Check out the new design

Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm * - Indise ng mga Salin


Salin ng mga Kahulugan Surah: Al-A‘rāf   Ayah:
وَاكْتُبْ لَنَا فِیْ هٰذِهِ الدُّنْیَا حَسَنَةً وَّفِی الْاٰخِرَةِ اِنَّا هُدْنَاۤ اِلَیْكَ ؕ— قَالَ عَذَابِیْۤ اُصِیْبُ بِهٖ مَنْ اَشَآءُ ۚ— وَرَحْمَتِیْ وَسِعَتْ كُلَّ شَیْءٍ ؕ— فَسَاَكْتُبُهَا لِلَّذِیْنَ یَتَّقُوْنَ وَیُؤْتُوْنَ الزَّكٰوةَ وَالَّذِیْنَ هُمْ بِاٰیٰتِنَا یُؤْمِنُوْنَ ۟ۚ
ഐഹികജീവിതത്തിൽ അനുഗ്രഹങ്ങളും സൗഖ്യവും നൽകിക്കൊണ്ടും, സൽകർമ്മങ്ങളിലേക്ക് നയിച്ചു കൊണ്ടും നീ ആദരിച്ചവരുടെ കൂട്ടത്തിൽ ഞങ്ങളെ നീ ഉൾപ്പെടുത്തേണമേ. പരലോകത്ത് നീ സ്വർഗം ഒരുക്കി വെച്ചിട്ടുള്ള നിൻ്റെ സച്ചരിതരായ ദാസന്മാരിലും നീ ഞങ്ങളെ ഉൾപ്പെടുത്തേണമേ. ഞങ്ങളിതാ നിന്നോട് പശ്ചാത്തപിക്കുകയും, ഞങ്ങളുടെ അബദ്ധം അംഗീകരിച്ചു കൊണ്ട് നിന്നിലേക്ക് മടങ്ങുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറഞ്ഞു: എൻ്റെ ശിക്ഷ; ദൗർഭാഗ്യത്തിൻ്റെ മാർഗങ്ങൾ പ്രവർത്തിച്ചവരിൽ ഞാൻ ഉദ്ദേശിക്കുന്നവർക്ക് അത് ഞാൻ ഏൽപ്പിക്കുന്നതാണ്. (എന്നാൽ) എൻ്റെ കാരുണ്യമാകട്ടെ; ഐഹികലോകത്തുള്ള സർവ്വതിനെയും അത് ഉൾക്കൊണ്ടിരിക്കുന്നു. അല്ലാഹുവിൻ്റെ കാരുണ്യം എത്തിച്ചേരാത്ത ഒരു സൃഷ്ടിയുമില്ല തന്നെ. അവൻ്റെ ഔദാര്യവും നന്മകളും പൊതിയാത്ത ആരുമില്ല. എൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, എൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും എന്നെ സൂക്ഷിക്കുകയും, തങ്ങളുടെ സമ്പാദ്യത്തിലെ (നിശ്ചിതബാധ്യതയായ) സകാത്ത് അതിൻ്റെ അവകാശികൾക്ക് നൽകുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്ക് പരലോകത്ത് എൻ്റെ കാരുണ്യം ഞാൻ രേഖപ്പെടുത്തുന്നതാണ്.
Ang mga Tafsir na Arabe:
اَلَّذِیْنَ یَتَّبِعُوْنَ الرَّسُوْلَ النَّبِیَّ الْاُمِّیَّ الَّذِیْ یَجِدُوْنَهٗ مَكْتُوْبًا عِنْدَهُمْ فِی التَّوْرٰىةِ وَالْاِنْجِیْلِ ؗ— یَاْمُرُهُمْ بِالْمَعْرُوْفِ وَیَنْهٰىهُمْ عَنِ الْمُنْكَرِ وَیُحِلُّ لَهُمُ الطَّیِّبٰتِ وَیُحَرِّمُ عَلَیْهِمُ الْخَبٰٓىِٕثَ وَیَضَعُ عَنْهُمْ اِصْرَهُمْ وَالْاَغْلٰلَ الَّتِیْ كَانَتْ عَلَیْهِمْ ؕ— فَالَّذِیْنَ اٰمَنُوْا بِهٖ وَعَزَّرُوْهُ وَنَصَرُوْهُ وَاتَّبَعُوا النُّوْرَ الَّذِیْۤ اُنْزِلَ مَعَهٗۤ ۙ— اُولٰٓىِٕكَ هُمُ الْمُفْلِحُوْنَ ۟۠
