Check out the new design

Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm * - Indise ng mga Salin


Salin ng mga Kahulugan Surah: Al-Baqarah   Ayah:
وَقَالَتِ الْیَهُوْدُ لَیْسَتِ النَّصٰرٰی عَلٰی شَیْءٍ ۪— وَّقَالَتِ النَّصٰرٰی لَیْسَتِ الْیَهُوْدُ عَلٰی شَیْءٍ ۙ— وَّهُمْ یَتْلُوْنَ الْكِتٰبَ ؕ— كَذٰلِكَ قَالَ الَّذِیْنَ لَا یَعْلَمُوْنَ مِثْلَ قَوْلِهِمْ ۚ— فَاللّٰهُ یَحْكُمُ بَیْنَهُمْ یَوْمَ الْقِیٰمَةِ فِیْمَا كَانُوْا فِیْهِ یَخْتَلِفُوْنَ ۟
യഹൂദർ പറഞ്ഞു; നസ്വാറാക്കൾ യഥാർത്ഥ മതത്തിലല്ല എന്ന്. നസ്വാറാക്കൾ പറഞ്ഞു; യഹൂദർ യഥാർത്ഥ മതത്തിലല്ല എന്ന്. അവരെല്ലാം അല്ലാഹു അവർക്കവതരിപ്പിച്ച വേദഗ്രന്ഥം പാരായണം ചെയ്യുന്നവരാണ് താനും. അവർ നിഷേധിച്ചതിനെ സത്യപ്പെടുത്തുന്ന വിവരങ്ങളും, എല്ലാ പ്രവാചകന്മാരിലും വ്യത്യാസം കൂടാതെ വിശ്വസിക്കണമെന്നുള്ള കൽപ്പനയും അതിലുണ്ട്. അവരുടെ ഈ പ്രവർത്തനം; മുഴുവൻ പ്രവാചകന്മാരിലും അവർക്കവതരിപ്പിക്കപ്പെട്ടതിലും അവിശ്വസിച്ച വിവരമില്ലാത്ത മുശ്രിക്കുകളുടെ വിശ്വാസത്തോട് സാദൃശ്യപ്പെട്ടിരിക്കുന്നു. അതിനാൽ വിശ്വാസത്തിൽ നിന്ന് പിന്തിനിൽക്കുന്ന എല്ലാവർക്കിടയിലും അല്ലാഹു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നീതിപൂർവ്വം വിധി കൽപ്പിക്കും. അല്ലാഹു അവതരിപ്പിച്ച എല്ലാറ്റിലും വിശ്വസിക്കുന്നതിലല്ലാതെ വിജയമില്ല എന്ന് അവൻ തൻറെ അടിമകളെ അറിയിച്ച വിധിയാണത്.
Ang mga Tafsir na Arabe:
وَمَنْ اَظْلَمُ مِمَّنْ مَّنَعَ مَسٰجِدَ اللّٰهِ اَنْ یُّذْكَرَ فِیْهَا اسْمُهٗ وَسَعٰی فِیْ خَرَابِهَا ؕ— اُولٰٓىِٕكَ مَا كَانَ لَهُمْ اَنْ یَّدْخُلُوْهَاۤ اِلَّا خَآىِٕفِیْنَ ؕ۬— لَهُمْ فِی الدُّنْیَا خِزْیٌ وَّلَهُمْ فِی الْاٰخِرَةِ عَذَابٌ عَظِیْمٌ ۟
അല്ലാഹുവിൻറെ മസ്ജിദുകളിൽ അവൻറെ നാമം പ്രകീർത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും നമസ്കാരവും ദിക്റുകളും ഖുർആൻ പാരായണവുമൊക്കെ തടയുകയും ചെയ്തവനെക്കാൾ വലിയ അക്രമി ആരുമില്ല. മസ്ജിദുകളെ തകർക്കുകയോ അല്ലെങ്കിൽ അതിലെ ഇബാദതുകൾ തടയുകയോ ചെയ്തുകൊണ്ട് അതിന്റെ തകർച്ചക്കും നാശത്തിനും വേണ്ടി ശ്രമിച്ചവനെക്കാൾ വലിയ അതിക്രമകാരി മറ്റാരുമില്ല. അവ തകർക്കാൻ ശ്രമിച്ചവർക്ക് ഹൃദയം നടുങ്ങുന്ന ഭയപ്പാടോടു കൂടിയല്ലാതെ അല്ലാഹുവിന്റെ മസ്ജിദുകളിൽ പ്രവേശിക്കാൻ പാടില്ലായിരുന്നു. അവരുടെ കുഫ്റും, മസ്ജിദുകളിൽ നിന്ന് അവർ ജനങ്ങളെ തടഞ്ഞതും കാരണത്താൽ യഥാർത്ഥത്തിൽ അങ്ങനെയല്ലാതെ അല്ലാഹുവിന്റെ മസ്ജിദുകളിൽ പ്രവേശിക്കാൻ അവർക്കു പാടില്ലായിരുന്നു. മുഅ്മിനുകളുടെ കൈകളാൽ അവർക്ക് ഇഹലോകത്ത് നിന്ദ്യതയും അപമാനവുമാണുള്ളത്. പരലോകത്താകട്ടെ അല്ലാഹുവിൻറെ മസ്ജിദുകളിൽ നിന്ന് ജനങ്ങളെ തടഞ്ഞതു കാരണത്താൽ കഠിനശിക്ഷയുമാണുള്ളത്.
