Check out the new design

《古兰经》译解 - 古兰经简要注释马拉雅拉姆语翻译 * - 译解目录


含义的翻译 章: 拜格勒   段:
اِنَّ فِیْ خَلْقِ السَّمٰوٰتِ وَالْاَرْضِ وَاخْتِلَافِ الَّیْلِ وَالنَّهَارِ وَالْفُلْكِ الَّتِیْ تَجْرِیْ فِی الْبَحْرِ بِمَا یَنْفَعُ النَّاسَ وَمَاۤ اَنْزَلَ اللّٰهُ مِنَ السَّمَآءِ مِنْ مَّآءٍ فَاَحْیَا بِهِ الْاَرْضَ بَعْدَ مَوْتِهَا وَبَثَّ فِیْهَا مِنْ كُلِّ دَآبَّةٍ ۪— وَّتَصْرِیْفِ الرِّیٰحِ وَالسَّحَابِ الْمُسَخَّرِ بَیْنَ السَّمَآءِ وَالْاَرْضِ لَاٰیٰتٍ لِّقَوْمٍ یَّعْقِلُوْنَ ۟
ആകാശഭൂമികളുടെ സൃഷ്ടിപ്പിലും അതിലുള്ള അത്ഭുതകരമായ സൃഷ്ടികളിലും, രാപകലുകൾ ഒന്നിനു പിറകെ ഒന്നായി വരുന്നതിലും, ഭക്ഷണം ,വസ്ത്രം, കച്ചവടച്ചരക്കുകൾ തുടങ്ങി മനുഷ്യർക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് ചെടികളും പുല്ലും മുളപ്പിച്ച് ഭൂമിക്ക് അതു മുഖേന ജീവൻ നൽകിയതിലും, ഭൂമിയിൽ എല്ലാതരം ജന്തുവർഗങ്ങളെയും വ്യാപിപ്പിച്ചതിലും, വിവിധ ഭാഗങ്ങളിലേക്കുള്ള കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികൾക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്നവർക്കും തെളിവുകൾ മനസ്സിലാക്കുന്നവർക്കും അല്ലാഹുവിൻറെ ഏകത്വത്തെക്കുറിച്ച് വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്; തീർച്ച.
阿拉伯语经注:
وَمِنَ النَّاسِ مَنْ یَّتَّخِذُ مِنْ دُوْنِ اللّٰهِ اَنْدَادًا یُّحِبُّوْنَهُمْ كَحُبِّ اللّٰهِ ؕ— وَالَّذِیْنَ اٰمَنُوْۤا اَشَدُّ حُبًّا لِّلّٰهِ ؕ— وَلَوْ یَرَی الَّذِیْنَ ظَلَمُوْۤا اِذْ یَرَوْنَ الْعَذَابَ ۙ— اَنَّ الْقُوَّةَ لِلّٰهِ جَمِیْعًا ۙ— وَّاَنَّ اللّٰهَ شَدِیْدُ الْعَذَابِ ۟
ഇങ്ങനെയുള്ള വ്യക്തമായ തെളിവുകളുണ്ടായിട്ടും അല്ലാഹുവിന് പുറമെയുള്ളവരെ ആരാധ്യന്മാരാക്കുകയും അല്ലാഹുവിന് സമന്മാരാക്കുകയും ചെയ്യുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ ഇവർക്ക് അവരുടെ ആരാധ്യന്മാരോടുള്ളതിനേക്കാൾ അതിശക്തമായ സ്നേഹം മുഅ്മിനുകൾക്ക് അല്ലാഹുവോടുണ്ട്. കാരണമവർ അല്ലാഹുവിനോടൊപ്പം മറ്റാരെയും പങ്കുചേർക്കുന്നില്ല. സന്തോഷത്തിലും സന്താപത്തിലും അവർ അവനെ സ്നേഹിക്കുന്നു. എന്നാൽ അവർ സന്തോഷങ്ങളിൽ മാത്രമാണ് അവരുടെ ആരാധ്യരെ ഇഷ്ടപ്പെടുന്നത്. പ്രയാസങ്ങളിൽ അവർ അല്ലാഹുവിനെയല്ലാതെ വിളിച്ചുപ്രാർത്ഥിക്കുന്നില്ല. ശിർക്ക് ചെയ്യുകയും പാപങ്ങൾ പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് അക്രമകളായവർ പരലോകശിക്ഷ കണ്മുമ്പിൽ കാണുന്ന സമയത്തുള്ള അവരുടെ അവസ്ഥ കണ്ടിരുന്നുവെങ്കിൽ അവർ അറിഞ്ഞേനെ. ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അവനെ ധിക്കരിക്കുന്നവരെ അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും. അതവർ കണ്ടിരുന്നെങ്കിൽ അവർ അവനോടൊപ്പം മറ്റാരെയും പങ്കുചേർക്കുകയില്ലായിരുന്നു.
阿拉伯语经注:
اِذْ تَبَرَّاَ الَّذِیْنَ اتُّبِعُوْا مِنَ الَّذِیْنَ اتَّبَعُوْا وَرَاَوُا الْعَذَابَ وَتَقَطَّعَتْ بِهِمُ الْاَسْبَابُ ۟
ഖിയാമത്ത് നാളിലെ ഭയാനകതയും കാഠിന്യവും കണ്ടതിനാൽ പിന്തുടരപ്പെട്ട നേതാക്കൾ പിന്തുടർന്ന ദുർബലരായ അനുയായികളെ വിട്ട് ഒഴിഞ്ഞ് മാറുന്ന സമയമാണത്. അവർക്ക് രക്ഷപ്പെടാനുള്ള സകല വഴികളും അറ്റുപോയിരിക്കുന്നു.
阿拉伯语经注:
وَقَالَ الَّذِیْنَ اتَّبَعُوْا لَوْ اَنَّ لَنَا كَرَّةً فَنَتَبَرَّاَ مِنْهُمْ كَمَا تَبَرَّءُوْا مِنَّا ؕ— كَذٰلِكَ یُرِیْهِمُ اللّٰهُ اَعْمَالَهُمْ حَسَرٰتٍ عَلَیْهِمْ ؕ— وَمَا هُمْ بِخٰرِجِیْنَ مِنَ النَّارِ ۟۠
ദുർബലരായിരുന്ന അനുയായികൾ അന്നു പറയും : ഞങ്ങൾക്ക് ഇഹലോകത്തേക്ക് ഒരു തിരിച്ചുപോക്കിന്നവസരം കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ ഞങ്ങളുടെ നേതാക്കന്മാരുമായി അകന്നു നിൽക്കുമായിരുന്നു. ഇവർ ഇപ്പോൾ ഞങ്ങളെ വിട്ടൊഴിഞ്ഞ് മാറിയത് പോലെ . പരലോകത്ത് കഠിനമായ ശിക്ഷ അല്ലാഹു അവരെ കാണിച്ചുകൊടുത്ത പോലെ അസത്യത്തിൽ അവരുടെ നേതാക്കന്മാരെ പിൻപറ്റിയതിന്റെ ദുരന്തഫലവും അല്ലാഹു അവർക്ക് കാണിച്ചുകൊടുക്കും. അതവർക്ക് ദുഃഖവും ഖേദവുമായിരിക്കും. നരകാഗ്നിയിൽ നിന്ന് അവർക്ക് ഒരിക്കലും പുറത്ത് കടക്കാനാവുകയുമില്ല.
阿拉伯语经注:
یٰۤاَیُّهَا النَّاسُ كُلُوْا مِمَّا فِی الْاَرْضِ حَلٰلًا طَیِّبًا ؗ— وَّلَا تَتَّبِعُوْا خُطُوٰتِ الشَّیْطٰنِ ؕ— اِنَّهٗ لَكُمْ عَدُوٌّ مُّبِیْنٌ ۟
മനുഷ്യരേ, ഭൂമിയിലുള്ള സസ്യങ്ങൾ, പഴങ്ങൾ,മാംസം എന്നിവയിൽ വിശിഷ്ടമായതും മ്ലേഛമല്ലാത്തതുമായവ നിങ്ങൾ കഴിച്ചുകൊള്ളുക. അത് അനുവദനീയമായ നിലക്ക് സമ്പാദിച്ചതുമായിരിക്കണം. പിശാച് നിങ്ങളെ പടിപടിയായി കൊണ്ടുപോകാൻ ശ്രമിക്കുന്ന അവന്റെ മാർഗം നിങ്ങൾ പിന്തുടരാൻ പാടില്ല. അവൻ നിങ്ങളുടെ ശത്രു തന്നെയാകുന്നു. അവന് നിങ്ങളോടുള്ള ശത്രുത വ്യക്തമാണ്. തന്നെ പിഴപ്പിക്കാനും ഉപദ്രവിക്കാനും ശ്രമിക്കുന്ന ശത്രുവിനെ പിന്തുടരുക ബുദ്ധിയുള്ള ഒരാൾക്കും യോജിക്കുകയില്ല.
阿拉伯语经注:
اِنَّمَا یَاْمُرُكُمْ بِالسُّوْٓءِ وَالْفَحْشَآءِ وَاَنْ تَقُوْلُوْا عَلَی اللّٰهِ مَا لَا تَعْلَمُوْنَ ۟
നീചമായ പാപങ്ങളും കടുത്ത തെറ്റുകളുമാണ് അവൻ നിങ്ങളോട് കൽപിക്കുന്നത്. വിശ്വാസ കാര്യങ്ങളിലും മതനിയമങ്ങളിലും, അല്ലാഹുവിൽ നിന്നോ അവന്റെ റസൂലുകളിൽ നിന്നോ നിങ്ങൾക്ക് അറിവ് വന്നുകിട്ടാത്ത കാര്യം അല്ലാഹുവിൻറെ പേരിൽ പറഞ്ഞുണ്ടാക്കുവാനുമാണ് അവൻ നിങ്ങളോട് കൽപിക്കുന്നത്.
阿拉伯语经注:
这业中每段经文的优越:
• المؤمنون بالله حقًّا هم أعظم الخلق محبة لله؛ لأنهم يطيعونه على كل حال في السراء والضراء، ولا يشركون معه أحدًا.
• അല്ലാഹുവിൽ യഥാവിധി വിശ്വസിക്കുന്നവരാണ് സൃഷ്ടികളിൽ അല്ലാഹുവിനെ ഏറ്റവും സ്നേഹിക്കുന്നവർ. കാരണമവർ സന്തോഷത്തിലും പ്രയാസങ്ങളിലും ഏത് സാഹചര്യത്തിലും അവനെ അനുസരിക്കുന്നു. അവനിൽ മറ്റാരെയും അവർ പങ്കുചേർക്കുകയുമില്ല.

• في يوم القيامة تنقطع كل الروابط، ويَبْرَأُ كل خليل من خليله، ولا يبقى إلا ما كان خالصًا لله تعالى.
• ഖിയാമത്ത് നാളിൽ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെടും. എല്ലാ കൂട്ടുകാരും തൻറെ കൂട്ടുകാരനിൽ നിന്ന് ഒഴിഞ്ഞുമാറും. അല്ലാഹുവിനു വേണ്ടി മാത്രമായിരുന്ന ബന്ധങ്ങളല്ലാതെ അവശേഷിക്കുകയില്ല.

• التحذير من كيد الشيطان لتنوع أساليبه وخفائها وقربها من مشتهيات النفس.
• പിശാചിൻറെ കുതന്ത്രങ്ങളിൽ നിന്നുള്ള താക്കീത്. അവൻറെ ശൈലി വിഭിന്നവും ഗോപ്യവും ശരീരേച്ഛകൾക്ക് അനുസരിച്ചുള്ളതുമാണ്.

 
含义的翻译 章: 拜格勒
章节目录 页码
 
《古兰经》译解 - 古兰经简要注释马拉雅拉姆语翻译 - 译解目录

古兰经注释研究中心发行。

关闭