മുഹമ്മദ് നബി -ﷺ- യെ പിൻപറ്റുന്നവർ. വായിക്കുകയോ എഴുതുകയോ ചെയ്യാത്ത നിരക്ഷരനായ ആ നബി. അവിടുത്തേക്ക് തൻ്റെ രക്ഷിതാവിൽ നിന്നുള്ള സന്ദേശം (വഹ്യ്) നൽകപ്പെടുക മാത്രമാണ് ചെയ്യുന്നത്. മൂസായുടെ മേൽ അവതരിപ്പിക്കപ്പെട്ട തൗറാത്തിലും, ഈസായുടെ മേൽ അവതരിപ്പിക്കപ്പെട്ട ഇഞ്ചീലിലും അവർ ഏതൊരു നബിയുടെ പേരും വിശേഷണങ്ങളും പ്രവാചകത്വവുമാണോ കാണുന്നത്; ആ നബി തന്നെ. ഏതൊരു ശരിയായ ബുദ്ധിയിലും, ശുദ്ധപ്രകൃതിയിലും നന്മയും സദാചാരവുമായി അറിയപ്പെട്ട കാര്യങ്ങളാണ് അവരോട് അവിടുന്ന് കൽപ്പിക്കുന്നത്; മ്ലേഛതയാണെന്ന് അറിയപ്പെട്ട കാര്യങ്ങളാണ് അവിടുന്ന് വിലക്കുന്നത്. ഉപദ്രവകരമല്ലാത്ത ഭക്ഷണവും പാനീയവും വൈവാഹികബന്ധങ്ങളും പോലുള്ള ആസ്വാദനങ്ങൾ അവിടുന്ന് അവർക്ക് അനുവദിച്ചു നൽകുന്നു. അതിലെല്ലാം മോശമായ കാര്യങ്ങൾ അവർക്ക് മേൽ നിഷിദ്ധമാക്കുന്നു. അവർക്ക് മേൽ ബാധ്യതയാക്കപ്പെട്ടിരുന്ന പ്രയാസകരമായ വിധിവിലക്കുകൾ അവരിൽ നിന്ന് അവിടുന്ന് നീക്കിക്കൊടുക്കുന്നു. ബോധപൂർവ്വമോ അബദ്ധത്തിലോ ആകട്ടെ, ഒരാളെ കൊലപ്പെടുത്തിയാൽ (കൊല്ലാൻ കാരണമായവനെ) കൊലപ്പെടുത്തണമെന്ന നിയമം അവർക്ക് മേലുണ്ടായിരുന്നു; അബദ്ധത്തിൽ സംഭവിച്ചതിന് പകരമായി കൊല്ലേണ്ടതില്ല എന്ന നിയമം (ഇസ്ലാമിൽ നിശ്ചയിക്കപ്പെട്ടത്) ഉദാഹരണം. ഇസ്രാഈല്യരിൽ നിന്നും അല്ലാത്തവരിൽ നിന്നും മുഹമ്മദ് നബി -ﷺ- യിൽ വിശ്വസിക്കുകയും, അവിടുത്തെ ആദരിക്കുകയും ബഹുമാനിക്കുകയും, അവിടുത്തോട് ശത്രുത പുലർത്തുന്ന കാഫിറുകൾക്കെതിരെ അവിടുത്തെ സഹായിക്കുകയും, അവിടുത്തെ മേൽ സന്മാർഗദർശിയായ പ്രകാശമായി അവതരിച്ച ഖുർആൻ പിൻപറ്റുകയും ചെയ്തവർ; അവർ തന്നെയാകുന്നു വിജയികൾ. ആഗ്രഹിച്ചത് (ഐഹികപാരത്രിക സൗഭാഗ്യം) അവർ നേടുകയും, അവർ ഭയന്നതിൽ നിന്ന് അവർ രക്ഷപ്പെടുകയും ചെയ്യുന്നതാണ്.
Ang mga Tafsir na Arabe:
قُلْ یٰۤاَیُّهَا النَّاسُ اِنِّیْ رَسُوْلُ اللّٰهِ اِلَیْكُمْ جَمِیْعَا ١لَّذِیْ لَهٗ مُلْكُ السَّمٰوٰتِ وَالْاَرْضِ ۚ— لَاۤ اِلٰهَ اِلَّا هُوَ یُحْیٖ وَیُمِیْتُ ۪— فَاٰمِنُوْا بِاللّٰهِ وَرَسُوْلِهِ النَّبِیِّ الْاُمِّیِّ الَّذِیْ یُؤْمِنُ بِاللّٰهِ وَكَلِمٰتِهٖ وَاتَّبِعُوْهُ لَعَلَّكُمْ تَهْتَدُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഹേ ജനങ്ങളേ! ഞാൻ നിങ്ങളിലേക്കെല്ലാമുള്ള -അറബികളിലേക്കും അനറബികളിലേക്കുമുള്ള- അല്ലാഹുവിൻ്റെ റസൂൽ (ദൂതൻ) ആകുന്നു. ആകാശഭൂമികളുടെ അധികാരം ഏതൊരുവൻ്റെ കയ്യിൽ മാത്രമാണോ; അവൻ്റെ ദൂതൻ. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരും തന്നെയില്ല. മരിച്ചവരെ അവൻ ജീവിപ്പിക്കുകയും, ജീവിച്ചിരിക്കുന്നവരെ അവൻ മരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ -ജനങ്ങളേ!- നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുക. ആ അല്ലാഹുവിൻ്റെ ദൂതനിൽ; മുഹമ്മദ് നബി -ﷺ- യിലും നിങ്ങൾ വിശ്വസിക്കുക. അദ്ദേഹം വായിക്കുകയോ എഴുതുകയോ ചെയ്യാത്ത നിരക്ഷരനാകുന്നു; അല്ലാഹു അവിടുത്തേക്ക് നൽകിയ സന്ദേശം മാത്രമാകുന്നു അവിടുന്ന് കൊണ്ടുവന്നിരിക്കുന്നത്. അദ്ദേഹം അല്ലാഹുവിൽ വിശ്വസിക്കുകയും, തനിക്ക് മേൽ അവതരിപ്പിക്കപ്പെട്ടതിലും (ഖുർആനിൽ), തൻ്റെ മുൻപുള്ള നബിമാർക്ക് മേൽ അവതരിപ്പിക്കപ്പെട്ടതിലും യാതൊരു വേർതിരിവുമില്ലാതെ വിശ്വസിക്കുകയും ചെയ്യുന്നു. അദ്ദേഹം തൻ്റെ രക്ഷിതാവിൽ നിന്ന് കൊണ്ടുവന്നതിൽ അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുക; എങ്കിൽ ഐഹികജീവിതത്തിലും പാരത്രികജീവിതത്തിലും നിങ്ങൾക്ക് പ്രയോജനകരമായതിലേക്ക് എത്തിപ്പെടാൻ സാധിക്കും.
Ang mga Tafsir na Arabe:
وَمِنْ قَوْمِ مُوْسٰۤی اُمَّةٌ یَّهْدُوْنَ بِالْحَقِّ وَبِهٖ یَعْدِلُوْنَ ۟
ഇസ്രാഈല്യരിൽ പെട്ട, മൂസായുടെ ജനതയിൽ ശരിയായ മതത്തിൽ ഉറച്ചു നിന്ന ഒരു വിഭാഗവുമുണ്ട്. അവർ ജനങ്ങൾക്ക് അതിലേക്ക് മാർഗദർശനം നൽകുകയും, നീതിപൂർവ്വം വിധിക്കുകയും ചെയ്യുന്നു. അവർ അനീതി പ്രവർത്തിക്കുന്നവരല്ല.
Ang mga Tafsir na Arabe:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• تضمَّنت التوراة والإنجيل أدلة ظاهرة على بعثة النبي محمد صلى الله عليه وسلم وعلى صدقه.
• നബി -ﷺ- യുടെ നിയോഗമനത്തെ കുറിച്ചും, അവിടുത്തെ സത്യസന്ധതയെ കുറിച്ചും അറിയിക്കുന്ന വ്യക്തമായ തെളിവുകൾ തൗറാത്തും ഇഞ്ചീലും ഉൾക്കൊള്ളുന്നുണ്ട്.

• رحمة الله وسعت كل شيء، ولكن رحمة الله عباده ذات مراتب متفاوتة، تتفاوت بحسب الإيمان والعمل الصالح.
• അല്ലാഹുവിൻ്റെ കാരുണ്യം സർവ്വ വസ്തുക്കളെയും ഉൾക്കൊണ്ടിരിക്കുന്നു. എന്നാൽ അടിമകളോടുള്ള അല്ലാഹുവിൻ്റെ കാരുണ്യം വ്യത്യസ്ത പദവികളിലാണുള്ളത്. (അല്ലാഹുവിലുള്ള) അവരുടെ വിശ്വാസത്തിൻ്റെയും സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിൻ്റെയും അടിസ്ഥാനത്തിൽ അതിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും.

• الدعاء قد يكون مُجْملًا وقد يكون مُفَصَّلًا حسب الأحوال، وموسى في هذا المقام أجمل في دعائه.
• പ്രാർത്ഥന ചിലപ്പോൾ ചുരുങ്ങിയപദങ്ങളിലായിരിക്കാം. മറ്റു ചിലപ്പോൾ വിശദമായ പ്രാർത്ഥനയായിരിക്കാം. മേലെ നൽകിയ ചരിത്രത്തിൽ മൂസാ -عَلَيْهِ السَّلَامُ- തൻ്റെ പ്രാർഥന ചുരുങ്ങിയ പദങ്ങളിലാണ് നടത്തിയത്.

• من صور عدل الله عز وجل إنصافه للقِلَّة المؤمنة، حيث ذكر صفات بني إسرائيل المنافية للكمال المناقضة للهداية، فربما توهَّم متوهِّم أن هذا يعم جميعهم، فَذَكَر تعالى أن منهم طائفة مستقيمة هادية مهدية.
അല്ലാഹുവിൻ്റെ നീതിയുടെ അടയാളങ്ങളിൽ പെട്ടതാണ് വിശ്വസിച്ച ഒരു ന്യൂനപക്ഷത്തോട് പോലും അവൻ പുലർത്തിയ നീതി. സന്മാർഗത്തിന് വിരുദ്ധവും, പരിപൂർണ്ണതക്ക് എതിരുമായ ഇസ്റാഈല്യരുടെ സ്വഭാവവിശേഷണങ്ങൾ എടുത്തു പറഞ്ഞതിൽ നിന്ന് ചിലർക്കെങ്കിലും അത് അവരുടെ മുഴുവൻ പേരുടെയും സ്വഭാവമാണെന്ന തെറ്റിദ്ധാരണ ഉണ്ടായേക്കാം. അതിനാൽ അവരിൽ നേരായ മാർഗത്തിൽ നിലകൊള്ളുകയും, സന്മാർഗത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ടെന്ന് അല്ലാഹു പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.

 
Salin ng mga Kahulugan Surah: Al-A‘rāf
Indise ng mga Surah Numero ng Pahina
 
Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm - Indise ng mga Salin

Inilabas ng Markaz Tafsīr Lid-Dirāsāt Al-Qur’ānīyah (Sentro ng Tafsīr Para sa mga Pag-aaral Pang-Qur’an).

Isara