Ang mga Tafsir na Arabe:
وَلِلّٰهِ الْمَشْرِقُ وَالْمَغْرِبُ ۗ— فَاَیْنَمَا تُوَلُّوْا فَثَمَّ وَجْهُ اللّٰهِ ؕ— اِنَّ اللّٰهَ وَاسِعٌ عَلِیْمٌ ۟
കിഴക്കും പടിഞ്ഞാറും അതിനിടയിലുള്ളതുമെല്ലാം അല്ലാഹുവിൻറെത് തന്നെയാകുന്നു. അവനുദ്ദേശിക്കുന്നത് തൻറെ അടിമകളോട് അവൻ കൽപ്പിക്കുന്നു. നിങ്ങൾ എവിടേക്ക് തിരിഞ്ഞാലും അല്ലാഹുവിനെയാണ് നിങ്ങൾ അഭിമുഖീകരിക്കുന്നത്. അതിനാൽ, ബൈത്തുൽ മുഖദ്ദസിലേക്കോ കഅ്ബയിലേക്കോ തിരിയാൻ അവൻ നിങ്ങളോട് കൽപ്പിക്കുകയോ അല്ലെങ്കിൽ, അബദ്ധത്തിൽ നിങ്ങൾക്ക് ഖിബ്'ല മാറിപ്പോവുകയോ ഖിബ്'ലയിലേക്ക് തിരിയൽ നിങ്ങൾക്ക് ദുഷ്കരമാവുകയോ ചെയ്താൽ അതിന്റെ പേരിൽ നിങ്ങൾക്ക് കുറ്റമില്ല. കാരണം, സർവദിശകളും അല്ലാഹുവിന്റെതു തന്നെ. അല്ലാഹു അങ്ങേയറ്റം വിശാലതയുള്ള 'അൽ വാസിഅ്' ആകുന്നു. അവൻറെ കാരുണ്യം അവൻറെ സൃഷ്ടികൾക്ക് മുഴുവൻ അവൻ വിശാലമാക്കി കൊടുക്കുന്നു. അവന്റെ കാരുണ്യം അവരെയെല്ലാം ഉൾക്കൊള്ളുന്നു. എളുപ്പമുണ്ടാക്കിക്കൊടുത്തുകൊണ്ട് അവർക്കവൻ വിശാലത നൽകുന്നു. അവരുടെ ഉദ്ദേശങ്ങളും പ്രവർത്തനങ്ങളുമെല്ലാം അറിയുന്ന 'അൽ അലീം' (സർവ്വജ്ഞനു) മാകുന്നു അല്ലാഹു.
Ang mga Tafsir na Arabe:
وَقَالُوا اتَّخَذَ اللّٰهُ وَلَدًا ۙ— سُبْحٰنَهٗ ؕ— بَلْ لَّهٗ مَا فِی السَّمٰوٰتِ وَالْاَرْضِ ؕ— كُلٌّ لَّهٗ قٰنِتُوْنَ ۟
യഹൂദികളും നസ്രാനികളും മുശ്രിക്കുകളും പറയുന്നു: അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്!. അതിൽ നിന്നെല്ലാം അവനെത്ര പരിശുദ്ധൻ! സൃഷ്ടികളിൽ നിന്ന് അവൻ ധന്യനത്രെ. സന്താനത്തെ ആവശ്യമുള്ളവനാണ് സന്താനത്തെ സ്വീകരിക്കുക. എന്നാൽ, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ പരിശുദ്ധനായ അവൻറെതാകുന്നു. എല്ലാ സൃഷ്ടികളും അവന്റെ അടിമകളും അവന്ന് കീഴ്പെട്ടവരുമാകുന്നു. അവൻ ഉദ്ദേശിക്കുന്നത് അവരെ അവൻ ചെയ്യും.
Ang mga Tafsir na Arabe:
بَدِیْعُ السَّمٰوٰتِ وَالْاَرْضِ ؕ— وَاِذَا قَضٰۤی اَمْرًا فَاِنَّمَا یَقُوْلُ لَهٗ كُنْ فَیَكُوْنُ ۟
ആകാശങ്ങളെയും ഭൂമിയെയും അതിനിടയിലുള്ളതിനേയും മുൻ മാതൃകയില്ലാതെ പടച്ചുണ്ടാക്കിയവനാകുന്നു പരിശുദ്ധനായ അല്ലാഹു. അവനൊരു കാര്യം കണക്കാക്കുകയും ഉണ്ടാകണമെന്ന് ഉദ്ദേശിക്കുകയും ചെയ്താൽ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അല്ലാഹു ഉദ്ദേശിച്ചതുപോലെ അതുണ്ടാകുന്നു. അവൻറെ വിധിയെയും കൽപ്പനയെയും തടയാൻ ഒരാളുമില്ല.
Ang mga Tafsir na Arabe:
وَقَالَ الَّذِیْنَ لَا یَعْلَمُوْنَ لَوْلَا یُكَلِّمُنَا اللّٰهُ اَوْ تَاْتِیْنَاۤ اٰیَةٌ ؕ— كَذٰلِكَ قَالَ الَّذِیْنَ مِنْ قَبْلِهِمْ مِّثْلَ قَوْلِهِمْ ؕ— تَشَابَهَتْ قُلُوْبُهُمْ ؕ— قَدْ بَیَّنَّا الْاٰیٰتِ لِقَوْمٍ یُّوْقِنُوْنَ ۟
വേദക്കാരിലെയും മുശ്രിക്കുകളിലെയും വിവരമില്ലാത്തവർ സത്യത്തെ എതിർത്ത് കൊണ്ട് പറഞ്ഞു: എന്തുകൊണ്ട് ഞങ്ങളോട് നേരിട്ട് അല്ലാഹു സംസാരിക്കുന്നില്ല? അല്ലെങ്കിൽ ഞങ്ങൾക്ക് മാത്രമായി പ്രത്യക്ഷമായ ഒരു ദൃഷ്ടാന്തം വന്നുകിട്ടുന്നില്ല? അവർ പറഞ്ഞതു പോലെത്തന്നെ ഇവർക്ക് മുമ്പ് പ്രവാചകന്മാരെ കളവാക്കിയ സമൂഹങ്ങളും - അവരുടെ കാലവും ദേശവും വ്യത്യസ്തമാണെങ്കിലും - പറഞ്ഞിട്ടുണ്ട്. നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും അഹന്തയുടെയും കാര്യത്തിൽ ഇവരുടെയും മുൻകാലക്കാരുടെയും ഹൃദയങ്ങൾ സമാനമാകുന്നു. സത്യത്തിൽ ദൃഢമായി വിശ്വസിക്കുന്ന ജനങ്ങൾക്ക് നാം ദൃഷ്ടാന്തങ്ങൾ വ്യക്തമാക്കികൊടുത്തിട്ടുണ്ട്. അവർക്ക് സംശയമുണ്ടാവുകയോ എതിർപ്പ് അവരെ തടയുകയോ ചെയ്യില്ല.
Ang mga Tafsir na Arabe:
اِنَّاۤ اَرْسَلْنٰكَ بِالْحَقِّ بَشِیْرًا وَّنَذِیْرًا ۙ— وَّلَا تُسْـَٔلُ عَنْ اَصْحٰبِ الْجَحِیْمِ ۟
നബിയേ, തീർച്ചയായും താങ്കളെ നാം സംശയമില്ലാത്ത സത്യ മതവുമായി അയച്ചിരിക്കുന്നു. മുഅ്മിനുകൾക്ക് സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കാനും, കാഫിറുകൾക്ക് നരകം കൊണ്ട് താക്കീത് നൽകുവാനും. വ്യക്തമായ പ്രബോധനമല്ലാതെ താങ്കൾക്ക് ബാധ്യതയില്ല. താങ്കളിൽ വിശ്വസിക്കാത്ത നരകാവകാശികളെപ്പറ്റി ഒരിക്കലും അല്ലാഹു താങ്കളോട് ചോദിക്കുന്നതല്ല.
Ang mga Tafsir na Arabe:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• الكفر ملة واحدة وإن اختلفت أجناس أهله وأماكنهم، فهم يتشابهون في كفرهم وقولهم على الله بغير علم.
• കുഫ്ർ ഒരൊറ്റ മാർഗമാണ്. അതിന്റെ ആളുകളും അവരുടെ ദേശവും വ്യത്യാസപ്പെട്ടാലും. അല്ലാഹുവിനെക്കുറിച്ച് അറിവില്ലാത്തത് പറയുന്നതിലും കുഫ്റിലും അവർ പരസ്പരം സാദൃശ്യമുള്ളവരാണ്.

