Check out the new design

Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm * - Indise ng mga Salin


Salin ng mga Kahulugan Surah: Al-Baqarah   Ayah:
سَلْ بَنِیْۤ اِسْرَآءِیْلَ كَمْ اٰتَیْنٰهُمْ مِّنْ اٰیَةٍ بَیِّنَةٍ ؕ— وَمَنْ یُّبَدِّلْ نِعْمَةَ اللّٰهِ مِنْ بَعْدِ مَا جَآءَتْهُ فَاِنَّ اللّٰهَ شَدِیْدُ الْعِقَابِ ۟
നബിയേ, ഇസ്രായീല്യരോട് അവരുടെ പിഴവ് ബോധ്യപ്പെടുത്താൻ ചോദിച്ചു നോക്കുക; വ്യക്തമായ എത്ര ദൃഷ്ടാന്തമാണ് റസൂലുകളുടെ സത്യസന്ധതക്ക് തെളിവായി അല്ലാഹു നിങ്ങൾക്ക്വിവരിച്ചു തന്നിട്ടുള്ളത്!. നിങ്ങൾ അവ കളവാക്കുകയും അതിൽ നിന്ന് തിരിഞ്ഞുകളയുകയും ചെയ്തു. തനിക്ക് അല്ലാഹുവിൻറെ അനുഗ്രഹം വന്നുകിട്ടി അറിഞ്ഞശേഷം വല്ലവനും അത് നിഷേധിക്കുകയും അതിനെ കുഫ്റാക്കി മാറ്റിമറിക്കുകയും ചെയ്താൽ തീർച്ചയായും അല്ലാഹു നിഷേധികളായ കാഫിറുകളെ കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
Ang mga Tafsir na Arabe:
زُیِّنَ لِلَّذِیْنَ كَفَرُوا الْحَیٰوةُ الدُّنْیَا وَیَسْخَرُوْنَ مِنَ الَّذِیْنَ اٰمَنُوْا ۘ— وَالَّذِیْنَ اتَّقَوْا فَوْقَهُمْ یَوْمَ الْقِیٰمَةِ ؕ— وَاللّٰهُ یَرْزُقُ مَنْ یَّشَآءُ بِغَیْرِ حِسَابٍ ۟
അല്ലാഹുവിൽ അവിശ്വസിക്കുന്നവർക്ക് ഐഹിക ജീവിതവും അതിലെ നൈമിഷിക വിഭവങ്ങളും മുറിഞ്ഞുപോവുന്ന ആസ്വാദനങ്ങളും അലംകൃതമായി തോന്നിയിരിക്കുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന സത്യവിശ്വാസികളെ അവർ പരിഹസിക്കുകയും ചെയ്യുന്നു. എന്നാൽ അല്ലാഹുവിൻറെ കൽപ്പനകളനുസരിച്ചും വിരോധങ്ങൾ ഒഴിവാക്കിയും അവനെ സൂക്ഷിച്ച് ജീവിക്കുന്നവർ പരലോകത്ത് ഈ കാഫിറുകൾക്ക് മേലെയായിരിക്കും. അവരെ അല്ലാഹു സ്ഥിരവാസത്തിൻറെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. അല്ലാഹു അവനുദ്ദേശിക്കുന്ന തൻറെ അടിമകൾക്ക് എണ്ണമോ കണക്കോ ഇല്ലാതെ നൽകുന്നു.
Ang mga Tafsir na Arabe:
كَانَ النَّاسُ اُمَّةً وَّاحِدَةً ۫— فَبَعَثَ اللّٰهُ النَّبِیّٖنَ مُبَشِّرِیْنَ وَمُنْذِرِیْنَ ۪— وَاَنْزَلَ مَعَهُمُ الْكِتٰبَ بِالْحَقِّ لِیَحْكُمَ بَیْنَ النَّاسِ فِیْمَا اخْتَلَفُوْا فِیْهِ ؕ— وَمَا اخْتَلَفَ فِیْهِ اِلَّا الَّذِیْنَ اُوْتُوْهُ مِنْ بَعْدِ مَا جَآءَتْهُمُ الْبَیِّنٰتُ بَغْیًا بَیْنَهُمْ ۚ— فَهَدَی اللّٰهُ الَّذِیْنَ اٰمَنُوْا لِمَا اخْتَلَفُوْا فِیْهِ مِنَ الْحَقِّ بِاِذْنِهٖ ؕ— وَاللّٰهُ یَهْدِیْ مَنْ یَّشَآءُ اِلٰی صِرَاطٍ مُّسْتَقِیْمٍ ۟
