Check out the new design

Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm * - Indise ng mga Salin


Salin ng mga Kahulugan Surah: Al-Hujurāt   Ayah:
یٰۤاَیُّهَا الَّذِیْنَ اٰمَنُوا اجْتَنِبُوْا كَثِیْرًا مِّنَ الظَّنِّ ؗ— اِنَّ بَعْضَ الظَّنِّ اِثْمٌ وَّلَا تَجَسَّسُوْا وَلَا یَغْتَبْ بَّعْضُكُمْ بَعْضًا ؕ— اَیُحِبُّ اَحَدُكُمْ اَنْ یَّاْكُلَ لَحْمَ اَخِیْهِ مَیْتًا فَكَرِهْتُمُوْهُ ؕ— وَاتَّقُوا اللّٰهَ ؕ— اِنَّ اللّٰهَ تَوَّابٌ رَّحِیْمٌ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! പ്രസക്തമായ കാരണങ്ങളോ സാഹചര്യത്തെളിവുകളോ ഇല്ലാത്ത ഊഹാപോഹങ്ങളിൽ അധികവും നിങ്ങൾ വെടിയുക. തീർച്ചയായും ചില ഊഹങ്ങൾ പാപമാകുന്നു. ബാഹ്യമായി നന്മ കാണപ്പെടുന്ന വ്യക്തിയെ കുറിച്ച് മോശം വിചാരിക്കുക എന്നത് ഉദാഹരണം. (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ ന്യൂനതകൾ രഹസ്യമായി നിങ്ങൾ ചികഞ്ഞന്വേഷിക്കരുത്. നിങ്ങളുടെ സഹോദരന് അവന് വെറുപ്പുള്ള രൂപത്തിൽ നിങ്ങൾ സ്മരിക്കുകയുമരുത്. അവൻ മരിച്ചു കിടക്കവെ അവൻ്റെ മാസം തിന്നുന്നതിന് സമാനമാകുന്നു അത്. നിങ്ങളിലാരെങ്കിലും തൻ്റെ സഹോദരൻ്റെ മൃതശരീരത്തിൽ നിന്ന് ഭക്ഷിക്കുന്നത് ഇഷ്ടപ്പെടുമോ?! അത് നിങ്ങൾ വെറുക്കുന്നത് പോലെ തന്നെ, തൻ്റെ സഹോദരനെ പരദൂഷണം പറയുന്നതും നിങ്ങൾ വെറുക്കുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളിൽ നിന്ന് ഖേദത്തോടെ പശ്ചാത്തപിച്ച് മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്ന 'തവ്വാബും', അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്ന 'റഹീമു'മാകുന്നു.
Ang mga Tafsir na Arabe:
یٰۤاَیُّهَا النَّاسُ اِنَّا خَلَقْنٰكُمْ مِّنْ ذَكَرٍ وَّاُ وَجَعَلْنٰكُمْ شُعُوْبًا وَّقَبَآىِٕلَ لِتَعَارَفُوْا ؕ— اِنَّ اَكْرَمَكُمْ عِنْدَ اللّٰهِ اَتْقٰىكُمْ ؕ— اِنَّ اللّٰهَ عَلِیْمٌ خَبِیْرٌ ۟
അല്ലയോ ജനങ്ങളേ! തീർച്ചയായും നാം നിങ്ങളെ ഒരു പുരുഷനിൽ നിന്നും ഒരു സ്ത്രീയിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളുടെ പിതാവായ ആദമും മാതാവായ ഹവ്വാഉമാകുന്നു അവർ. നിങ്ങളുടെയെല്ലാം പിതൃപരമ്പര ഒന്നു തന്നെ. അതിനാൽ നിങ്ങൾ പരസ്പരം തറവാടിൻ്റെ പേരിൽ അഹങ്കാരം നടിക്കാതിരിക്കുക. നിങ്ങളെ അതിന് ശേഷം വിവിധ സമുദായങ്ങളും പരന്നു കിടക്കുന്ന ഗോത്രങ്ങളുമാക്കി മാറ്റിയത് നിങ്ങൾക്ക് പരസ്പരം തിരിച്ചറിയുന്നതിനാണ്. ഒരിക്കലും അതിൻ്റെ പേരിൽ മേന്മ നടിക്കാനല്ല. കാരണം മനുഷ്യർ വേർതിരിയുന്നത് അല്ലാഹുവിനോടുള്ള സൂക്ഷ്മതയുടെ അടിസ്ഥാനത്തിലാണ്. അതു കൊണ്ടാണ് അല്ലാഹു പറഞ്ഞത്: നിങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും ആദരണീയനായിട്ടുള്ളത് നിങ്ങളിൽ ഏറ്റവും അല്ലാഹുവിനെ സൂക്ഷിക്കുന്നവരാണ്. തീർച്ചയായും അല്ലാഹു നിങ്ങളുടെ അവസ്ഥകളെല്ലാം അറിയുന്ന 'അലീമും', നിങ്ങളിൽ ഉള്ള കുറവുകളും മേന്മകളും സൂക്ഷ്മമായി അറിയുന്ന 'ഖബീറു'മാകുന്നു. അവന് യാതൊന്നും തന്നെ അവ്യക്തമാവുകയില്ല.
Ang mga Tafsir na Arabe:
قَالَتِ الْاَعْرَابُ اٰمَنَّا ؕ— قُلْ لَّمْ تُؤْمِنُوْا وَلٰكِنْ قُوْلُوْۤا اَسْلَمْنَا وَلَمَّا یَدْخُلِ الْاِیْمَانُ فِیْ قُلُوْبِكُمْ ؕ— وَاِنْ تُطِیْعُوا اللّٰهَ وَرَسُوْلَهٗ لَا یَلِتْكُمْ مِّنْ اَعْمَالِكُمْ شَیْـًٔا ؕ— اِنَّ اللّٰهَ غَفُوْرٌ رَّحِیْمٌ ۟
ഗ്രാമീണ അറബികളിൽ പെട്ട ചിലർ നബി -ﷺ- യുടെ അടുക്കൽ വന്നപ്പോൾ അവർ 'ഞങ്ങൾ അല്ലാഹുവിലും റസൂലിലും വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുന്നു. നബിയേ! അവരോട് പറയുക: നിങ്ങൾ ഈ സമയം വരെ വിശ്വാസികളായിട്ടില്ല. പക്ഷേ ഞങ്ങൾ കീഴൊതുങ്ങുകയും സമർപ്പിക്കുകയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞോളൂ. ഇപ്പോഴും വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിച്ചിട്ടില്ല. ചിലപ്പോൾ ഇനിയൊരു സമയം അത് നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിച്ചേക്കാം. അല്ലയോ ഗ്രാമീണ അറബികളേ! നിങ്ങൾ അല്ലാഹുവിനെയും അവൻ്റെ ദൂതരെയും വിശ്വാസം സ്വീകരിക്കുന്നതിലും, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലും നിഷിദ്ധങ്ങൾ വെടിയുന്നതിലും അനുസരിച്ചാൽ, അല്ലാഹു നിങ്ങളുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും തന്നെ കുറവ് വരുത്തുകയില്ല. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളിൽ നിന്ന് ഖേദത്തോടെ പശ്ചാത്തപിക്കുന്നവർക്ക് ധാരാളമായി പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്ന 'റഹീമു'മാകുന്നു.
Ang mga Tafsir na Arabe:
اِنَّمَا الْمُؤْمِنُوْنَ الَّذِیْنَ اٰمَنُوْا بِاللّٰهِ وَرَسُوْلِهٖ ثُمَّ لَمْ یَرْتَابُوْا وَجٰهَدُوْا بِاَمْوَالِهِمْ وَاَنْفُسِهِمْ فِیْ سَبِیْلِ اللّٰهِ ؕ— اُولٰٓىِٕكَ هُمُ الصّٰدِقُوْنَ ۟
യഥാർഥ (ഇസ്ലാമിക) വിശ്വാസികൾ എന്നാൽ അവർ അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിക്കുകയും, ശേഷം തങ്ങളുടെ വിശ്വാസത്തിൽ സംശയം കൂട്ടിക്കലർത്താതിരിക്കുകയും, തങ്ങളുടെ സമ്പാദ്യങ്ങളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിലേർപ്പെടുകയും ചെയ്തവരാണ്. അതിലൊന്നിലും അവർ യാതൊരു പിശുക്കും പ്രകടിപ്പിച്ചില്ല. ഈ വിശേഷണങ്ങൾ ഉള്ളവരാണ് തങ്ങളുടെ വിശ്വാസത്തിൽ സത്യസന്ധതയുള്ളവർ.
Ang mga Tafsir na Arabe:
قُلْ اَتُعَلِّمُوْنَ اللّٰهَ بِدِیْنِكُمْ ؕ— وَاللّٰهُ یَعْلَمُ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ؕ— وَاللّٰهُ بِكُلِّ شَیْءٍ عَلِیْمٌ ۟
അല്ലാഹുവിൻ്റെ റസൂലേ! ഈ ഗ്രാമീണ അറബികളോട് പറയുക: നിങ്ങൾ അല്ലാഹുവിന് നിങ്ങളുടെ മതം (എങ്ങനെയായിരിക്കണമെന്ന്) പഠിപ്പിച്ചു കൊടുക്കുകയും, പറഞ്ഞു കൊടുക്കുകയുമാണോ?! അല്ലാഹുവാകട്ടെ; ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അറിയുന്നു. അല്ലാഹു എല്ലാ കാര്യത്തെ കുറിച്ചും അങ്ങേയറ്റം അറിയുന്നവനാകുന്നു. അവന് യാതൊരു കാര്യവും അവ്യക്തമാവുകയില്ല. അതിനാൽ നിങ്ങൾ നിങ്ങളുടെ മതത്തെ കുറിച്ച് അവനെ പഠിപ്പിക്കേണ്ട ആവശ്യമില്ല.
Ang mga Tafsir na Arabe:
یَمُنُّوْنَ عَلَیْكَ اَنْ اَسْلَمُوْا ؕ— قُلْ لَّا تَمُنُّوْا عَلَیَّ اِسْلَامَكُمْ ۚ— بَلِ اللّٰهُ یَمُنُّ عَلَیْكُمْ اَنْ هَدٰىكُمْ لِلْاِیْمَانِ اِنْ كُنْتُمْ صٰدِقِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! ഈ ഗ്രാമീണ അറബികൾ അവർ ഇസ്ലാം സ്വീകരിച്ചു എന്നത് താങ്കളോട് ചെയ്ത ഔദാര്യമായി പറയുന്നു. അവരോട് പറയുക: അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിൽ പ്രവേശിച്ചു എന്നത് നിങ്ങൾ എന്നോട് ചെയ്ത ഔദാര്യമായി എടുത്തു പറയരുത്. ഇസ്ലാം സ്വീകരിച്ചതു കൊണ്ട് എന്തൊരു നന്മയുണ്ടെങ്കിലും അതെല്ലാം നിങ്ങൾക്ക് തന്നെയാണ് ലഭിക്കുന്നത്. മറിച്ച്, അല്ലാഹുവാകുന്നു നിങ്ങൾക്ക് (ഇസ്ലാമിൽ) വിശ്വസിക്കാൻ സൗകര്യം ചെയ്തു തന്നു കൊണ്ട് നിങ്ങളോട് ഔദാര്യം ചെയ്യുന്നത്. നിങ്ങൾ ഇസ്ലാമിൽ പ്രവേശിച്ചു എന്നത് സത്യമാണെങ്കിൽ (അത് നിങ്ങൾ അംഗീകരിക്കുക).
Ang mga Tafsir na Arabe:
اِنَّ اللّٰهَ یَعْلَمُ غَیْبَ السَّمٰوٰتِ وَالْاَرْضِ ؕ— وَاللّٰهُ بَصِیْرٌ بِمَا تَعْمَلُوْنَ ۟۠
തീർച്ചയായും അല്ലാഹു ആകാശങ്ങളിലെ അദൃശ്യകാര്യങ്ങളും, ഭൂമിയിലെ അദൃശ്യകാര്യങ്ങളും അറിയുന്നു. അവന് അതിലൊരു കാര്യവും അവ്യക്തമാവുകയില്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. - നന്മയാകട്ടെ, തിന്മയാകട്ടെ - അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.
Ang mga Tafsir na Arabe:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• سوء الظن بأهل الخير معصية، ويجوز الحذر من أهل الشر بسوء الظن بهم.
* നല്ലവരായ വ്യക്തിത്വങ്ങളെ കുറിച്ച് മോശം ഊഹം വെച്ചു പുലർത്തുക എന്നത് തിന്മയാണ്. എന്നാൽ അധർമ്മകാരികളെ കുറിച്ച് ശ്രദ്ധ വെച്ചു പുലർത്തുന്നതിനായി അവരെ കുറിച്ച് മോശം ഊഹം വെച്ചു പുലർത്താവുന്നതാണ്.

