Check out the new design

《古兰经》译解 - 古兰经简要注释马拉雅拉姆语翻译 * - 译解目录


含义的翻译 章: 拜格勒   段:
اِنَّ الَّذِیْنَ اٰمَنُوْا وَالَّذِیْنَ هَادُوْا وَالنَّصٰرٰی وَالصّٰبِـِٕیْنَ مَنْ اٰمَنَ بِاللّٰهِ وَالْیَوْمِ الْاٰخِرِ وَعَمِلَ صَالِحًا فَلَهُمْ اَجْرُهُمْ عِنْدَ رَبِّهِمْ ۪ۚ— وَلَا خَوْفٌ عَلَیْهِمْ وَلَا هُمْ یَحْزَنُوْنَ ۟
അല്ലാഹുവിന്റെ ദീനിൽ വിശ്വസിച്ച ഈ ഉമ്മത്തിൽ (സമുദായത്തിൽ) പ്പെട്ടവരും, മുഹമ്മദ് നബിയുടെ നിയോഗത്തിന് മുമ്പ് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ച യഹൂദികൾക്കും നസ്രാനികൾക്കും സാബിഉകൾക്കും അവരുടെ റബ്ബിന്റെയരികിൽ അവരുടെ പ്രതിഫലമുണ്ട്. മുൻകഴിഞ്ഞ ചില നബിമാരെ പിൻപറ്റിയ ഒരു വിഭാഗത്തെയാണ് സാബിഉകൾ എന്ന് പറയുന്നത്. മുന്നിൽ നേരിടാനിരിക്കുന്ന പരലോകത്ത് അവർ ഭയപ്പെടേണ്ടി വരികയില്ല. കഴിഞ്ഞുപോയ ദുൻയാവിന്റെ പേരിൽ അവർ ദുഃഖിക്കേണ്ടിവരികയുമില്ല.
阿拉伯语经注:
وَاِذْ اَخَذْنَا مِیْثَاقَكُمْ وَرَفَعْنَا فَوْقَكُمُ الطُّوْرَ ؕ— خُذُوْا مَاۤ اٰتَیْنٰكُمْ بِقُوَّةٍ وَّاذْكُرُوْا مَا فِیْهِ لَعَلَّكُمْ تَتَّقُوْنَ ۟
അല്ലാഹുവിലും അവൻറെ റസൂലുകളിലും വിശ്വസിക്കാമെന്ന ശക്തമായ കരാർ നിങ്ങളിൽ നിന്ന് നാം സ്വീകരിച്ച സന്ദർഭം ഓർക്കുക. നിങ്ങളെ ഭയപ്പെടുത്താനും, കരാറനുസരിച്ച് പ്രവർത്തിക്കാതിരിക്കരുതെന്ന താക്കീതായിക്കൊണ്ടും നിങ്ങൾക്കു മുകളിൽ നാം പർവ്വതത്തെ ഉയർത്തി. തൗറാത്തിൽ നാം അവതരിപ്പിച്ചത് ഉത്സാഹത്തോടെയും താൽപര്യത്തോടെയും നിങ്ങൾ സ്വീകരിക്കണമെന്ന് കൽപ്പിച്ചു കൊണ്ടായിരുന്നു പർവതത്തെ നിങ്ങൾക്കുമേൽ നാം ഉയർത്തിയത്. നിസാരവത്കരിക്കുകയോ അലസത കാണിക്കുകയോ ചെയ്യാതെ അത് നിങ്ങൾ ചെയ്യണമെന്ന് നാം കൽപിച്ചു. തൗറാത്തിലുള്ളത് നിങ്ങൾ സൂക്ഷിക്കുകയും മനഃപാഠമാക്കുകയും അതിനെക്കുറിച്ചു നന്നായി ചിന്തിക്കുകയും ചെയ്യുക. അപ്രകാരം പ്രവർത്തിച്ചാൽ അല്ലാഹുവിൻറെ ശിക്ഷയെ നിങ്ങൾക്ക് സൂക്ഷിക്കാൻ സാധിച്ചേക്കാം.
阿拉伯语经注:
ثُمَّ تَوَلَّیْتُمْ مِّنْ بَعْدِ ذٰلِكَ ۚ— فَلَوْلَا فَضْلُ اللّٰهِ عَلَیْكُمْ وَرَحْمَتُهٗ لَكُنْتُمْ مِّنَ الْخٰسِرِیْنَ ۟
ഉറച്ച കരാർ നിങ്ങളിൽ നിന്ന് സ്വീകരിച്ച ശേഷവും നിങ്ങൾ ധിക്കരിക്കുകയും ദീനിനെ അവഗണിക്കുകയുമായിരുന്നു. നിങ്ങൾക്ക് വിട്ടുവീഴ്ച് ചെയ്തു കൊണ്ടുള്ള അല്ലാഹുവിൻറെ അനുഗ്രഹവും, പശ്ചാത്താപം സ്വീകരിച്ചു കൊണ്ടുള്ള അവൻറെ കാരുണ്യവും ഇല്ലായിരുന്നെങ്കിൽ ധിക്കാരവും അവഗണനയും നിമിത്തം നിങ്ങൾ നഷ്ടക്കാരിൽപ്പെട്ടുപോകുമായിരുന്നു.
阿拉伯语经注:
وَلَقَدْ عَلِمْتُمُ الَّذِیْنَ اعْتَدَوْا مِنْكُمْ فِی السَّبْتِ فَقُلْنَا لَهُمْ كُوْنُوْا قِرَدَةً خٰسِـِٕیْنَ ۟ۚ
നിങ്ങളുടെ പൂർവ്വികരുടെ വിവരം ഒരു സംശയവുമില്ലാത്ത നിലക്ക് നിങ്ങൾ അറിഞ്ഞിട്ടുണ്ട്.വേട്ട നിരോധിക്കപ്പെട്ട ശനിയാഴ്ച ദിവസം വേട്ടയാടിക്കൊണ്ട് അവർ അതിക്രമം പ്രവർത്തിച്ചു. അതിനവർ ഒരു കുതന്ത്രം പ്രയോഗിക്കുകയും ചെയ്തു. ശനിയാഴ്ചക്ക് മുമ്പ് വലകൾ നാട്ടും. വേട്ടയാടിയത് ഞായറാഴ്ച പുറത്തെടുക്കുകയും ചെയ്യും. ആ കുതന്ത്രക്കാരെ അല്ലാഹു നിന്ദ്യരായ കുരങ്ങന്മാരാക്കി മാറ്റി. അവരുടെ കുതന്ത്രത്തിനുള്ള ശിക്ഷയായിരുന്നു അത്.
阿拉伯语经注:
فَجَعَلْنٰهَا نَكَالًا لِّمَا بَیْنَ یَدَیْهَا وَمَا خَلْفَهَا وَمَوْعِظَةً لِّلْمُتَّقِیْنَ ۟