മനുഷ്യർ അവരുടെ ആദിപിതാവായ ആദമിൻറെ മതത്തിൽ -സന്മാർഗ്ഗത്തിൽ- ഒരുമിച്ച ഒരൊറ്റ സമുദായമായിരുന്നു. പിശാച് അവരെ വഴിപിഴപ്പിക്കുന്നത് വരെ അവർ അപ്രകാരമായിരുന്നു. അതോടെ അവർ (അല്ലാഹുവിൽ) വിശ്വസിച്ചവരും അവനെ നിഷേധിച്ചവരുമായി ഭിന്നിച്ചു. അക്കാരണത്താൽ (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് അവൻ ഒരുക്കി വെച്ച അവൻറെ കാരുണ്യത്തെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കാനും (അവനെ) നിഷേധിച്ചവർക്കുള്ള കഠിന ശിക്ഷയെക്കുറിച്ച് താക്കീത് നൽകാനും അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവർക്കിടയിൽ ഭിന്നതയുള്ള വിഷയങ്ങളിൽ തീർപ്പ് കല്പിക്കാൻ സംശയരഹിതമായ സത്യമുൾക്കൊള്ളുന്ന വേദഗ്രന്ഥങ്ങളും തൻ്റെ ദൂതന്മാരുടെ മേൽ അവൻ അവതരിപ്പിച്ചു. ആല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമായ തൗറാതിൻ്റെ വിജ്ഞാനം ലഭിക്കുകയും, അത് അല്ലാഹുവിൽ നിന്നുള്ള സത്യമാണെന്നും അതിനോട് എതിരാകാൻ പാടില്ലെന്നും അവരെ ബോധ്യപ്പെടുത്തുന്ന വ്യക്തമായ പ്രമാണങ്ങൾ വന്നെത്തുകയും ചെയ്ത ശേഷം തന്നെയാണ് യഹൂദർ അതിൻ്റെ വിഷയത്തിൽ ഭിന്നിച്ചു പോയത്. അവരുടെ ഭാഗത്ത് നിന്നുള്ള അതിക്രമമായിരുന്നു അത്. അപ്പോൾ അല്ലാഹുവിൽ വിശ്വസിച്ചവർക്ക് സന്മാർഗം ദുർമാർഗത്തിൽ നിന്ന് വേർതിരിച്ചറിയാൻ അല്ലാഹു -അവൻ്റെ അനുമതിയോടെയും ഉദ്ദേശത്തോടെയും- വഴിയൊരുക്കി. അല്ലാഹു അവനുദ്ദേശിക്കുന്നവരെ വക്രതയില്ലാത്ത പാതയിലേക്ക് -(അല്ലാഹുവിലുള്ള) വിശ്വാസത്തിൻ്റെ മാർഗത്തിലേക്ക്- നയിക്കുന്നതാണ്.
Ang mga Tafsir na Arabe:
اَمْ حَسِبْتُمْ اَنْ تَدْخُلُوا الْجَنَّةَ وَلَمَّا یَاْتِكُمْ مَّثَلُ الَّذِیْنَ خَلَوْا مِنْ قَبْلِكُمْ ؕ— مَسَّتْهُمُ الْبَاْسَآءُ وَالضَّرَّآءُ وَزُلْزِلُوْا حَتّٰی یَقُوْلَ الرَّسُوْلُ وَالَّذِیْنَ اٰمَنُوْا مَعَهٗ مَتٰی نَصْرُ اللّٰهِ ؕ— اَلَاۤ اِنَّ نَصْرَ اللّٰهِ قَرِیْبٌ ۟
മുഅ്മിനുകളേ, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവർക്കുണ്ടായതു പോലുള്ള പരീക്ഷണങ്ങൾ നിങ്ങൾക്കും വന്നെത്താതെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാനാകുമെന്ന് നിങ്ങൾ ധരിച്ചിരിക്കയാണോ ? കഠിന ദാരിദ്ര്യവും രോഗവും അവരെ ബാധിക്കുകയുണ്ടായി. ഭയപ്പാടുകൾ അവരെ വിറപ്പിച്ചു. അല്ലാഹുവിൻറെ സഹായം ലഭിക്കാൻ ധൃതി കൂട്ടിപ്പോകുവാൻ മാത്രം അവർ പരീക്ഷിക്കപ്പെട്ടു. അല്ലാഹുവിൻറെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ റസൂലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുഅ്മിനുകളും പറഞ്ഞുപോയി. എന്നാൽ അല്ലാഹുവിൽ വിശ്വസിക്കുകയും അവനിൽ ഭരമേൽപ്പിക്കുകയും ചെയ്യുന്നവർക്ക് അവന്റെ സഹായം അടുത്തു തന്നെയുണ്ട്.
Ang mga Tafsir na Arabe:
یَسْـَٔلُوْنَكَ مَاذَا یُنْفِقُوْنَ ؕ— قُلْ مَاۤ اَنْفَقْتُمْ مِّنْ خَیْرٍ فَلِلْوَالِدَیْنِ وَالْاَقْرَبِیْنَ وَالْیَتٰمٰی وَالْمَسٰكِیْنِ وَابْنِ السَّبِیْلِ ؕ— وَمَا تَفْعَلُوْا مِنْ خَیْرٍ فَاِنَّ اللّٰهَ بِهٖ عَلِیْمٌ ۟
നബിയേ, വിവിധയിനം സ്വത്തുക്കളിൽ നിന്ന് അവരെന്താണ് ചെലവഴിക്കേണ്ടതെന്നും എവിടെയാണ് ചെലവഴിക്കേണ്ടതെന്നും താങ്കളുടെ അനുയായികൾ താങ്കളോട് ചോദിക്കുന്നു. താങ്കൾ അവരോട് മറുപടി പറയുക: നിങ്ങൾ ഹലാലും വിശിഷ്ടവുമായ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കൾക്കും ആവശ്യത്തിനനുസരിച്ച് അടുത്ത ബന്ധുക്കൾക്കും വേണ്ടി ചെലവഴിക്കുക. ആവശ്യക്കാരായ അനാഥർക്കും, സമ്പത്തില്ലാത്തവർക്കും, നാടും കുടുംബവും വിട്ട് യാത്രചെയ്യുന്ന വഴിപോക്കന്മാർക്കും വേണ്ടിയും ചെലവഴിക്കുക. ഓ, മുഅ്മിനുകളേ, ചെറുതോ വലുതോ ആയ നല്ലതെന്ത് നിങ്ങൾ ചെയ്യുകയാണെങ്കിലും തീർച്ചയായും അല്ലാഹു അത് ഏറ്റവും നന്നായി അറിയുന്നവനാകുന്നു. ഒന്നും അവനിൽ നിന്ന് ഗോപ്യമാവുകയില്ല. അതിനവൻ നിങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യും.
Ang mga Tafsir na Arabe:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• ترك شكر الله تعالى على نعمه وترك استعمالها في طاعته يعرضها للزوال ويحيلها بلاءً على صاحبها.
• അനുഗ്രഹങ്ങൾക്ക് അല്ലാഹുവിനോട് നന്ദി കാണിക്കാതിരിക്കുന്നതും, അനുഗ്രഹങ്ങളെ അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ഉപയോഗിക്കാതിരിക്കുന്നതും അനുഗ്രഹങ്ങൾ നീങ്ങിപ്പോവാനും അതിന്റെ ഉടമക്ക് അതൊരു പരീക്ഷണമായിത്തീരാനും കാരണമാണ്.

• الأصل أن الله خلق عباده على فطرة التوحيد والإيمان به، وإبليس وأعوانه هم الذين صرفوهم عن هذه الفطرة إلى الشرك به.
• തൗഹീദിന്റെയും ഈമാനിന്റെയും ശുദ്ധപ്രകൃതിയിലാണ് അല്ലാഹു അവൻറെ അടിമകളെ സൃഷ്ടിച്ചത്. അതാണ് അടിസ്ഥാനം. പിന്നീട്, ആ ശുദ്ധപ്രകൃതിയിൽ നിന്ന് ശിർക്കിലേക്ക് അവരെ നയിച്ചത് പിശാചും കൂട്ടാളികളുമാണ്.

• أعظم الخذلان الذي يؤدي للفشل أن تختلف الأمة في كتابها وشريعتها، فيكفّر بعضُها بعضًا، ويلعن بعضُها بعضًا.
• ഒരു സമുദായം അവരുടെ കിതാബിന്റെ കാര്യത്തിലും മത നിയമങ്ങളിലും ഭിന്നിക്കുകയും പരസ്പരം കാഫിറാക്കുകയും ശപിക്കുകയും ചെയ്യുകയെന്നത് അവരുടെ പരാജയത്തിലേക്ക് നയിക്കുന്ന കടുത്ത ദുരന്തങ്ങളിലൊന്നാണ്.

• الهداية للحق الذي يختلف فيه الناس، ومعرفة وجه الصواب بيد الله، ويُطلب منه تعالى بالإيمان به والانقياد له.
• ജനങ്ങൾ ഭിന്നിക്കുന്ന കാര്യങ്ങളിൽ നേരിൻറെ വഴിയിലെത്തുക, ശരിയുടെ ഭാഗം മനസിലാക്കുക എന്നിവയെല്ലാം അല്ലാഹുവിന്റെ കയ്യിലാണ്. അതിന് അവനോട് തേടുക. അല്ലാഹുവിലുള്ള ഈമാനും അവനോടുള്ള പൂർണമായ അനുസരണയും മുഖേന അവനോട് അതിന് പ്രാർത്ഥിക്കുക.

• الابتلاء سُنَّة الله تعالى في أوليائه، فيبتليهم بقدر ما في قلوبهم من الإيمان به والتوكل عليه.
• അല്ലാഹുവിൻറെ മിത്രങ്ങളെ അല്ലാഹു പരീക്ഷിക്കുമെന്നത് അവൻറെ നടപടിക്രമമാണ്. ഹൃദയങ്ങളിലെ ഈമാനും തവക്കുലു(ഭരമേൽപിക്കൽ)മനുസരിച്ച് അവൻ അവരെ പരീക്ഷിക്കും.

• من أعظم ما يعين على الصبر عند نزول البلاء، الاقتداء بالصالحين وأخذ الأسوة منهم.
• പൂർവ്വികരായ സജ്ജനങ്ങളുടെ പാത പിൻപറ്റലും അവരുടെ മാതൃക സ്വീകരിക്കലും പരീക്ഷണങ്ങളിൽ ക്ഷമിക്കാൻ സഹായകമായ ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ്.

 
Salin ng mga Kahulugan Surah: Al-Baqarah
Indise ng mga Surah Numero ng Pahina
 
Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm - Indise ng mga Salin

Inilabas ng Markaz Tafsīr Lid-Dirāsāt Al-Qur’ānīyah (Sentro ng Tafsīr Para sa mga Pag-aaral Pang-Qur’an).

Isara