീനിൽ (ഇസ്ലാമിൽ) ജനങ്ങൾ പ്രവേശിക്കുന്നതിന് അവർ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. സ്വർണ്ണവും വെള്ളിയും ഒരുമിച്ചു കൂട്ടുകയും, തങ്ങളുടെ മേൽ നിർബന്ധമായിട്ടുള്ള സകാത്തെന്ന ദാനം നൽകാതിരിക്കുകയും ചെയ്യുന്നവർ; -നബിയേ!- പരലോകത്തുള്ള വേദയനയേറിയ ശിക്ഷയെ കുറിച്ച് -അവരെ ദുഖിപ്പിക്കുന്ന ആ വാർത്തയെ കുറിച്ച്- അവരെ അറിയിക്കുക!
عربي تفسیرونه:
یَّوْمَ یُحْمٰی عَلَیْهَا فِیْ نَارِ جَهَنَّمَ فَتُكْوٰی بِهَا جِبَاهُهُمْ وَجُنُوْبُهُمْ وَظُهُوْرُهُمْ ؕ— هٰذَا مَا كَنَزْتُمْ لِاَنْفُسِكُمْ فَذُوْقُوْا مَا كُنْتُمْ تَكْنِزُوْنَ ۟
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ ഒരുമിച്ചു കൂട്ടിയതും, (ദാനം ചെയ്യാതെ) തടഞ്ഞു വെച്ചതുമെല്ലാം നരകാഗ്നിയിലിട്ട് ചുട്ടുപഴുപ്പിക്കപ്പെടുന്നതാണ്. അങ്ങനെ അതിൻ്റെ ചൂട് കഠിനമായാൽ അവരുടെ നെറ്റികളിലും പാർശ്വങ്ങളിലും പുറങ്ങളിലും അത് വെക്കുകയും, പരിഹാസത്തിൻ്റെ രൂപത്തിൽ അവരോട് ഇപ്രകാരം പറയപ്പെടുകയും ചെയ്യും: നിങ്ങൾ സ്വരുക്കൂട്ടിയ -നിർബന്ധ ബാധ്യതകൾ നിങ്ങൾ നിർവ്വഹിച്ചിട്ടില്ലാത്ത- നിങ്ങളുടെ സമ്പാദ്യങ്ങളാകുന്നു ഇത്. അതിനാൽ അവകാശങ്ങൾ നിറവേറ്റാതെ നിങ്ങൾ സമ്പാദ്യങ്ങൾ സ്വരുക്കൂട്ടിയതിൻ്റെ അനന്തരഫലവും നാശവും നിങ്ങൾ അനുഭവിച്ചു കൊള്ളുക.
عربي تفسیرونه:
اِنَّ عِدَّةَ الشُّهُوْرِ عِنْدَ اللّٰهِ اثْنَا عَشَرَ شَهْرًا فِیْ كِتٰبِ اللّٰهِ یَوْمَ خَلَقَ السَّمٰوٰتِ وَالْاَرْضَ مِنْهَاۤ اَرْبَعَةٌ حُرُمٌ ؕ— ذٰلِكَ الدِّیْنُ الْقَیِّمُ ۙ۬— فَلَا تَظْلِمُوْا فِیْهِنَّ اَنْفُسَكُمْ ۫— وَقَاتِلُوا الْمُشْرِكِیْنَ كَآفَّةً كَمَا یُقَاتِلُوْنَكُمْ كَآفَّةً ؕ— وَاعْلَمُوْۤا اَنَّ اللّٰهَ مَعَ الْمُتَّقِیْنَ ۟
അല്ലാഹുവിൻ്റെ തീരുമാനവും വിധിയും പ്രകാരം ഒരു വർഷത്തിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. ആകാശഭൂമികളെ സൃഷ്ടിച്ചപ്പോൾ അല്ലാഹു ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തിയതാണ് അക്കാര്യം. ഈ പന്ത്രണ്ട് മാസങ്ങളിൽ നാല് മാസങ്ങൾ അല്ലാഹു യുദ്ധം നിഷിദ്ധമാക്കിയ പവിത്ര മാസങ്ങളാകുന്നു. ദുൽ ഖഅദഃ, ദുൽ ഹിജ്ജ, മുഹറം എന്നിങ്ങനെ തുടർച്ചയായി വരുന്ന മൂന്ന് മാസങ്ങളും, ഒറ്റയ്ക്കു വരുന്ന റജബ് മാസവുമാകുന്നു അവ. ഈ പറയപ്പെട്ട പന്ത്രണ്ട് മാസങ്ങളും, അതിലെ നാല് മാസങ്ങൾ പവിത്രമാണെന്നതുമെല്ലാം നേരായ മതത്തിൻ്റെ നിയമമാകുന്നു. അതിനാൽ ഈ മാസങ്ങളിൽ യുദ്ധത്തിൽ സ്വയം ഏർപ്പെട്ടു കൊണ്ടും, അതിൻ്റെ പവിത്രത പിച്ചിച്ചീന്തി കൊണ്ടും നിങ്ങൾ അതിക്രമം പ്രവർത്തിക്കരുത്. ബഹുദൈവാരാധകർ ഒന്നടങ്കം നിങ്ങളോട് യുദ്ധം ചെയ്യുന്നത് പോലെ നിങ്ങൾ അവരോടും ഒന്നടങ്കം യുദ്ധം ചെയ്യുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുന്നവരോടൊപ്പമാണ് അല്ലാഹുവെന്ന് നിങ്ങൾ മനസ്സിലാക്കുക. അവരെ അവൻ സഹായിക്കുകയും (യുദ്ധത്തിലും മറ്റും) ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നു. ആരുടെയെങ്കിലുമൊപ്പം അല്ലാഹുവുണ്ടെങ്കിൽ അവനെ ഒരാൾക്കും പരാജയപ്പെടുത്തുക സാധ്യമല്ല.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• دين الله ظاهر ومنصور مهما سعى أعداؤه للنيل منه حسدًا من عند أنفسهم.
• അല്ലാഹുവിൻ്റെ മതമായ ഇസ്ലാം എന്നും വിജയിക്കുന്നതാണ്. ശത്രുക്കൾ അവരുടെ അസൂയ കാരണത്താൽ എത്രയെല്ലാം ഇസ്ലാമിന് തടസ്സം സൃഷ്ടിക്കാൻ പരിശ്രമിച്ചാലും അതിന് തന്നെ വിജയം നൽകപ്പെടുന്നതായിരികും.