ഈ അതിക്രമികളുടെ നാടിനെ അയൽ നാടുകൾക്കും, ശേഷം വരുന്നവർക്കുമുള്ള ഒരു ഗുണപാഠമാക്കി. അവരുടെ അതേ പ്രവർത്തനം പ്രവർത്തിച്ച് അവരുടെ അതേ ശിക്ഷ ഇനിയാരും വാങ്ങാതിരിക്കാൻ. അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടുന്ന സൂക്ഷ്മതയുള്ളവർക്ക് ഒരു ഓർമപ്പെടുത്തലാണത്. അല്ലാഹുവിന്റെ നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള അവന്റെ ശിക്ഷയെയും പ്രതികാരത്തെയും കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ.
阿拉伯语经注:
وَاِذْ قَالَ مُوْسٰی لِقَوْمِهٖۤ اِنَّ اللّٰهَ یَاْمُرُكُمْ اَنْ تَذْبَحُوْا بَقَرَةً ؕ— قَالُوْۤا اَتَتَّخِذُنَا هُزُوًا ؕ— قَالَ اَعُوْذُ بِاللّٰهِ اَنْ اَكُوْنَ مِنَ الْجٰهِلِیْنَ ۟
നിങ്ങളുടെ പൂർവ്വികരുടെ ചരിത്രത്തിൽ നിന്ന് ഒരു സംഭവം നിങ്ങളോർക്കുക. മൂസാ നബി(عليه السلام)ക്കും അവർക്കുമിടയിൽ നടന്ന ഒരു സംഭവം. ഏതെങ്കിലുമൊരു പശുവിനെ അറുക്കാൻ അല്ലാഹുവിൻറെ കൽപ്പനയുണ്ടെന്ന് മൂസാ (عليه السلام) അവരെ അറിയിച്ചു. റബ്ബിന്റെ കൽപ്പന വേഗം നടപ്പിലാക്കുന്നതിനു പകരം 'നീ ഞങ്ങളെ പരിഹസിക്കുകയാണോ' എന്ന് ധിക്കാരത്തോടെ ചോദിക്കുകയാണവർ ചെയ്തത്. മൂസാ നബി (عليه السلام) പറഞ്ഞു: ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. അല്ലാഹുവിൻറെ പേരിൽ കളവ് പറയുകയും ജനങ്ങളെ പരിഹസിക്കുകയും ചെയ്യുന്നവരിൽ ഉൾപ്പെടുന്നതിൽ നിന്ന് അവനോട് ഞാൻ കാവൽ ചോദിക്കുന്നു.
阿拉伯语经注:
قَالُوا ادْعُ لَنَا رَبَّكَ یُبَیِّنْ لَّنَا مَا هِیَ ؕ— قَالَ اِنَّهٗ یَقُوْلُ اِنَّهَا بَقَرَةٌ لَّا فَارِضٌ وَّلَا بِكْرٌ ؕ— عَوَانٌ بَیْنَ ذٰلِكَ ؕ— فَافْعَلُوْا مَا تُؤْمَرُوْنَ ۟
മൂസാ നബിയോട് അവർ പറഞ്ഞു: അറുക്കാൻ കൽപ്പിച്ച പശു ഏത് തരമായിരിക്കണമെന്ന് ഞങ്ങൾക്ക് വിശദീകരിച്ചു തരാൻ വേണ്ടി താങ്കളുടെ റബ്ബിനോട് പ്രാർത്ഥിക്കണം. മൂസാ പറഞ്ഞു: അല്ലാഹു പറയുന്നു: പ്രായം വളരെ കൂടിയതോ വളരെ കുറഞ്ഞതോ അല്ലാത്ത ഇടപ്രായത്തിലുള്ള ഒരു പശുവായിരിക്കണം അത്. നിങ്ങൾ നിങ്ങളുടെ റബ്ബിന്റെ കൽപന വേഗം നടപ്പിലാക്കുക.
阿拉伯语经注:
قَالُوا ادْعُ لَنَا رَبَّكَ یُبَیِّنْ لَّنَا مَا لَوْنُهَا ؕ— قَالَ اِنَّهٗ یَقُوْلُ اِنَّهَا بَقَرَةٌ صَفْرَآءُ ۙ— فَاقِعٌ لَّوْنُهَا تَسُرُّ النّٰظِرِیْنَ ۟
അവർ അവരുടെ കുതർക്കത്തിലും ധിക്കാരത്തിലും തന്നെ തുടർന്നുകൊണ്ട് മൂസാ നബിയോട് പറഞ്ഞു: അതിൻറെ നിറമെന്തായിരിക്കണമെന്ന് ഞങ്ങൾക്ക് വിശദീകരിച്ചുതരുവാൻ താങ്കൾ താങ്കളുടെ റബ്ബിനോട് പ്രാർത്ഥിക്കണം. മൂസാ നബി പറഞ്ഞു: അല്ലാഹു പറയുന്നു: അതിനെ നോക്കുന്നവർക്ക് കൗതുകം തോന്നിക്കുന്ന, കടുത്ത മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അത്.
阿拉伯语经注:
这业中每段经文的优越:
• الحُكم المذكور في الآية الأولى لِمَا قبل بعثة النبي صلى الله عليه وسلم، وأما بعد بعثته فإن الدين المَرْضِيَّ عند الله هو الإسلام، لا يقبل غيره، كما قال الله تعالى: ﴿ وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْه ﴾ (آل عمران: 85).
• ഒന്നാമത്തെ (62) ആയത്തിൽ പരാമർശിക്കപ്പെട്ടത് മുഹമ്മദ് നബി (ﷺ) നിയോഗിക്കപ്പെടുന്നതിന് മുമ്പുള്ള വിധിയാണ്. മുഹമ്മദ് നബി നിയോഗിക്കപ്പെട്ട ശേഷം അല്ലാഹുവിൽ സ്വീകാര്യവും തൃപ്തികരവുമായ മതം ഇസ്ലാം മാത്രമാകുന്നു. മറ്റൊന്നും അല്ലാഹു സ്വീകരിക്കുകയില്ല. അല്ലാഹു പറയുന്നു: "ആരെങ്കിലും ഇസ്ലാം അല്ലാത്തതിനെ മതമായി തേടുന്ന പക്ഷം, അത് അവനിൽ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല" (ആലു ഇമ്രാൻ: 85)

• قد يُعَجِّلُ الله العقوبة على بعض المعاصي في الدنيا قبل الآخرة؛ لتكون تذكرة يتعظ بها الناس فيحذروا مخالفة أمر الله تعالى.
• ചില പാപങ്ങൾക്ക്, ആഖിറത്തിനു മുൻപ് ഇഹലോകത്ത് വെച്ച് തന്നെ അല്ലാഹു ശിക്ഷ നൽകും. ആ ശിക്ഷ ഒരു ഓർമപ്പെടുത്തലാണ്. മനുഷ്യർ ഗുണപാഠമുൾക്കൊള്ളാനും അല്ലാഹുവിൻറെ കൽപ്പനകൾ ധിക്കരിക്കുകയെന്നതിനെ അങ്ങേയറ്റം അവർ സൂക്ഷിക്കാനുമുള്ള ഓർമപ്പെടുത്തൽ.

• أنّ من ضيَّق على نفسه وشدّد عليها فيما ورد موسَّعًا في الشريعة، قد يُعاقَبُ بالتشديد عليه.
• മതത്തിൽ വിശാലതയുള്ള വിഷയങ്ങളിൽ ആരെങ്കിലും കാഠിന്യം കാണിക്കുകയോ കുടുസ്സാക്കുകയോ ചെയ്താൽ കടുത്ത നിയമങ്ങൾ മുഖേന അവൻ ശിക്ഷിക്കപ്പെട്ടേക്കാം.

 
含义的翻译 章: 拜格勒
章节目录 页码
 
《古兰经》译解 - 古兰经简要注释马拉雅拉姆语翻译 - 译解目录

古兰经注释研究中心发行。

关闭