Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: توبه   آیت:
ثُمَّ یَتُوْبُ اللّٰهُ مِنْ بَعْدِ ذٰلِكَ عَلٰی مَنْ یَّشَآءُ ؕ— وَاللّٰهُ غَفُوْرٌ رَّحِیْمٌ ۟
പിന്നീട് ആ ശിക്ഷ ലഭിച്ചതിന് ശേഷം അയാൾ തൻ്റെ നിഷേധത്തിൽ നിന്നും വഴികേടിൽ നിന്നും പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു നൽകുകയും, അവൻ്റെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യുന്നതാണ്. തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കരുണ ചൊരിയുന്നവനുമാകുന്നു (റഹീം) അല്ലാഹു. കാരണം. അവരുടെ നിഷേധത്തിനും ധിക്കാരപ്രവൃത്തികൾക്കും ശേഷം അവൻ അവരിൽ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നു.
عربي تفسیرونه:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اِنَّمَا الْمُشْرِكُوْنَ نَجَسٌ فَلَا یَقْرَبُوا الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هٰذَا ۚ— وَاِنْ خِفْتُمْ عَیْلَةً فَسَوْفَ یُغْنِیْكُمُ اللّٰهُ مِنْ فَضْلِهٖۤ اِنْ شَآءَ ؕ— اِنَّ اللّٰهَ عَلِیْمٌ حَكِیْمٌ ۟
അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുകയും, അല്ലാഹുവിൻ്റെ നിയമങ്ങൾ പിൻപറ്റുകയും ചെയ്തവരേ! ബഹുദൈവാരാധകർ മാലിന്യം മാത്രമാകുന്നു. അവരിലുള്ള (അല്ലാഹുവിനോടുള്ള) നിഷേധവും, അതിക്രമവും, മ്ലേഛസ്വഭാവങ്ങളും വൃത്തികെട്ട ആചാരങ്ങളും കാരണത്താലാണത്. അതിനാൽ അവർ ഇനി മസ്ജിദുൽ ഹറാം ഉൾപ്പെടുന്ന മക്കാ ഹറമിൽ പ്രവേശിക്കരുത്. ഹജ്ജ് ചെയ്യുന്നതിനോ ഉംറക്കായോ വേണ്ടിയാണ് അവർ വരുന്നതെങ്കിൽ കൂടി ഈ വർഷത്തിന് ശേഷം -അതായത് ഹിജ്റ ഒൻപതാം വർഷത്തിന് ശേഷം- അവർ അവിടെ പ്രവേശിക്കരുത്. മുസ്ലിംകളേ! അവർ നിങ്ങൾക്ക് കൊണ്ടെത്തിച്ചു തന്നിരുന്ന ഭക്ഷ്യവിഭവങ്ങളും വ്യത്യസ്ത കച്ചവടങ്ങളും നിന്നു പോവുകയും, അങ്ങനെ ദാരിദ്ര്യം ബാധിക്കുമെന്നും നിങ്ങൾ പേടിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹു അവൻ്റെ ഔദാര്യത്തിൽ നിന്ന് മതിവരുവോളം -അവൻ ഉദ്ദേശിച്ചാൽ- നിങ്ങൾക്ക് നൽകുന്നതാണ്. തീർച്ചയായും അല്ലാഹു നിങ്ങളുടെ ഇപ്പോഴുള്ള അവസ്ഥകൾ നന്നായി അറിയുന്നവനും (അലീം), നിങ്ങൾക്കായി ഏറ്റവും യുക്തമായത് ഒരുക്കി നൽകുന്നവനും (ഹകീം) ആകുന്നു.