• تحريم أكل أموال الناس بالباطل، والصد عن سبيل الله تعالى.
• ജനങ്ങളുടെ സമ്പത്ത് അന്യായമായി ഭക്ഷിക്കുന്നതും, അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് അവരെ തടയുന്നതും നിഷിദ്ധമാണെന്ന ഓർമ്മപ്പെടുത്തൽ.

• تحريم اكتناز المال دون إنفاقه في سبيل الله.
• അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിക്കാതെ സമ്പാദ്യം കുന്നുകൂട്ടുന്നത് നിഷിദ്ധമാണെന്ന ഓർമ്മപ്പെടുത്തൽ.

• الحرص على تقوى الله في السر والعلن، خصوصًا عند قتال الكفار؛ لأن المؤمن يتقي الله في كل أحواله.
• രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ സൂക്ഷിക്കാൻ പരമാവധി പരിശ്രമിക്കുക. പ്രത്യേകിച്ച് അല്ലാഹുവിനെ നിഷേധിച്ചവരുമായുള്ള യുദ്ധത്തിൽ ഏർപ്പെടുമ്പോൾ. കാരണം, യഥാർത്ഥ വിശ്വാസി എല്ലാ അവസ്ഥകളിലും അല്ലാഹുവിനെ സൂക്ഷിക്കുന്നവനായിരിക്കും.

 
د معناګانو ژباړه سورت: توبه
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول