Check out the new design

Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm * - Indise ng mga Salin


Salin ng mga Kahulugan Surah: Al-A‘rāf   Ayah:
وَمَا كَانَ جَوَابَ قَوْمِهٖۤ اِلَّاۤ اَنْ قَالُوْۤا اَخْرِجُوْهُمْ مِّنْ قَرْیَتِكُمْ ۚ— اِنَّهُمْ اُنَاسٌ یَّتَطَهَّرُوْنَ ۟
ഈ വൃത്തികേട് പ്രവർത്തിക്കുന്നവരെ അതിൽ നിന്ന് വിലക്കിയപ്പോൾ സത്യത്തെ അവഗണിച്ചു കൊണ്ട് അദ്ദേഹത്തിൻ്റെ ജനത നൽകിയ മറുപടി ഇത്ര മാത്രമായിരുന്നു: 'ലൂത്വിനെയും അവനോടൊപ്പമുള്ളവരെയും നിങ്ങളുടെ നാട്ടിൽ നിന്ന് പുറത്താക്കുക. നമ്മുടെ ഈ പ്രവൃത്തിയിൽ നിന്നെല്ലാം അകന്നു ശുദ്ധി പാലിക്കുന്നവരാകുന്നു അവർ. അതു കൊണ്ട് നമുക്കിടയിൽ അവർ കഴിഞ്ഞു കൂടുക എന്നത് നമുക്ക് യോജിച്ചതല്ല!'
Ang mga Tafsir na Arabe:
فَاَنْجَیْنٰهُ وَاَهْلَهٗۤ اِلَّا امْرَاَتَهٗ ۖؗ— كَانَتْ مِنَ الْغٰبِرِیْنَ ۟
അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും നാം രക്ഷപ്പെടുത്തി. ശിക്ഷ ബാധിക്കാനിരിക്കുന്ന ആ നാട്ടിൽ നിന്ന് രാത്രി പുറത്തു കടക്കാൻ അവരോട് നാം കൽപ്പിച്ചു. അദ്ദേഹത്തിൻ്റെ ഭാര്യയൊഴികെ; അവൾ തൻ്റെ ജനതയോടൊപ്പം തന്നെ കഴിഞ്ഞുകൂടാൻ തീരുമാനിച്ചവളായിരുന്നു. അങ്ങനെ അവർക്ക് ബാധിച്ച ശിക്ഷ അവളെയും ബാധിച്ചു.
Ang mga Tafsir na Arabe:
وَاَمْطَرْنَا عَلَیْهِمْ مَّطَرًا ؕ— فَانْظُرْ كَیْفَ كَانَ عَاقِبَةُ الْمُجْرِمِیْنَ ۟۠
അവരുടെ മേൽ ഒരു ഭയങ്കരമായ മഴ നാം വർഷിക്കുകയും ചെയ്തു; ചുട്ടുപഴുത്ത കളിമൺ കല്ലുകൾ അവർക്ക് മേൽ നാം മഴയായി പെയ്യിച്ചു. അവരുടെ ആ നാടിനെ നാം കീഴ്മേൽ മറിച്ചു. അതിൻ്റെ മുകൾഭാഗം താഴ്ഭാഗമാക്കി അട്ടിമറിച്ചു. അല്ലാഹുവിൻ്റെ റസൂലേ! അതിക്രമികളായ ലൂത്വിൻ്റെ ജനതയുടെ അവസാനം എങ്ങനെയായിരുന്നെന്ന് ചിന്തിച്ചു നോക്കുക. അവരുടെ പര്യവസാനം പരിപൂർണ്ണ നാശവും, അവസാനമില്ലാത്ത അപമാനവുമായിരുന്നു.
Ang mga Tafsir na Arabe:
وَاِلٰی مَدْیَنَ اَخَاهُمْ شُعَیْبًا ؕ— قَالَ یٰقَوْمِ اعْبُدُوا اللّٰهَ مَا لَكُمْ مِّنْ اِلٰهٍ غَیْرُهٗ ؕ— قَدْ جَآءَتْكُمْ بَیِّنَةٌ مِّنْ رَّبِّكُمْ فَاَوْفُوا الْكَیْلَ وَالْمِیْزَانَ وَلَا تَبْخَسُوا النَّاسَ اَشْیَآءَهُمْ وَلَا تُفْسِدُوْا فِی الْاَرْضِ بَعْدَ اِصْلَاحِهَا ؕ— ذٰلِكُمْ خَیْرٌ لَّكُمْ اِنْ كُنْتُمْ مُّؤْمِنِیْنَ ۟ۚ
മദ്യൻ ഗോത്രത്തിലേക്ക് അവരുടെ സഹോദരനായ ശുഐബിനെ നാം നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അല്ലാഹുവല്ലാതെ, ആരാധന അർഹിക്കുന്ന ഒരു ആരാധ്യനും നിങ്ങൾക്ക് വേറെയില്ല. ഞാൻ എൻ്റെ രക്ഷിതാവിൽ നിന്ന് കൊണ്ടുവന്നതിൻ്റെ സത്യത ബോധ്യപ്പെടുത്തുന്ന, അല്ലാഹുവിൽ നിന്നുള്ള വ്യക്തമായ തെളിവും സുശക്തമായ പ്രമാണവും നിങ്ങൾക്കിതാ വന്നെത്തിയിരിക്കുന്നു. തൂക്കവും അളവും പൂർണ്ണമാക്കി നൽകിക്കൊണ്ട് ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ നിങ്ങൾ നൽകുക. ജനങ്ങളുടെ വസ്തുവഹകളിൽ കുറ്റം കണ്ടെത്തിയും, അതിൽ താൽപ്പര്യമില്ലായ്മ പ്രകടിപ്പിച്ചും, വഞ്ചന കാണിച്ചും അവർക്ക് നിങ്ങൾ നഷ്ടമുണ്ടാക്കാതിരിക്കുക. മുൻപ് നബിമാരെ നിയോഗിച്ചു കൊണ്ട് നന്മ വരുത്തിയ നാട്ടിൽ (അല്ലാഹുവിനെ) നിഷേധിച്ചു കൊണ്ടും, തിന്മകൾ ചെയ്തുകൂട്ടി കൊണ്ടും നിങ്ങൾ കുഴപ്പം സൃഷ്ടിക്കാതിരിക്കുക. നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നവരാണെങ്കിൽ ഈ പറയപ്പെട്ടതാകുന്നു നിങ്ങൾക്ക് കൂടുതൽ ഉത്തമവും ഉപകാരപ്രദവുമായിട്ടുള്ളത്. കാരണം ഈ തിന്മകൾ ഉപേക്ഷിക്കുന്നത് അല്ലാഹു വിലക്കിയ കാര്യങ്ങൾ ഒഴിവാക്കലും, അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കി അവനിലേക്ക് സാമീപ്യം നേടിത്തരുന്നതുമാണ്.
Ang mga Tafsir na Arabe:
وَلَا تَقْعُدُوْا بِكُلِّ صِرَاطٍ تُوْعِدُوْنَ وَتَصُدُّوْنَ عَنْ سَبِیْلِ اللّٰهِ مَنْ اٰمَنَ بِهٖ وَتَبْغُوْنَهَا عِوَجًا ۚ— وَاذْكُرُوْۤا اِذْ كُنْتُمْ قَلِیْلًا فَكَثَّرَكُمْ ۪— وَانْظُرُوْا كَیْفَ كَانَ عَاقِبَةُ الْمُفْسِدِیْنَ ۟
നിങ്ങൾ എല്ലാ വഴികളിലുമിരുന്ന് അതിൽ പ്രവേശിച്ചവരുടെ സമ്പത്ത് മോഷ്ടിക്കുന്നതിനായി അവരെ ഭയപ്പെടുത്തുകയും, അല്ലാഹുവിൻ്റെ മതം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നവരെ അതിൽ നിന്ന് തടയുകയും ചെയ്യരുത്. അല്ലാഹുവിൻ്റെ മാർഗം ജനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം വക്രതയുള്ളതായി തീരാനാണ് നിങ്ങൾ ഉദ്ദേശിച്ചുകൊണ്ട് നിങ്ങൾ അപ്രകാരം പ്രവർത്തിക്കരുത്. അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ നിങ്ങൾ സ്മരിക്കുകയും, അവക്ക് നന്ദി കാണിക്കുകയും ചെയ്യുക. നിങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു; അല്ലാഹു നിങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു. നിങ്ങൾക്ക് മുൻപ് ഭൂമിയിൽ കുഴപ്പം സൃഷ്ടിച്ചവരുടെ പര്യവസാനം എപ്രകാരമായിരുന്നെന്ന് നിങ്ങൾ ചിന്തിക്കുക. അവരുടെ അവസാനം തനി നാശവും തകർച്ചയും മാത്രമായിരുന്നു.
Ang mga Tafsir na Arabe:
وَاِنْ كَانَ طَآىِٕفَةٌ مِّنْكُمْ اٰمَنُوْا بِالَّذِیْۤ اُرْسِلْتُ بِهٖ وَطَآىِٕفَةٌ لَّمْ یُؤْمِنُوْا فَاصْبِرُوْا حَتّٰی یَحْكُمَ اللّٰهُ بَیْنَنَا ۚ— وَهُوَ خَیْرُ الْحٰكِمِیْنَ ۟
നിങ്ങളിൽ ഒരു കൂട്ടർ ഞാൻ എൻ്റെ രക്ഷിതാവിൽ നിന്ന് കൊണ്ടുവന്നതിൽ വിശ്വസിക്കുകയും, മറ്റൊരു കൂട്ടർ അതിൽ വിശ്വസിക്കാതിരിക്കുകയുമാണെങ്കിൽ; -നിഷേധിച്ചവരേ!- അല്ലാഹു നിങ്ങൾക്ക് മേൽ നടപ്പാക്കുന്ന വിധി നിങ്ങൾ കാത്തിരിക്കൂ. തീർപ്പു കൽപ്പിക്കുന്നവരിൽ ഏറ്റവും നല്ലവൻ അവനത്രെ. വിധിക്കുന്നവരിൽ ഏറ്റവും നീതിമാനും അവനത്രെ.
Ang mga Tafsir na Arabe:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• اللواط فاحشة تدلُّ على انتكاس الفطرة، وناسب أن يكون عقابهم من جنس عملهم فنكس الله عليهم قُراهم.
• ചെയ്യുന്ന മനുഷ്യൻ്റെ ശുദ്ധപ്രകൃതി കീഴ്മേൽ മറിഞ്ഞിരിക്കുന്നു എന്നറിയിക്കുന്ന തിന്മയാണ് സ്വവർഗരതി. അതു കൊണ്ട് അവർക്കുള്ള ശിക്ഷയും അതിന് അനുയോജ്യമായി തീർന്നു. അല്ലാഹു അവരുടെ നാടുകളെ കീഴ്മേൽ മറിക്കുകയാണ് ചെയ്തത്.

• تقوم دعوة الأنبياء - ومنهم شعيب عليه السلام - على أصلين: تعظيم أمر الله: ويشمل الإقرار بالتوحيد وتصديق النبوة. والشفقة على خلق الله: ويشمل ترك البَخْس وترك الإفساد وكل أنواع الإيذاء.
• ശുഐബ് നബി -عَلَيْهِ السَّلَامُ- നടത്തിയതു പോലെ, നബിമാരുടെ പ്രബോധനം രണ്ട് അടിസ്ഥാനങ്ങൾക്ക് മേലാണ് നിലകൊള്ളുന്നത്. അല്ലാഹുവിൻ്റെ കൽപ്പനയെ ആദരിക്കുക എന്നതാണ് ഒന്നാമത്തേത്; അല്ലാഹുവിനെ ഏകനാക്കലും, നബിമാരെ അംഗീകരിക്കലും അതിൽ ഉൾപ്പെടും. സൃഷ്ടികളോട് അനുഭാവം പുലർത്തലാണ് രണ്ടാമത്തേത്; അളവു തൂക്കങ്ങളിലെ വഞ്ചന ഉപേക്ഷിക്കലും, ഭൂമിയിൽ കുഴപ്പമുണ്ടാക്കാതിരിക്കലും, എല്ലാ നിലക്കുമുള്ള ഉപദ്രവങ്ങൾ അവസാനിപ്പിക്കലും ഈ പറഞ്ഞതിൽ ഉൾപ്പെടും.

• الإفساد في الأرض بعد الإصلاح جُرْم اجتماعي في حق الإنسانية؛ لأن صلاح الأرض بالعقيدة والأخلاق فيه خير للجميع، وإفساد الأرض عدوان على الناس.
• നാട്ടിലെ ജനങ്ങൾ നല്ലവരായതിന് ശേഷം അവിടെ കുഴപ്പം സൃഷ്ടിക്കുക എന്നത് മനുഷ്യസമൂഹത്തിനോട് ചെയ്യുന്ന സാമൂഹിക കുറ്റകൃത്യമാണ്. കാരണം വിശ്വാസത്തിലും സ്വഭാവത്തിലും നാട് നന്മയിൽ നിലകൊള്ളുക എന്നത് എല്ലാവർക്കും പ്രയോജനകരമായ കാര്യമാണ്. അവിടെ കുഴപ്പം സൃഷ്ടിക്കുക എന്നത് മനുഷ്യരോടുള്ള ശത്രുതയാണ്.

• من أعظم الذنوب وأكبرها وأشدها وأفحشها أخذُ ما لا يحقُّ أخذه شرعًا من الوظائف المالية بالقهر والجبر؛ فإنه غصب وظلم وعسف على الناس وإذاعة للمنكر وعمل به ودوام عليه وإقرار له.
• ഏറ്റവും ഗുരുതരവും, വലുതും കടുത്തതും വൃത്തികെട്ടതുമായിട്ടുള്ള തിന്മകളിൽ പെട്ടതാണ് അനുവദനീയമല്ലാത്ത സമ്പത്ത് അടിച്ചമർത്തിയും പീഢിപ്പിച്ചും കൈക്കലാക്കുക എന്നത്. അത് കൊള്ളയും അതിക്രമവും ജനങ്ങളോടുള്ള കടുത്ത അനീതിയുമാണ്. തിന്മ പ്രചരിപ്പിക്കലും അത് പ്രാവർത്തികമാക്കലും അതിൽ തന്നെ തുടരലും അത് അംഗീകരിച്ചു നൽകലുമാണ് ഇത്തരം പ്രവർത്തനങ്ങൾ.

 
Salin ng mga Kahulugan Surah: Al-A‘rāf
Indise ng mga Surah Numero ng Pahina
 
Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm - Indise ng mga Salin

Inilabas ng Markaz Tafsīr Lid-Dirāsāt Al-Qur’ānīyah (Sentro ng Tafsīr Para sa mga Pag-aaral Pang-Qur’an).

Isara