Check out the new design

《古兰经》译解 - 古兰经简要注释马拉雅拉姆语翻译 * - 译解目录


含义的翻译 章: 拜格勒   段:
وَاذْكُرُوا اللّٰهَ فِیْۤ اَیَّامٍ مَّعْدُوْدٰتٍ ؕ— فَمَنْ تَعَجَّلَ فِیْ یَوْمَیْنِ فَلَاۤ اِثْمَ عَلَیْهِ ۚ— وَمَنْ تَاَخَّرَ فَلَاۤ اِثْمَ عَلَیْهِ ۙ— لِمَنِ اتَّقٰی ؕ— وَاتَّقُوا اللّٰهَ وَاعْلَمُوْۤا اَنَّكُمْ اِلَیْهِ تُحْشَرُوْنَ ۟
കുറച്ച് ദിവസങ്ങളിൽ അഥവാ, ദുൽഹിജ്ജ പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് എന്നീ ദിവസങ്ങളിൽ നിങ്ങൾ തക്ബീറും തഹ്ലീലും കൊണ്ട് അല്ലാഹുവെ സ്മരിക്കുക. പന്ത്രണ്ടിന് കല്ലെറിഞ്ഞ ശേഷം മിനയിൽ നിന്ന് പുറത്തുകടന്ന് ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം, അങ്ങിനെ ചെയ്യാവുന്നതാണ്. അവന് കുറ്റമില്ല. അതിന് അല്ലാഹു അവന് ഇളവു നൽകിയിരിക്കുന്നു.എന്നാൽ പതിമൂന്നിന് കല്ലെറിയുന്നത് വരെ താമസിച്ചു പോരുന്നവന് അങ്ങിനെയും ചെയ്യാവുന്നതാണ്. അതിനും കുഴപ്പമില്ല. അവൻ നബി (ﷺ) യുടെ പ്രവർത്തി പിൻപറ്റുകയും പൂർണമായി ചെയ്യുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം ഹജ്ജിൽ അല്ലാഹുവെ സൂക്ഷിക്കുകയും അവൻറെ കൽപ്പനകൾ നിറവേറ്റുകയും ചെയ്തവർക്കത്രെ. കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് മാത്രമാണ് നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുകയെന്നും നിങ്ങളുടെ കർമ്മങ്ങൾക്ക് അവൻ പ്രതിഫലം നൽകുമെന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുക.
阿拉伯语经注:
وَمِنَ النَّاسِ مَنْ یُّعْجِبُكَ قَوْلُهٗ فِی الْحَیٰوةِ الدُّنْیَا وَیُشْهِدُ اللّٰهَ عَلٰی مَا فِیْ قَلْبِهٖ ۙ— وَهُوَ اَلَدُّ الْخِصَامِ ۟
ജനങ്ങളിൽ മുനാഫിഖു (കപടവിശ്വാസി)കളുണ്ട്. ഐഹികജീവിത കാര്യത്തിൽ അവരുടെ സംസാരം - നബിയേ - താങ്കൾക്ക് കൗതുകം തോന്നിക്കും. സത്യവും സദുപദേശവുമാണ് അവരുദ്ദേശിക്കുന്നതെന്ന് തോന്നും വിധം നന്നായി സംസാരിക്കുന്നവരായി അവരെ നിനക്ക് കാണാം. അവരുടെ ലക്ഷ്യം സ്വന്തം സമ്പത്തും ശരീരവും സംരക്ഷിക്കലാണ്. അവരുടെ ഹൃദയത്തിൽ ഈമാനും നന്മയുമുണ്ടെന്ന് അവർ അല്ലാഹുവിനെ സാക്ഷിയാക്കി കള്ളം പറയുകയും ചെയ്യും. വാസ്തവത്തിൽ അവർ മുസ്ലിംകളോട് കടുത്ത ഭിന്നതയുള്ളവരും ശത്രുത പുലർത്തുന്നവരുമത്രെ.
阿拉伯语经注:
وَاِذَا تَوَلّٰی سَعٰی فِی الْاَرْضِ لِیُفْسِدَ فِیْهَا وَیُهْلِكَ الْحَرْثَ وَالنَّسْلَ ؕ— وَاللّٰهُ لَا یُحِبُّ الْفَسَادَ ۟
അവർ താങ്കളുടെ സമീപത്ത് നിന്ന് തിരിച്ചുപോയാൽ തിന്മ പ്രവർത്തിച്ചു ഭൂമിയിൽ കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, കാലികളെ വധിക്കാനുമാണ് ശ്രമിക്കുക. ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.കുഴപ്പമുണ്ടാക്കുന്നവരെയും അവനിഷ്ടപ്പെടുകയില്ല.
阿拉伯语经注:
وَاِذَا قِیْلَ لَهُ اتَّقِ اللّٰهَ اَخَذَتْهُ الْعِزَّةُ بِالْاِثْمِ فَحَسْبُهٗ جَهَنَّمُ ؕ— وَلَبِئْسَ الْمِهَادُ ۟