• أعظم الناس جُرْمًا وأشدهم إثمًا من يصد عن سبيل الله، ويمنع من أراد فعل الخير.
• അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്ന് തടയുന്നവനും നന്മ ചെയ്യാനുദ്ദേശിച്ചവനെ തടയുന്നവനുമാണ് ജനങ്ങളിൽ ഏറ്റവും വലിയ കുറ്റവാളിയും പാപിയും.

• تنزّه الله تعالى عن الصاحبة والولد، فهو سبحانه لا يحتاج لخلقه.
• കൂട്ടുകാരിയോ സന്താനമോ ഉണ്ടാവുക എന്നതിൽ നിന്ന് അല്ലാഹു എത്രയോ പരിശുദ്ധനാകുന്നു. അല്ലാഹു അവന്റെ സൃഷ്ടികളെക്കൊണ്ട് യാതൊരു ആവശ്യവുമില്ലാത്തവനാകുന്നു.

 
Salin ng mga Kahulugan Surah: Al-Baqarah
Indise ng mga Surah Numero ng Pahina
 
Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm - Indise ng mga Salin

Inilabas ng Markaz Tafsīr Lid-Dirāsāt Al-Qur’ānīyah (Sentro ng Tafsīr Para sa mga Pag-aaral Pang-Qur’an).

Isara