عربي تفسیرونه:
قَاتِلُوا الَّذِیْنَ لَا یُؤْمِنُوْنَ بِاللّٰهِ وَلَا بِالْیَوْمِ الْاٰخِرِ وَلَا یُحَرِّمُوْنَ مَا حَرَّمَ اللّٰهُ وَرَسُوْلُهٗ وَلَا یَدِیْنُوْنَ دِیْنَ الْحَقِّ مِنَ الَّذِیْنَ اُوْتُوا الْكِتٰبَ حَتّٰی یُعْطُوا الْجِزْیَةَ عَنْ یَّدٍ وَّهُمْ صٰغِرُوْنَ ۟۠
അല്ലാഹുവിൽ വിശ്വസിച്ചവരേ! ഒരു പങ്കുകാരനുമില്ലാത്ത ഏകആരാധ്യനായ അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കാത്ത, അല്ലാഹുവും അവൻ്റെ ദൂതനും നിഷിദ്ധമാക്കിയ ശവവും പന്നിമാംസവും മദ്യവും പലിശയും പോലുള്ളവ ഉപേക്ഷിക്കാത്ത, അല്ലാഹുവിൻ്റെ മതനിയമങ്ങൾക്ക് കീഴൊതുങ്ങാത്ത യഹൂദ-നസ്വാറാക്കളിൽ പെട്ട നിഷേധികളോട് യുദ്ധം ചെയ്തുകൊള്ളുക. അങ്ങനെ അവർ പരാജിതരും ദുർബലരുമായ നിലയിൽ ജിസ്യ നൽകുന്നത് വരെ (യുദ്ധം ചെയ്യുക).
عربي تفسیرونه:
وَقَالَتِ الْیَهُوْدُ عُزَیْرُ ١بْنُ اللّٰهِ وَقَالَتِ النَّصٰرَی الْمَسِیْحُ ابْنُ اللّٰهِ ؕ— ذٰلِكَ قَوْلُهُمْ بِاَفْوَاهِهِمْ ۚ— یُضَاهِـُٔوْنَ قَوْلَ الَّذِیْنَ كَفَرُوْا مِنْ قَبْلُ ؕ— قَاتَلَهُمُ اللّٰهُ ۚ— اَنّٰی یُؤْفَكُوْنَ ۟
തീർച്ചയായും യഹൂദരും നസ്വാറാക്കളും ബഹുദൈവാരാധകർ തന്നെയാകുന്നു. ഉസൈർ അല്ലാഹുവിൻ്റെ പുത്രനാണെന്ന് ജൽപ്പിച്ചു കൊണ്ട് യഹൂദർ അല്ലാഹുവിൽ പങ്കുചേർത്തെങ്കിൽ, ഈസാ അല്ലാഹുവിൻ്റെ പുത്രനാണെന്ന് ജൽപ്പിച്ചു കൊണ്ട് നസ്വാറാക്കളും അല്ലാഹുവിൽ പങ്കുചേർത്തിട്ടുണ്ട്. അവർ നിർമ്മിച്ചുണ്ടാക്കിയ ഈ വിശ്വാസം യാതൊരു തെളിവും സ്ഥാപിക്കാതെ അവർ പറഞ്ഞുണ്ടാക്കിയത് മാത്രമാകുന്നു. അവർക്ക് മുൻപ് ബഹുദൈവാരാധകർ 'മലക്കുകൾ അല്ലാഹുവിൻ്റെ പുത്രന്മാരാണ്' എന്ന് പറഞ്ഞതിനോട് സമാനമാണ് ഇവരുടെ വാദം. അല്ലാഹു ഈ പറഞ്ഞതിൽ നിന്നെല്ലാം തീർത്തും ഔന്നത്യമുള്ളവനായിരിക്കുന്നു. അല്ലാഹു അവരെ നശിപ്പിക്കട്ടെ! എങ്ങനെയാണ് സുവ്യക്തമായ ശരിയിൽ നിന്ന് ഈ നിരർത്ഥകമായ വാദത്തിലേക്ക് അവർ വഴിതിരിച്ചു വിടപ്പെട്ടത്?!