അല്ലാഹുവിൻറെ നിയമങ്ങളെ മാനിച്ചും വിരോധങ്ങളെ വെടിഞ്ഞും അല്ലാഹുവെ സൂക്ഷിക്കുക എന്ന് കുഴപ്പമുണ്ടാക്കുന്നവനോട് ആരെങ്കിലും ഗുണകാംക്ഷയോടെ പറഞ്ഞാൽ ദുരഭിമാനവും അഹങ്കാരവും സത്യത്തിലേക്ക് മടങ്ങുന്നതിൽ നിന്ന് അവരെ തടയുകയും, പാപത്തിൽ പിടിച്ച് നിർത്തുകയും ചെയ്യുന്നു. അവർക്ക് മതിയാകുന്ന പ്രതിഫലം നരകപ്രവേശനമത്രെ. അത് അവിടെ കഴിയേണ്ടിവരുന്നവർക്ക് എത്ര മോശമായ സങ്കേതം!
阿拉伯语经注:
وَمِنَ النَّاسِ مَنْ یَّشْرِیْ نَفْسَهُ ابْتِغَآءَ مَرْضَاتِ اللّٰهِ ؕ— وَاللّٰهُ رَءُوْفٌۢ بِالْعِبَادِ ۟
മനുഷ്യരിൽ സ്വന്തത്തെ തന്നെ വിൽക്കുന്ന മുഅ്മിനുകളുണ്ട്. അല്ലാഹുവിൻറെ മാർഗ്ഗത്തിലുള്ള ജിഹാദിനും അവനുള്ള അനുസരണയിലും അവൻറെ തൃപ്തിക്കും ജീവിതം ചെലവഴിക്കുന്നവരാണവർ. അല്ലാഹു തൻറെ അടിമകളോട് അങ്ങേയറ്റം കാരുണ്യം കാണിക്കുന്നവനും അവരോട് അത്യധികം ദയയുള്ളവനാകുന്നു.
阿拉伯语经注:
یٰۤاَیُّهَا الَّذِیْنَ اٰمَنُوا ادْخُلُوْا فِی السِّلْمِ كَآفَّةً ۪— وَلَا تَتَّبِعُوْا خُطُوٰتِ الشَّیْطٰنِ ؕ— اِنَّهٗ لَكُمْ عَدُوٌّ مُّبِیْنٌ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ റസൂലിനെ പിൻപറ്റുകയും ചെയ്യുന്ന വിശ്വാസികളെ, നിങ്ങൾ ഇസ്ലാമിൽ പൂർണമായി പ്രവേശിക്കുവിൻ. കിതാബിൽ ചിലത് വിശ്വസിക്കുകയും മറ്റു ചിലത് അവിശ്വസിക്കുകയും ചെയ്യുന്ന വേദക്കാരെ പോലെ അതിൽ നിന്ന് ഒന്നും നിങ്ങൾ ഒഴിവാക്കരുത്. പിശാചിൻറെ മാർഗ്ഗങ്ങളെ നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക. അവൻ നിങ്ങളോടുള്ള ശത്രുത പരസ്യമാക്കിയ പ്രത്യക്ഷ ശത്രുവാകുന്നു.
阿拉伯语经注:
فَاِنْ زَلَلْتُمْ مِّنْ بَعْدِ مَا جَآءَتْكُمُ الْبَیِّنٰتُ فَاعْلَمُوْۤا اَنَّ اللّٰهَ عَزِیْزٌ حَكِیْمٌ ۟
സംശയരഹിതമായ സുവ്യക്ത തെളിവുകൾ നിങ്ങൾക്ക് വന്നുകിട്ടിയതിനു ശേഷം നിങ്ങൾ വഴുതിപ്പോവുകയോ അസത്യത്തിലേക്ക് ചെരിഞ്ഞുപോവുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾ മനസ്സിലാക്കണം; അല്ലാഹു അവന്റെ കഴിവിലും അധികാരത്തിലും പ്രതാപവാനാണെന്ന്. അവന്റെ നിയന്ത്രണത്തിലും വിധിയിലും അങ്ങേയറ്റം യുക്തിയുള്ളവനാണെന്നും. അതിനാൽ അവനെ നിങ്ങൾ ഭയപ്പെടുകയും മഹത്വപ്പെടുത്തുകയും ചെയ്യുക.
阿拉伯语经注:
هَلْ یَنْظُرُوْنَ اِلَّاۤ اَنْ یَّاْتِیَهُمُ اللّٰهُ فِیْ ظُلَلٍ مِّنَ الْغَمَامِ وَالْمَلٰٓىِٕكَةُ وَقُضِیَ الْاَمْرُ ؕ— وَاِلَی اللّٰهِ تُرْجَعُ الْاُمُوْرُ ۟۠
സത്യമാർഗ്ഗത്തിൽ നിന്ന് പിന്തിരിഞ്ഞ് പിശാചിൻറെ വഴികളെ പിന്തുടരുന്നവർ അവർക്കിടയിൽ വിധികല്പിക്കാൻ മേഘമേലാപ്പിൽ അല്ലാഹു അവന്റെ മഹത്വത്തിന് യോജിക്കുന്ന രൂപത്തിൽ വരുന്നതിനെയും, എല്ലാ ഭാഗങ്ങളിലൂടെയും വലയം ചെയ്ത് മലക്കുകൾ വരുന്നതിനെയുമല്ലാതെ കാത്തിരിക്കുന്നില്ല. അപ്പോൾ അവരിൽ അവൻറെ വിധി നടപ്പാക്കപ്പെടുകയും അവരുടെ കാര്യം അല്ലാഹു തീർപ്പാകുകയും ചെയ്യും. സൃഷ്ടികളുടെ മുഴുവൻ കാര്യങ്ങളും സംഗതികളും അല്ലാഹുവിലേക്ക് മാത്രമാണ് മടക്കപ്പെടുന്നത്.
阿拉伯语经注:
这业中每段经文的优越:
• التقوى حقيقة لا تكون بكثرة الأعمال فقط، وإنما بمتابعة هدي الشريعة والالتزام بها.
• യഥാർത്ഥ തഖ്വ കർമ്മങ്ങളുടെ ആധിക്യത്തിൽ മാത്രമല്ല. മത നിയമങ്ങൾ യഥാർത്ഥത്തിൽ പിൻപറ്റുന്നതിലും മുറുകെപ്പിടിക്കുന്നതിലുമാണ്.

• الحكم على الناس لا يكون بمجرد أشكالهم وأقوالهم، بل بحقيقة أفعالهم الدالة على ما أخفته صدورهم.
• രൂപ ഭാവങ്ങളോ വാക്കുകളോ മാത്രം അടിസ്ഥാനമാക്കിയല്ല; ഹൃദയങ്ങളിലെ വിശ്വാസങ്ങൾക്കനുസരിച്ച യഥാർത്ഥ പ്രവർത്തനങ്ങൾകൊണ്ടാണ് ജനങ്ങളെ വിലയിരുത്തേണ്ടത്.

• الإفساد في الأرض بكل صوره من صفات المتكبرين التي تلازمهم، والله تعالى لا يحب الفساد وأهله.
• ഭൂമിയിൽ എല്ലാ രൂപത്തിലും കുഴപ്പമുണ്ടാക്കൽ അഹങ്കാരികളുടെ നിത്യ സ്വഭാവമാണ്. കുഴപ്പത്തെയും കുഴപ്പക്കാരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.

• لا يكون المرء مسلمًا حقيقة لله تعالى حتى يُسَلِّم لهذا الدين كله، ويقبله ظاهرًا وباطنًا.
•ഈ മതത്തിന് പൂർണമായി കീഴൊതുങ്ങുകയും ബാഹ്യമായും മാനസികമായും സ്വീകരിക്കുകയും ചെയ്യുന്നത് വരെ ഒരാൾ അല്ലാഹുവിന് കീഴ്പെട്ട യഥാർത്ഥ മുസ്ലിമാവുകയില്ല.

 
含义的翻译 章: 拜格勒
章节目录 页码
 
《古兰经》译解 - 古兰经简要注释马拉雅拉姆语翻译 - 译解目录

古兰经注释研究中心发行。

关闭