• وحدة أصل بني البشر تقتضي نبذ التفاخر بالأنساب.
* മനുഷ്യരെല്ലാം ഒരു അടിത്തറയിൽ നിന്ന് ഉത്ഭവിച്ചവരാണെന്നത് തറവാടു കൊണ്ട് മഹിമ നടിക്കുന്നത് ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു.

• الإيمان ليس مجرد نطق لا يوافقه اعتقاد، بل هو اعتقاد بالجَنان، وقول باللسان، وعمل بالأركان.
* (ഇസ്ലാമിൽ) വിശ്വസിക്കുക എന്നാൽ ഹൃദയത്തിലെ വിശ്വാസം യോജിക്കാതെ, കേവലം നാവ് കൊണ്ട് ഉച്ചരിക്കൽ മാത്രമല്ല. മറിച്ച്, ശരിയായ വിശ്വാസമെന്നാൽ ഹൃദയം കൊണ്ട് വിശ്വസിക്കലും, നാവ് കൊണ്ട് അത് പറയലും, ശരീരാവയവങ്ങൾ കൊണ്ട് പ്രവർത്തിക്കലുമാകുന്നു.

• هداية التوفيق بيد الله وحده وهي فضل منه سبحانه ليست حقًّا لأحد.
* ഇസ്ലാം സ്വീകരിക്കാൻ ഒരാൾക്ക് അവസരം നൽകുക എന്നത് അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യമാണ്. അത് അവനിൽ നിന്നുള്ള ഔദാര്യമാണ്. ആർക്കും അതിൽ യാതൊരു അവകാശവുമില്ല.

 
Salin ng mga Kahulugan Surah: Al-Hujurāt
Indise ng mga Surah Numero ng Pahina
 
Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm - Indise ng mga Salin

Inilabas ng Markaz Tafsīr Lid-Dirāsāt Al-Qur’ānīyah (Sentro ng Tafsīr Para sa mga Pag-aaral Pang-Qur’an).

Isara