عربي تفسیرونه:
اِتَّخَذُوْۤا اَحْبَارَهُمْ وَرُهْبَانَهُمْ اَرْبَابًا مِّنْ دُوْنِ اللّٰهِ وَالْمَسِیْحَ ابْنَ مَرْیَمَ ۚ— وَمَاۤ اُمِرُوْۤا اِلَّا لِیَعْبُدُوْۤا اِلٰهًا وَّاحِدًا ۚ— لَاۤ اِلٰهَ اِلَّا هُوَ ؕ— سُبْحٰنَهٗ عَمَّا یُشْرِكُوْنَ ۟
യഹൂദർ അവരിലെ പണ്ഡിതന്മാരെയും, നസ്വാറാക്കൾ അവരിലെ പുരോഹിതന്മാരെയും അല്ലാഹുവിന് പുറമെയുള്ള രക്ഷിതാക്കളായി സ്വീകരിച്ചു. അല്ലാഹു നിഷിദ്ധമാക്കിയത് അവർ അനുയായികൾക്ക് അനുവദനീയമാക്കുകയും, അല്ലാഹു അനുവദിച്ചു നൽകിയത് അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്തു കൊണ്ടിരുന്നു. നസ്വാറാക്കൾ അല്ലാഹുവിന് പുറമെ മർയമിൻ്റെ മകൻ ഈസായെയും ആരാധ്യനായി സ്വീകരിച്ചു. യഹൂദരിലെ പണ്ഡിതന്മാരോടും നസ്വാറാക്കളിലെ പുരോഹിതരോടും ഉസൈറിനോടും ഈസായോടുമെല്ലാം അല്ലാഹു കൽപ്പിച്ചതാകട്ടെ; അവനെ മാത്രമേ ആരാധിക്കാവൂ എന്നും, അവനിൽ ഒന്നിനെയും പങ്കുചേർക്കരുത് എന്നുമായിരുന്നു. അല്ലാഹുവാകുന്നു ഏകനായ ആരാധ്യൻ. അവന് പുറമെ ആരാധനക്ക് അർഹതയുള്ള മറ്റാരുമില്ല. ബഹുദൈവാരാധകരും മറ്റു ചിലരും പറയുന്നത് പോലെ, ഒരു പങ്കുകാരനുണ്ടാവുക എന്നതിൽ നിന്ന് അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• في الآيات دليل على أن تعلق القلب بأسباب الرزق جائز، ولا ينافي التوكل.
• ഉപജീവനം കണ്ടെത്താനുള്ള മാർഗങ്ങളെ കുറിച്ച് ചിന്തിക്കുന്നത് അനുവദനീയമാണെന്ന് ഈ ആയത്തുകളിൽ നിന്ന് മനസ്സിലാക്കാം. അതൊരിക്കലും അല്ലാഹുവിൽ ഭരമേൽപ്പിക്കുക എന്നതിന് എതിരാവുകയില്ല.

• في الآيات دليل على أن الرزق ليس بالاجتهاد، وإنما هو فضل من الله تعالى تولى قسمته.
• കേവല പരിശ്രമം കൊണ്ട് മാത്രമല്ല ഉപജീവനം ലഭിക്കുന്നതെന്നും, മറിച്ച് അല്ലാഹുവിൻ്റെ ഔദാര്യം മാത്രമാണതിൻ്റെ നിദാനമെന്നും ഈ ആയത്തുകൾ അറിയിക്കുന്നു. അല്ലാഹുവാകുന്നു ഉപജീവനം വീതിക്കുക എന്ന കാര്യം ഏറ്റെടുത്തിരിക്കുന്നത്.

• الجزية واحد من خيارات ثلاثة يعرضها الإسلام على الأعداء، يقصد منها أن يكون الأمر كله للمسلمين بنزع شوكة الكافرين.
• ഇസ്ലാം ശത്രുക്കൾക്ക് മുൻപിൽ വെക്കുന്ന മൂന്നാലൊരു വഴികളിൽ ഒന്നാണ് ജിസ്യ എന്നത്. അല്ലാഹുവിനെ നിഷേധിക്കുന്നവരുടെ ശക്തിപ്രഭാവം എടുത്തു മാറ്റുകയും, കാര്യങ്ങളുടെ നിയന്ത്രണം മുസ്ലിംകളിൽ മാത്രമാക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ പിന്നിലുള്ള ഉദ്ദേശം.

• في اليهود من الخبث والشر ما أوصلهم إلى أن تجرؤوا على الله، وتنقَّصوا من عظمته سبحانه.
• അല്ലാഹുവിൻ്റെ മേൽ കടുത്ത ധിക്കാരം പറഞ്ഞുണ്ടാക്കുന്ന തരത്തിലുള്ള മ്ലേഛതയും വൃത്തികേടും ഉള്ളിലൊളിപ്പിക്കുന്നവരാണ് യഹൂദർ. അല്ലാഹുവിൻ്റെ മഹത്വത്തെ അവർ തീർത്തും ചെറുതായി കാണുന്നു.

 
د معناګانو ژباړه سورت: توبه
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول